2010, ഡിസംബർ 23, വ്യാഴാഴ്‌ച

അസ്മാഉല്‍ ഹുസ്നയും രോഗ ശമനവും


ല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളാണ് അസ്മാഉല്‍ ഹുസ്നാ എന്നറിയപ്പെടുന്നത്. അല്ലാഹുവിന്റെ തൊണ്ണൂറ്റി ഒന്പിതു പേരുകളാണത്. ഇത് മനപാഠമായ്ക്കുകയും പതിവാക്കുകയും ചെയ്യുന്നവര്ക്ക് സ്വര്ഗ്ഗമുന്ടെന്നു ഹദീസില്‍ വന്നിട്ടുണ്ട്.
മഗ് രിബു നിസ്കാര ശേഷവും സുബ് ഹി നിസ്കാര ശേഷവും ഓരോ യാസീന്‍ ഓതി തുടന്ന് അസ്മാഉല്‍ ഹുസ്നാ ചൊല്ലി ദുആ ചെയ്യുന്നത് വളരെ ഉത്തമമാണ്. ഏതൊരു ആവശ്യത്തിന് വേണ്ടി ഈ വിശിഷ്ട നാമങ്ങള്‍ ഉരുവിടുവോ അത് പൂര്ത്തിയാവുന്നതാണ്.പ്രത്യേകിച്ച് രോഗ ശമനത്തിന് വേണ്ടി പ്രാര്ത്ഥി ച്ചാല്‍ അത്ഭുതകരമായ ഫലം കാണുന്നതാണ്. രോഗ ശമനത്തിന് പ്രസിദ്ധമായ അല്ലാഹുവിന്റെ ചില ഇസ്മുകളെ കുറിച്ച് താഴെ ചേര്ക്കുനന്നു.
യാ അല്ലാഹ് : അസ്മാ ഉല്‍ ഹുസ്നയിലെ ആദ്യത്തെ ഇസ്മാണിതു.സര്വ്വലലോക രക്ഷിതാവിന്റെ പ്രസിദ്ധമായ പേര് . പൂര്ണസതയുടെ എല്ലാ വിശേഷണങ്ങളും ഒരുമിച്ചു കൂടിയ ഉണ്ടാവല്‍ നിര്ബകന്ധമായ ആരാധനക്കര്ഹ നായൊരു മഹാശക്തി എന്നാണ് അള്ളാഹു എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. “ഏതെങ്കിലുമൊരു രോഗി വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനു മുന്പാ യി അംഗ ശുദ്ധി വരുത്തി ശുദ്ധിയുള്ള വസ്തം ധരിച്ചു ശുദ്ധിയുള്ള സ്ഥലത്ത്തിരുന്നു മിതമായ ശബ്ദത്തില്‍ ഈ ഇസ്മിനെ ഇരുന്നൂറു തവണ ചൊല്ലിയാല്‍ അവന്റെ മാനസികവും ശാരീരികവുമായ ചെറുതും വലുതുമായ എല്ലാ വിധ രോഗങ്ങളും സുഖപ്പെടുന്നതാണ്.(അല്ലാഹു ആ രോഗത്തിലൂടെ അവന്റെ മരണം നിശ്ചയിചിട്ടില്ലെന്കില്‍ )
യാ റഹ് മാന്‍ : പരമ കാരുണ്യവാന്‍ എന്നാണ് ഈ ഇസ്മിനര്ത്ഥം ,മറവി അലസത അശ്രദ്ധ എന്നീ രോഗങ്ങള്ക്ക്ധ ഉത്തമ മായ ചിക്ത്സയാണ് ഈ ഇസ്മു .ഫര്ള്ട‍ നിസ്കാരങ്ങള്ക്ക് ശേഷം നൂറു തവണ പതിവാക്കിയാല്‍ ഓര്മ ശക്തി വര്ധി്ക്കും.അലസത മാറും.ചെയ്യുന്ന കാര്യങ്ങളില്‍ ഉന്മേഷം കൂടും.
യാ സലാം: രക്ഷകന്‍ , സമാധാനം നല്കുനന്നവന്‍ എന്നര്ത്ഥംക. ഈ നാമം കൂടുതലായി ചൊല്ലിവരുന്നവന്‍ രോഗങ്ങളില്‍ നിന്നും ആപത്തുകളില്‍ നിന്നുമെല്ലാം രക്ഷ പ്രാപിക്കും . സമാധാനം കൈവരിക്കും. ഏതെന്കിലും രോഗിയെ ഈ ഇസ്‌മ് 121 തവണ ചൊല്ലി മന്ത്രിച്ചാല്‍ അലാഹുവിന്റെ അനുഗ്രഹ്ത്താല്‍ രോഗം സുഖപ്പെടും. വേദനയ്ക്ക് ആശ്വാസമുണ്ടാകും.
യാ ലത്വീഫ്:: രോഗ ശമനത്തിന് പ്രസിദ്ധമായ ഇസ്മാണിത് .സൂക്ഷ്മ ജ്ഞാനി എന്നാണ് ലത്വീഫ് എന്നാ പദത്തിനര്ത്ഥംി .ഈ ഇസ്മിനെ 129 തവണ ഓതി പ്രാര്ഥിജച്ചാല്‍ ഇതു തരം അസുഖവും മാറുന്നതാണ്. വേദന്യുള്ളവര്‍ വേദനയുള്ള ഭാഗത്ത് ഈ ഇസ്മിനെ 100 തവണ ഓതി ഊതിയാല്‍ വേദന പോകുന്നതാണ്.
യാ ശുകൂര്‍ : നന്ദി ചെയ്യുന്നവന്‍ എന്നര്ത്ഥം് .ശരീരത്തിന് ആഫിയത് ഉണ്ടാവാനും ക്ഷീണമകറ്റാനും പണ്ഡിതന്മാര്‍ ചൊല്ലാന്‍ നിര്ദേദശിക്കുന്ന ദിക് റാണിത്. ഈ ഇസ്മിനെ 41 തവണ പാത്രത്തിലെഴുതി മായ്ച്ചു കുടിക്കുന്നതും വെള്ളത്തില്‍ മന്ത്രിച്ചു കുടിക്കുന്നതും ആരോഗ്യത്തിനുത്തമമാണ്.രോഗങ്ങള്‍ നീങ്ങി ആരോഗ്യം കൈവരാന്‍ ഈ ഇസ്മിനെ പതിവാക്കുക.
യാ മജീദ്‌ : മഹത്വമുള്ളവന്‍ എന്നര്ത്ഥം . പാണ്ട് രോഗം കൊണ്ട് കഷ്ട്പെടുന്നവര്‍ അയ്യമുല്‍ ബീളില്‍ അഥവാ അറബി മാസത്തിലെ 13,14,15 ദിവസങ്ങളില്‍ നോമ്പെടുക്കുകയും നോമ്പ് തുറക്കുന്ന സമയത്ത് ഈ ഇസ്മിനെ കൂടുതലായി ചൊല്ലുകയും ചെയ്‌താല്‍ അവന്റെ രോഗം സുഖപ്പെടുന്നതാണ്. അത് പോലെ മറ്റു രോഗങ്ങള്ക്കും ഇപ്രകാരം ചെയ്യാവുന്നതാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്,
യ ഖവിയ്യു യാ മതീന്‍ :(പരമ ശക്തന്‍ , പ്രബലന്‍) മാസികരോഗ്യത്തിനു അതിവിശിഷ്ടമായ രണ്ടു ഇസ്മുകളാണിവ.ശാരീരികാരോഗ്യത്തിനും അനുയോജ്യം. മനക്കരുത് കുറഞ്ഞവര്‍ ഈ ഇസ്മുകള്‍ 66 തവണ പതിവാക്കിയാല്‍ മനക്കരുത്ത് വര്ധിോക്കും. എന്തും നേരിടാനുള്ള മനോ ധൈര്യവും കൈവരും. ശാരീരിക ബലഹീനത യുള്ളവര്‍ പതിവായി ചൊല്ലിവരുന്ന പക്ഷം ബലഹീനത നീങ്ങി ആരോഗ്യവാനാകും.
യാ മുഖ്സിത്വു: (നീതിപാലകന്‍ ) ആരാധനകളില്‍ വസ് വാസ് രോഗം വിഷമിക്കുന്നവര്ക്ക് അത് നീങ്ങി കിട്ടാനുള്ള ഇസ്മാണിത്. കൂടുതല്‍ പതിവാക്കി വന്നാല്‍ ആരാധനകളിലെ വസ് വാസ് നീങ്ങും. (ഇഖ് ലാസ്‌ )ആത്മാര്ഥ.ത വര്ധി ക്കും.
യാ ബാഖീ : ( എന്നെന്നും ശേഷിക്കുന്നവന്‍ ) ഒരൊറ്റ ഇരുത്തത്തിലിരുന്നു ഈ ഇസ്മിനെ 1000 തവണ ഓതി പ്രാര്ത്ഥി ച്ചാല്‍ വിഷമങ്ങള്‍ നീങ്ങും. രോഗങ്ങള്‍ സുഖപ്പെടും. ഉദ്ദേശ്യങ്ങള്‍ പൂര്ത്തി യാകും വിപത്തുകളില്‍ നിന്നും രക്ഷപ്പെടും.
യാ ശാഫീ : അസ്മാ ഉല്‍ ഹുസ്നയില്‍ ഉള്പെടുന്നില്ലെന്കിലും അല്ലാഹുവിന്റെ പ്രധാനപ്പെട്ട ഒരു വിശേഷണമാണ് ശാഫീ . രോഗശമനം നല്കുുന്നവന്‍ എന്നര്ത്ഥം. രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ ഈ ഇസ്മു കൂടുതല്‍ ഉരുവിട്ട് കൊണ്ട് പ്രാര്ത്ഥിച്ചാല്‍ രോഗം പെട്ടന്നു സുഖപ്പെടുന്നതാണ്.


visit: www.islamsunnikerala.blogspot.com

2010, ഡിസംബർ 19, ഞായറാഴ്‌ച

ഇ.കെ ഹസന്‍ മുസ്ലിയാര്‍ - സ്നേഹ ധന്യനായ പണ്ഡിതന്‍


പാലക്കാട്‌ ജന്നതുല്‍ ഉലൂം അറബിക് കോളേജ് പ്രിന്സിപ്പാളെ അന്വേഷിച്ചു ഒരാള്‍ വന്നു . സബ്കിലയിരുന്നതിനാല്‍ കാത്തിരിക്കാന്‍ പറഞ്ഞു. സബ്ക് കഴിഞ്ഞിറങ്ങിപ്പോഴാണ്‌ തന്നെ കാത്തിരിക്കുന്നത് മുതലമട ശൈഖുന ആണെന്നറിഞ്ഞത് . യ്ഖീനാകുന്നത് വരെ നിസ്കരിച്ചാല്‍ മതിയെന്ന് പറഞ്ഞു കുറെ പേരുടെ ഈമാന്‍ തെറ്റിച്ചയാളാണ് ഈ കള്ളശൈഖ്.അയാളുടെ ദുര്ബോ്ധനങ്ങല്ക്കെ തിരെ അനേകം വേദികളില്‍ തന്‍ രോഷത്തോടെ പ്രതികരിച്ചിട്ടുണ്ട്.ഇപ്പോള്‍ സംസാരിച്ചു ഒത്തു തീര്പ്പാ ക്കാന്‍ വന്നതാണ്‌ . മുതലമാടക്കരനാണ് എന്നറിയേണ്ട താമസം , ശൈഖുന ഒരലര്ച്ചീയായിരുന്നു; “നീ അല്ലാഹുവിന്റെ ശത്രുവാണ് . നീ കാരണം ഇവിടെ അദാബിറങ്ങും, പൊയ്ക്കോ !”
അതായിരുന്നു ശൈഖുനാ ഇ.കെ ഹസന്‍ മുസ്ലിയാര്‍ സുന്നത് ജമാഅത്തിന്റെ ആദര്ശ ത്തിനെതിരെ മുരടനക്കുന്നത് എത്ര വലിയ കൊലകൊമ്പനായാലും ഇത്തിരിയും ഭീതിയില്ലാതെ ആഞ്ഞടിക്കുന്ന പ്രകൃതം.’നിങ്ങളുടെ കയ്യില്‍ ആയിരം ചോദ്യമുണ്ടെങ്കില്‍ എന്റെ കയ്യില്‍ ആയിരം ഉത്തരമുണ്ട്.’ ആ പറഞ്ഞതില്‍ ലവലേശം പതിരുണ്ടാവില്ല .അചഞ്ചലമായ വിശ്വാസവും അതിശയിപ്പിക്കുന്ന ഓര്മയശക്തിയും ദൃഢമായ ഇഖ് ലാസും അപാരമായ അര്പ്പവണ ബോധവും ശൈഖുനായെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കി.
പന്ത്രണ്ടു വര്ഷം് ശിഷ്യനായും ഖാദിമായുംസഹായാത്രികനായുമൊക്കെ കൂടെയുണ്ടായിരുന്നു ഞാന്‍.ബാഖിയാതില്‍ നിന്നു സനദു വാങ്ങി വന്ന ശൈഖുനാ ആദ്യം ദര്്ുറ ആരംഭിച്ചത് ഇയ്യാടാണ്.അക്കാലത്തു തന്നെ ഞാന്‍ ദര്സിുല്‍ വന്നു ചേര്ന്നുര.’സഫീനത് സ്വലാത്ത് ‘ എന്ന കിതാബാണ് തുടങ്ങി തന്നത്.ചെറിയ കുട്ടിയായിരുന്നു ഞാന്‍. അക്കാലത്തു ഖുര്ആതന്‍ തജ് വീദനുസരിച്ചു ഒതിക്കൊടുക്കുന്ന സമ്പ്രദായം അപൂര്വ്മായിരുന്നു. അതിനു അവസരമുള്ള ദര്സുാകള്‍ വിരലിലെണ്ണാന്‍ മാത്രം.എന്നാല്‍ സുബഹിക്ക് ശേഷം ഖുര്ആുന്‍ ഒതിപ്പിക്കുന്നത് വളരെ ഗൌരവമുള്ള വിഷയമായാണ് ഉസ്താദ് കണ്ടത്.എല്ലാവരെയും ഉറക്കെ ഒതിപ്പിക്കും,പിഴവുകള്‍ എല്ലാവര്ക്കും പാഠമാകുന്ന വിധം തിരുത്തും . സബ്ബിഹിസ്മ യാണ് എനിക്കാദ്യം തിരുത്തി തന്നതാണെന്നോര്മ്.
ഖുതുബ പരിഭാഷ ഹറാമാണെന്ന് അര്ത്ഥ ശങ്കക്കിടയില്ലാതെ വെട്ടി തുറന്നു പറഞ്ഞ സമസ്ത യുടെ പണ്ഡിതനിരയിലെ ആദ്യത്തെയാള്‍ ഇ.കെ ഹസ്സന്‍ മുസ്ലിയാര്‍ ആണ്.ഞാന്‍ ശൈഖുനായുടെ കീഴില്‍ ആക്കോട് മുതാള്ളിമായിരിക്കുമ്പോഴാണ് ഖുതുബ പരിഭാഷയെ കുറിച്ചുള്ള വാഴക്കാട് വാദപ്രതിവാദത്തിനു അരങ്ങൊരുങ്ങുന്നത്. ചേകനൂര്‍ മൌലവിയും എം.ടി അബ്ദുറഹ്മാന്‍ മൌലവിയുമാണ് പ്രതിപക്ഷം. വാദപ്രതിവാദത്തിനു വ്യവസ്ഥ തയ്യാറാക്കുന്നതിന് മുന്പ്ന കണ്ണിയ്യത്ത് അഹമ്മദ്‌ മുസ്ലിയാരുമായി ചര്ച്ച നടത്താന്‍ വേണ്ടി ശൈഖുന ചെന്നു. വാഴക്കാട് ദാറുല്‍ ഉലൂമിലെ സദര്‍ മുദരിസ് ആയിരുന്നു അന്ന് അദ്ദേഹം. പാണ്ഡിത്യത്തില്‍ അദ്ദേഹത്തിന്റെ ഗരിമ കീര്ത്തി കേട്ടതാണ്.ബോധ്യപ്പെട്ടതിനല്ലാതെ സമ്മതം മൂളില്ല.തര്ജമമതുള ഖുതുബ ഹറാമാണെന്ന് ശൈഖുന. എന്നാല്‍ അത്രയ്ക്ക് കടുപ്പിച്ചു പറയുന്നതില്‍ കണ്ണിയത്തിന് ചിന്തിക്കണമായിരുന്നു. ‘ബിദ്അത്ത് മുന്കറത്തെന്നോ കറാഹത്ത് ആണെന്നോ പറയാം.’ എന്നായി അദ്ദേഹം. ശൈഖുനാ ഇ.കെ വഴങ്ങിയില്ല .’വമന്‍ യാത്തബിഅ ഗ്വൈറ സബീലില്‍ മുഅമിനീന്‍ ‘ ഉദ്ദരിച്ച് അവരെ കാത്തിരിക്കുന്നത് നര്കക്ഗ്നിയാണെന്നു പറഞ്ഞ ശൈഖുന ‘തഹ് രീം’ വാദത്തില്‍ ഉറച്ചു നിന്നു.ഞങ്ങള്‍ പടിയിറങ്ങി പോരുമ്പോള്‍ കണ്ണിയത്ത് മടക്കി വിളിച്ചു പറഞ്ഞു “അങ്ങനെ തന്നെ പറയണം ഹസ്സന്‍ മുസ്ലിയാരെ , ഹറാമാണെന്ന് തന്നെ പറയണം , ഒട്ടും ശങ്കിക്കേണ്ട.”
ആ വാദപ്രതിവാദം നടന്നില്ലെന്ന് പറയുന്നതാണ് നേര്. വ്യവസ്ഥ നിര്ണിയിക്കാന്‍ ചേര്ന്നാചര്ച്ല് അനവശ്യംമായി വലിച്ചു നീട്ടി നേരം വെളുപ്പിക്കുകയാണ് എം.ടിയും ചെകനൂരും ചെയ്തത്. അറബിയിലായിരിക്കണം ഖുതുബ എന്ന ശൈഖുനായുടെ പക്ഷത്തെ ‘ ജനങ്ങള്‍ക്ക്‌ തിരിയുന്ന ഭാഷ ‘ എന്ന ഉമ്മാക്കി കാട്ടിയാണ് എം.ടി നേരിട്ടത്.
എന്ത് ചോദിച്ചാലും ജനങ്ങള്ക്ക്ാ‌ തിരിയുന്ന ഭാഷ എന്നാ വാചകത്തില്‍ കുരുക്കിയിടുകയാണ് മൌലവിമാര്‍ ചെയ്തത്’മലയാളവും തമിഴും പാര്സിഭയും തുളുവും ഉറുദുവുമെല്ലാം സംസാരിക്കുന്നവര്‍ ഏതു ഭാഷയിലാണ് ഖുതുബ നിര്വതഹിക്കുക ?. ശൈഖുനയുടെ ചോദ്യം വീണ്ടും... ‘ജനങ്ങള്ക്ക്്‌ തിരിയുന്ന ഭാഷ ‘എന്ന് പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച മൌലവിയോടു ശൈഖുനയുടെ അടുത്ത ചോദ്യം വന്നു. “യൌമു അറഫ വെള്ളിയാഴ്ചയായാലോ...?ഹജ്ജിനു വന്നവരുടെ കൂട്ടത്തില്‍ എല്ലാ ഭാഷക്കാരുമുണ്ടാവുമല്ലോ ?”
മൌലവിയുടെ തൊണ്ടയിടറി , വാക്കുകള്‍ കിട്ടാതെ തപ്പി തടഞ്ഞു.ഇത്തിരി വക്രബുദ്ധിക്കാരനായിരുന്നു ചേകനൂര്‍ മൌലവി. ചെപ്പടി വിദ്യ കൊണ്ട് പഴുതടച്ചു ര്ക്ഷപെടാനായിരുന്നു അയാള്‍ ശ്രമിച്ചത്‌. എം.ടിയുടെ മൈക്ക്‌ പിടിച്ച വാങ്ങി അയാള്‍ പറഞ്ഞു “അതൊക്കെ വാദപ്രതിവാദത്തില്‍ പറയാം, ഇപ്പൊ നമുക്ക് വിഷയം തീരുമാനിക്കാം.” പിന്നീടൊരിക്കലും ആ വാദപ്രതി വാദം നടന്നില്ല.
ബിദ്അത്തിനോടു അല്പവും മമത കാട്ടാന്‍ ശൈഖുനാ തയ്യാറായില്ല.ഒഴിവുകിട്ടുമ്പോഴെല്ലാം ബിദ്ഇകളെ നേരിടാന്‍ ശിഷ്യര്ക്കുി പ്രത്യേക പരിശീലനം നല്കാുനും ശൈഖുന മറന്നില്ല.
ഒരു ദിവസം പോലും ദര്സ്ു‌ മുടങ്ങാതിരിക്കാന്‍ ശൈഖുന അതി സാഹസം കാണിക്കാറുണ്ടായിരുന്നു. എത്ര പ്രയസപ്പെട്ടും കിട്ടുന്ന വണ്ടി കയറി എത്ര ദൂരദേശത്താണെങ്കിലും സുബ് ഹി യകുമ്പോഴെക്ക് പള്ളിയില്‍ തിരിച്ചെത്തും.പലപ്പോഴും ചരക്ക് ലോറിയിലോ കാളവണ്ടിയിലോ കയറിയും കിലോമീറ്ററു കളോളം നടന്നുമൊക്കെയാണ് ആ വരവ്. ആക്കോട് ദര്സായിരുന്ന കാലത്താണ് യാത്രാക്ളേശം ഏറെ അനുഭവിചിട്ടുണ്ടാവുക.എങ്ങനെയൊക്കെയോ പ്രയാസപ്പെട്ടു ഫറൂഖിലെത്തിയാല്‍ പിന്നെ രണ്ടര മണിക്കൂര്‍ ബോട്ടിലിരുന്ന് വേണം ആക്കോട്ടെത്താന്‍ . പാതിരാക്കെന്തു ബോട്ട്..? ഏതെന്കിലും പതയോരത്തോ പള്ളി വരാന്തയിലോ ബോട്ടിന്റെ സ്മയമാകുന്നത് വരെ തണുപ്പിനോടും കൊതുകിനോടും തോല്ക്കാതെ ശൈഖുന ഉണ്ടാകും.


തുടരും

അവലംബം : സുന്നി വോയ്സ് ലേഖനം . കെ.കെ അഹ്മദ്‌ കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ

E.K Hasan Musliyar , Kanthapuram AP Aboobacker Musliyar, SSF, SYS

2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

chaliyam Bava Haji

Great traditions are memoir of time. Personalities, places and vessels paved the great ways to the historic inscriptions. Chaliyam, scenic beauty of Calicut district, is a land of great traditions. This coastal land says history of trade and commerce, held between countries for many centuries. The main force behind the historic trade relation was nothing other than this strategic shore of Arabian Sea. The Influences of Arab traders were emblazoned on each step, led to development of the area.
Now A P Bava Hajee, a gigantic business magnet of the time, keeps reminiscence of the tradition through great achievements. Bava Hajee, HAPBCO group chairman started his business voyage even before Indian independence. His great personality and incomparable character made his firm unique one. Today its business relation has crossed continents. HAPBCO has a number of ongoing projects in African countries and Middle East.
When Bava Hajee signed a work agreement, In Ninety forty-seven, for erection of a cement factory, he did never thought of conquering apex achievements. Now HAPBCO is in the forefront of engineering contracting companies of India.
HAPBCO has specialized in complete plant and machinery erection of cement, sugar, fertilizer, and chemical products, thermal and Atomic power stations. HAPBCO has proved work efficiency in fabrication of machinery parts, ducting, piping, column, truss, bridge and structuring. A P Bava Hajee is the master of masterminds in the engineering.
HAPBCO has set a new milestone in its foray to growth by achieving 106 crore rupees worth work of GRASIM’s new plant.
Though Bava Hajee, son of Koya Kutty Hajee, was born in a traditional business family he started his career as an ordinary worker. With the backing of absolute confidence and sheer hard work, Bava Hajee, within a short span of time, attained zenith of growth.
HAPBCO firstly engaged in workshop engineering of cement factories. Then the company switches promptly over works like fabrication and erection of sugar, cement and fertilizer factories. Since the inception, the company took rapid strides to progress, providing utmost quality in all works. The company now handles steel, Iron, atomic, thermal and hydropower station works in various countries. A. p Abdul Kareem hajee, son of Bava hajee, is the main partner of the company.
Since 1998 HAPBCO deal s consumer products. They are the sole stockiest of international brands. HAPBCO is dealers in two wheelers, cars and other famous vehicles. More than ten thousand persons are working under this company. Among them one thousand and five hundred are skilled engineers.
Bava hajee always extends his helping hands to needy. Many schemes are in operation for the welfare of poor. He is the visible symbol of triumph and achievement.
Bava Hajee’s commitment to follow time tested healthy practices along with introducing innovations at every field has always made a difference. An innovation in every field of his activity is a way of life, rather than a managerial practice.

ബഹു :താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളെ കുറിച്ചല്പം


പാരമ്പര്യത്തിന്റെ പ്രൌഢിയും പാണ്ഡിത്യത്തിന്റെ തലയെടുപ്പുമുള്ള നായകനാണ് സയ്യിദു അബ്ദുറഹ്മാന്‍ കുഞ്ഞി ക്കോയ തങ്ങള്‍ അല്‍ ബുഖാരി ഉള്ളാള്‍.ഇപ്പോള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന്‍ പ്രസിഡന്റായ തങ്ങള്‍ അവിഭക്ത സമസ്തയുടെ സമുന്നതനായ നേതാവായിരുന്നു.അനുയായികളും ശിഷ്യന്മാരും താജുല്‍ ഉലമ (പണ്ഡിത കിരീടം) എന്ന് വിശേഷിപ്പിക്കുന്ന തങ്ങള്‍ , ഉള്ളാള്‍ തങ്ങള്‍ എന്ന പേരില്‍ പ്രശസ്തനാണ്.
പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ സന്താന പരമ്പരയില്‍ പെട്ട ഉള്ളാള്‍ തങ്ങളുടെ മുന്ഗായമികള്‍ എണ്ണൂറി ലേറെ വര്ഷംപ മുന്പ്ു യെമനിലെ ഹളര്മൌ ത്തില്‍ നിന്നും കേരള ത്തിലെത്തിയ സയ്യിദു അഹ്മദ് ജമാലുദ്ധീന്‍ ബുഖാരി ആണ്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് താമസമാക്കിയ അദ്ദേഹം മത പ്രചാരണ രംഗത്ത് സജീവമായി, ഇദ്ദേഹത്തിനെ പിന്മുറക്കാരാണ് കേരളത്തിലെ സയ്യിദു കുടുംബങ്ങളിലെ (തങ്ങള്മാണര്‍) ബുഖാരി വംശം .അഹമ്മദാബാദിലെ പ്രശസ്തരായ ഖുത്ത് ബെ ആലം ബുഖാരി, ഷാഹി ആലം ബുഖാരി തുടങ്ങിയവരൊക്കെ ഈ പരമ്പരയില്‍ പെട്ടവരാണ്.
കോഴിക്കോട് ജില്ലയിലെ ഫറോക്ക്‌ ,കരുവന്തിമരുത്തി യില്‍ സയ്യിദു അബൂബക്കര്‍ കുഞ്ഞി ക്കോയ തങ്ങള്‍ -- ഫാത്തിമ കുഞ്ഞി ബീവി ദമ്പതികളുടെ മകനായി 1929 ലാണ് ജനനം (ഹിജ്‌റ 1341റബീഉല്‍ അവ്വല്‍ 25) ചെറുപ്പം മുതലേ അസാമാന്യ ബുദ്ധിശക്തിയും ഓര്മ ശക്തിയും അദ്ദേഹം പ്രക്ടിപ്പിച്ചു.
കരുവന്തി്രുത്തിയിലെ പുത്തന്‍ വീട്ടില്‍ മുഹമ്മദ്‌ മുസ്ലിയാരില്‍ നിന്നായിരുന്നു ഖുര്ആറന്‍ പഠനം . പിന്നീട് മത ഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹത്തില്‍ നിന്ന് തന്നെ ആരംഭിച്ചു.കരുവന്തിമരുത്തി , പാടത്തെ പള്ളി, കളരാന്തിര, പറമ്പത്ത്, കാസര്ക്കോ ട്, പരപ്പനങ്ങാടി പനയത്ത്തില്‍ പള്ളി , നങ്ങാട്ടൂര്‍ തുടങ്ങിയ ദര്സുകളിലായിരുന്നു മത പഠനം.പുത്തന്‍ വീട്ടില്‍ മുഹമ്മദ്‌ മുസ്ലിയാര്‍ ,പൊന്നാനി കൊടംബിയകത്ത് മുഹമ്മദ്‌ മുസ്ലിയാര്‍, കോണപ്പുഴ മുഹമ്മദു മുസ്ലിയാര്‍ , പറവണ്ണ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍, കണ്ണിയത്ത്‌ അഹമദ് മുസ്ലിയാര്‍ , കാടേരി അബ്ദുല്‍ കമാല്‍ മുസ്ലിയാര്‍ , തൃക്കരിപ്പൂര്‍ തങ്കയത്ത് ബാപ്പു മുസ്ലിയാര്‍ തുടങ്ങിയ പ്രശസ്തരായ പണ്ഡിതര്‍ അദ്ധേഹത്തിന്റെ ഗുരുനാഥന്‍ മാരാണ്.
വെല്ലൂര്‍ ബാഖിയാത് സ്വാലിഹാത്തിലായിരുന്നു ഉപരിപഠനം. ശംസുല്‍ ഉലമ അബൂബക്കര്‍ മുസ്ലിയാര്‍ ഇവിടെ ഗുരുനാഥന് ആയിരുന്നു.
രാമന്തളിയിലെ സയ്യിദു അഹമ്മദ് കോയമ്മ തങ്ങളുടെ മകള്‍ ഫാത്തിമ ബീവിയാണ് ഭാര്യ. സയ്യിദ്‌ ഇമ്പിച്ചി കോയമ്മ തങ്ങള്‍ (കൊയിലണ്ടി ),സയ്യിദു ഫസല്‍ കോയ തങ്ങള്‍(പച്ചന്നൂര്‍),ബീക്കുഞ്ഞി (മഞ്ചേശ്വരം) മുത്തുബീവി (കരുവന്തി)രുത്തി ) കുഞ്ഞാറ്റ ബീവി, ചെറിയ ബീവി (ഉടുമ്പുതറ), റംല ബീവി (കുമ്പള) എന്നിവര്‍ മക്കളാണ്.


ബഹു ;താജുല്‍ ഉലമയുടെ ഫോട്ടോകള്ക്ക് സന്ദര്ശിrക്കുക , ഇസ്ലാമിക്‌ ഫോട്ടോ ഗാലറി















Sayyid Abdurahman Al Bukhari Ullal biography,

2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ഖുര്ആ നും സൂര്യനും.

ശാസ്ത്രം പുരോഗതി നേടിയ ഒരു കാലത് അല്ല , ഖുര്ആവന്‍ അവതരിക്കപെട്ടത്. , അത് കൊണ്ട് തന്നെയാണ് ശാസ്ത്രലോകത്തിന്റെ മുന്നില്‍ ഖുര്ആറന്‍ അത്ഭുതത്തിനു വക നല്കുെന്നതും.ആധുനിക യുഗത്തില്‍ കണ്ടെത്തുന്ന കണ്ടെത്തലുകള്‍ പോലും ഖുര്ആതന്‍ പറഞ്ഞ കാര്യങ്ങള്ക്കുത വിരുദ്ധമാകുന്നില്ല എന്ന് മാത്രമല്ല ഖുറാന്‍ പറഞ്ഞിടതെക്ക് ശാസ്ത്രത്തിന് തിരിച്ചു വരേണ്ടതയും വന്നിട്ടുണ്ട്..വിമര്ശമകര്‍ വിമര്ശ്നം എന്നതില്‍ നിന്നും പഠനം എന്ന കാഴ്ച്ചപാടിലേക്ക് നീങ്ങിയാല്‍ ആറാം നൂറ്റാണ്ടില്‍ അവതരിപ്പിക്കപെട്ട ഈ ഗ്രന്ഥതിനെ ദൈവീകത തീര്ത്തും ബോധ്യപ്പെടും.
സൂര്യന്‍ അതിന്റെ സ്ഥിര സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. അത് പ്രതാപിയും സര്വപജ്ഞനു മായ അല്ലാഹുവിന്റെ തീരുമാനമത്രേ.ചന്ദ്രന് നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചു.അങ്ങിനെ ഉണങ്ങിയ ഈത്തപ്പനകുല പോലെയാകുന്നു.ചന്ദ്രനെ പ്രാപിക്കുക സൂര്യനു ചേര്ന്ാ തല്ല.രാത്രി പകലിനെ മുന്കടക്കുകയില്ല. എല്ലാം അവയുടെ ഭ്രമണപഥത്തില്‍ നീന്തി കൊണ്ടിരിക്കുന്നു.(അദ്ധ്യായം , യാസീന്‍ ;38,39,40)
ഖുര്ആാനില്‍ 31 തവണ സൂര്യനെ പരാമര്ശിൊക്കുന്നുണ്ട്. സൂര്യനെ കുറിച്ച് ഖുര്ആുന്‍ നടത്തിയ ചില പ്രയോഗങ്ങള്‍ വിഷയം പടിക്കുന്നവര്ക്കായ് ഇവിടെ ചേര്ക്കാം .
പൌരാണികാര്ക്ക്ന സൂര്യനും ചന്ദ്രനും വെളിച്ചവും വിളക്കുമായിരുന്നു.ബൈബിളില്‍ പ്രയോഗിക്കുന്നതും big light, small light എന്നാണ്.എന്നാല്‍ ഖുര്ആിനില്‍ സൂര്യന്‍ പ്രകാശത്തിന്റെ സ്രോതസ്സാണ് എന്ന ആശയം ബോധ്യപ്പെടും വിധം മിസ്ബാഹ്, സിറാജ് ,ളിയാഅ്, എന്നീ പദങ്ങളാണ് പ്രയോഗിക്കുന്നത്. ഒരിടത് “കത്തിജ്വലിക്കുന്ന വിളക്ക്.”എന്ന് പ്രയോഗിക്കുന്നു. എന്നാല്‍ ചന്ദ്രനെ കുറിച്ച് നൂര്‍ , മുനീര്‍ എന്നാണ് പ്രയോഗിക്കുന്നത്.തിളക്കം അനുഭവപ്പെടുന്ന ഏതിനും പ്രയോഗിക്കാവുന്ന പദമാണിത്. സ്രോതസ്സ് ആവുകയുമില്ല.
അത് പോലെതന്നെ സൂര്യന്റെ ബഹുവചനം ഖുര്ആിന്‍ പ്രയോഗിക്കുന്നുണ്ട്. അത് തന്നെ അറബി വ്യാകരണ പ്രകാരം ഒട്ടനവധി എന്ന സൂര്യന്മാര്‍ എന്ന അര്ത്ഥ് വ്യാപ്തിയും വരുന്നുണ്ട്. സൂര്യന്‍ കേവലം ഒരു നക്ഷത്രമാണെന്നും ഇതേ സ്വഭാവമുള്ള ഇതിനെക്കാള്‍ വലിയ നക്ഷത്രങ്ങള്‍ -സൂര്യന്മാര്‍- വേറെയുണ്ടന്നു ഇന്ന് നമുക്കറിയാം.
ബില്യന്‍ കണക്കിന് വര്ഷുങ്ങള്‍ കഴിഞ്ഞാല്‍ സൂര്യന്‍ വീര്ത്തു വലുതായി ഭൂമിയെ വിഴുങ്ങുമെന്നും, ചുവന്ന ഭീമനായി മാറുമെന്നും അവസാനം പ്രകാശം കെട്ടു വെള്ളകുള്ള നായി തീരുമെന്നൊക്കെ ശാസ്ത്രം നിഗമിക്കുന്നുണ്ട്. ഖുര്ആ്നിക വചനങ്ങള്‍ ശാസ്ത്ര നിഗമനങ്ങള്മായി യോജിക്കണമെന്നു നമുക്ക് നിര്ബിന്ധമില്ല. പക്ഷെ അന്ത്യ നാളില്‍ സൂര്യന്‍ ചുര്ട്ടപെടുമെന്നും അതിന്റെ പ്രകാശം കെട്ട് പോകുമെന്നും നക്ഷത്രങ്ങള്‍ അടര്ന്നു വീഴുമെന്നും ഖുര്ആരനും പറഞ്ഞിട്ടുണ്ട്.
“നിങ്ങളുടെ ഭക്ഷണം ആകാശത്താണ്.” എന്ന് അള്ളാഹു ഖുറാനില്‍ സൂചിപ്പിക്കുന്നുണ്ട്.ഭൂമിയിലെ ഭക്ഷ്യ വസ്തു ഭക്ഷ്യ യോഗ്യമാവണമെന്കില്‍ ആകാശം ഇടപെടണം. മഴ മാത്രം പോര. സൂര്യ പ്രകാശവും വേണം. പ്രകാശ സംശ്ളെഷണമില്ലെന്കില്‍ സസ്യങ്ങളും ജന്തുക്കളും ഉണ്ടാകില്ലെന്ന് പറയേണ്ടതില്ലല്ലോ.
ചുരുക്കി പറഞ്ഞാല്‍ സൂര്യനെ കുറിച്ച് ഖുര്ആരന്‍ പറഞ്ഞ പ്രയോഗങ്ങള്‍ ശാസ്ത്രീയ ഗവേഷണങ്ങളുമായി ഒത്തു വരുമ്പോള്‍ നാം വിസ്മയപ്പെടുന്നു.
ചിന്തിക്കുന്നവര്ക്ക് ദ്ര്ഷ്ടാന്തങ്ങളേറയുണ്ട് വിശുദ്ധ ഖുര്ആ്നില്‍.

2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

ഖുര്ആ നും യേശുവിന്റെ മരണവും

ബൂലോകത്ത് ചില വില്ലന്മാരുണ്ട്. വിവര്മോന്നുമില്ല എങ്കിലും വിമര്ശനം എന്നത് അവര്ക്കൊ രു കലയാണ്‌. ഈയടുത് ഒരു “നിസ്സഹായനെ.” കണ്ടു , അയാള്ക്ക് ഹിന്ദുമതം നിരോധിക്കല്‍ വളരെ അത്യാവശ്യ കാര്യമാണ്.ഹിന്ദു മതമാണ് കക്ഷി ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ക്കെല്ലാം കാരണം. എന്റെ വിഷയം അതല്ലാത്തതിനാല്‍ ഇപ്പോള്‍ അങ്ങോട്ട്‌ കടക്കുന്നില്ല.
മറ്റൊരു “വിമര്ശ്കനെ” ഇന്ന് കണ്ടു. അയാളുടെ പ്രശനം ഖുര്ആ്ന്‍ വൈരുദ്ധ്യ മാണത്രേ, തെളിവോ ഖുര്ആൊനില്‍ ഒരിടത് ഈസാനബി മരിച്ചിട്ടില്ല എന്ന് ഉണ്ട് , മറ്റൊരിടത്ത് മരിക്കും എന്ന് പറഞ്ഞത്രേ . അതിനാല്‍ ഖുര്ആ ന്‍ വൈരുധ്യം.
ഈ പറഞ്ഞതിന് അയാളുടെ കമ്മന്റ് ബോക്സില്‍ മറുപടി വെച്ചാല്‍ അതവിടെ അധികം നേരം കാണുകയില്ല . കാരണം ഇത്തരക്കാര്‍ യഥാര്ത്ഥ വശം ആഗ്രഹിക്കുന്നില്ല . മറ്റുള്ളവര്‍ അത് കാണുകയും ചെയ്യരുത് . അതിനാല്‍ വേഗം ഡിലീറ്റ്‌. അത് അനുഭവത്തില്‍ നിന്നും മനസ്സിലക്കിയതിനാല്‍ എന്റെ പ്രതികരണം ഇവിടെ പോസ്റ്റായി വന്നെന്നു മാത്രം, നിങ്ങള്ക്ക് വായിക്കാം. അഭിപ്രായം പറയാം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം സത്യമതം എന്ന് വിശ്വസിക്കുന്നതു തെളിയിക്കാനും ബോധ്യപ്പെടുത്താനും കഴിയും. എഴുതുന്ന എനിക്കതിനു കഴിഞ്ഞില്ല എങ്കില്‍ പകരം അറിവുള്ളവര്‍ കൂട്ടത്തിലുണ്ട്. ഇസ്ലാമിനും അതിന്റെ ഗ്രന്ഥമായ ഖുര്ആഞനും ഒരിക്കലും ഇന്ന് മറ്റുള്ള പ്രസ്ഥാനങ്ങള്‍ അനുഭവിക്കുന്നത് പോലെ യുള്ള (ലണ്ടനില്‍ ചെന്ന പോപ്പിനെ എന്തെ യേശുവിന്റെ അനുയായികള്‍ തന്നെ എതിര്ത്ത്ണ.) ഒരു ഗതികേട് ഇല്ല. അങ്ങിനെ വരികയും ഇല്ല. കാരണം അത് പൂര്ണ്മായും ദൈവീകമാണ്.
ഇനി നമുക്ക് പ്രസ്തുത വിഷയത്തിലേക്ക് പോകാം........

ഈ “വിശുദ്ധ ബ്ളോഗില്‍ “ പറയുന്നു

@@@@@@ഇതിന്റെ അര്‍ത്ഥം എന്ത്‌?
ഖുര്‍ ആനില്‍ ഒരിടത്ത് പറയുന്നു, യേശു മരിച്ചിട്ടില്ലെന്ന്‌... മറ്റൊരിടത്തു പറയുന്നു മരിക്കും എന്ന്. ഇനി ഈസാ നബി മരിച്ചിട്ടില്ലെങ്കില്‍ ഖുര്‍ ആനിലെ വചനം (19:33) തെറ്റാകും.@@@@@@@@@@


ഒരിടത് പറയുന്നു മരിച്ചിട്ടില്ല , മറ്റൊരിടത്ത് പറയുന്നു മരിക്കുമെന്ന് ,
ഇസ്ലാമിക വിരോധം കൊണ്ട് കണ്ണ് ശരിക്കും കാണാതായോ . നിങ്ങള്‍ ക്ക് ഭാഷാ പ്രയോഗം പോലും അറിയില്ല , അങ്ങിനത്തെ നിങ്ങളാണ് വിശുദ്ധഖുര്ആിനില്‍ വൈരുദ്ധ്യം ഉണ്ടെന്നു പറയുന്നത്. ഒരാളെ പറ്റി (ഈസാ നബി )മരിച്ചിട്ടില്ല – എന്ന് പറയുന്നതും (ഈസാ നബി ) മരിക്കും എന്ന് പറയുന്നതും എങ്ങിനെയാ വൈരുധ്യം വരുന്നത്. നേരെ മറിച്ചു (ഈസാനബി) “മരിക്കുകയില്ല” എന്നൊരു പ്രയോഗം ഖുര്ആനനില്‍ ഉണ്ടെങ്കില്‍ “മരിക്കും” എന്നുള്ള പ്രയോഗം വൈരുധ്യം എന്ന് പറയാമായിരുന്നു. ഇവിടെ നിങ്ങള്‍ തന്നെ പറയുന്നത്. “മരിച്ചിട്ടില്ല” എന്നുള്ള വാക്കാണ്.
ഭാവി കാലം എന്ന ഒന്ന് ഉള്ളിടത്തോളം “മരിക്കും.” എന്നുള്ള ഖുര്ആനന്റെ പ്രയോഗം തെറ്റുകയില്ല.
മുസ്ലിംകളുടെ വിശ്വാസം ഈസാനബി മരിച്ച്ട്ടില്ല. ശത്രുക്കള്‍ കുരിശില്‍ തറക്കാന്‍ കൊണ്ട് പോയപ്പോള്‍ അള്ളാഹു അദ്ദേഹത്തെ അവര്ക്ക്ള മുന്നില്‍ നിന്നും മറക്കുകയും കൂട്ടത്തിലുള്ള ഒരുവന് അദ്ദേഹത്തിന്റെ രൂപം നല്കുെകയും ചെയ്തു എന്നാണ്. അയാളെയാണ് ശത്രുക്കള്‍ കുരിശില്‍ തറച്ചത്.
അള്ളാഹു ഉയര്ത്തി യ ഈസാനബി ഇപ്പോഴും ജീവിച്ചിരിക്കുന്നു.ലോകാവസാന കാലത്ത് ഈസാനബി വീണ്ടും വരും ലോകം ഒന്നാകെ ഭരിക്കും, അതിനു ശേഷം എല്ലാ ദൈവ സൃഷ്ടികള്ക്കും അനിവാര്യമായ മരണം അദ്ദേഹത്തിനും വരും. അതോടെ ലോകാവസാനവും സംഭവിക്കും.
ഇനി നിങ്ങള്‍ യേശു കുരിശില്‍ വെച്ച് മരണപ്പെട്ടു എന്ന് വിശ്വസിക്കുന്നതില്‍ ഈയുള്ളവന് വിരോധമില്ല. അത് നിഅങ്ങളെ ഇഷ്ടം , പക്ഷെ ഖുര്‍- ആനിനെ കുറിച്ച് പഠിക്കാതെ വൈരുധ്യം എന്ന് വിളിച്ചു കൂവരുത് .

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

സുന്നി മര്ക‍സ്‌ സമ്മേളനത്തിനു ആശംസകള്‍

ഹസനിയ്യ : സുന്നി മര്‍കസിനെയും അതിന്റെ സാരഥികളെയും സ്നേഹിക്കുന്നു. അതു കൊണ്ട് ഇങ്ങിനെ ഒരു പോസ്റ്റ്‌ ,
വായനക്കാരില്‍ താല്പര്യമുള്ളവര്ക്ക് കമ്മന്റ് വഴി ആശംസകള്‍ രേഖപ്പെടുത്താം .


2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

“പുതിയ കുട്ടി പിറന്നെന്നു കേട്ടു, ആണോ, പെണ്ണോ ?”

“പുതിയ കുട്ടി പിറന്നെന്നു കേട്ടു, ആണോ, പെണ്ണോ ?”
സുഹൃത്തിനെ കണ്ടപ്പോള്‍ ചോദിച്ചു പോയതാണ്. അതിനു കിട്ടിയ മറുപടി വളരെ മോശമായിരുന്നു : “എന്താ ചെയ്യുക , കുട്ടി പെണ്ണാണ് .”
സ്വന്തം രക്തത്തില്‍ പിറന്ന പെണ്കുിഞ്ഞിനെ പറ്റിയാണ് അയാള്‍ ഇങ്ങിനെ പ്രതികരിച്ചത്.
നോക്കൂ.. ഈ മനസ്സോടെ പെണ്കുിട്ടികളെ കാണുന്ന ഒരു പിതാവിന് എങ്ങനെ ആ കുഞ്ഞിനെ സ്നേഹിക്കാന്‍ കഴിയും.ആ കുഞ്ഞിന്റെ ഭാവിയില്‍ എത്ര മാത്രം പ്രതീക്ഷ വെക്കാനവും..? ഒരിക്കലുമില്ല. ഇത്തരമൊരു കുഞ്ഞു സത്യത്തില്‍ പിതാവില്ലാതെ അവസ്ഥക്ക് തുല്യമാകും.

പെണ്കുതട്ടികളെ വെറുക്കുന്നതു ജാഹിലിയ്യത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ ലക്ഷണമാണ് .പെണ്കുണഞ്ഞിനെ പൊന്കുഞ്ഞായി കാണുന്നതാണ് ഇസ്ലാമിന്റെ പാരമ്പര്യം.തിരുനബി (സ്വ) പഠിപ്പിക്കുന്നതതാണ്. “നിങ്ങള്‍ പെണ്കുപട്ടികളെ വെരറുക്കാതിരിക്കുക, തീര്ച്ചപ ; അവര്‍ നേരമ്പോക്ക് നല്കുപന്നവരും അമൂല്യ സമ്പത്തുമാകുന്നു” (ത്വബ്രാനി).
തിരുനബി(സ്വ) പറഞ്ഞത് മഹാ സത്യമാണെന്ന് അനുഭവിച്ചു അറിഞ്ഞവരാണ് നമ്മള്‍. പെണ്കുിട്ടികള്‍ ഭവനത്തിന് അലങ്കാരവും ഐശ്വര്യവുമാണ്.അവരില്ലെന്കില്‍ വീടിനകത്ത് തികഞ്ഞ ശൂന്യത തലം കെട്ടി നില്ക്കും .മാതാപിതാക്കള്‍ രോഗ ശയ്യയില്‍ കിടക്കുന്ന അവസരത്തില്‍ അവര്‍ കാണിക്കുന്ന സേവന ത്വര വേറിട്ടതു തന്നെയാണ്. അത്തരം ഘട്ടത്തിലാകും അവരുടെ വില നമുക്ക് ബോധ്യപ്പെടുക.
ഒരിക്കല്‍ ഇബ്നു ഉമര്‍ (റ) വിനരികില്‍ ഒരു യുവാവ്‌ വന്നു.സംസാരത്തിനിടെ തനിക്ക് കുറെ പെണ്കുതട്ടികളാണെന്നു അയാള്‍ പരിഭവത്തോടെ പറഞ്ഞു. ഒരു വേല അവര്‍ മരിച്ചിരുന്നെന്കില്‍ എന്ന് ആ പിതാവ് കൊതിക്കുന്നതായി ഇബ് നു ഉമര്‍ (റ) മനസ്സിലാക്കി അവിടുന്ന് കോപ്ന്ധനായി .” എടൊ നീയാണോ അവര്ക്ക് അന്നം നല്കു ന്നത് ?”ആ മനുഷ്യനോട് കയര്തുകൊണ്ടദ്ദേഹം ചോദിച്ചു.
പെണ്കുൊട്ടികളെ വെറുക്കുന്നവര്ക്കൊ രു പാഠമാണിത് .നാം അവരുടെ കാര്യം അല്ലാഹുവില്‍ സമര്പ്പി ക്കുക .പെണ്കുനട്ടികളെ വെറുക്കുന്ന സ്വഭാവത്തെ പട്ടി പറയവേ, ഖുര്‍-ആന്‍ ഉണര്ത്തു ന്നു: നിങ്ങള്‍ അവരെ വെറുക്കുന്നോ? അരുത്. നിങ്ങള്‍ വെറുക്കുന്ന പലതിലും അള്ളാഹു വമ്പിച്ച നന്മകള്‍ കുടിയിരുത്തിയേക്കാം.(അന്നിസാഅ്)
സ്വാലിഹുബ് നു അഹ്മദിന്റെ പിതാവ്‌ മഹാനായിരുന്നു.അദ്ദേഹം പെണ്കു ട്ടി പിറന്നാല്‍ ഇങ്ങിഎന്‍ പറയും: “അല്ഹംുദുലില്ലാഹ് . നബിമാരോക്കെയും പെണ്കുറട്ടികളുടെ പിതാക്കന്മാരായിരുന്നു.പെണ്കു്ട്ടികളെ പറ്റി പ്രമാണങ്ങളില്‍ വന്ന മഹത്വം പരക്കെ പ്രസിദ്ധമാണല്ലോ “
പെണ്കു്ട്ടികളെ വളര്ത്തുടന്നതിനു പ്രത്യേക പ്രാധാന്യം ഇസ്ലാം കല്പ്പിച്ചിട്ടുണ്ട്.നബി (സ്വ) പറഞ്ഞു “ രണ്ടു പെണ് സന്താനങ്ങളെ പ്രായപൂര്ത്തി യാകും വരെ നല്ല വിധത്തില്‍ പൊട്ടി വളര്ത്തിയവന്‍ പരലോകത്ത് എന്റെ കൂടെ ഇങ്ങനെ വരും- കൈവിരലുകള്‍ തമ്മില്‍ കൂട്ടിപിടിച്ചു പ്രഖ്യപിച്ചതാണിത്.” (മുസ്ലിം)
മറ്റുള്ള നബി വചനങ്ങള്‍ കൂടി ശ്രദ്ധിക്കുക. “രണ്ടോ മൂന്നോ പെണ്മക്കള്‍ ഒരാള്ക്കുണ്ടായി , അവരെ അവന്‍ നേരാംവണ്ണം പൊട്ടി മര്യാദകള്‍ പഠിപ്പിച്ചു. എങ്കില്‍ അവനു സ്വര്ഗംാ ഉണ്ട്.” (അബൂദാവൂദ്‌).
“ഒരാള്ക്ക് മൂന്ന് പെണ്മക്കള്‍ പിറന്നു . അവരോടുള്ള പെരുമാറ്റം അവന്‍ നന്നാക്കി.അവരുടെ പേരില്‍ സഹനം കൊണ്ടു. അവരുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെട്ടു.എങ്കില്‍ സ്വര്ഗ്ഗം അവനു നിര്ബബന്ധമായി.” (അബൂദാവൂദ്‌)
“ഒരാള്ക്ക് മൂന്നു പെണ്മക്കള്‍ പിറന്നു. അവരെ അവന്‍ തീറ്റിച്ചു, ഉടുപ്പിച്ചു, കുടിപ്പിച്ചു, ആ പേരില്‍ പ്രയാസം സഹിച്ചു. ക്ഷമ കൈ കൊണ്ടു. എങ്കില്‍ ആ കുട്ടികള്‍ നാളെ നരകത്തില്‍ നിന്ന് ഇവന് മറയായി തീരുന്നതാണ്.”(അഹ്മദ്‌). പെണ്കുനട്ടികള്‍ ഇന്നൊരു ഭാരമായി പരിഗണിക്കപെടാന്‍ പ്രധാന കാരണം വിവാഹകമ്പോളമാണെന്ന് പറയാം.സ്ത്രീധനം നല്കാന്‍ മാതാപിതാക്കള്‍ നരകിക്കുന്നതാണ് ഇന്നത്തെ പ്രശ്നം.മറ്റൊന്ന് ഭംഗിയും നിറവും കുറഞ്ഞുപോയാല്‍ പുര നിറഞ്ഞു നില്കുമെന്ന ആധി.ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി നാമും നമ്മുടെ കാഴ്ചപാടും മാറികൊണ്ടിരിക്കുന്നതാണ് ഇതിനൊക്കെ കാരണം.മാറി ചിന്തിക്കാന്‍ ഇനിയും തയ്യാറായില്ലെങ്കില്‍ ചട്ടങ്ങള്‍ സ്വയം നമ്മെ മാറ്റുന്ന ഗതി വരും.അതാകട്ടെ നമുക്ക് താങ്ങാന്‍ പറ്റാത്ത വിധത്തിലുമാകും.
അത് പോലെ തന്നെ പൊതുവേ മാതാപിതാക്കള്ക്കിതടയില്‍ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ഒന്നാണ് മക്കള്ക്കി ടയിലെ വിവേചനം.ചില കുട്ടികള്ക്ക്് പ്രത്യേക പരിഗണന നല്കുകക. ചിലരെ ഗൌനിക്കാതിരിക്കുക. മക്കള്ക്കിിടയില്‍ കാണിക്കുന്ന വിവേചനത്തെ ഇസ്ലാം കടുത്ത അനീതിയയാണ്‌ കണക്കാക്കുന്നത്.
അനസ്‌ (റ) ഓര്കു്കുന്നു: ഒരു ദിവസം നബിക്കരികില്‍ ഞങ്ങള്‍ ഇരിക്കുകയാണ് .അപ്പോളെ അവിടേക്ക് ഒരു ആണ്കുപട്ടി കടന്നു വന്നു. ആ കുട്ടി സദസ്സില്‍ ഇരിക്കുന്ന സ്വന്തം പിതാവിന്റെ അടുത്തെക്കാണ് ഓടി വരുന്നത്. പിതാവ് കുഞ്ഞിനെ അരുമയോടെ ചുംബിച്ച് വാരിയെടുത്തു മടിയിലിരുത്തി .അല്പം കഴിഞ്ഞു ഒരു പെണ്കുഞട്ടി വന്നു. ആ കുട്ടിയെ ചുംബിച്ചില്ല , മടിയിലിരുത്തിയതുമില്ല. കുട്ടി അദ്ദേഹത്തിന്റേത് തന്നെയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട പ്രവാചകര്‍ (സ്വ) ആ മനുഷ്യനോട് പറഞ്ഞു. “എടോ. നീ കുട്ടികള്ക്കി ടയില്‍ നീതി കാണിച്ചില്ല കേട്ടോ.” (ബസ്സാര്‍ )
ആണിനും പെണ്ണിനും മിടയില്‍ വിവേചനം കാണിക്കുന്ന ദു;സ്വഭാവത്തിനു മേല്‍ സംഭവം എതിര് നില്ക്കു ന്നതായി പറയാം. മറ്റൊരു ഹദീസില്‍ നബി (സ്വ) ഇക്കാര്യം പ്രത്യേകം സൂചിപ്പിച്ചു.” പെണ്കുിഞ്ഞ് പിറന്ന ഒരാള്‍ അവളെക്കാള്‍ ആണ്കു്ട്ടി കള്ക്ക്ക പരിഗണന നല്കാിതെ പോറ്റി വളര്ത്തി യാല്‍ സ്വര്ഗ്ഗം നിര്ബ്ന്ധമാകുന്നു.” (അബൂദാവൂദ്‌ )
പെണ്കു ട്ടികള്‍ മാത്രം പിരക്കുന്നതിന്റെ പേരില്‍ ഭാര്യമാരെ പഴിക്കുന്നവരും ഇവിടെ പ്രതികൂട്ടില്‍ തന്നെയാണെന്ന് ഉണര്ത്തട്ടെ. ചെറുപ്പത്തില്‍ നാം കാണിക്കുന്ന വിവേചനം വലുതായാലും മക്കളെ പിന്തുടരുമെന്നതാണ് മനഃശാസ്ത്ര മതം . അത് കൊണ്ട് പെരുമാറ്റം നന്നാക്കുക.

അവലംബം : സുന്നീവോയ്സ്‌

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

മര്ഹും : വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍

പ്രമുഖ പണ്ഡിതനും സൂഫിവര്യനും ചിന്തകനുമായിരുന്നു മര്ഹുംയ വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍ .വിജ്ഞാനത്തിന്റെ സമസ്ത മണ്ഡലങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ഹി.1298ല്‍ മലപ്പുറം ജില്ലയിലെ വാളക്കുളത്ത് ജനിച്ചു.
പ്രമുഖ പണ്ഡിതനും സര്വ്വാപദരണീയനുമായിരുന്ന കൊളമ്പില്‍ ഖാജാ അഹ്മദ് കുട്ടി മുസ്ലിയാരെന്ന കോയാമുട്ടി മുസ്ലിയാരാണ് പിതാവ്.സര്വ്വാിദരണീയനായിരുന്ന അദ്ദേഹം ഖുര്ആിനുംമറ്റു പ്രാഥമിക പഠനവും നേടിയ ശേഷം കുഴിപ്പുറത്തു തന്നെ ഓടക്കല്‍ ഖാളി കുഞ്ഞഹമ്മദ്‌ മുസ്ലിയാരുടെ ദര്സില്‍ ചേര്ന്ന് .അനന്തരം പൊന്നാനിയിലേക്ക് നീങ്ങിയ അദ്ദേഹം മഖ്ദൂം അഹ്മദ് എന്നാ വലിയ ബാവ മുസ്ലിയാരുടെയും 1326 ല്‍ നിര്യാതനായ ചെറിയ ബാവ മുസ്ലിയാരുടെയും ശിഷ്യത്വം നേടുകയും ചെയ്തു. പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാര്‍, കോഴിക്കോട് അപ്പാണി കുഞാമുട്ടി ഹാജി തുടങ്ങിയവരുടെ ശിഷ്യത്വവും അദ്ദേഹം സ്വീകരിച്ചു. ചേറൂര്‍ , പറപ്പൂര്‍ , വാളക്കുളം എന്നിവിടങ്ങളില്‍ നീണ്ടകാലം കൊയാമുട്ടി മുസ്ലിയാര്‍ ദര്സ്േ‌ നടത്തി.
വാളക്കുളം കാരാട് ഖാളി അബ്ദുറഹ്മാന്‍ മൌലവിയുടെ പുത്രി ഫാത്വിമ ആയിരുന്നു മാതാവ്.

അബ്ദുല്‍ ബാരി മുസ്ലിയാര്‍ പ്രാഥമിക പഠനം പിതാവില്‍ നിന്ന് തന്നെയാണ് നേടിയത്..ഉപരിപഠനത്തിനായി നാദാപുരം ജുമുഅത്തു പള്ളിയില്‍ പോയി. അവിടെ മുദരിസ് ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ നാദാപുരം അഹ്മദ് ശീറാസി യായിരുന്നു. പിന്നീട് തിരൂരങ്ങാടി നടുവിലെ പള്ളിയിലെ കോടഞ്ചേരി അഹമ്മദു കുട്ടി മുസ്ലിയാരുടെയും മൂര്ക്കങനാട് ആലി മുസ്ലിയാരുടെയും ശിഷ്യത്വം സ്വീകരിച്ചു. ഹിജ്‌ റ 1326 ല്‍ വെല്ലൂര്‍ ബാഖിയാതില്‍ പോയി , അഞ്ചു വര്ഷം അവിടെ താമസിച്ചു.
കോഴിക്കോട് മദ് റസതു ജിഫ് രിയ്യ യില്‍ ആദ്യമായി ദര്സ്മ‌ നടത്തി. പിന്നീട് താനൂരിനടുത്തെ അയ്യായ ,താനാളൂര്‍ ,വഴവന്നൂര്‍ പഴയ പള്ളി, കല്പകഞ്ചേരി ക്കടുത്തുള്ള കാനഞ്ചേരി തുടങ്ങിയ പലസ്ഥലങ്ങളിലും ദര്സ്‍‌ നടത്തി.അത്യുജ്ജല വാഗ്മിയും ആകര്ഷതകമായ ശൈലിയുടെ ഉടമയുമായിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തില്‍ അനേകം ദീനീസ്ഥാപനങ്ങള്‍ സ്ഥാപിതമായി .
മുസ്ലിം കേരളത്തിന്‌ ആധികരിക നേത്രത്വം നല്കുെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക നേതാവും സമസ്തയുടെ വളര്ച്ച യില്‍ മുഖി പങ്കാളിത്തം വഹിച്ച ദേഹവുംയിരുന്നു അദ്ദേഹം.സമസ്തയുടെ സന്ദേശം എത്തിക്കാനും ബിദ്അത്തുകരുടെ പിടിയില്‍ നിന്നും കേരളത്തെ രക്ഷിക്കാനും നിരന്തരം യത്നിച്ച അദ്ദേഹം, വിദ്യാഭ്യാസ ബോര്ഡിലന്റെ വളര്ച്ചേയില്‍ നിര്ണ്ണാ യക പങ്കാണ് വഹിച്ചത്.മര്ഹുംമ പങ്ങില്‍ അഹ് മദ് കുട്ടി മുസ്ലിയാര്‍ സമസ്തയുടെ പ്രസിഡന്റായപ്പോള്‍ അബ്ദുല്‍ ബാരി മുസ്ലിയാര്‍ വൈസ്‌ പ്രസിഡന്റ്യ ആയിരുന്നു.. ഹിജ്‌ റ 1362 മുതല്‍ 1385 ല്‍ അന്തരിക്കുന്നത് വരെ സമസ്തയുടെ പ്രസിഡന്റായിരുന്നു .
ഇംഗ്ളീഷ്‌,ഉര്‍ദു .പേര്ഷ്യാന്‍ ഭാഷകള്‍ നന്നായറിയാമായിരുന്ന അദ്ദേഹം മലയാള ഭാഷാ പണ്ഡിതനുമായിരുന്നു. സ്വിഹാഹു ശൈഖന്‍ , ജംഉല്‍ ബാരി, അല്‍ മുത ഫര്റിാദ് ഫില്‍ ഫിഖ്‌ ഹു , വസീലതുല്‍ ഉള്മാ, അല്‍ മൌലിദുല്‍ മന്ഖൂസ് , സീറതുല്ഇിസ്ലാം തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
കോടൂര്‍ നാട്ടുകുളങ്ങര മുഹമ്മദ്‌ മുസ്ലിയാര്‍ , പറപ്പൂര്‍ തൊടികയില്‍ രായിന്‍ കുട്ടി മുസ്ലിയാര്‍ , വാളക്കുളം അലി ഹസ്സന്‍ കുട്ടി മുസ്ലിയാര്‍, വാളക്കുളം നരിമടക്കല്‍ മുഹമ്മദ്‌ മുസ്ലിയാര്‍ , മര്ഹൂംങ ചെറള നെയ്യന്‍ മുഹമ്മദ്‌ മുസ്ലിയാര്‍ തുടങ്ങിയ അനേകം ശ്രദ്ധേയരായ പണ്ഡിതവരേണ്യര്‍ ശിഷ്യന്മാരായിട്ടുണ്ട്.
ഹിജ്റ വര്ഷം 1385 , ജമാദുല്‍ അവ്വല്‍ രണ്ടു ഞായറാഴ്ച അദ്ദേഹം നിര്യാതരായി . വാളക്കുള ത്ത് അദ്ദേഹം നിര്മി്ച്ച മസ്ജിദു മൌലവിയ്യയുടെ മുന് വശത്താണ് ഖബര്‍ സ്ഥിതി ചെയ്യുന്നത്.





Biography of Valakkulam Abdul Bari Musliyaar

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

അന്നും ഇന്നും അനുഗ്രഹമായി ശൈഖുനാ സി . എം വലിയുല്ലാഹി മടവൂര്‍

അടുത്ത കാലത്ത്‌ കേരളത്തില്‍ ജീവിച്ച ഏറ്റവും പ്രശസ്തനായ ആധ്യാത്മിക ജ്ഞാനികളില്‍ ഒരാളാണ് വലിയുല്ലാഹി മടവൂര്‍ സി.എം. അബൂബക്കര്‍ മുസ്ലിയാര്‍.അദ്ദേഹം വേര്പിരിഞ്ഞിട്ടു രണ്ടര പതിറ്റാണ്ട് തികയുകയാണ്. കോഴിക്കോട് ജില്ലയിലെ മടവൂരില്‍ സൂഫിയും പണ്ഡിതനുമായിരുന്ന കുഞ്ഞിമാഹിന്‍ കോയ മുസ്ലിയാരുടെയും ആയിഷ ഹജ്ജുമ്മയുടെയും (ശംസുല്‍ ഉലമ ഇ. കെ. അബൂബക്കര്മുസ്ലിയരുടെയും, ഇ.കെ ഹസന്മുസ്ലിയരുടെയും, ഇ.കെ ഉമര്‍ ഹാജി യുടെയും മാതാവിന്റെ സഹോദരി ഹലീമയുടെ മകള്‍ ) മകനായി ഹിജ് റ 1348 റബീഉല്‍ അവ്വല്‍ 12(AD 1928 ) നാണ് ജനനം.അദ്ദേഹത്തിന്റെ പൂര്വ്വ് പിതാക്കള്‍ നെടിയനാട് നിന്നും മടവൂരിലേക്ക് താമസം മാറിയവരാണ്. പിതാമഹന്‍ കുഞ്ഞിമാഹിന്‍ മുസ്ലിയാര്‍ മടവൂരിലെ ഖാസിയും മുദരിസും ആയിരുന്നു.പണ്ഡിതനും വാഗ്മിയും ആയിരുന്ന പിതാവില്‍ നിന്ന് അബൂബക്കര്‍ മുസ്ലിയ്യര്‍ ആദ്യ അറിവുകള്‍ നേടിയ ശേഷം സ്കൂളില്‍ പ്രാഥമിക പഠനം ആരംഭിച്ചു.
മോങ്ങം അവറാന്‍ മുസ്ലിയാരുടെ കീഴില്‍ ദര്സ് ‌ വിദ്യാഭ്യാസം ആരംഭിച്ചു.തുടര്ന്ന് മടവൂരില്‍ മുദറിസ് ആയി വന്ന മലയമ്മ അബൂബക്കര്‍ മുസ്ലിയാരുടെ അടുത്ത് പഠനം തുടര്ന്ന്്. പ്രമുഖ പണ്ഡിതനായിരുന്ന കുറ്റിക്കാട്ടൂര്‍ ഇമ്പിച്ചാലി മുസ്ലിയാരുടെ അടുത്ത് മങ്ങാട്ടും ഓതിപഠിച്ചു. തുടര്ന്ന് ഉള്ളാളിലും തളിപ്പറമ്പിലും കൊയിലാണ്ടിയിലും ദര്സില്‍ പഠിച്ചു.കൊയിലാണ്ടിയില്‍ നിന്നാണ് 1957 ല്‍ വെല്ലൂര്‍ ബാഖിയാതിലേക്ക് പോയത്. പഠന കാലത്ത് തന്നെ സൂക്ഷ്മതയോടെയുള്ള ജീവിതമായിരുന്നു. ചിന്താ ഭാരത്തോടെയുള്ള ജീവിതവും ആരാധന നിര്ഭ്രമായ നിമിഷങ്ങളും.
ബിരുദം നേടിയ ശേഷം തിരിച്ചെത്തിയ അദ്ദേഹം പൂര്വോ പിതാക്കള്‍ നേത്രത്വം നല്കി യിരുന്ന മടവൂര്‍ പള്ളിയില്‍ തന്നെ ദര്സ്്‌ ആരംഭിച്ചു. വിദ്യാര്ത്ഥി കള്ക്ക്ന ‘സബ് ഖ്’ കഴിഞ്ഞാല്‍ ഇബാദത്തില്‍ മുഴുകും.മഹാന്മാരുമായി ബന്ധം പുലര്ത്തും .വിര്ത്തിയുള്ള വസ്ത്രം ധരിക്കാന്‍ വിദ്യാര്ത്ഥി കളെ ഉപദേശിക്കും. ശമ്പളം വാങ്ങിയിരുന്നെന്കിലും അത് അവരുടെ ചിലവിനായി വിനിയോഗിക്കുമായിരുന്നു. തസവ്വുഫിന്റെ വിഷയങ്ങളോട് പ്രത്യേക താല്പര്യം ; സൂക്ഷ്മശാലികളായ വിദ്യാര്ത്ഥി കളോട് കൂടുതല്‍ അടുപ്പം .നല്ലൊരു പ്രഭാഷകനയിരുന്ന അദ്ദേഹം ദര്സുകള്‍ സ്ഥാപിക്കാന്‍, മദ്രസകള്‍ നിര്മിുക്കാന്‍,പള്ളികള്‍ പരിപാലിക്കാന്‍ അങ്ങിനെ എല്ലാ നല്ല കാര്യങ്ങള്ക്കും അന്ന് വഅള് പറഞ്ഞു പിരിവെടുത്തു. പലയിടത്തും വീടുകള്‍ കയറി പിരിവ് എടുത്തു.
ഇതിനിടയില്‍ 1962 ല്‍ ഹജ്ജു കര്മതത്തിനു പുറപ്പെട്ടത്‌ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി.മദീന സന്ദര്ശ നവേളയില്‍ നബിയോടുള്ള ഇശ്ഖ് മൂലം റൗളാ ശരീഫിനടുത്ത് വെച്ച് അദ്ദേഹം ബോധരഹിതനായി വീണതായി കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിട്ടുണ്ട്.തിരികെ വന്ന ശേഷം ആരാധനകളില്‍ കൂടുതല്‍ മുഴുകി.ഭൌതിക കാര്യങ്ങളില്‍ കൂടുതല്‍ വിരക്തി പ്രകടിപ്പിച്ചു തുടങ്ങി. ആയിടക്ക് മംഗലാപുരം സ്വദേശിയും നഖ് ശബന്തി ത്വരീഖത്തിന്റെ ശൈഖും ഖുതുബുസ്സ്മാനും സൂഫി വര്യനുമായ മൊയ്തീന്‍ സാഹിബ് കോഴിക്കോട്ട് താമസിക്കുംപോലെ അദ്ദേഹത്തെ സന്ദര്ശിതക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കീഴിലാണ് സി.എം തന്റെ ആത്മീയ മുന്നേറ്റം പൂര്ത്തിടയാക്കിയത്. അവര്‍ തമ്മിലുള്ള ആത്മീയ ബന്ധം അല്‍ ഭുതകര്മായിരുന്നു. അദ്ദേഹത്തെ ആദ്യമായി കാണാനെത്തിയ സി. എം രണ്ടു ദിവസം അവിടെ താമസിച്ചു, രണ്ടാം ദിവസം കനനെതിയപ്പോള്‍ എട്ടു ദിവസവും മൂന്നതവണ 29 ദിവസവും നാലാമത് സന്ദര്ശി്ക്കാനെത്തിയപ്പോള്‍ സി.എം. എട്ടു വര്ഷം കഴിഞ്ഞാണ് മടങ്ങിയത് .സൂഫിസത്തിന്റെ അത്യുന്നത ലോകത്തേക്ക് അദ്ദേഹം പ്രവേശിച്ചു. പിന്നീട് ... ഭക്ഷണമില്ല, വിശ്രമമില്ല, ആരുമായും സംസാരമില്ല. കഠിനമായ ആരാധനകള്‍....എന്നും വര്താനുഷ്ടാനം.....നോമ്പ് തുറക്കാനും അത്താഴത്തിനുമെല്ലാം ഒരു ഈത്തപ്പഴം,രണ്ടു ദിവസം കൂടുമ്പോള്‍ അല്പം ആട്ടിന്പാതല്‍ ,ഇങ്ങിനെ മൂന്നു വര്ഷം തുടര്ന്ന്ഫ..
പിന്നെ യാത്രകളുടെ കാലമായിരുന്നു . മൂന്നു വര്ഷതക്കാലം ഇങ്ങിനെ ചുറ്റി സഞ്ചരിച്ചതായി സഹചാരികള്‍ പറയുന്നു. മഹാന്മാരെ സിയാറത്ത് ചെയ്യും, ക്ഷണിച്ചാല്‍ വീടുകളിലേക്ക് വരും, വനങ്ങളില്‍ ജീവിച്ചു കായ്കനികള്‍ ഭക്ഷിക്കും, അക്കാലത്തു അദ്ദേഹത്തെ മൈസൂര്‍ കാടുകളില്‍ കട്ടനകള്ക്കും വന്യ ജീവികള്ക്കുകമിടയില്‍ കണ്ടവരുണ്ട്.
ഇതിനു ശേഷം പത്ത് വര്ഷളത്തോളം കോഴിക്കോട്ടെ മമ്മുട്ടി മൂപ്പന്റെ വീട്ടിലായിരുന്നു താമസം,സന്ദര്ശിഷക്കാനെത്തുന്ന ആയിരക്കണക്കിനു പേര്ക്ക്ട ആശ്വാസത്തിന്റെ വാക്കുകളും സാന്ത്വനത്തിന്റെ തണലുമായിരുന്നു പിന്നീടുള്ള ജീവിതം,അസുഖം വേണ്ട, വേദന വേണ്ട ....അത്തരം വാക്കുകള്‍ പ്രതീക്ഷിച്ചു സി. എമ്മിനെ സമീപിക്കാന്‍ ആളുകള്‍ അങ്ങോട്ടോഴുകി.ഇക്കാലത്തിനിടയില്‍ അനേകം അത്ഭുതങ്ങള്‍ ശൈഖുനയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇതിനിടയില്‍ പലപ്പോഴും പൊതു ജനങ്ങളുമായുള്ള സമ്പര്ക്കം് നിര്ത്തും . എന്നാല്‍ ഇത്തരം സന്ദര്ഭപങ്ങളിലും താജുല്‍ ഉലമ, അവേലത്ത് തങ്ങള്‍, കാന്തപുരം ഉസ്താദ്‌ , തുടങ്ങിയവര്ക്ക്ി അദ്ദേഹവുമായി സംസാരിക്കാന്‍ അനുമതി ഉണ്ടായിരുന്നു.
സ്ഫുടമായ ഭാഷയിലായിരുന്നു സംസാരം,അറബിയിലാണെങ്കിലുംമലയാളത്തിലാണെങ്കിലും. നേരത്തെ വെല്ലോരില്‍ വെച്ച് ഇംഗ്ളീഷ്‌, പാര്സിത ,ഉര്ദു് ഭാഷകള്‍ അദ്ദേഹം സ്വായത്തമാക്കിയിരുന്നു.സന്ദര്ഷിക്കുന്നവരോട് നാട്ടിലെ ദീനീ നെത്രത്വത്തിന്റെയും സ്ഥാപനങ്ങളുടെയും വിശേഷങ്ങള്‍ അന്വാഷിക്കും. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ‘ജദ്ബ് ‘(പ്രത്യക്ഷത്തിലുള്ള അബോധാവസ്ഥ)ഉം ‘സഹ് വ് ’(പ്രത്യക്ഷ ബോധത്തോടെയുള്ള അവസ്ഥ)ഉം ഉണ്ടായിരുന്നു.ജദുബിന്റെ സന്ദര്ഭനങ്ങളില്‍ വാക്കുകള്‍ കൂടുതല്‍ അര്ത്ഥങഗര്ഭമായിരുന്നു.
വലിയുല്ലാഹി സി. എം. അബൂബക്കര്‍ മുസ്ലിയാര്‍ ക്കു പ്രായം 63 ആയി , ആയിടക്ക് തള്ള വിരലിലൊരു മുറിവ് കാണപ്പെട്ടു . ആ വര്ഷം റമസാന്‍ 28 ആയപ്പോഴേക്കും ജനസമ്പര്ക്കം നിര്ത്തി .പിന്നീട് പണി വന്നു. ചെറിയ പെരുന്നാളിന് ശേഷം അസുഖം അധികമായി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുറിവ് വ്ര്ത്തിയാക്കാനും മരുന്ന് മാറ്റാനും നിര്ദേയശിച്ചു.അന്ന് രാത്രി റാത്തീപ് ചൊല്ലാനും ആവശ്യപ്പെട്ടു.(1991ഏപ്രില്‍ 11 വെള്ളി ) ഹിജ്റ 1411 ശവ്വാല്‍ നാലിന്സുബഹി ക്കു ശേഷം അദ്ദേഹം സംസാരം നിര്ത്തി .സമയം 9.15 ഓടെ സി. എം. മരണത്തിന്റെ മറവിലേക്ക് മറഞ്ഞു. വാര്ത്തമ‍ പെട്ടന്ന് തന്നെ പരന്നു. കോഴിക്കോട് ഷെയ്ഖു പള്ളിയിലെ ജനാസ നിസ്കാരത്തിനു ശേഷം ,ഉച്ചക്ക് സ്വദേശമായ മടവൂരിലേക്ക് കൊണ്ടുപോയി. അവിടെ പലഘട്ടങ്ങളിലായി നടന്ന ജനാസ നിസ്കരന്ഗ്ലാക്ക് ശേഷം രാത്രി ഒന്പ്തു മണിയോടെ മര്ഹും് അവേലത് തങ്ങള്‍, കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ ചേര്ന്ന് ജനാസ ഖബറില്‍ ഇറക്കി വെച്ചു.പിതാവ് കുഞ്ഞി മാഹിന്‍ കോയ മുസ്ലിയാരുടെ മഖ് ബറക്കു സമീപത്താണ് അദ്ദേഹത്തിന്റെയും അന്ത്യ വിശ്രമം.
അദ്ദേഹത്തിന്റെ സ്മാരകമായി നിരവധി സംരംഭങ്ങള്‍ ഇന്ന് നാട്ടിന്റെ നാനാഭാഗങ്ങളിലും പ്രവര്ത്തിനച്ചു വരുന്നു.ജീവിത കാല്തെന്ന പോലെ മരണാനന്തരവും ആയിരങ്ങള്ക്കു ആശ്വാസമേകുകയാണ് ശൈഖുന സി. എം.ദിനേന നൂറു കണക്കിനാളുകളാണ് സിയാറത്തിനായി മടവൂര്‍ മഖാമില്‍ എത്തുന്നത്‌.





CM Madavoor, Valiyullahi CM Aboobacker Musliyar Madavoor, Shaikhuna CM, Madavoor, Madavoor Makham, CM Makham Madavoor.

2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

അവിശ്വാസി (കാഫിര്‍) ആവല്‍ - അഥവാ ഇസ്ലാമില്‍ നിന്നും പുറത്തു പോവല്‍ .

പ്രായ പൂര്ത്തി് യും ബുദ്ധിയുമുള്ളവന്‍ ആരെങ്കിലും നിര്ബ‍ന്ധിചിട്ടല്ലാതെ ,സ്വന്തം ഇഷ്ട പ്രകാരം ഇസ്ലാമില്‍ നിന്നും പുറത്തു പോവുകയാണ് മത ഭ്രഷ്ട്.സത്യമത നിഷേധങ്ങളുടെ ഇനങ്ങളില്‍ ഏറ്റവും നീചമായതും കര്ശനന ശിക്ഷാ വിധികളുമുള്ളതായ ഒരു കുറ്റകൃത്യമാണിത്.ഇസ്ലാമിലേക്ക് വീണ്ടും മടങ്ങിയാലും മത ഭ്രഷ്ട്ഉണ്ടാകുന്നതു വരെ അവന്‍ ചെയ്ത നന്മ കള്ക്കൊെന്നും ഒരു പ്രതി ഫലവും കിട്ടുന്നതല്ല. മത ഭ്രഷ്ട നായി അവന്‍ മരണപ്പെടുന്ന പക്ഷം മരണം വരെ ഇസ്ലാമില്‍ ഉറച്ചു നില്കത്ത്തത് കൊണ്ട് അവന്‍ ജീവിത കാലത്ത് യാതൊരു ആരാധനയും നിര്വപഹിക്കാത്ത മഹാപാപിയായി കണക്കാക്കപെടുന്നതും കഠിന ശിക്ഷക്ക് ശാശ്വതമായി വിധേയമാക്കപെടുകയും ചെയ്യുന്നതാണ്‌.(തുഹ്ഫ, ശര്വാ നി.9:80).കുഫ് റിലേക്ക് ചാടണമോ ,വേണ്ടയോ എന്ന സംശയ ചിന്താഗതി ഹൃദയത്തിലുണ്ടാവുന്നതോടെ അവന്‍ മത ഭ്രഷ്ട നായി.അത് പോലെ അവന്‍ ഇപ്പോള്‍ കാഫിറാകുന്നുവെന്നോ ഭാവിയില്‍ കാഫിറാകുമെന്നോ തീരുമാനിക്കുന്നതോടെ തന്നെ അയാള്‍ മത ഭ്രഷ്ട നായി ത്തീര്ന്നു . (തുഹ്ഫ 9:81)
കാഫിറാകുന്ന വാക്കുകള്‍ .
നിര്ബന്ധിക്കപെടാതെ ,സ്വന്തം ഇഷ്ടപ്രകാരം കാഫിറാകുന്ന വാക്ക് പറയുന്നതോടെ മത ഭ്രഷ്ടനാകുന്നു.ഇന്ന കാരിയമുണ്ടായാല്‍ ഞാന്‍ കാഫിറാകും എന്ന് പറഞ്ഞാല്‍ ആ സംഭവം ഉണ്ടാകുന്നതിനു മുന്നേ തന്നെ , പ്രസ്തുത വാക്ക് പറയുന്നതോടെ അവന്‍ മത ഭ്രഷ്ടനാകും.ബുദ്ധി പരമയോ , മത പരമായോ, സാധാരണ ഗതിയിലോ ഒരിക്കലും സംഭവിക്കാത്ത ഒരു സംഗതിയോടു ബന്ധപ്പെടുത്തി “അതുണ്ടായാല്‍ ഞാന്‍ ഞാന്‍ കാഫിറായികൊള്ളാം”എന്ന് പറഞ്ഞാല്‍ പോലും ഇത്തരം വാക്ക് പറയുന്ന സമയത്ത് തന്നെ അവന്‍ ഇസ്ലാമില്‍ നിന്നും പുറത്തായി.(തുഹ്ഫ 9:81-83)

പരിഹാസത്തോടെ യുള്ള കുഫ്ര്‍ വചനം.
പരിഹാസ്യമായി ഇത്തരം വാക്കുകള്‍ പറഞ്ഞാലും മത ഭ്രഷ്ടനാവുക തന്നെ ചെയ്യും.

ഉദാഹരണങ്ങള്‍.
1. ഒരാളോട് “താങ്കളുടെ നഖം മുറിക്കു ! അത് സുന്നത്താണ് “എന്ന് പറയപ്പെട്ടു. ‘നഖം മുറിക്കല്‍ സുന്നത്തായാലും ശരി ഞാനത് ചെയ്യില്ല ‘എന്ന് പരിഹാസ പൂര്വംര മറുപടി പറഞ്ഞാല്‍ അവന്‍ മത ഭ്രഷ്ടനായി. (തുഹ്ഫ 9:84,മുഗ് നി 4:135).
2. ‘നബി (സ്വ) ഭക്ഷണ ശേഷം മൂന്നു വിരലുകള്‍ നക്കാറുണ്ടായിരുന്നു.’വെന്നു ഒരാളോട് പറയപ്പെട്ടു ‘വിരല് നക്കലൊന്നും ഒരു മര്യാദയല്ല. എന്നവന്‍ മറുപടി പറഞ്ഞു.അതോടെ അവന്‍ കാഫിരായി.
3. അല്ലാഹുവോ നബിയോ (സ്വ) എന്നോട് ഇന്ന കാര്യം കല്പ്പിച്ചലും ഞാനത് ചെയ്യുകയില്ല. എന്ന് പറയല്‍ .
4. ഒരു സ്ഥലം അല്ലെങ്കില്‍ ഒരു വസ്തു അതിനെ ബന്ധപ്പെടുത്തി അള്ളാഹു ഇവിടെ ഒരു ഖിബ് ല യാക്കിയാലും ഞാനതിലേക്ക് തിരിഞ്ഞു നിസ്കരിക്കാന്‍ തയ്യാറല്ല എന്ന് പറയല്‍.
5. അള്ളാഹു ഇന്ന വ്യക്തിയെ നബിയാക്കിയാലും അവന്‍ പറയുന്നത് ഞാന്‍ വിശ്വസിക്കുകയില്ല. എന്ന് പറയല്‍.
6. ഒരു നബിയോ മല ക്കോ ഇന്ന കാര്യം കൊണ്ട് എന്റെയടുത്ത് സാക്ഷി നിന്നാലും ഞാനത് സ്വീകരിക്കുകയില്ല എന്നുപറയല്‍.
7. അമ്പിയാക്കള്‍ (പ്രവാചകന്മാര്‍)പറഞ്ഞത് സത്യമാണെങ്കില്‍ നാം രക്ഷപ്പെടും.എന്നുപറയല്‍ (സത്യമാണെങ്കില്‍ എന്ന സംശയമാണിവിടെ പ്രശ്നം )
8. നബി (സ്വ) മനുഷ്യനോ ജിന്നോ എന്നെനിക്കറിയില്ലന്നോ , നബി (സ്വ) ജിന്നാണെന്നോപറയല്‍.
9. ഇതര മതസ്ഥര്‍ കാഫിര്‍ തന്നെയാണോ എന്ന് സംശയം പറയല്‍.
10. അല്ലാഹുവിന്റെ നാമങ്ങളിലൊന്നിനെ നിസ്സാരമാക്കല്‍
11. നബി (സ്വ) തങ്ങളുടെ ഏതെന്കിലും ഒരു അവയവത്തെ നിസ്സാരമാക്കി ഇകഴ്ത്തി പറയല്‍.
12. ‘ഈമാന്‍ എന്താണെന്നനിക്കറിയില്ല‘ന്നു നിസ്സാരമാക്കി പറയല്‍.
13. ലാ ഹൌല വലാ ഖുവ്വത്തു ഇല്ലാ ബില്ലാഹി ചോല്ലുന്നയളോട് ‘ലാ ഹൌല കൊണ്ടൊന്നും വിശപ്പടങ്ങില്ലല്ലോ’എന്ന് പറയല്‍.
14. എനിക്ക് ഇത്രയധികം രോഗമുണ്ടായിട്ടും അള്ളാഹു എനിക്ക് നിസ്കാരം നിര്ബലന്ധമാക്കിയാല്‍ അള്ളാഹു എന്നെ ആക്രമിച്ചവന്‍ എന്ന് പറയല്‍.
15. ആക്രമിക്കപെട്ടവന്‍ പറഞ്ഞു ‘ഇതെല്ലം അല്ലാഹുവിന്റെ വിധി മൂലമാണ് എനിക്ക് സംഭവിച്ചത്.’ ഇത് കേട്ട് അക്രമി പറയുന്നു. ‘അല്ലാഹുവിന്റെ തീരുമാനമൊന്നും ഇതിനാവശ്യമില്ല. അതൊന്നുമില്ലാതെ തന്നെ നടത്തി കാണിക്കാം’. ഈ വാക്ക് പറഞ്ഞതോടെ അക്രമി കാഫിരായി.
16. വ്യഭിചാരമോ മദ്യപാനമോ നടത്തുമ്പോള്‍ അല്ലാഹുവിന്റെ പേരിനെ നിസ്സരമാകി ‘ബിസ്മില്ലാഹി’ പറയല്‍.
17. നീ കളവാണ് പറയുന്നത് എന്ന് ബാങ്ക് വിളിക്കുന്നവനോട് പറഞ്ഞു ബാങ്കിനെ കലവാക്കല്‍.
18. ‘ഒരു പ്ലേറ്റ് ഇറച്ചിയും പത്തിരിയുമാണ് മത വിജ്ഞാനത്തെക്കാള്‍ ഗുണകരം’ എന്ന് പറയല്‍.
19. ‘എന്റെ ധനം ഞാന്‍ അല്ലാഹുവിന്റെ യടുക്കല്‍ സൂക്ഷിച്ചു’. എന്നൊരാള്‍ പറഞ്ഞു. ഇത് കേട്ട മറ്റൊരാള്‍ നിസ്സാരമാക്കി പറയുന്നു ‘ധനം മോഷ്ടിക്കപെട്ടാല്‍ കള്ളന്റെ പിറകെ പോകാത്ത വന്റെയ്ടു ക്കലാണ് നീ നിന്റെ ധനം സൂക്ഷിച്ചത്.’ ഈ വാക്ക് പറഞ്ഞവന്‍ കാഫിര്‍ ആയി.
20. നിനക്ക് എന്നെ മുസ്ലിമായി മരിപ്പിക്കാനാണ് ഇഷ്ടമെന്കില്‍ മുസ്ലിമായി മരിപ്പിക്കൂ , കാഫിറായി മരിപ്പിക്കാനാണ് താല്പര്യമെങ്കില്‍ കാഫിറായി മരിപ്പിക്കൂ.ഇപ്രകാരം അല്ലാഹുവിനോട് പറയല്‍.
21. ക്രിസ്തീയ മതം പോലുള്ള ഇതര മതം സ്വീകരിക്കുന്നവന്‍ കാഫിറല്ല എന്ന് പറയല്‍.
22. ‘നീ എന്റെ സമ്പത്തും സന്താനവും പിടിച്ചെടുത്തു. ഇനിയും നീ എന്തെല്ലാം കാട്ടി കൂട്ടും’ ? എന്നോ ‘ഇനിയെന്താണ് നീ ചെയ്യാന്‍ ബാക്കി’ ? എന്നോ അല്ലഹുവിനോട് പറയല്‍.
23. ഇസ്ലാമതം സ്വീകരിച്ചവര്ക്ക്ത ധനം നല്കുുന്നത് മുസ്ലിമായി ജനിച്ച ഒരാള്‍ കണ്ടു ഇപ്രകാരം പറയുക ‘ഞാന്‍ കാഫിറായിരുന്നുവെങ്കില്‍ നന്നായേനെ, എങ്കില്‍ എനിക്ക് മുസ്ലിമാവുമ്പോള്‍ പണം കിട്ടുമായിരുന്നു.’
24. ‘ജൂതന്മാരാണ് മുസ്ലിം കളെക്കാള്‍ ഭേദം , കാരണം ജൂതര്‍ അവരുടെ കുട്ടികളെ പഠിപ്പിക്കുന്നവരോട് നീതി കാണിക്കുന്നു’.എന്ന് വിദ്യാര്ത്ഥികളോട് ഗുരുനാഥന്‍ പറയല്‍.(മു ഗ് നി: 4/135 ശര് വാനി : 9/84 )

അവലംബം :ഇസ്ലാമിക അനുഷ്ടാന കോശം .

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

വിശുദ്ധ സാഗരമായി സ്വലാത്ത് നഗര്

മലപ്പുറം: വിശുദ്ധരാവിന്റെ ധന്യതയെ സാക്ഷിനിര്ത്തി സ്വലാത്ത്നഗറിലെ റംസാന് സംഗമത്തിന് സമാപനം. ആയിരം മാസങ്ങളേക്കാള് പുണ്യമുള്ള രാവിന്റെ പ്രാര്ഥനയുമായി സ്വലാത്ത് നഗറില് വിശ്വാസികള് ഉറങ്ങാതിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തിനായുള്ള പ്രാര്ഥനകളും നബി പ്രകീര്ത്തനത്തിന്റെ അടങ്ങാത്ത അലകളും സംഗമത്തെ അവിസ്മരണീയ അനുഭവമാക്കി.

തിങ്കളാഴ്ച രാവിലെ സയ്യിദ് ശിഹാബുദ്ദീന് ബുഖാരിയുടെ നേതൃത്വത്തില് ഇഅതികാഫ് ജല്സയോടെയാണ് സംഗമത്തിലെ പരിപാടികള് തുടങ്ങിയത്. ളുഹര് നിസ്കാരത്തിന് തന്നെ മഅദിന് മസ്ജിദും പരിസരവും വിശ്വാസികളാല് നിറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദൂരെദിക്കുകളില് നിന്നുമെത്തിയവര് ഞായറാഴ്ച തൊട്ടേ സ്വലാത്ത് നഗറില് എത്തിത്തുടങ്ങിയിരുന്നു. തുടര്ന്ന് ബദ്ര് മൗലീദ് പാരായണം നടന്നു.

സാധാരണക്കാര് വളരെ അപൂര്വമായി മാത്രം നിര്വഹിക്കുന്ന അവ്വാബീന്, തസ്ബീഹ് നിസ്കാരങ്ങളും വിര്തുല്ലത്വീഫ് പോലുള്ള ദിക്റുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നെത്തിയവര് ഒരുമയുടെ മാതൃകകളായി ഒന്നിച്ച് നോമ്പുതുറന്നു. വിവിധ ഗ്രൗണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്ക്കാണ് ഇഫ്താറിന് സൗകര്യമുണ്ടായിരുന്നത്. വിശ്വാസികളുടെ ഈ അപൂര്വ വിരുന്നില് ഒന്നിക്കാന് ഉത്തരമേഖല ഐ.ജി. മുഹമ്മദ് യാസീന്, ജില്ലാ കളക്ടര് എം.സി. മോഹന്ദാസ് തുടങ്ങിയവരും മത-സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളുമുണ്ടായിരുന്നു.

മഗ്രിബ്, ഇശാഅ്, തറാവീഹ്, വിത്റ് നിസ്കാരങ്ങള്ക്ക് സ്വലാത്ത് നഗറിലും പരിസരങ്ങളിലും നിരന്നുനിന്ന വിശ്വാസികളുടെ സ്വഫ്ഫുകളും വിശുദ്ധ ഖുര്ആന് വീചികളുടെ മാസ്മരികതയും നഗരിയുടെ അപൂര്വാനുഭവമായി.

കേന്ദ്ര ഹജ്ജ്കമ്മിറ്റി ചെയര്മാനും സ്വാഗതസംഘം കണ്വീനറുമായ പ്രൊഫ. എ.കെ. അബ്ദുല്ഹമീദിന്റെ സ്വാഗതഭാഷണത്തോടെ 9.30ന് മുഖ്യവേദിയിലെ പരിപാടികള് തുടങ്ങി. സയ്യിദ് അലി ബാഫഖി തങ്ങള് പ്രാരംഭപ്രാര്ഥന നടത്തി. സി. മുഹമ്മദ് ഫൈസി ഉദ്ബോധന പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല് ഉലമ അധ്യക്ഷന് സയ്യിദ് അബ്ദുറഹ്മാന് അല്ബുഖാരിയാണ് പ്രാര്ഥനാസമ്മേളനം നിയന്ത്രിച്ചത്. നാരിയത്ത് സ്വലാത്തിനും നസീഹത്തിനും ദുആക്കും അദ്ദേഹം നേതൃത്വം നല്കി. കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാര് സംഗമം ഉദ്ഘാടനംചെയ്തു.

ഭീകര-വിഘടന വാദങ്ങള്ക്കെതിരെയുള്ള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്ഥനാസമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹിമുല് ഖലീലുല് ബുഖാരിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രാജ്യത്തെയും സമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്നിര്ത്തി അവര് ഏറ്റുചൊല്ലി. പ്രമുഖ ഖുര്ആന് പണ്ഡിതനും പാരായണ വിദഗ്ധനുമായ സയ്യിദ് മുഹമ്മദ് അലി ബാഅലവി മുഖ്യാതിഥിയായിരുന്നു.

ഈ വര്ഷത്തെ പ്രാര്ഥനാ സമ്മേളനപരിപാടികള്ക്ക് മുന്വര്ഷത്തേക്കാള് വിപുലമായ ഒരുക്കങ്ങളുണ്ടായിരുന്നു. പത്തോളം ഗ്രൗണ്ടുകളില് ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്ക്രീനുകളും സ്ഥാപിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികള്ക്ക് ചടങ്ങ് വീക്ഷിക്കാനും പ്രാര്ഥനയില് പങ്കെടുക്കാനും തല്സമയ സംപ്രേഷണം മുഖേനയും വെബ്ഹബ് വഴിയും സൗകര്യമൊരുക്കിയിരുന്നു.

സയ്യിദ് ഉമറുല് ഫാറൂഖ് അല് ബുഖാരി, പാണക്കാട് സയ്യിദ് ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങള് എന്നിവര് വിവിധ ദുആകള്ക്ക് നേതൃത്വം നല്കി. സയ്യിദ് യൂസുഫുല് ബുഖാരി വൈലത്തൂര്, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്, പൂക്കോയ തങ്ങള് തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള് ചെരക്കാപറമ്പ്, ഇ. സുലൈമാന് മുസ്ലിയാര്, പൊന്മള അബ്ദുല്ഖാദിര് മുസ്ലിയാര്, വയനാട് ഹസന് മുസ്ലിയാര്, തരുവണ അബ്ദുല്ല മുസ്ലിയാര്, കൂറ്റമ്പാറ അബ്ദുര് റഹ്മാന് ദാരിമി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങിയവരും പ്രാര്ഥനയില് പങ്കെടുത്തു.

2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

വെളുമ്പത്ത് മഖാം ശരീഫ്‌

കോട്ടയം വീര പഴശ്ശിയുടെ കാലം മുതല്കാട ണ് കണ്ണവം കാടുകള്‍ അറിയെപ്പ്ടാന്‍ തുടങ്ങിയത്.കാടിന്റെ പെരുമ തന്നെയായിരുന്നു കണ്ണവത്തിന്റെയും പെരുമ .തലശ്ശേരി മാനന്തവാടി റൂട്ടില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ണവം കാടുകള്‍ കാണാം.ഈ കാറ്റിന് നടുവിലാണ് ചരിത്ര പ്രസിദ്ധമായ വെളുമ്പത്ത് മഖാം ശരീഫ്‌ സ്ഥിതി ചെയ്യുന്നത്.
ആരെയും അത്ഭുത പ്പെടുത്തുന്നതാണ് കാടിനു നടുവിലുള്ള ഈ പള്ളി തലശ്ശേരി യില്‍ നിന്നും മാനന്ത വാടിയിലെക്കുള്ള യാത്ര വെളുമ്പത്ത് പള്ളിക്ക് സമീപം കൂടിയായിരുന്നു.മുന്പ്ം ചെറുവാഞ്ചേരി യിലും കണ്ണവത്തും പള്ളിയില്ലാതിരുന്നതിനാല്‍ വെളുമ്പത്ത് പള്ളിയിലായിരുന്നു സമീപ വാസികള്‍ പ്രാര്ത്ഥ്ന ക്കെത്താറുണ്ടായിരുന്നത്. 1815 ല്‍ കണ്ണവം പുഴക്ക് കുറുകെ പാലം നിര്മ്മി ച്ച്ചതോടെയാണ് തലശ്ശേരി –മാനന്തവാടി യാത്ര കണ്ണവം വഴിയായത്.
കാട്ടു മൃഗങ്ങളുടെ ശല്യവും റോഡിന്റെ ഗുണവും ലഭിച്ചതോടെ ജനം വെളുമ്പത്ത് നിന്നും കണ്ണവത്തെക്ക് മാറി താമസിക്കാന്‍ തുടങ്ങി.ജന ശ്രദ്ധ കുറഞ്ഞതോടെ പള്ളി നശിച്ചു .എന്നാല്‍ 1962 ജൂലൈ മാസത്തിലെ ഇരുപത്തി ആറാം രാവില്‍ പള്ളിയുടെ പെരുമ പുറം ലോകം അറിയാന്‍ തുടങ്ങി.ഇത് വഴി പോയവരെയെല്ലാം അത്ഭുതപ്പെടുത്തി കൊണ്ട് കാര്യം നടന്നു.ഇവിടത്തെ ഖബര്സ്ഥാനിലെ എല്ലാ സാധനങ്ങളും തിളങ്ങുന്നു. വൃക്ഷ ങ്ങളും ചെടികളും എന്തിനു കല്ലുകള്‍ പോലും തിളങ്ങാന്‍ തുടങ്ങിയത്രേ.വിവരം കാട്ട് തീ പോലെ പറന്നു.സംഭവമാറിഞ്ഞു ദൂരദിക്കില്‍ നിന്നുപോലും പലരുമെത്തി.എന്തുകൊണ്ടിങ്ങനെ എന്നതിന് ആര്ക്കുംന ഉത്തരമില്ലായിരുന്നു.
നാട്ടുകാര്‍ പലതിന്കര ശൈഖിന്റെ അടുത്ത് ചെന്ന് കാര്യം ബോധിപ്പിച്ചു.കൂടുതല്‍ പ്രകാശം ഉണ്ടായ സ്ഥലം (ഇപ്പോഴത്തെ മഖാം സ്ഥിതി ചെയ്യുന്ന സ്ഥലം ) വേലി കെട്ടി തിരിക്കാന്‍ ശൈഖ് കല്പ്പിാച്ചു.
ആ സ്ഥലത്തേക്ക് ആര്ക്കുംി പ്രവേശനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.അതോടെയാണ് വെളുമ്പത്ത് മഖാമിന്റെ പേര് പരക്കാന്‍ തുടങ്ങിയത്.
അന്തരിച്ച മടവൂര്‍ സി.എം വലിയുള്ളാഹി തങ്ങള്‍ കണ്ണൂരില്‍ എത്തിയാല്‍ വെളുമ്പത്ത് മഖാമില്‍ സിയാറത്ത് ചെയ്തെ തിരിച്ചു പോകു.അജ്മീര്‍ പോലെ ഇതും പ്രശസ്തിയിലെതുമെന്നു അദ്ദേഹം അന്ന് പ്രവചിച്ചിരുന്നു.സന്താന സൌഭാഗ്യത്തിനാണ് കൂടുതല്‍ വിശ്വാസികള്‍ ഇവിടെ വരുന്നത്.പല ചികിത്സ നടത്തിയിട്ടും ഫലമുണ്ടാകാതെ പ്രാര്ത്ഥണന യോടെ വരുന്നവരുടെ എണ്ണം കൂടുകയാണ്.നേര്ച്ച വഴി കാര്യങ്ങള്‍ സാധിക്കുന്നുവെന്നാണ് വിശ്വാസികള്‍ പറയുന്നത്.നിത്യവും നൂറു കണക്കിനു ആളുകള്‍ മഖാം സന്ദര്ശി ക്കനെത്തുന്നുണ്ട്. തലശ്ശേരി –കണ്ണവം റൂട്ടിലെ ബസിലോ കണ്ണൂര്‍ -കണ്ണവം റൂട്ടിലെ ബസിലോ കയറിയാല്‍ ഇവിടെയെത്താം.എല്ലാ കൊല്ലവും നടക്കാറുള്ള ഉറൂസില്‍ പങ്കെടുക്കാന്‍ മലബാറിലെ എല്ലാ ജില്ലകളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്.പ്രകാശം ദര്ശിങച്ച റബീഉല്‍ അവ്വല്‍ ഇരുപത്താറ് അടങ്ങുന്ന ദിവസങ്ങളിലാണ് എല്ലാ കൊല്ലവും ഉറൂസ് നടക്കുക .


പുനര്‍ വായന അവലംബം
മലയാള മനോരമ ഓണ്ലൈശന്‍ ...




Kerala - Kannur

Kannavam Urus fete from Friday

Staff Reporter


The Hindu News

KANNUR: The five-day Kannavam Velumbath Makham Urus festival will begin at Makham Shareef at Kannavam, near Koothuparamba, here on April 13.

Kanthapuram A.P. Aboobacker Musaliyar would inaugurate the Urus conference at 2.30 p.m., organisers of the festival said here. Various cultural and religious programmes would be held as part of the festival, they said.

Home Minister Kodiyeri Balakrishnan would inaugurate a religious harmony gathering on April 15.

MLAs K.P. Mohanan and P. Jayarajan would participate.

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

പണ്ഡിതരിലെ പ്രൊഫഷണല്‍ കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാര്‍


അനന്യമായ നേതൃപാടവം ,തനത് ശൈലിയില്‍ ആരെയും പിടിച്ചിരുത്തുന്ന പ്രസംഗ വൈഭവം .മുഴങ്ങുന്ന ശബ്ദം,അഗാധ പാണ്ഡിത്യം,തര്ക്കി ശാസ്ത്രത്തില്‍ പ്രാവീണ്യം,പ്രതിസന്ധികളുടെ കുരുക്കഴിക്കാനും മറികടക്കനുമുള്ള അസാധാരണ ശേഷി .വിട്ടു വീഴ്ചയില്ലാത്ത ആദര്ശബോധം – കേരള മുസ്ലിംകളില്‍ സുന്നി വിഭാഗത്തിന്റെ അമരത്ത് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്ക്ക് ചിരപ്രതിഷ്ഠ നല്കിയത് ഈ ഘടകങ്ങളാണ് .
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം ) ജനറല്‍ സെക്രട്ടറി,കാരന്തൂര്‍ മര്ക,സുസ്സഖാഫത്തി സുന്നിയ്യ ജനറല്‍ സെക്രട്ടറിയും പ്രിന്സിപല്‍,തുടങ്ങിയവയാണ് കാന്തപുരം വഹിക്കുന്ന മുഖ്യസ്ഥാനങ്ങള്‍ .കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകന്‍,ചെയര്മാപന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകള്‍ ,സുന്നി പ്രസിദ്ധീകരണങ്ങള്‍ ,സുന്നി മുഖ പത്രമായ സിറാജ് ദിനപത്രം തുടങ്ങിയവയുടെ പ്രവര്ത്തുനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്.അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം. കോഴിക്കോടെ ജില്ല സംയുക്ത ഖാസി സ്ഥാനവും വഹിക്കുന്നു.
ഗ്രാമം പ്രശ സ്തിയിലേക്ക്
കോഴിക്കോടെ ജില്ലയിലെ താമരശേരിരിക്കടുത്ത ഉള്നാുടന്‍ ഗ്രമമാണ് കാന്തപുരം.ഉണ്ണികുളം ഗ്രാമ പഞ്ചായത്തില്‍ പെട്ട ഈ ഗ്രാമത്തില്‍ മൌത്താരി അഹമ്മദ്‌ ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1939 മാര്ച്ച് ‌ 22 നാണ് ആലങ്ങ പോയില അബൂബക്കര്‍ മുസ്ലിയാര്‍ ജനിച്ചത്‌.കാന്തപുരം എ.എം.എല്‍.പി. സ്കൂളില്‍ പ്രാഥമിക പഠനം.പിന്നീട് ,ഹയര്‍ എലിമെന്ററി വിദ്യാഭ്യാസം പൂര്ത്തി്യാക്കി. ഖുര്‍-ആന്‍ പാരായണ ശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ ഖാരിഅ് ആയിരുന്ന പു ത്തൂര്‍ അബ്ദുള്ള മുസ്ലിയറില്‍ നിന്നും ഖുര്‍-ആന്‍ പഠനം പൂര്‍ത്തിയാക്കി.തുടര്ന്ക കാന്തപുരം,വാവാട്, പൂനൂര്‍ ,കോളിക്കല്‍, തലക്കടത്തൂര്‍,ചാലിയം തുടങ്ങിയ പള്ളികളില്‍ താമസിച്ചു മത പഠനം,(പള്ളി ദര്സ്ന‌ ) .1961 ല്‍ ഉപരി പഠനത്തിനായി വെല്ലൂര്‍ ബഖിയാത് സാലിഹാത് അറബിക് കോളേജില്‍ ചേര്‍ന്നു.കെ. പോക്കര്‍ കുട്ടി മുസ്ലിയാര്‍ വാവാട്,അബ്ദുല്‍ ഹമീദ്‌ മുസ്ലിയാര്‍ കിഴക്കോത്ത് ,ബിചാലി മുസ്ലിയാര്‍ കുറ്റികാട്ടൂര്‍,ഓ.കെ. സൈനുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ ,കെ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ,ഷെയ്ഖ് ഹസന്‍ ഹസ്രത്ത് ,മുഹമ്മദ്‌ അബൂബക്കര്‍ ഹസ്രത്ത്,അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത്,സഈദു ഹസ്രത്ത്,മീരാന്‍ ഹസ്രത്ത്, എന്നിവരാണ്‌ പ്രധാന ഗുരുനാഥന്മാര്‍ .
സേവന വഴിയില്‍.
എളേറ്റില്‍ മങ്ങാട് മസ്ജിദില്‍ ഇരുപത്തഞ്ചാം വയസ്സില്‍ 1962 ലാണ് കാന്തപുരം അബൂക്കാര്‍ മുസ്ലിയാര്‍ ദര്സ്ഈ‌ ആരംഭിക്കുന്നത്.1970 കൊളിക്കല്‍ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വര്ഷ1ത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദര്സ്ജ‌ ചുമതലയേറ്റു.കാരന്തൂര്‍ മര്കതസു സ്സഖാഫത്തി സുന്നിയ്യ സ്ഥാപിച്ചതോടെ ,1981 മുതല്‍ ഇവിടെ സദര്‍ മുദരിസും പ്രിന്സിപലുമായി.ഈ സ്ഥാനത് ഇപ്പോഴും തുടരുന്നു.
ആശയസംവാദം.
മത നിര്ദേതശങ്ങളെ കുറിച്ചും നിബന്ധനകളെ കുറിച്ചും വിത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. ഇസ്ലാമിലും ഇത് കുറവല്ല.അടിസ്ഥാന വിശ്വാസത്തില്‍ ഏകാഭിപ്രായം നില നിര്ത്തു മ്പോള്‍ തന്നെ അനുഷ്ടാനത്തിലും ആചാരത്തിലും അനേകാഭിപ്രായം പുലര്‍ത്തുന്നവരുണ്ട്.ഇത്തരം വിഭാഗങ്ങള്‍ തമ്മിലുള്ള ആശയസംവാദത്തില്‍ സുന്നി പക്ഷത്തിന് നേതൃത്ത്വം നല്കിചയാണ് കാന്തപുരം ശ്രദ്ധിക്കപെടുന്നത്.
കുറ്റിച്ചിറ ,അയിരൂര്‍ (പെരുമ്പടപ്പ്),കുട്ടൂര്‍,പട്ടാമ്പി ,പുളിക്കല്‍ വലിയപറമ്പ്‌ ,കൊട്ടപ്പുറം,തുടങ്ങിയ സ്ഥലങ്ങളില്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംവാദങ്ങള്‍ ശ്രദ്ധേയമായിരുന്നു.വാചാലതയും പ്രസംഗ മസ്മരികതയും
അദ്ദേഹത്തെ പ്രശസ്തനാക്കി .കാന്തപുരത്തിന്റെ പ്രസംഗങ്ങളുടെ അനേകം ഓഡിയോ , വീഡിയോ കാസറ്റുകളും സി.ഡി. കളും വിപണിയിലുണ്ട്.
നേതൃനിരയിലേക്ക്
കേരള മുസ്ലിംകളിലെ സുന്നിവിഭാഗത്ത്തിന്റെ പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയിലേക്ക് വളരെ ചെറുപ്പത്തില്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു.സമസ്ത എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പണ്ഡിത സംഘടനയുടെ പരമോന്നത സിമിതിയായ നാല്പതംഗ മുശാവറയിലേക്ക് മുപ്പത്തഞ്ചാം വയസ്സില്‍ കാന്തപുരം തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് സമസ്തയുടെ ഓഫീസ്‌ സെക്രട്ടറിയും സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുമായി ഉയര്ന്നു . 1989 ല്‍ സമസ്ത പിളര്ന്നടപ്പോള്‍ ഒരു വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി .1992 ല്‍ രൂപീകരിക്കപെട്ട അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമയുടെ യും ജനറല്‍ സെക്രട്ടറിയായി.ഇരു സ്ഥാനങ്ങളിലും ഇപ്പോഴും ആ സ്ഥാനത് തുടരുന്നു.
1975ല്‍ സമസ്ത കേരള സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയായ കാന്തപുരം ഇരുപതു വര്ഷം ത്തോളം ആ സ്ഥാനത് തുടര്ന്ന് .പിന്നീട് പ്രസിഡന്റായി. ഇപ്പോള്‍ മുഖ്യ ഉപദേശകനായി പ്രവര്തിസ്ഥക്കുന്നു.കാരന്തൂര്‍ മര്ക്സു സ്സഖാഫത്തി സുന്നിയ്യ യാഥാര്ത്ഥ്യ മാകാന്‍ മുന്കൈക എടുത്ത അദ്ദേഹം 1978 ല്‍ മര്ക്ക്സ്‌ സ്ഥാപിച്ചത് മുതല്‍ ജനറല്‍ സെക്രട്ടറിയാണ്.
പ്രചാരണ വഴിയില്‍ വിശ്രമമില്ലാതെ.
പ്രബോധന –പ്രചാരണ വഴിയില്‍ വിശ്രമമില്ലാതെ പ്രവര്ത്തി ക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആണ് കേരളത്തിലെ മത പ്രബോധന രംഗത്ത് ഗള്ഫ്ാ‌ രാജ്യങ്ങളുടെ സഹായവും പിന്തുണയും ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയത് .ഗള്ഫ്്‌ രാജ്യങ്ങളിലെ നിരന്തര സന്ദര്ശഫകനാണ് കാന്തപുരം .പുറമേ യു.എസ്, ഈജിപ്ത് ,ഫലസ്തീന്‍ , മലേഷ്യ, ഇറാഖ്‌ ,ജോര്ദാിന്‍ ,മൊറോക്കോ ,സിങ്കപ്പൂര്‍,ദക്ഷിണാഫ്രിക്ക , തുടങ്ങിയ രാജ്യങ്ങളും സന്ദര്ശിതച്ചിട്ടുണ്ട്.
വിശുദ്ധ പ്രവാചകന്മാര്‍,സ്ത്രീ ജുമുഅ,കൂട്ടുപ്രാര്ത്ഥാന ,ജുമുഅ ഖുതുബ ,അല്‍-ഹജ്ജ്, തുടങ്ങിയവയാണ് കാന്തപുരം രചിച്ച പ്രധാന ഗ്രന്ഥങ്ങള്‍.ഇവയില്‍ വിശുദ്ധ പ്രവാചകന്മാര്‍ അറബിയിലേക്ക് വിവര്ത്.ുനം ചെയ്തിട്ടുണ്ട്. മതപ്രബോധന രംഗത്ത് വ്യക്തമായ ആസൂത്രണവും ചിട്ടയും കൊണ്ട് വന്നത് കാന്തപുരത്തിന്റെ നേട്ടമാണ്.പണ്ഡിതര്ക്കി ടയില്‍ പ്രക്ടമാല്ലാതിരുന്ന പ്രഫഷനലിസത്തിന്റെ വക്താവാണ് എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.

ബാവാസ്‌ ; ഇത് മനോരമ ഓണ്ലൈ്നില്‍ 2010ജൂലായ്‌ 26 നു പ്രസിദ്ധീകരിച്ചതാണ്.ബഹു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ കുറിച്ച് കൂടുതല്‍ അറിയാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.

Manorama link

കാന്തപുരവും മൊറോക്കോ രാജാവ്‌ മുഹമ്മദ് ആറാമനും On 2010 August 3








kanthapuram,sheik Aboobakkar, kanthapuram AP Aboobacker Musliyar with King Of Morocco Muhammad VI .

റമളാന്‍ കാമ്പയിന്‍ 2010

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

മാധ്യമങ്ങള്‍ കാണാത്ത ഹൈടെക് കൂട്ടികൊടുപ്പുകള്‍ .


“എടീ നിനക്കാ അലവലാതി ചെറുക്കനുമായി എന്താ ബന്ധം...?
“അയ്യോ അച്ഛാ , ഞങ്ങള്‍ വെറും ഫ്രണ്ട് സാ...”
കേട്ട് മടുത്ത ഈ ഡയലോഗ് സീക്വന്സ്
എന്താണിപ്പോള്‍ ഇവിടെ എന്നല്ലേ..?പറയാം.പ്രണയിച്ചു നടക്കുന്നവരും (അഥവാ ഡേറ്റിംഗ് എന്ന ലീലാ വിലാസത്തിന് പോവുന്നവരും ) സ്ഥിരമായി ഉപയോഗിക്കുന്ന “ഫ്രണ്ട്ഷിപ് .”എന്ന മുഖം മൂടി എയര്ടെ്ല്‍ അടക്കമുള്ള സെല്ലുലാര്‍ ദാതാക്കള്‍ ഹോള്സെവയില്‍ ആയി വിറ്റ് കാശാക്കുന്നത് അറിയത്തവക്ക് വേണ്ടിയാണീ കുറിപ്പ്‌ .
സൌഹൃദം എന്നാല്‍ വളരെ പാകമാവുന്ന ഒരു പഴമാണെന്ന് പണ്ട് അരിസ്റ്റോട്ടില്‍ പറഞ്ഞിട്ടുണ്ട്.ഇപ്പോഴും അത് അങ്ങിനെ തന്നെയാണെന്നും ചൂണ്ടയിട്ടു പിടിക്കാവുന്ന സാധനമൊന്നുമാല്ലെന്നും വിശ്വസിച്ചു പോന്ന ഭൈരവന് ഒരു ദിവസം എയര്ടെ്ലില്‍ നിന്നൊരു എസ്.എം.എസ് കിട്ടി. wand to make friendship with hot girls from Kochi,Bangloor,Chennai call....കേവലം 30 രൂപ മാസവാടകക്ക് ഇന്ത്യയിലെവിടെയുമുള്ള ചെല്ലകിളികളെ മിനിറ്റിനു വെറും രണ്ടു രൂപ നിരക്കില്‍ വിളിക്കാം എന്നതാണ് ഓഫര്‍ .(ആണിനു പെണ് സുഹ്ര്ത്തുക്കളെ വിളിക്കാനാണ് രണ്ടു രൂപ .തിരിച്ചാണേല്‍ ഒരു രൂപ മതി.)വിളിക്കുമ്പോള്‍ അങ്ങേ തലക്കലെ സുഹ്ര്ത്തിനെ നമ്മുടെ ഫോണ്‍ നമ്പര്‍ അറിയിക്കാതെ തന്നെ സൊള്ളാം എന്നുള്ളതാണ് വലിയ
ഓഫര്‍ .പെണ്കി്ടാങ്ങള്‍ പിന്നെ എന്തിനു പേടിക്കണം...?എട്ടും പൊട്ടും തിരിയാത്ത പ്ളസ് ടു കുട്ടികളടക്കമുല്ല ലക്ഷകണക്കിന് പെണ്ണുങ്ങള്‍ സൗഹാര്ദ്ദുത്തിനു ഒരുംബെട്ടു കൂട്ടത്തോടെ ഈ വലയില്‍ ചെന്ന് വീഴുന്നു.
ഏതറ്റം വരെയുമുള്ള കാര്യങ്ങള്‍ മിനിട്ടുകള്ക്കു്ള്ളില്‍ തന്നെ തുറന്നു പറയാന്‍ തയ്യാറുള്ള ഫ്രണ്ട്സ് ആണ് ഇവരൊക്കെ എന്നറിയുമ്പോഴാണ് എയര്ടെ ല്‍ ചെയ്യുന്നത് തനി “മാമാ പണി.”യനെന്നത് നമുക്ക്‌ വ്യക്തമാവുക.ചുരുക്കി പറഞ്ഞാല്‍ തമ്പാനൂര്‍ തന്കമ്മ യോടും വെറ്റിലപ്പാറ വിശാലാക്ഷിയോടും പാളയം പാത്തുമ്മയോടും മെല്ലാം “express yourself.” എന്ന് വിളിച്ചു പറയുകയാണ്‌ തടസ്സമില്ലാത്ത ഈ നെറ്റ് വര്ക്ക്....ഇവരുടെയൊക്കെ ഞരമ്പ്‌ രോഗികളായ ആണ്‍ സുഹ്ര്തുക്കള്ക്ക് തോന്നുമ്പോഴൊക്കെ പരിധി വിട്ടു പോവാനുള്ള അണ്‍ ലിമിറ്റഡ്‌ അവസരവും.
വാല്കുഷ്:ണം :നാട്ടില്‍ നടക്കുന്ന അനാശാസ്യ പ്രവണതകളിലേക്ക് കണ്ണും കാതും തുറന്നു പിടിച്ചിരിക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ എന്തെ ഇതുമാത്രം അറിയാത്തത്. ഹൈ ടെക് കൂട്ടികൊടുപ്പ് നടത്തുന്ന എയര്ടെനലിനെതിരെ എന്തെ അേന്വഷണാത്മക പരമ്പരകള്ക്കോ ഒളി മൈക്രോ ഫോണ്‍ ഓപ്പറേഷനുകള്‍ ക്കോ ഒന്നും അവര്‍ തുനിയാത്തത്...?നല്ല ചോദ്യം ...പ്രതി വര്ഷം 200 കോടിയോളം രൂപ പരസ്യങ്ങള്ക്കാ്യി നീക്കിവെക്കുന്നഎയര്ടെ‍ല്ലിനെ പിണക്കുകയോ ? ശിവ ശിവ .
കടപ്പാട് ;www.bhairavan.in

2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍

വര്ത്തമാനകാല അറബി സാഹിത്യത്തിന്റെ കുലപതി, കാല്പനിക സൌന്ദര്യം അക്ഷരത്തിലാ വാഹിച്ച മുഗ്ദ സ്നേഹത്തിന്റെ കവി.ആസ്വാദകരുടെ മനസ്സുകളില്‍ ആര്ദ്രതയുടെ ഗീതികള്‍ വിരിയിച്ചു സ്നേഹത്തിനും അനുരാഗത്തിനും പുതിയ ഭാഷ്യം രചിച്ച പണ്ഡിത ശ്രേഷ്ടന്‍ .അറബി കാവ്യ ലോകത്തിന്റെ ഗഹനതയും സമ്പുഷ്ഠതയും പ്രാസ ഭംഗിയും സ്വരഘടനയിലെ സംഗീതാത്മകതയും സമ്മേളിച്ച എഴുത്തുകാരന്‍ ,പ്രവാചകാനുരാഗ ശൈലിയില്‍ കൈരളിയുടെ ബൂസ്വൂരി –എല്ലാമാണ് തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍ .
പണ്ഡിതോചിതവും ഹൃദ്യവുമാണ് കേരള ക്കരയില്‍ ജനിച്ചു വിശ്വത്തോളം ഉയര്ന്ന് ഈ കവിയുടെ കവിതാശകലങ്ങള്‍ .ഉപദേശങ്ങള്‍,നിര്ദേിശങ്ങള്‍,സന്തോഷം,സന്താപം ആശംസകള്‍ ,അനുശോചനം ,ചരിത്രമുത്തുകള്‍ ,സര്വദതിലുപരി പ്രവാചക പ്രകീര്ത്തടനങ്ങള്‍-എല്ലാം തേനൂറുന്ന അക്ഷരങ്ങളില്‍ അനുസ്യൂതം പ്രവഹിക്കുന്നു.
വിശ്രുതനും നഖ്ശബന്തി ത്വരീഖത്തിന്റെ ഗുരുവുമായ താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖിന്റെ സീമന്ത പുത്രന്‍ മുഹമ്മദ്‌ മുസ്ലിയാരുടെ മകന്‍ അബ്ദുറഹ്മാന്‍ എന്നാ ബാവ മുസ്ലിയാരുടെയും ,അബ്ദുറഹ്മാന്‍ ശൈഖിന്റെ രണ്ടാമത്തെ മകന്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ മകള്‍ ഫാത്വിമ ബീവി യുടെയും മകനാണ് ബാപ്പു മുസ്ലിയാര്‍.
ബാപ്പു മുസ്ലിയാരുടെ പ്രഥമ ഉസ്താദ്‌ ഓത്തുപള്ളിയിലെ അദ്ധ്യാപകന്‍ തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ ആണ്.അവരില്‍ നിന്നും ഖുര്‍-ആന്‍ പാരായണവും നിസ്കരകണക്കും പഠിച്ച ശേഷം തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ ചേര്ന്നു .പകര സൈതലവി മുസ്ലിയാരില്നിാന്നും പത്തു കിതാബും തിരൂരങ്ങാടി വലിയ പള്ളിയില്‍ കുണ്ടോട്ടി മായിന്‍ മുസ്ലിയാരില്‍ നിന്ന് നഹ് വും അഭ്യസിച്ചു.തുടര്ന്ന് കുഞ്ഞീന്‍ മുസ്ലിയാര്‍ (വേങ്ങര ദര്സ് ‌)നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്ല്യാര്‍ (കരിങ്കപ്പാറ ദര്സ്ത‌) ,കാടേരി അബ്ദുല്‍ കമാല്‍ മുഹമ്മദ്‌ മുസ്ല്യാര്‍ (പരപ്പനങ്ങാടി പനയത്തില്‍ ദര്സ്പ‌)കരിങ്കപ്പാറ മുഹമ്മദ്‌ മുസ്ലിയാര്‍ ,കൊയപ്പ കുഞ്ഞായിന്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ ,ഓ .കെ സൈനുദ്ധീന്‍ മുസ്ലിയാര്‍ എന്നിവരില്‍ നിന്നുമുന്നത പഠനം നടത്തി വെള്ളൂര്‍ ബാഖിയാതില്‍ ചേര്ന്നു .സനദ്‌ വാങ്ങി.ഷെയ്ഖ്‌ ആദം ഹസ്രത്ത് ,ഉത്തമപാളയം അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരാണ് ബാഖിയാതിലെ പ്രധാന ഉസ്താദുമാര്‍.ദീനീ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും പ്രാവീണ്യം നേടിയ ബാപ്പു മുസ്ലിയാര്‍ കണ്ണൂര്‍ തെക്കുമ്പാട്,വൈലത്തൂര്‍ ചിലവില്‍,കണ്ണൂര്‍ പുതിയങ്ങാടി ,വടകര ചെറുവണ്ണൂര്‍, കരുവന്തി‍രുത്തി,കുണ്ടൂര്‍,തലക്കടത്തൂര്‍,തിരൂരങ്ങാടി നൂറുല്‍ ഹുദ അറബിക് കോളെജ്,അരീക്കോട്‌ മജ്മഅ്,വലിയോറ ദാറുല്‍ മആരിഫ്‌ അറബിക് കോളേജ് എന്നിവിടങ്ങളിയായി നീണ്ട അഞ്ചു പതിറ്റാണ്ടോളം ദര്സ്ല‌ നടത്തി.
ചേറൂര്‍ ശുഹദാക്കളുടെ പേരില്‍ രചിച്ച മൌലിദ്,അസ്ഹാബുല്‍ ബദറിനെ തവസ്സുല്‍ (ഇടതേടല്‍)ചെയ്തു കൊണ്ടുള്ള “അസ്ഹാബുന്നസ്ര്‍ ,”ഇമാം അബൂഹനീഫയുടെ പ്രവാചക കീര്ത്തേന –തവസ്സുല്‍ കാവ്യമായ “ഖസീദത്ത് നുഅ്മാനിയ്യ “ക്ക് തഖ്സീമായി രചിച്ച “അസീദതു റഹ്മനിയ്യ.”ശൈഖു അബ്ദുല്ലഹില്‍ ഹദ്ദാദ് മദീനാ മുനവ്വറക്കകത്തു എഴുതി വെച്ച “അല ഫാത്വിഹത്തുല്‍ മുവത്വഫിയ്യ “ യുടെ മുഖമ്മസ്‌,അജ്ഞാതനായ പ്രവാചക സ്നേഹി മദീനാ മുനവ്വറക്ക് പുറത്തു ആലേഖനം ചെയ്ത നബി കീര്ത്താന കാവ്യത്തിന്റെ മുഖമ്മസ്‌ എന്നിവയാണ് ബാപ്പു മുസ്ലിയാരുടെ കൃതികള്‍.ഇതില്‍ ചേറൂര്‍ മൌലിദിനെ സി എന്‍ അഹമദ് മൌലവി തന്റെ “കേരള മുസ്ലിം ചരിത്രം “എന്നാ കൃതിയില്‍ മുക്ത കണ്ഠം പ്രശംസിച്ചിട്ടുണ്ട്.
യമനീ കവികളും എനി ഭാഷക്കാരുമായ മറ്റു ചില കവികളും പരീക്ഷിച്ച തഖ്മീസ്‌ കേരളത്തില്‍ ഏറ്റവും വിജയകരമായി പരീക്ഷിച്ച വ്യക്തിയാണ് ബാപ്പു മുസ്ലിയാര്‍ .മാതൃ കവിതയിലെ വരികേളത് , ബാപ്പു മുസ്ലിയാരുടെ വരികേളത് എന്ന് തിരിച്ചറിയാനാകാത്ത വിധം പ്രാസവും ഘടനയും ഒത്തിണങ്ങിയതാണ് അദ്ദേഹത്തിന്റെ ഈ ഗണത്തിലുള്ള രചനകള്‍ .
ചരിത്ര പ്രസിദ്ധമായ സമസ്ത അറുപതാം വാര്ഷിുക സമ്മേളനത്തില്‍ കോഴിക്കോട് കടപ്പുറത്ത് തടിച്ചു കൂടിയ ജന ലക്ഷങ്ങളെ കോരിത്തരിപ്പിച്ച “വാഹന്‍ ലക മിന്‍ ഇസ്സിന്‍ ......”എന്ന സ്വാഗത ഗാനത്തിന്റെ മധുര മൂറുന്ന വരികള്‍ സുന്നി കൈരളി ഇന്നും മറന്നിട്ടില്ല.ഏറെ പ്രശംസിക്കപ്പെട്ട ഈ വരികള്‍ ബാപ്പു മുസ്ലിയാരുടെ പേനയില്‍ നിന്നാണുതിര്ന്നചത്‌.
നിരവധി അനുശോചന കാവ്യങ്ങളും(മര്സിരയ്യത്)എഴുതിയിട്ടുണ്ട്,ബഖിയാതില്‍ പഠിക്കുന്ന കാലത്താണ് സ്ഥാപനത്തിന്റെ പ്രിന്സിപലും പ്രശസ്ത പണ്ഡിതനുമായ ആദം ഹസ്രത്ത് അന്തരിച്ചത്,അന്ന് ബഖിയാതിലെ ഉസ്താദുമാരടക്കം അനുശോചന കാവ്യംഎഴുതി.അതില്‍ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തത് ബാപ്പു മുസ്ലിയാരുടെ വരികളായിരുന്നു.അദ്ദേഹം രചിച്ച മമ്പുറം തങ്ങളുടെ അനുസ്മരണ കാവ്യമായ “യാദന്‍ ശാദ ബിനല്‍ ഈമാനി ....”നിരവധി ദഫ് സംഘങ്ങള്‍ ഇന്നും അവതരിപ്പിക്കുന്നു.
ഒരു സംഭവത്തെ കുറിച്ച് രചിക്കുന്ന കവിതയില്‍ ആ സംഭവം വിവരിക്കുന്നതോടൊപ്പം അക്ഷരങ്ങളുടെ “അബ്ജദ്”കണക്ക് പ്രകാരം അതിന്റെ തിയ്യതി കൂടി കാണിക്കുന്ന ഇദ്ദേഹത്തിന്റെ രീതി എടുത്തു പറയേണ്ടതാണ്.അപൂര്വം് ചില കവികള്ക്കു മാത്രമാണ് ഈ സിദ്ധിയുള്ളത് .
ബാപ്പു മുസ്ലിയാരുടെ നിരവധി സേവന മേഖലകളെ പരിഗണിച്ചു കാരന്തൂര്‍ സുന്നി മര്കദസ്‌ സില്വിര്‍ ജൂബിലി സമ്മേളനത്തില്‍ ആദരിച്ചിരുന്നു.മഖ്ദൂം അവാര്ഡ് ‌,ഇമാം ഗസ്സാലി അവാര്ഡ്ി‌,എസ്.വൈ .എസ് മലപ്പുറം ജില്ല കമ്മിറ്റിയും എസ്.എസ്.എഫ് ഡോട്ട് കോം കമ്മിറ്റിയും സംയുക്തമായി ഏര്പ്പെ ടുത്തിയ ഇമാം ബ്വൂസൂരി അവാര്ഡ്ല‌ എന്നിവ നേടിയ്ട്ടുണ്ട്. 2005 ല്‍ എസ്.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റിയും പ്രത്യേകം ആദരിച്ചിരുന്നു.
സമസ്ത കേന്ദ്ര മുശാവറ അംഗമായ അദ്ദേഹം തിരൂരങ്ങാടിയിലെ ദീനീ പ്രവര്ത്തുനങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്ന ഹിദായത് സ്സിബ് യാന്‍ സംഘം പ്രസിഡന്റാണ്.എസ്.വൈ.എസ്. ഹജ്ജ്‌ സംഘത്തിന്റെ അമീറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.





Tags:Thiroorangadi Bappu Musliyar,SSF,SYS,MaqdoomAward,SYS Malappuram,SYS Silvaer Jubily

2010, ജൂലൈ 30, വെള്ളിയാഴ്‌ച

പര്ദയും മഫ്തയും പിന്നെ ബൂലോകവും

ബൂലോകം ഓണ്‍ ലൈനില്‍ ഉണ്ടല്ലേ ഒരു ആന്റി ഇസ്ലാം ചിന്ത. ഏതായാലും വെളിവാക്കിയത് നന്നായി....ലോകത്തുണ്ടാക്കുന്ന പര്ദ്യും മഫ്തയുമൊക്കെ മുസ്ലിംകള്‍ തന്നെയാണ് ഉണ്ടാക്കല്‍ എന്ന് ഞാനിപ്പോഴാ അറിഞ്ഞത്,പര്ദയും മുസ്ലിംസ് ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ്. ശരീരം മറക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു വസ്ത്രവും ആണിത്. ഇസ്ലാമില്‍ പര്ദ്ദു തന്നെ യിടണമെന്ന വാദം എവിടുന്നുകിട്ടിയാതാണാവോ ...ഖുര്‍-ആനില്‍ മുസ്ലിം പെണ്ണുങ്ങളെ നിങ്ങള്‍ പര്ദ്ദ് എന്ന വസ്ത്രം തന്നെ ധരിച്ചോളീ എന്നൊന്നും ഇല്ല മാഷെ.... അതെവിടന്നു കിട്ടിയതാ......ഇസ്ലാം കല്പ്പി്ക്കുന്നത് സ്ത്രീകളോട് അവരുടെ ശരീരം പൂര്ണുമായും “ഹിജാബില്‍ “ആയിരിക്കണമെന്നാണ് ,അതായതു അന്യ പുരുഷന്മാരുടെ മുന്നില്‍ തങ്ങളുടെ ശരീരം പൂര്ണഹമായും മറച്ചിരിക്കണം എന്നതാണ്. അതിനു പര്ദ്ദ ഉപയോഗിക്കെപ്പടുന്നു എന്ന് മാത്രം .സാരിയും ചുരിദാറും പോലെ ഒരു വസ്ത്രം മാത്രമാണ് പര്ദ്ന് . ഇന്നത്‌ ഫാഷന്‍ ആയി എന്ന് മാത്രം .പര്ദ്ദര വാങ്ങാന്‍ കഴിയാത്ത ഒരു പെണ്ണിനു അവളുടെ ശരീരം പൂര്ണ.മായും മറച്ചു ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ നടക്കാന്‍ മറ്റേതെങ്കിലും വസ്ത്രം കൊണ്ട് സാധിക്കുമെന്കില്‍ അത് ചെയ്യാം...പര്ദ്ദം ക്കൊരു ബദല്‍ ബൂലോകത്തിനു കണ്ടെത്താം .....തീര്ച്ചചയായും ഈയുള്ളവനും പിന്തുണക്കും ഞമ്മളെ ബീവിമാരെ കൊണ്ട് ഉടുപ്പിക്കുകയും ചെയ്യാം.......പിന്നെ ആധുനിക യുഗമല്ലേ ...? അല്പം ഫാഷനോക്കെ ഉണ്ടായിക്കോട്ടെ .പണ്ടത്തെ ചില ഉമ്മമാരുണ്ടായിരുന്നു മഴയോന്നുമില്ലാത്ത സമയതും പുറത്തേക്കു പോകമ്പോള്‍ ഒരു കുട തുറന്നു പിടിക്കുമായിരുന്നു....വെയില് കൊള്ളാതിരിക്കാന്‍ മാത്രമായിരുന്നില്ല അതും ഒരു ഹിജാബു ആയിരുന്നു..
പിന്നെ മുസ്ലിം പെണ്ണുങ്ങളെന്തിനാ ഇത്ര കഷ്ടപ്പെട്ടു ഇങ്ങിനെ ശരീരം മറക്കുന്നത്. അതോര്ത്ത് ആരും ബേജാറാകേണ്ട ..ഇസ്ലാം ആ മതത്തില്‍ വിശ്വസിക്കുന്നവരോട് പല കാര്യങ്ങളും ഇസ്ലാം നിര്ദേീശിച്ചിട്ടുണ്ട് .അത് പാലിക്കുന്നവന്‍ അതെന്തിനാ അങ്ങിനെ ചെയ്യുന്നത് എന്ന് ചോദിക്കാറില്ല .കാരണം ഇസ്ലാം കല്പ്പി ക്കുന്ന ഓരോ കാര്യങ്ങളുടെയും പ്രതിഫലം മരണാനന്തര ജീവത്തിനുള്ള മുതല്‍ കൂട്ടായാണ് അവന്‍ കാണുന്നത്.എന്നാലോ ചെയ്യുന്ന കാര്യങ്ങള്‍ അവനു ജീവിതത്തില്‍ ഉപകരിക്കുകയും ചെയ്യും...ഉദാഹരണം കടന്നു വരുന്ന റമദാന്‍ മാസം...വ്രതം കൊണ്ടുള്ള ഗുണം ശാസ്ത്രം പോലും അംഗീകരിച്ച തല്ലേ .എന്നാലോ വ്രതം എടുക്കുന്ന വിശ്വാസിക്ക് അള്ളാഹു നല്കി്യ വാഗ്ദാനങ്ങള്‍ അതിലേറയാണ്.മുസ്ലിംകള്‍ യഥാര്ത്ഥ ത്തില്‍ ആഗ്രഹിക്കുന്നതും അതാണ്.ഞാനീ പറഞ്ഞതിന്റെ പരിധിയില്‍ വരുന്നതാണ്,സ്ത്രീ സുരക്ഷിതത്വവും മറ്റും അതായത് അതിനു രണ്ടാംസ്ഥാനം.അല്ലാതെ ലോകത്തുള്ള എല്ലാ ആണുങ്ങളും ഞരമ്പ് രോഗികളായിട്ടല്ല. മറിചു അങ്ങിനെയുള്ളവരും ഉണ്ടാകാം. ഉണ്ടോ എന്ന് നമുക്കൊന്നിച്ചിരുന്നു ചിന്തിക്കാം .
ബൂലോക ത്തിന്റെ വര്ത്താഅനം കേട്ടാല്‍ തോന്നും എല്ലാ പര്ദ്ദക കമ്പനിക്കാരും അതില്‍ ജോലി ചെയ്യുന്നവരും മുസ്ലിം വ്യവസായികളും പര്ദ്ദ് ഇടാന്‍ നിര്ദേംശിക്കുന്ന അല്ലങ്കില്‍ അതിനു പ്രോത്സാഹിപ്പിക്കുന്ന പണ്ഡിതന്മാരെല്ലാം അവരുടെ കമ്മീഷന്‍ പറ്റുന്നവരുമാണെന്നു.അതോ ബൂലോകം ഏതെന്കിലും വസ്ത്ര നിര്മാതണ കമ്പനിയില്‍ നിന്ന് കമ്മീഷന്‍ വാങ്ങിയോ......ഈ മുസ്ലിം പെണ്ണുങ്ങളൊക്കെ പര്ദ്ദി ഇടാന്‍ തുടങ്ങിയാല് പിന്നെ വി സ്റ്റാറും ,കാന്ചീപുരവും ,ബനാരസും മൊക്കെ വാങ്ങാന്‍ ആളില്ലാതവില്ലേ....അല്ലെ.......
അല്ലേലും ഇപ്പൊ കാര്യങ്ങളി ലൊക്കെ ഒരു രസവും ഉണ്ട്......തലയില്‍ “ശിരോവസ്ത്രം.” ധരിച്ചു ക്ളാസ്സെടുക്കുന്ന ടീച്ചര്ക്ക്ക മുന്നിലിരിക്കുന്ന പെണ്കു.ട്ടിയുടെ തലയില്‍ ഒരു മഫ്ത കണ്ടാല്‍ ഹാലിളകും .പര്ദടയും മഫ്തയും ഇടുന്നതാണിപ്പോള്‍ ലോക ത്ത് മനുഷ്യനെ ബാധിക്കുന്ന ഒരേയൊരു പ്രശ്നം എന്ന് തോന്നുന്നതിനിടയില്‍ ബൂലോകത്തിന്റെ ഒരു കണക്കെടുപ്പും...പര്ദ്ദന ക്ക് ചെലവാകുന്ന കോടിക്കണക്കിനു രൂപ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്ക്ക് വേണ്ടി ചിലവഴിച്ചൂടെന്നു.അപ്പൊ പിന്നെ ഈ പെണ്ണുങ്ങള്‍ വെറും അടിവസ്ത്ര ങ്ങളില്‍ ഒതുങ്ങണോ.....ഇങ്ങിനെ പറയാന്‍ കാരണം പര്ദ്ദ വാങ്ങാന്‍ ബൂലോകത്തിന്റെ കണക്ക് പ്രകാരം ഇരുന്നൂറു രൂപ ചിലവഴിക്കുമ്പൊഴാണ് അവശതയനുഭവിക്കുന്നവര്ക്കു ള്ള കോടിക്കണക്കിനു രൂപ “മുസ്ലിം വസ്ത്ര വ്യവസായികളുടെ .”കൈകളില്‍ ചെന്ന് പെടുന്നതു .പര്ദ്ദ അല്ലെങ്കില്‍ പിന്നെ മറ്റൊരു വസ്ത്രം സ്ത്രീയാകുമ്പോള്‍ സാരിയോ ചുരിദാറോ....അതിനും കാശു ചിലവാക്കണ്ടേ..അങ്ങിനെ ചിലവഴിക്കുംപോഴും ഈ പറഞ്ഞത് സംഭവിക്കില്ലെ .അതോ അതും ചിലവക്കാതെ വെറും അടി വസ്തത്ത്തില്‍ മുസ്ലിം പെണ്ണുങ്ങളെ കാണാനോ അതോ ഞാന്‍ നേരത്തെ പറഞ്ഞ മാതിരി ബൂലോകത്തിനു മറ്റാരന്കിലും കമ്മീഷന്‍ ഓഫര്‍ ചെയ്തോ......



ഇത് ബൂലോകം ഓണ്‍ ലൈനില്‍ വന്ന പര്‍ദ്ദയുടെയും മഫ്തയുടെയും സാമ്പത്തിക ശാസ്ത്രം എന്നലേഖനത്തിന് ഞാന്‍ നല്കിതയ കമ്മെന്റ് മാത്രം.വിഷയം ഇതിലൊതുങ്ങുന്നില്ല.ഇവിടെ പ്രസിദ്ധീകരിക്കാന്‍ കാരണം ചിലര്ക്ക്ി യോജിക്കാന്‍ പറ്റാത്തത്(കമന്റ്‌) അവര്‍ ഡിലീറ്റ്‌ ചെയ്യും(അനുഭവം) .അവര്‍ പറയുന്നതവിടെ കിടക്കും .അതിനാല്‍ ഇവിടെ പബ്ലിഷ് ചെയ്യുന്നു എന്ന് മാത്രം.വായനക്കാരുടെ അഭിപ്രായം പങ്കുവെക്കാം..................ബാവാസ്‌

2010, ജൂലൈ 28, ബുധനാഴ്‌ച

ആര്‍ത്തവകാല ദാമ്പത്യം


ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധം പാടില്ല .ഇസ്ലാം പാടെ വിലക്കിയ കാര്യമാണിത്. വിശുദ്ധ ഖുര്‍-ആന്‍ പറയുന്നു: “ആര്‍ത്തവത്തെ കുറിച്ച് അവര്‍ തങ്ങളോടന്വേഷിക്കുന്നു.താങ്കള്‍ പറയുക .അത് മലിനമാണ്. അത് കൊണ്ട് ആര്ത്തവത്ത്തില്‍
ഭാര്യമാരെ നിങ്ങള്‍ വെടിയുക . ശുദ്ധി പ്രാപിക്കും വരെ അവരെ സമീപിക്കരുത്. ശുദ്ധി കൈവരിച്ചാല്‍ അല്ലാഹു വിധിച്ച വിധത്തില്‍ നിങ്ങള്‍ ക്കവരെ പ്രാപിക്കാം. തീര്‍ച്ച അല്ലാഹു പശ്ചാത്തപികളെയും പരിശുദ്ധരെയും പ്രിയം വെക്കുന്നവനാകുന്നു.”(അല്‍ ബഖറ :222)

ഈ വാക്യത്തെ വ്യാഖ്യാനിച്ചു ഇമാം റാസി പറയുന്നു :ജൂതന്മാരും അഗ്നി ആരാധകരും ആര്‍ത്തവ വേളയില്‍ സ്ത്രീ സമ്പര്‍ക്കം പാടെ വെടിയുന്നവരായിരുന്നു. ക്രിസ്ത്യാനികളാകട്ടെ ആര്ത്തവത്തെ അവഗണിച്ചു സംഭോഗിക്കുന്നവരായിരുന്നു. അന്ധകാര അറബികള്‍ സ്ത്രീ ആര്‍ത്തവവതിയയാല്‍ ഒരുമിച്ചു ഭക്ഷിക്കാനോ ഒരു വിരിപ്പില്‍ ഒന്നിച്ചിരിക്കുവാനോ ഒരേ വീട്ടില്‍ തമ്സിക്കണോ പോലും സന്നദ്ധമായിരുന്നില്ല.
ജൂത-മജൂസി വിശ്വാസത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത് .ഈ കാലത്താണ് മേല്‍ വാക്യം അവതരിക്കുന്നത്. ആര്ത്തവകാരികളോടുള്ള സമീപനത്തിന് മാന്യവും സുരക്ഷിതവുമായ ഒരു വിധിയായിരുന്നു ഈ ഖുര്‍-ആന്‍ വാക്യത്തിലൂടെ അല്ലാഹു വെളിപ്പെടുത്തിയത്. പക്ഷെ
ഖുര്‍-ആന്‍ വാക്യത്തിന്റെ ബാഹ്യ തലം മാത്രം പരിഗണിച്ചു മുസ്ലിംകളില്‍ത്തന്നെ ചിലര്‍ പത്നിമാരെ
ആര്ത്തവാവസരത്ത്തില്‍ വീടിനു പുറത്താക്കി. ഈ സന്ദര്‍ഭത്തില്‍ ചില ഗ്രാമീണര്‍ തിരുനബി(സ) യെ സമീപിച്ചു പരാതിപ്പെട്ടു .”തിരുദൂതരെ വല്ലാത്ത തണുപ്പാണിപ്പോള്‍ ,വസ്ത്രങ്ങള്‍ ഞങളുടെ വശം വിരളം.ആര്‍ത്തവ കാരികള്‍ക്ക് പുതപ്പ് നല്‍കിയാല്‍ വീട്ടിലെ മറ്റുളളവരുടെ കാര്യം കഷ്ടമാകും.തിരിച്ചായാല്‍ ആര്ത്തവകാരികള്‍ക്കും വിഷമമാകും.”
ഇത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു.”നിങ്ങളോടു ഞാന്‍ വിരോധിച്ചത് ആര്‍ത്തവ കാലത്ത് അവരുമായുള്ള സംയോഗം മാത്രമാണ് .അനറബികളെ പ്പോലെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഞാന്‍ കല്പ്പിച്ചിട്ടില്ലല്ലോ.”
ഈ വിധി അറിഞ്ഞു ജൂതന്മാര്‍ പറഞ്ഞുവത്രേ: “ ഈ മനുഷ്യന്‍ എല്ലാ അര്‍ത്ഥത്തിലും നമ്മുടെ മതത്തി നെതിരാണെന്നു തോന്നുന്നു.”(തഫ് സീരുല്‍ കബീര്‍ 6/67)
മേല്‍ വാക്യത്തില്‍ ആര്ത്തവത്തെ പരാമര്‍ശിച്ചു പറഞ്ഞ പദം “ മഹീള്” എന്നാണ് .ഇതിന്റെ പ്രസിദ്ധവും പ്രചാരത്തിലുള്ളതുമായ അര്‍ത്ഥം “മെന്‍സസ് സ്ഥാനം”എന്നാകുന്നു അപ്പോളെ വാക്യത്തിന്റെ വിവക്ഷ ആര്ത്തവാവസരത്തില്‍ സ്ത്രീ ബന്ധം വര്ജ്യമാണെന്നാകും.”(റാസി 6/68)
ഫതഹുല്‍ മുഈന്‍ പറയുന്നു, ആര്ത്തവമുളളപ്പോള്‍ മുട്ട് പൊക്കിളിനിടയിലെ സാമീപ്യം നിഷിദ്ധ മാകുന്നു.സംയോഗം മാത്രമേ ഹറാമുള്ളൂ എന്നും അഭിപ്രായമുണ്ട്. നവവി ഇമാം തെരഞ്ഞെടുത്ത വീക്ഷണം രണ്ടാമത്തേതാണ് .”സംയോഗമല്ലാത്ത എന്തുമാകാം”എന്ന മുസ്ലിമിന്റെ ഹദീസാണ് ഇമാമിന്റെ രേഖ. (ഫത്‌ :28)
അബൂദാവൂദ്‌ (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം.ഒരാള്‍ നബി(സ) യുടെ അരികില്‍ വന്നു ആരാഞ്ഞു .
ഭാര്യക്ക്‌ ആര്ത്തവമുള്ളപ്പോള്‍ അവളില്‍ അനുവദിക്കപെട്ടതെന്താകുന്നു ..?നബി (സ) പറഞ്ഞു. “ അരയുടുപ്പിനു അപ്പുറത്തുള്ളവ. മുട്ട് പൊക്കിളിന്നിടയിലെ ഇടപെടല്‍ ഹറാമാകാന്‍ കാരണം തര്‍ക്കമില്ലാതെ നിഷിദ്ധമായി വിധിക്കപെട്ടിട്ടുള്ള സംയോഗത്തിലേക്ക് അത് വഴി വെക്കുമെന്നതാണ്. ഹദീസില്‍ ഇങ്ങനെ ഉണ്ട്. “വേലിക്കു ചുറ്റും മേയാന്‍ നിന്നാല്‍ വേലി ഭേദിക്കാന് കളമൊരുങ്ങും . ഇമാം ശാഫി (റ) ഇങ്ങനെ കൃത്യമായി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. “ആര്‍ത്തവ കാലത്തെ സംഭോഗം ഹറാമകന്‍ കാരണം യോനിയിലെ മാലിന്യമാണ് .മുട്ട് പൊക്കിളിനിടെ ഹറാമാണെന്നു വിധിക്കാന്‍ കാരണം സംയോഗത്തില്‍ ചെന്ന് ചാടാനുള്ള സാധ്യതയുമാണ് .”(ഫതാവല്‍ കുബ്റ:1/120)
ഇമാം റാസി (റ) പറയുന്നു. ആര്‍ത്തവ കാലത്തെ സംയോഗം ഹറാമാണെന്ന കാര്യത്തില്‍ മുസ്ലിംകള്‍ ഏകോപിതരാകുന്നു.അത് പോലെ മുട്ട് പോക്കിളിനിടയിലെ ഭാഗമൊഴിച്ചു ബാക്കി യുള്ളവ കൊണ്ട് ആസ്വാദനം ഹലാലാണെന്നു കാര്യത്തിലും ഏകോപിതരാണ്.മുട്ട് പൊക്കിളിനിടയിലെ ഭാഗം അനുവദിനീയമാണോ എന്നതിലാണ് അഭിപ്രായന്തരമിരിക്കുന്നത്.
‘മഹീള്’എന്നത് കൊണ്ട് ആര്‍ത്തവ മേഖല എന്നര്‍ത്ഥം വെക്കുമ്പോള്‍ സംഭോഗം മാത്രമേ ഹറാമാകുന്നുള്ളൂ. ആര്‍ത്തവം എന്നര്‍ത്ഥം വെക്കുമ്പോള്‍ ആര്‍ത്തവ വകാലത്ത് സ്ത്രീ സഹവാസം ഒഴിവാക്കുക എന്നാകും ആയതിന്റെ വിവക്ഷ,അത് പൊക്കിളിനു താഴെയും മുട്ടിനു മേലെയുമുള്ള ഭാഗങ്ങളില്‍ ബന്ധമൊഴിവക്കാനുള്ള മറ്റു പ്രമാണങ്ങള്‍ക്ക് പിന്‍ബലമേകുന്നു.അപ്പോളെ ബാക്കി ഭാഗങ്ങള്‍ പരിശുദ്ധങ്ങളാണെന്നു വരും.”(റാസി :6/72)
ആര്‍ത്തവ വുമായി ബന്ധപ്പെട്ട മറ്റൊരു മസ്അല ആര്‍ത്തവ വിരാമശേഷം കുളിച്ചു വൃത്തി യായാലേ ബന്ധം അനുവദിക്കപ്പെടു എന്നതാണ്.എല്ലാ നാടുകളിലെയും ഭൂരിപക്ഷം കര്‍മ ശാസ്ത്രഞരും പറയുന്നത് ആര്‍ത്തവകുളി കൂടി കഴിഞ്ഞാലെ സ്ത്രീ ബന്ധം അനുവദനീയമാകൂ എന്നാണ് . (തഫ്‌സീര്‍ റാസി :6/76,77)(ഫത്‌ ഹുല്‍ മുഈന്‍ പേജ് 28)
ആര്‍ത്തവകാലത്തെ ബന്ധം ആരോഗ്യപരമായി ആപല്‍ക്കരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം ഗര്ഭാശയാര്‍ബുദത്തിനു കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.ഉസ്മാന്ബ്നു ദദ്ഹബി ഉദ്ധരിക്കുന്നു. “ആര്‍ത്തവരക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട്.”(ത്വിബ്ബ്ന്നബവി :22) ഇബ്നു ഹജറുല്‍ ഹൈതമി (റ) പറയുന്നു: “ആര്‍ത്തവകാരിയുംയുള്ള ബന്ധം വേദനാജനകമായ രോഗങ്ങള്‍ക്കും കുഷ്ടബാധക്കും കാരണമാകുമെന്ന് .” ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്. (ഫതാവല്‍ കുബ്റ 1/122 ) നബി (സ) പറഞ്ഞു : “ആര്‍ത്തവകാരിയെ പ്രാപിച്ചവന്‍ മുഹമമദ് നബിക്കിറക്കപെട്ടതിനെ കളവാക്കിയവനാകുന്നു .”(തിര്‍മുദി ,അഹ്മദ് )

2010, ജൂലൈ 26, തിങ്കളാഴ്‌ച

ബറാഅത് രാവും അനുഷ്ഠാനങ്ങളും

സവിശേഷവും പുണ്യങ്ങള്‍ നിറഞ്ഞതുമായ ഒരു രാവാണ് ലൈലതുല്‍ ബറാഅഃ
അഥവാ ശഅബാന്‍ പതിനഅഞ്ചാം രാവ്.വിശുദ്ധ ഖുറാനും തിരുസുന്നത്തും ഈ രാവിന്‍റെ മഹത്വ ങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് . “സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം തന്നെയാണ്
വെള്ളിയാഴ്ച രാവ് ,വലിയ പെരുന്നാള്‍ രാവ് ,ചെറിയപെരുന്നാല്‍ രാവ് ,റജബ് ഒന്നാം രാവ് ,ശഅബാന്‍ പതിനഞ്ചാം രാവ് എന്നിവയാസന്നമായ ഒരു രാവില്‍ നാമത് (ഖുര്‍ആന്‍) അവതരിപ്പിച്ചു.നിശ്ചയമായും നാം മുന്നറിയിപ്പ്‌ നല്കികൊണ്ടിരിക്കുന്നു. മുഖ്യമായ എല്ലാ കാര്യങ്ങളും വേര്‍തിരിച്ചു രേഖപ്പെടുത്തുന്നത് ആ രാത്രിയിലാണ്. .” എന്ന സൂറത്ത് ദ്ദുഖാനില്‍ വിവരിച്ച രാത്രി കൊണ്ടുള്ള വിവക്ഷ ബറാഅത് രാവനെന്നു പ്രസിദ്ധ ഖുറാന്‍ വ്യാഖ്യാതവ്‌ ഇക് രിമ പറയുന്നു. പ്രശസ്ത ഖുറാന്‍ വ്യാഖ്യാതാവ് ഇബ്നു അബ്ബാസ്‌ (റ) ന്റെ മുഖ്യ ശിഷ്യനാണ് ഇക് രിമ.
അതെ സമയം മേല്‍ പറഞ്ഞ രാവ് കൊണ്ടുള്ള വിവക്ഷ ലൈലതുല്‍ ഖദ്റാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. എങ്കില്‍ ഖുറാന്‍ ഇറങ്ങിയത് ഏത് രാവിലാണെന്ന ചോദ്യം പ്രസക്തമാണ് .ഇക്രിമയുടെ പക്ഷമനുസരിച്ചു ബറാഅത് രവിലാണെന്നു വരും. മറുപക്ഷത്തിന്റെ അഭിപ്രായം ലൈലതുല്‍ ഖദ്റിലുമായിരിക്കുണം.എന്നാല്‍ ഇവ തമ്മില്‍ വൈരുധ്യമില്ലെന്നും രണ്ടും ശരിയാണെന്നു മാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു, ഖുര്‍ആന്‍ മൂലഗ്രന്ഥമായ ലൌഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാം ആകാശത്തേക്ക് ഇറങ്ങിയത് ബറാഅത് രാവിലും ഒന്നാം ആകാശത്ത് നിന്ന് ഭുമിയിലേക്ക് ഇറക്കിയത് ലൈലതുല്‍ ഖദ്റിലുമാണെന്നാണ് അവരുടെ വിശദീകരണം .
ഖുര്‍ആനില്‍ വിവരിച്ച റാവു കൊണ്ടുള്ള വിവക്ഷ എന്തായാലും പതിനഅഞ്ചാം രാവിനു മഹത്വ
മുന്ടെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടായില്‍ രണ്ടഭിപ്രായമില്ല. ഇമാം ഇബ്നുഹജര്‍ പറയുന്നു “ലൈലതുല്‍ ബറാഅഃക്ക് മഹത്വവും ശ്രേഷ്ടതയുമുണ്ട്. മുന്‍ഗാമികള്‍ ഈ രാത്രിയെ ആദരിക്കുകയും
സ്വഗതമരുള്കയും ചെയ്തിരുന്നു.”(അല്‍ മഖ്ദല്‍ പേജ് 145)
ശഅബാന്‍ പതിനഅഞ്ചാം രാവിന്‍റെ മഹത്വങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്.പ്രവാചക പത്നി ആയിഷ (റ) പറയുന്നു: ഒരു ദിവസം രാത്രി നബി തിരുമേനി ശയ്യയില്‍ നിന്നും അപ്രത്യക്ഷനായി .മറ്റേതെങ്കിലും ഭാര്യയുടെ അടുത്തേക്ക് പോയതായിരിക്കുമെന്ന ശങ്കയില്‍ ഞാന്‍ അേന്വഷിച്ച് പുറപ്പെട്ടപ്പോള്‍, അവിടുന്ന് മിഴികള്‍ അകാശത്തേക്കുയര്‍ത്തിയ നിലയില്‍ ജന്നതുല്‍ ബ്ഖീഇല്‍ (മദീനയിലെ ഖബര്സ്ഥാന്‍ )നില്കുന്നതാനെനിക്ക് കാണാന്‍ കഴിഞ്ഞത് .എന്നെ കണ്ടപ്പോള്‍ അവിടുന്ന് ചോദിച്ചു ആയിശാ, അല്ലാഹുവും റസൂലും നിന്നോട് നീതികേട്‌ കാണിക്കുമെന്ന് നേ കരുതിയോ.... ? നിശ്ചയം ശഅബാന്‍ പതിനഅഞ്ചാം രാവില്‍ അള്ളാഹു (അള്ളാഹു വിന്റെ കാരുണ്യം )ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കല്‍ബ് ഗോത്ര ക്കാരുടെ ആട്ടിന്‍ പറ്റത്തിന്റെ രോമങ്ങളെക്കാള്‍ കൂടുതല്‍ പേര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും--- അക്കാലത്തു കൂടുതല്‍ ആടുകളുണ്ടായിരുന്നത് കല്‍ബ് ഗോത്രതിനായിരുന്നു.(തിര്‍മുദി, ഇബ്നുമാജ ,ബൈഹഖി )ഒരു ശഅബാന്‍ പതിനഅഞ്ചിനായിരുന്നു ഈ സംഭവമെന്നു ആയിശ പറഞ്ഞതായി മുഹദ്ദിസുകള്‍ വ്യക്തമാക്കുന്നു.
മറ്റൊരു ഹദീസില്‍ ശഅബാന്‍ പതിനഅഞ്ചാം രാവില്‍ അല്ലാഹുവിന്റെ കാരുണ്യം ഇറങ്ങി വരികയും , ബഹുദൈവ വിശ്വാസികളും ശത്രുതാ മനോഭാവ മില്ലഹ്ടവര്‍ക്കുമായ എല്ലാവര്ക്കും പൊറുത്തു കൊടുക്കുകയും ചെയ്യുമെന്ന് വന്നിട്ടുണ്ട്.
ഇമാം ശാഫി , ഇമാം ഗസ്സാലി , ഇമാം ഇബ്നുഹജര്‍ തുടങ്ങിയ നിരവധി പണ്ഡിതരും ഈ രാവിന്‍റെ മഹത്വതെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇമാം ശാഫി (റ) പറയുന്നു “വെള്ളിയാഴ്ച രാവ് ,വലിയ പെരുന്നാള്‍ രാവ് ,ചെറിയപെരുന്നാല്‍ രാവ് ,റജബ് ഒന്നാം രാവ് ,ശഅബാന്‍ പതിനഞ്ചാം രാവ്
എന്നീ അഞ്ചു രവുകളില്‍ പ്രാര്‍ത്ഥനയ്ക്ക് പ്രതേക ഉത്തരമുണ്ട്. (ഉമ്മ്: വാല്യംഒന്ന് പേജ് 204 )
ലൈലതുല്‍ ബറക (അനുഗ്രഹീത രാവ്‌ )ലൈലതുറഹ്മ (കാരുണ്യത്തിന്റെ രാത്രി) ലൈലതുസ്സക്ക് (സര്‍വ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി )തുടങ്ങിയ പേരുകളും ഈ രാവിനുണ്ട്. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളുടെയും ഒരു വര്‍ഷത്തെ സ്ഥിതി വിവര കണക്കുകള്‍ (ജനനം ,മരണം, വയസ്സ്, ഭക്ഷണം തുടങ്ങിയ സര്‍ വകാര്യങ്ങളും )രേഖപ്പെടുത്തുന്നത് ഈ രാത്രിയിലാണെന്നു പ്രാമാണികരായ പണ്ഡിത മഹത്തുക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ടാണ് ലൈലതുസ്സക്ക് എന്നാ പേര് വന്നത്. ബറാഅത് രാവില്‍ അല്ലാഹുവിന്റെ പ്രതേക മായ പപമോചനവും കാരുണ്യവും വര്ഷിക്കുമെന്നു വ്യക്തമായിരിക്കെ അന്ന് വിശ്വാസികള്‍ ആരാധനകളില്‍ മുഴുകുകയും പ്രാര്‍ത്ഥന വര്‍ധിപ്പിക്കുകയും ചെയ്യണമെന്നു പണ്ഡിതന്മാര്‍ ഉണര്‍ത്തുന്നു. സച്ചരിതരായ മുന്‍ഗാമികള്‍ അപ്രകാരം ചെയ്തിരുന്നതായും പ്രമാണിക ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ രാവില്‍ മൂന്നു യാസീന്‍ പാരായണം ചെയ്തു പ്രാര്‍ത്ഥിക്കുന്ന പതിവ് പൂര്‍വിക കാലം മുതല്‍ നടന്നു വരുന്നതാണ്.ഒരു വിഭാഗം ആരിഫീങ്ങളെ ഉദ്ധരിച്ചു ശൈഖ് അബ്ദു റഹ്മാന്‍ ഇബ്നു ഇബ്രാഹിം തരീമി പറയുന്നു. “ശഅബാന്‍ പകുതിയുടെ രാവില്‍ ഇടക്കുള്ള സംസരങ്ങളെല്ലാം ഒഴിവാക്കി മൂന്നു യാസീന്‍ തുടര്‍ച്ചയായി പാരായണം ചെയ്യേണ്ടതാണ് .തന്റെയും ബന്ധപ്പെട്ടവരുടെയും ദീര്‍ഘായുസ്സിനു വേണ്ടിയാണു ഒന്ന്.ഭക്ഷണത്തില്‍ ബറകതും വിശാലതയും ലഭിക്കാനാണ് രണ്ടാമത്തേത്. ഇരുലോകതും അള്ളാഹു വിജയികളുടെ ഗണത്തില്‍ പെടുത്താനാണ് മൂന്നാമത്തേത്..”തുടര്‍ന്ന് സൂറത്ത് ദുഖാന്‍ പാരായണം ചെയ്തു ദുആ ചെയ്യലും പുണ്യകരമാണ്.
ബറാഅത് ദിനത്തില്‍ നോമ്പനുഷ്ടിക്കലും സുന്നത്തുണ്ട്. റസൂല്‍ തിരുമേനി അപ്രകാരം ചെയ്തതായി ഒരു ഹദീസില്‍ കാണുന്നു, ഈ ഹദീസ്‌ അത്ര പ്രബലമാല്ലെന്കിലും പുണ്യ കര്‍മങ്ങളുടെ കാര്യത്തില്‍ ഇത്തരം ഹദീസുകളും സ്വീകാര്യ മാണെന്നാണ് പണ്ഡിതരുടെ ഏക കണ്‍ഠമായ അഭിപ്രായമെന്ന് മിര്ഖാതില്‍ (2/472) ല്‍ കാണാം.

2010, ജൂലൈ 25, ഞായറാഴ്‌ച

തിരുനബി(സ): ദര്‍ശന ഭാഗ്യം സിദ്ധിച്ചാല്‍ ...

:ശൈഖ്‌ ഹസ്സന്‍ ശദ്ദാദ്:

‘മഫാതീഹുല്‍ മഫാതീഹ് ’ എന്ന കൃതിയില്‍ പറയുന്നു: വല്ലവനും നബി(സ)സ്വപ്നം കണ്ടാല്‍ അവന്റെ അന്ത്യം നന്നായി തീരുന്നതാണ് .നബി (സ) യുടെ ശുപാര്‍ശ ലഭിക്കുകയും അവന്‍ സ്വര്ഗ്ഗാവകാശി യാവുകയും ചെയ്യുന്നു .തനിക്കും തന്റെ മാതാപിതാക്കള്‍ക്കും അള്ളാഹു പൊറുത്തു തരുന്നു .പന്ത്രണ്ടു തവണ ഖുര്‍-ആന്‍ ഖത്തം തീര്‍ത്ത പോലുള്ള പ്രതിഫലം ലഭിക്കുന്നു. മരണ വേദന ലഘൂകരിക്കപെടുകയും ഖബര്‍ ശിക്ഷയില്‍ നിന്ന് അവനു സുരക്ഷിതനാവുകയും ചെയ്യുന്നു. അന്ത്യ നാളിലെ ഭീതികളില്‍ നിന്ന് അവനു സംരക്ഷണം കിട്ടുന്നു. ഇഹപര ആവശ്യങ്ങള്‍ പൂര്തീകരിക്കപെടുകയും ചെയ്യുന്നു.”
ഞാന്‍ പറയട്ടെ—മുഴുവന്‍ പ്രവാചക സ്നേഹികളും തിരുദര്‍ശനം ആഗ്രഹിക്കുന്നു. ഏറ്റം മഹത്തായൊരു ആഗ്രഹമാണിത്. ഇത് ഏതൊരുത്തനു സഫലമാകുന്നുവോ അവനു അള്ളാഹു രഹസ്യ ജ്ഞാനങ്ങള്‍ ചൊരിഞ്ഞു കൊടുക്കുന്നു. അങ്ങിനെയവന്‍ പ്രവാചക പ്രകാശത്തിന്റെ സാഗരത്തില്‍ വിലയിക്കുകയും നീന്തുകയും ചെയ്യുന്നു. അള്ളാഹു പറയുന്നു “അള്ളാഹു അവന്‍ ഉദ്ദേശിക്കുന്നവരോട് പ്രത്യേക കരുണ കാണിക്കുന്നു.”(അല്‍ ബഖറ 105 , ആലു ഇംറാന്‍. 74)
“താങ്കളുടെ രക്ഷിതാവ് അവനുദ്ദേശിച്ചത് സ്രഷ്ടിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു.”(അല്‍ ഖസ്വസ്‌ :68 )
ദര്‍ശനം നിനവില്‍
നബി (സ) യെ ഉണര്‍ച്ചയില്‍ ദര്‍ശിക്കാന്‍ കഴിയുമോ.? മഹാനായ ഇബ്നു ഹജര്‍ ഹൈതമി (റ)യോട് ഇത് ചോദിക്കപെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി തന്റെ ഫതാവല്‍ ഹദീസിയ്യയില്‍ (പേജ് 225)
ഇങ്ങനെ കാണാം:ഒരു വിഭാഗം അതിനെ നിഷേധിക്കുന്നു. മറ്റൊരു വിഭാഗം സാധ്യമാണെന്നും പറയുന്നു, അത് സാധ്യമാകുമെന്നതാണ് സത്യം.വിശ്വസ്തരായ സജ്ജനങ്ങള്‍ ഇത് അംഗീകരിച്ചു പറഞ്ഞിട്ടുണ്ട്. മാത്രമല്ല ബുഖാരി ഉദ്ദരിച്ച ഒരു നബി വചനം ഇതിനു ലക്ഷ്യമായി അവര്‍ എടുത്തു കാട്ടുകയും ചെയ്യുന്നു. നബി(സ) പറയുന്നു: “എന്നെ വല്ലവനും സ്വപ്നം കണ്ടാല്‍ പിന്നീട് ഉണര്ച്ചയിലും അവന്‍ എന്നെ കാണുന്നതാണ് .”(ബുഖാരി :6592,മുസ് ലിം:2266)

അതായത് തന്റെ നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണുന്നതാണ്, അല്ല അക കണ്ണ് കൊണ്ട് കാണു
മെന്നാണ് വിവക്ഷയെന്നും പറയപ്പെടുന്നു. എന്നാല്‍ അന്ത്യ നാളില്‍ കാണുമെന്നാണ് ഇതിന്റെ ഉദ്ദേശ്യം എന്ന് ധരിക്കുന്നത് ശരിയല്ല. കാരണം , സ്വപ്നം കണ്ടവരും അല്ലാത്തവരുമായ മുഴുവന്‍ സമുദായവും അന്ത്യനാളില്‍ നബിയെ കാണുന്നതാണല്ലോ. അപ്പോള്‍ ഉണര്ച്ചയില്‍ കാണുമെന്ന് കരാര്‍ ചെയ്തതിന്റെ ഉദ്ദേശ്യം ഐഹിക ലോകത് ഒരു തവണയെങ്കിലും കാണുമെന്ന് തന്നെയാണ്. സാധാരണ ജനങ്ങള്‍ക്ക്‌ ഈ സൌഭാഗ്യം ലഭിക്കുന്നത് മരണസന്ന വേളയിലത്രേ.പ്രവാചകരെ നേരിട്ട് ദര്‍ശിക്കാതെ ആത്മാവ് വിട്ടു പിരിയുകയില്ല.അങ്ങിനെ പ്രവാചകര്‍ നല്‍കിയ കരാര്‍ പാലിക്കപെടുന്നു.എന്നാല്‍ ചില അസാധാരണ വ്യക്തികള്‍ക്ക് ഉണര്ച്ചയിലുള്ള ദര്‍ശനം മരണവേളക്ക് മുന്‍പ്‌ ഉണ്ടായേക്കാം. പല പ്രാവശ്യം ഉണ്ടായേക്കാം.തങ്ങളുടെ യോഗ്യത,പ്രവചകരോടുള്ള ബന്ധം, തിരു ചര്യയെ പിന്പറ്റല്‍ ഇതിന്റെ യൊക്കെ തോതനുസരിച്ചാവും ആ ദര്‍ശനം. തിരുചര്യ പിന്തുടരുന്നതില്‍ കാണിക്കുന്ന വീഴ്ചകള്‍ ദര്‍ശനത്തിനു വിഘ്നമാവും .

അല്ലാമ സയ്യിദ്‌ മുഹമ്മദ്‌ അലവി മാലികി തന്റെ “ദഖായിറുല്‍ മുഹമ്മദിയ്യ” എന്ന കൃതിയില്‍ രേഖപെടുതിയത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.”വല്ലവനും എന്നെ സ്വപ്നം കണ്ടാല്‍ പിന്നീട് ഉണര്ച്ചയില്‍ അവന്‍ എന്നെ കാണുന്നതാണ്.”എന്ന നബി വചനത്തെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നു.”ദുനിയാവില്‍ തന്നെ കാണുമെന്നതാണ് ഇതിന്റെ താല്പര്യം .മരണാസന്ന വേളയിലെങ്കിലും കാണാതിരിക്കില്ല. പരലോകത്ത് കാണുമെന്നാണ് ഇതിന്റെ താല്പര്യം എന്ന് വ്യഖ്യാനിച്ചവര്‍ക്ക് പണ്ഡിതന്മാര്‍ മറുപടി കൊടുത്തിട്ടുണ്ട്‌. സ്വപ്നം കണ്ടവരും അല്ലാത്തവരുമായ വിശ്വാസികള്‍ അഖിലവും പരലോകത്ത് വെച്ച് പ്രവാചകരെ കാണുമെന്ന് നിരവധി നബി വചനങ്ങള്‍ സാക്ഷീകരിക്കുന്നുണ്ട്. തന്നെയുമല്ല സത്യനിഷേധികളും കപട വിശ്വാസികളുമൊക്കെ പരലോകത്ത് നബിയെ കാണുന്നതാണ്. നബിയുടെ മഹനീയ സ്ഥാനങ്ങള്‍ അവര്‍ക്കപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ പൂര്‍ണ്ണ വിശ്വാസികള്‍ ദുനിയാവില്‍ തന്നെ ഉണര്ച്ചയില്‍ നബിതങ്ങളെ ദര്‍ശിക്കുന്നതാണ് .അത്തരം വിശ്വാസികളുടെ ഹൃദയത്തെ അള്ളാഹു ഇങ്ങിനെ വിശേഷിപ്പിക്കുന്നു.”അതൊരു വിളക്കുമാടം പോലെയാണ്.അതില്‍ ഒരു വിളക്കുണ്ട്.വിളക്ക് സ്ഫ്ടികത്തിനകത്താണ്.സ്ഫടികം ഒരു നക്ഷത്രം പോലെയിരിക്കുന്നു.കിഴക്ക് ഭാഗത്ത് ഉള്ളതോ
പടിഞ്ഞാറു ഭാഗത്ത് ഉള്ളതോ അല്ലാത്ത അനുഗ്രഹിത ഒലിവ് വൃക്ഷത്തില്‍നിന്നാണ് അതിനു ഇന്ധനം നല്‍കപ്പെടുന്നത്. അതിന്റെ എണ്ണ തീ തട്ടിയില്ലെന്കിലും പ്രകാശിതമാവുന്നു.പ്രകാശത്തിനു മേല്‍ പ്രകാശം.”(അന്നൂര്‍ 35)

“സത്യ വിശ്വാസിയുടെ ഹൃത്തടം ജ്ഞാനവും അറിവും കൊണ്ട് അള്ളാഹു പ്രകാശമാക്കുമെന്നതിന്റെ ഉപമയാണിത്.ഇത് പോലുള്ള ഹൃദയത്തിനുടമകളാണ് നബിയെ ഉണര്‍ച്ചയില്‍ കാണാനും അദൃശ്യങ്ങള്‍ അറിയാനും അര്‍ഹരായവര്‍.”( ദഖായിറുല്‍ മുഹമ്മദിയ്യ) ഈ ദര്‍ശനത്തിനുള്ള അര്‍ഹതക്ക് വേണ്ടി ഞാന്‍ അല്ലാഹുവിനോട് തേടുന്നു. ആ വഴിയില്‍ അവന്‍ നമ്മെ പ്രകാശിപ്പിക്കട്ടെ. അവന്‍ സര്‍വ്വ ശക്തനും ഉത്തരം നല്കുന്നവനുമെത്രേ .

തിരുദര്‍ശനം സാധ്യമാകുന്നത് എങ്ങിനെ.......?
തിരു ദര്‍ശനത്തി നുതകുന്ന ഫാഇദകള്‍ (ഉപകാര വചനങ്ങള്‍) പറയാം.
1. ഖദര്‍ സൂറത്ത് 21 പ്രാവശ്യം ഓതുക .സൂര്യനുദിക്കുമ്പോഴും ,അസ്തമിക്കുമ്പോഴും .എങ്കില്‍ നബി(സ) സ്വപ്നം കാണുന്നതാണ്. (വസാഇലുശ്ശാഫി;421)
2. സൂറത്ത് കൌസര്‍ ഒരുരാത്രി ആയിരം തവണ പാരായണം ചെയ്യുക,എങ്കില്‍ തിരു ദര്‍ശനമുണ്ടാവുന്നതാണ് (വസാഇലുശ്ശാഫി;424) ഇത് പരീക്ഷിച്ചു ബോധ്യപെട്ട കാര്യമാണ് .
3. പ്രവാചകരെ സ്വപ്നം കാണണമെന്ന ഉദ്ദേശത്തോടെ സൂറത്ത് മുസ്സമ്മില്‍ 41 തവണ ഒതുക. . (വസാഇലുശ്ശാഫി;418)എങ്കില്‍ കാണുമെന്ന് തീര്‍ച്ച .ഇത് പരീക്ഷിച്ചു ബോധ്യപ്പെട്ടിട്ടുണ്ട് അല്ലാഹുവിനു സ്തുതി.
4. ഖസീദത്തില്‍ അസ്റാറില്‍ പറയുന്നു.വെള്ളിയാഴ്ച ദിവസം ആയിരം തവണ ഖദര്‍ സൂറത്ത് പാരായണം ചെയ്യുന്നവര്‍ നബി (സ) യെ സ്വപ്നം കാണാതെ മരണപ്പെടുക യില്ലെന്ന്, ചില പണ്ഡിതന്മാര്‍ അരുള്‍ ചെയ്തിട്ടുണ്ട്.
5. സൂറത്തുല്‍ കൌസറിന്റെ പ്രത്യേകതയില്‍ ചിലര്‍ പറയുന്നു. വെള്ളിയാഴ്ച രാവു അത് ആയിരം പ്രാവശ്യം പാരായണം ചെയ്യുകയും ആയിരം പ്രാവശ്യം സ്വലാത്ത് ചെല്ലുകയും ചെയ്‌താല്‍ നബി (സ) യെ സ്വപ്നം കാണുന്നതാണ്. ഞാന്‍ പറയട്ടെ ധാരാളം പേര്‍ പ്രിശോധിച്ചരിഞ കാര്യമാണ്.
6. ചില മഹത്തുക്കള്‍ പറയുന്നു. വെള്ളിയാഴ്ച രാവ് പാതി കഴിഞ്ഞു ആയിരം തവണ ഖുറൈശ് സൂറത്ത് പാരായണം ചെയ്യുകയും വുള് ചെയ്തു ശുദ്ധിയോടെ ഉറങ്ങുകയും ചെയ്താല്‍ നബിദര്‍ശനം ഉണ്ടാവുന്നതാണ്. ഇതും പരീക്ഷിച്ചിട്ടുണ്ട്.
7. ഇബ് നു അബ്ബാസ്‌ (റ)പറയുന്നു.”ഇഖ് ലാസ് സൂറത്ത് ആയിരം തവണ ഒരു രാവില്‍ പരായണം ചെയ്‌താല്‍ നബി (സ) യെ സ്വപനം കാണുന്നതാണ്. ഇത് പരിശോധിച്ച് ബോധ്യപെട്ടിട്ടുണ്ട്.
8. ഇബ് നു അബ്ബാസ്‌ (റ) നിവേദനം. വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കുക .ഓരോ റക്അതി ലും ഫതിഹക്ക് ശേഷം 25 പ്രാവശ്യം ഇഖ് ലാസ് സൂറഃ ഒതുക . നിസ്കരനന്തരം ആയിരം പ്രാവശ്യം നബിയ്ടെ മേല്‍ ഈ സ്വലാത്ത് ചെല്ലുക. (സ്വല്ലല്ലാഹു അലാ മുഹമ്മദിന് നബിയ്യില്‍ ഉമ്മിയ്യി ).എങ്കില്‍ അടുത്ത വെള്ളിയഴ്ച്ചക്കുള്ളില്‍ നബി(സ) യെ കിനാവ് കണ്ടാല്‍ അവന്റെ ദോഷങ്ങള്‍ അള്ളാഹു പൊറുത്തു തരുന്നതാണ്.(ശൈഖു യൂസുഫു നബ് ഹാനി യുടെ സആദത്തുദ്ദാറൈന്‍ നോക്കുക :489)
9. വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കുക.ഓരോ റക്അതി ലും ഫാതിഹക്ക് ശേഷം ആയത്തുല്‍ കുര്‍സിയ്യ് അഞ്ചു തവണ വീതം ഒതുക നിസ്കരനന്തരം ധാരാളം സ്വലാത്ത് ചെല്ലുക എങ്കില്‍ ദര്‍ശനം ഉണ്ടാകും. ഇത് സംബന്ധമായി ഒരു ഹദീസ്‌ ഖുതുബുല്‍ അക്താബു തങ്ങളുടെ മേല്‍ “അല്‍ അദ്കാര്‍”എന്ന കൃതിയില്‍ ഉള്ളതായി “മഫാതീഹുല്‍ മഫാതീഹ്”എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്.
10. നബി(സ)അരുള്‍ ചെയ്തതായി നിവേദനം.വല്ലവനും എന്നെ കിനാവ് കാണണമെന്നു ദ്ദേശിക്കുന്നു എങ്കില്‍ വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കട്ടെ .ഈ രണ്ടു റകഅതുകളായി. ഓരോ റക്അതിലും ഫാതിഹക്ക് ശേഷം വള്ളുഹാ,അലം നഷ്റഹ്,ഇന്നാ അന്‍സല്‍നാഹു,ഇദാ സുല്‍സിലത്തില്‍ അര്‍ളു എന്നീ സൂറത്തുകള്‍ ഓതുകയും നിസ്കാര ശേഷം 70 പ്രാവശ്യം എന്റെ മേല്‍ സ്വലാത്ത് ചെല്ലുകയും ചെയ്യട്ടെ . എങ്കില്‍ എന്നെ കിനാ കാണുന്നതാണ്.




മര്‍ഹും: ശൈഖ്‌ ഹസ്സന്‍ ശദ്ദാദ് തങ്ങളുടെ (റഹ്മതുല്ലാഹി അലൈഹി )ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗം മത്രമാണിത്.
തിരു നബി (സ) തങ്ങളെ സ്വപ്നത്തില്‍ ദര്‍ശിക്കാനുപകരിക്കുന്ന സ്വലാതുകള്‍ ഏറെയുണ്ട്.
അത് നിങ്ങള്‍ക്കിവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം .(ബാവാസ്)
>>> യാ നബിയല്ലാഹ് <<<

2010, ജൂലൈ 22, വ്യാഴാഴ്‌ച

വാര്‍ത്തയില്‍ ആര്‍ എസ് എസ് ഉണ്ടോ ?എങ്കില്‍ അല്പം ശങ്കിച്ചോട്ടെ !

രാജീവ്‌ ശങ്കരന്‍

നിഷ്പക്ഷം സത്യസന്ധം ,സമഗ്രം –ലോകത്തെ ഏതു മാധ്യമ സ്ഥാപനവും സ്വയം അവകാശപ്പെടുന്ന ഗുണങ്ങളാണിവ. ക്യൂബന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായ ഗ്രന്മ മുതല്‍ അധിനിവേശാനുഗുണമായും കുത്തക കമ്പനികളുടെ പ്രചരണാര്‍ഥവും പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വരെ ഇത് അവകാശപ്പെടും .ഇന്ത്യയിലെ മാധ്യമങ്ങളും ഈ ഗുണങ്ങള്‍ അവകാശപ്പെടുന്നവരാണ് .കേരളത്തിലേക്ക് വരുമ്പോള്‍ ഇവരൊക്കെ മതേതര ,ജനാധിപത്യ സ്വഭാവം കൂടി അവകാശപ്പെട്ടേക്കാം .മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്താല്‍ ഇപ്പറഞ്ഞ ഗുണങ്ങളെല്ലാം നിലനിര്തെണ്ടതു അനിവാര്യ മാണ് താനും. ഇവ നിലനിര്തെണ്ടതുണ്ടോ എന്ന് ചോദിച്ചാല്‍ നെറ്റി ചുളിക്കേണ്ടി വരുമെന്നത് വസ്തുത മാത്രം,. നിലനിര്‍ത്തേണ്ടത് നില നിര്ത്താതിരിക്കുക മാത്രമല്ല നമ്മുടെ മാധ്യമങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മരിച്ചു ജനങ്ങളിലെത്തെണ്ട ചില വിവരങ്ങള്‍ എങ്കിലും സമര്‍ത്ഥമായി മറച്ചുവെക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദുത്വ ഭീകരത യുമായി ബന്ധപ്പെട്ട അടുത്തിടെ പുറത്തു വന്ന കാര്യങ്ങളെ മലയാളികള്‍ക്കിടയില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍ ഏതു വിധത്തില്‍ കൈകാര്യം ചെയ്തുവെന്നു പരിശോധിച്ചാല്‍ ഇത് വ്യക്തവുമാണ്.
അബ്ദുനാസര്‍ മദനിയെ ബംഗ്ലൂര്‍ സ്ഫോടന ക്കേസിലെ ആരോപണ വിധേയരുടെ പട്ടികയില്‍ ചേര്‍ത്തത് , കോളേജ്‌
അധ്യാപകന്റെ കൈ വെട്ടിയത് , തുടര്‍ന്ന് വ്യാപകമായ പരിശോധനയില്‍ ബോംബും മറ്റു മാരകായുധങ്ങളും പിടിച്ചത്,തുടങ്ങി സംഭവബഹുലമായ ദിനങ്ങളാണ് മുന്നിലൂടെ കടന്നുപോയത്, ഇതിനെല്ലാം വലിയ പ്രാമുഖ്യം നമ്മുടെ മാധ്യമങ്ങള്‍ നല്‍കുകയുണ്ടായി. വാര്‍ത്തയുടെ പ്രാധാന്യം പത്രങ്ങളോ ചാനലുകളോ നിശ്ചയിക്കുമ്പോള്‍ നമ്മുടെ തൊട്ടടുത്ത്‌ നടന്ന സംഭവങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുക സ്വഭാവികമാണ്.സാങ്കേതികമായി പത്ര പ്രവര്‍ത്തനം പഠിക്കുമ്പോള്‍ പ്രോക്സ്മിട്ടിക്ക് പ്രാധാന്യം നല്‍കണമെന്ന പാഠം പ്രവര്തികമാക്കുന്നവര്‍ രണ്ടാമത്തെ പാഠം മറന്നു പോവാറുണ്ട്.
പ്രോക്സിമിട്ടി യുടെ മാനദണ്ഡം പ്രയോഗിച്ചാല്‍ ഒഴിവാക്കാവുന്ന അകലം രാജസ്ഥാനിലെ അജ്മീര്‍ ദ്ര്‍ഗക്കും ഹൈദരാബാദിലെ മക്ക മസ്ജിദിനും മഹാര്ഷ്ട്രയിലെ മലെഗാവിനുമുടെന്നു തോന്നുന്നില്ല. ഇവിടങ്ങളില്‍ സ്ഫോടനം ഉണ്ടായപ്പോള്‍ മലയാളത്തിലെ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കുകയും ചെയ്തിരുന്നു.പാക്കിസ്ഥാനിലെക്കുള്ള
സംത്ധോട എക്സ്പ്രസ്സില്‍ സ്ഫോടനമുണ്ടായി 67 പേര്‍ മരിച്ചപ്പോഴും നമുക്ക് വലിയ വാര്‍ത്തയായിരുന്നു. 2006 ലും 2007 ലുമായി നടന്ന ഈ സംഭവങ്ങളെ കുറിച്ച് വിവിധ ഏജന്സികള്‍ ഇക്കാലത്തിനിടെ നടത്തിയ അന്വഷണ ങ്ങളില്‍ നിന്നും ഇത് വരെ മനസ്സിലാക്കാനായത് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദുത്വ തീവ്രവാദ സംഘടനകളോ അത്തരം സംഘടനകളില്‍ അംഗങ്ങളായവരോ ആണെന്നാണ് . ഹിന്ദുത്വ ഭീകരത എന്നത് പ്രചാരണമല്ല ,നിലനില്‍ക്കുന്നതാണെന്ന് ഭരണാധികാരികള്‍ പോലും സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഈ കേസുകളില്‍ സുപ്രധാന വഴിടിരിവുണ്ടായത് അടുത്ത ദിവസങ്ങളിലാണ്. RSS ന്റെ തന്ത്രങ്ങളാവിഷ്കരിക്കുന്ന സുപ്രധാന സിമിതികളില്‍ അംഗങ്ങളായിരിക്കുന്ന ചിലരെ സ്ഫോടനക്കേസില്‍ സി ബി ഐ ചോദ്യം ചെയ്തു. RSS ന്റെ എക്സിക്യുട്ടിവ് കമ്മിറ്റി യില്‍ അംഗമായ ഇന്ത്രേഷ്‌ കുമാരിലേക്ക് അനേഷണം കേന്ത്രീകരിക്കുന്നതായി വാര്‍ത്തകള്‍ വന്നു. ഏറ്റവും ഒടുവില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ വധിക്കാന്‍ ഹിന്ദുത്വ് സംഘടനാ പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയെന്ന് വരെ.
ഹാമിദ് അന്‍സാരിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത‍ പുറത്തു വിട്ടത് ഹെഡ്‌ ലൈന്‍സ്‌ ടുഡേ എന്നാ ചാനലാണ്. മേല്‍ പറഞ്ഞ സ്ഫോടന കേസ്സുകള്‍ അനെഷിക്കുന്ന സംഘം പിടിച്ചെടുത്ത ലാപ്‌ ടോപ്‌ പില്‍ നിന്ന് ലഭിച്ച സംഭാഷണങ്ങളാണ് തങ്ങള്‍ക്കു ലഭിച്ചതെന്ന് ഹെഡ്‌ ലൈന്‍സ്‌ ടുഡേ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്രയും പ്രമാദമായ ഒരു വാര്‍ത്ത‍ അതിന്റെ ആധികാരികതയെ സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ട് തന്നെ ,മലയാളത്തിലെ മുഖ്യധാര എന്ന് അവകാശ്പ്പെടുന്ന പത്രങ്ങളും ചാനലുകളും എന്ത് കൊണ്ട് തമസ്കരിച്ചു എന്ന് ആലോചിക്കേണ്ടതുണ്ട് . ഈ വാര്‍ത്ത‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ദല്‍ഹിയിലെ ഹെഡ്‌ ലൈന്‍സ്‌ ടുഡേ യുടെ ഓഫീസ് RSS , ബജ്രങ്ങ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച വാര്‍ത്തയാണ് മലയാളമനോരമ പത്രം നല്‍കിയത്, അക്ര്മാനതിനുള്ള കാരണം അവസാന വരികളില്‍ പറഞ്ഞപ്പോള്‍ ഉപ രാഷ്ട്രപതിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന വാര്‍ത്ത‍ നല്‍കിയതാണ് പ്രകോപനമുണ്ടാക്കിയതെന്നു പറഞ്ഞുപോയന്നു മാത്രം,അശോക്‌ വര്‍ഷനെയ്‌ , അശോക്‌ ബെറി എന്നീ RSS നേതാക്കളെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത‍ അവര്‍ നല്‍കിയില്ല . മാതൃഭൂമിയാകട്ടെ ഇത്തരമൊരു വാര്‍ത്ത‍ അറിഞ്ഞതേയില്ല. ഏതു വാര്‍ത്ത‍ കൊടുക്കണം ഏതു കൊടുക്കരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം ആ പത്രങ്ങളുടെത് മാത്രമാണ്. ആധികാരികമല്ലെന്നു തിരിച്ചരിഞ്ഞു കൊടുക്കാതിരിക്കുന്നതുമാവാം. . പക്ഷെ ഇത്തരം തിരിച്ചറിവ് എല്ലാ കാര്യ ത്തി ലുമുണ്ടാവാറില്ല എന്നത് മറക്കാന്‍ സാധിക്കില്ല.
“ലവ് ജിഹാദ്‌ ”എന്നാ പ്രചരണ മുണ്ടായപ്പോള്‍ ഈ പക്വതയും വിവേചന ബുദ്ധിയും ഈ പത്രങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല . മനോരമയിലും മത്ര്ഭൂമിയിലും തന്നെയാണ് കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ പത്രപ്രവര്ത്ത്തകര്‍ ഉള്ളത്. അവരൊക്കെ ആലോചിച്ചാണ് ഹാമിദ്‌ അന്‍സാരിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത‍ കൊടുക്കേണ്ട എന്ന് തീരുമാനിക്കുന്നത്‌. ഇതെയലുകള്‍ തന്നെയാണ് ലൌജിഹാദിന്റെ വാര്‍ത്തക്ക് വലിയ പ്രാധാന്യം നല്കാന്‍ തീരുമാനിച്ചതും. മദനിയുമായി തടിയന്റിവിട നസീര്‍ ഫോണില്‍ സംസാരിച്ചു വെന്ന വിവരം അന്വഷണ ഉദ്യോഗസ്തരില്‍ നിന്ന് ലഭിച്ചപ്പോള്‍ ആധികാരികതയില്‍ സംശയം തോന്നാതിരുന്ന വരാണ് ഹെഡ്‌ ലൈന്‍സ്‌ ടുഡേ വാര്‍ത്തയുടെ ആധികാരികത യെ സംശയിച്ചത്. ബംഗ്ലൂര്‍ പോലീസ് രഹസ്യമായി ബന്ഗ്ലാദേശില്‍ പോയി തടിയന്റിവിട നസീറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു കേന്ദ്ര ഇന്റെലിജന്സിനു വിവരം നല്‍കിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്‌ ഉണ്ടായതെന്നും ഒന്നാം പേജില്‍ ബഹുവര്‍ണ തലകെട്ട് നിരത്ത്തിയവര്‍ക്കും ഹെഡ്‌ ലൈന്‍സ്‌ ടുഡേ യുടെ വാര്‍ത്തയുടെ ആധികാരികതയില്‍ സംശയം തോന്നി. ഹെഡ്‌ ലൈന്‍സ്‌ ടുഡേ ചാനലിനെയാണോ RSS നേതാക്കള്‍ ഉപരാഷ്ട്രപതിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വസ്തുതയെ യാണോ ഇവര്‍ സംശയിച്ചത്. ? നേതാക്കളില്‍ ആരെയെങ്കിലും വധിക്കാന്‍ ഗൂഢാലോചന നടത്തിയത് മുസ്ലിം ബന്ധമുള്ള ഏതെന്കിലും സംഘടന ആയിരുന്നു എങ്കില്‍ ഇവര്‍ക്ക് സംശയം ഉണ്ടാവുമായിരുന്നോ...? ഇല്ലെന്നു വേണം മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്താന്‍.
ഇതിലും മനോഹരമാണ് ആധികാരികത വിട്ടുകളിക്കില്ലെന്ന ശപഥം നില നിര്‍ത്താന്‍ യത്നിക്കുന്ന ദി ഹിന്ദു ദിനപത്രത്തിന്റെ കഥ. ഇന്ത്യ യില്‍ എവിടെനടന്ന ഭീകരാക്രമണത്തെ കുറിച്ചും അന്വഷണ ഏജന്‍സി ക്കുപോലും മില്ലാത്ത കൃത്യതയോടെ എഴുതുന്നയാളാണ് ആ പത്രത്തിലെ പ്രവീണ്‍ സ്വാമി എന്ന ലേഖകന്‍ . RSS ബന്ധവും ഹിന്ദുത്വ് ഭീകര പ്രവര്‍ത്തനത്തിന്റെ നിലനില്പും പുറത്തു വന്നിട്ടും ഇതേ വരെ ഹിന്ദു അത് സംബന്ധിച്ച രിപോര്‍ത്റൊന്നും നല്‍കിയില്ല .പ്രവീണ്‍ സ്വാമി യുടെ എഴുത്തുകളുമുണ്ടയില്ല. ഗുജറാത്ത്‌ പോലീസ് വേദി വെച്ച് കൊന്ന ഇശ്രത് ജഹാനും മലയാളിയായ ജവീദ്‌ ഗുലാം ശൈകും ലഷ്കറെ ത്വൈബയുടെ പ്രവര്‍ത്തകരാണെന്ന് ശക്തിയുക്തം സമര്‍തഥിച്ച്ചയാളാണ് പ്രവീണ്‍ സ്വാമി. ഇവര്‍ എങ്ങിനെയാണ് അഹമ്മ ദാബാദിലെത്തിയതു എന്നത് സംബന്ധിച്ച്ഇത് വരെ നടന്ന അന്വേഷനങ്ങളിലൊന്നും വ്യക്തത യുണ്ടായില്ല. പക്ഷെ ഇശ്രതും ഗുലാം ശൈകും സഞ്ചരിച്ച ഇന്‍ഡിക്ക കാര്‍ ഇതു വഴിയിലൂ ടെയൊക്കെ സഞ്ചരിച്ചു വെന്നു പ്രവീണ്‍ സ്വാമി ലേഖനമെഴുതിയിരുന്നു. അത്ര ശക്തമാണ് ഇന്റലിജന്‍സ്‌ വൃത്തങ്ങളില്‍ സ്വമിക്കുള്ള സ്രോതസ്സുകള്‍ . എന്നിട്ടും മക്ക മസ്ജിദ്‌ , മാലേഗാവ്‌ ,അജ്മീര്‍ ദര്‍ഗ, സംഝോട എക്സ്പ്രസ് എന്നിവയ്മായി ബന്ധപെട്ട ഒരു വിവരം പോലും സ്വാമിക്ക് ലഭിച്ചതേയില്ലാ .. അതെ സമയം ഹിന്ദു മറ്റൊരു കാര്യം ചെയ്തു. ഇന്ദ്രേഷ് കുമാര എന്ന RSS നേതാവ് നല്‍കിയ പ്രസ്ത്താവന പ്രസിദ്ധീകരിച്ചു. അക്രമണങളുമായി ബന്ധമില്ല, അക്രമത്തില്‍ വിശ്വസിക്കുന്നയാളല്ല തന്‍ എന്നതായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. ആ പ്രസ്ത്തവന പ്രസിദ്ധീകരി ചപ്പോള്‍ പോലും അതിനു ഇടയാക്കിയ സംഭവങ്ങളെ കുറിച്ച് പത്രം മൌനം പാലിച്ചു.
അപകടം ഇവിടെ തീരുന്നില്ല. ഇത്തരം വര്ത്തകളെല്ലാം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് മാധ്യമം, സിറാജ്, തേജസ്‌, ചന്ദ്രിക, വര്‍ത്തമാനം, തുടങ്ങിയ പത്രങ്ങളാണ്. മുസ്ലിം മാനേജ്മെന്റിലുള്ള പത്രങ്ങള്‍. ദേശീയ ദിന പത്രങ്ങളിലോ ചാനലുകളിലോ വന്ന റിപ്പോര്‍ട്ടുകള്‍ തര്‍ജമ ചെയ്തു പ്രസിധീകരിക്കുയാണ് ഇവയെല്ലാം ചെയ്യുന്നത്. ബംഗ്ലൂര് സ്ഫോടന കേസ്സ്, കൈവേട്ടുകേസ്, എന്നിവയില്‍ അതത് ദിവസങ്ങളില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ നല്കുന്നതിനൊപ്പമാണ് ഇതും പ്രസിദ്ധീകരിച്ചത്. പക്ഷെ മാധ്യമ ശസ്ത്രക്രിയ നടത്തുന്ന ചില വിശാദരന്‍മാര്‍ മുസ്ലിം പത്രങ്ങളെല്ലാം RSS ഭീകര ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു വെന്നായിരിക്കും നാളെ പറയുക . മുസ്ലിം പത്രങ്ങളെല്ലാം ചേര്‍ന്ന് RSS നെതിരായ വാര്‍ത്തകള്‍ നല്‍കി എന്നാ പൊതു ധാരണ സൃഷടിക്കപെടുകയും ചെയ്യും. മുഖ്യ ധാരയിലോന്നും കാണാത്ത വാര്‍ത്തകള്‍ ഇവര്‍ ചേര്‍ന്ന് സൃഷ്ടി ച്ച്ചതാണെന്ന് വരെ വേണമെങ്കില്‍ വ്യഖ്യനമുണ്ടാവാം.
ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ തമ്സ്കരിക്കപെടുമ്പോള്‍ ഒരു വിഭാഗത്തിനുമേല്‍ നില നില്‍കുന്ന സംശയങ്ങളുടെ കനം വര്‍ധിക്കുകയാണ്. ഇതറിയാത്തവരല്ല . ഈ പത്രങ്ങളുടെയോന്നും മേല്‍തട്ടിലും കീഴ്തട്ടി്ലും ഇരിക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തരം തിരഞ്ഞെടുത്ത തമ്സ്കരണങ്ങളെ , അതിനു പറയുന്ന കാരണങ്ങളെല്ലാം ഇവര്‍ വലിയ പ്രാമുഖ്യം നല്‍കിയ വാര്‍ത്തകളുടെ കാര്യത്തിലും പറയാനാവും. നിഷ് കളങ്ക മായി കാണാനാവില്ല . മദനിയെ എന്‍ ഐ എ ചോദ്യം ചെയ്തുവെന്നു ബ്രേക്കിംഗ് ന്യൂസ്‌ നല്‍കുന്ന ചാനലുകള്‍ RSS ന്റെ ദേശീയ നേതാവിനെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത‍ പോലും കൊടുക്കതിരിക്കുമ്പോള്‍ അത് ബോധപൂര്‍വം തന്നെയാണ്. മഹാത്മാഗന്ധിയെ വധിച്ച നാഥുറാം ഗോഡ്സെ RSS പ്രവര്തകനായിരുന്നുവെന്ന വസ്തുത പോലും മറച്ചു വെക്കാന്‍ വെമ്പുന്ന ഇവര്‍ ഇതെല്ലം മറച്ചു വെക്കുന്നതില്‍ അത്ഭുതപ്പെടാനില്ല .പുണ്ണ്‍ വ്രണമാവുന്നതില്‍ അവര്‍ സന്തോഷിക്കുന്നുണ്ടാവാം.


അവലംബം : സിറാജ് 2010 ജൂലൈ 22 വ്യാഴം

2010, ജൂലൈ 15, വ്യാഴാഴ്‌ച

അല്ലാഹു

വിശ്വാസ കാര്യങ്ങളില്‍ ഒന്നാമത്തേതാണ് അല്ലാഹുവില്‍ വിശ്വസിക്കല്‍ ,തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ര്ശ്യമായി തന്നെ അല്ലാഹുവില്‍ വിശ്വസിക്കണം. ഒരു മനുഷ്യന്റെ മേല്‍ ആദ്യമായി നിര്‍ബന്ധമാകുന്നത് അല്ലാഹുവിനെ കുറിച്ച് അറിയലാണ്.ഈ ലോകത് വെച്ച് നബി(സ) മിഅറാജിന്റെ രാത്രി അല്ലാഹുവിനെ കണ്ടതൊഴിച്ചാല്‍ മറ്റൊരാളും അല്ലാഹുവിനെ കണ്ടിട്ടില്ല .എന്നാല്‍ സത്യാ വിശ്വാസികള്‍ സ്വര്‍ഗ്ഗത്തില്‍ വെച്ച് അല്ലാഹുവിനെ രൂപമോ ഭാഗമോ കൂടാതെ കാണും. സൃഷ്ടി കളില്‍ നിന്നും തികച്ചും വിത്യസ്തനാണ് അല്ലാഹു. അവനു ഇരുപതു അനിവാര്യമായ വിശേഷണങ്ങളും ഇരുപതു അസംഭവ്യവുമായ വിശേഷണങ്ങളും ഒരു സംഭവ്യവുമായ വിശേഷണവും ഉണ്ട്.
അനിവാര്യമായവ.
------------------------
1) ഉണ്ടായിരിക്കുക.
2) ഉണ്ടാവലിനു തുടക്കം ഇല്ലാതിരിക്കുക.
3) ഉണ്ടാവലിനു അന്ത്യമില്ലാതിരിക്കുക.
4) സൃഷ്ടി കളോടു എല്ലാ നിലക്കും വിത്യാസപെട്ടവനായിരിക്കുക.
5) സ്വയം നിലനില്‍ക്കുക.
6) ഏകത്വം
7) കഴിവ്
8) ഉദ്ദേശം
9) അറിവ്
10) ജീവിച്ചിരിക്കുക
11) കേള്‍വി
12) കാഴ്ച
13) സംസാരം
14) കഴിവുള്ളവനായിരിക്കുക
15) ഉദ്ദേശമുള്ളവനായിരിക്കുക
16) അറിവുള്ളവനായിരിക്കുക
17) ജീവിചിരിക്കുന്നവനായിരിക്കുക
18) കേള്വിയുള്ളവനായിരിക്കുക
19) കാഴ്ചയുള്ളവനായിരിക്കുക
20) സംസാരിക്കുന്നവനായിരിക്കുക
അസംഭാവ്യമായവ.
---------------------------

1) ഇല്ലാതിരിക്കുക
2) പുതുതായി ഉണ്ടാവുക
3) നശിക്കുക
4) സൃഷ്ടി കളോടു ഏതെന്കിലും നിലക്ക് തുല്യനായിരിക്കുക
5) അന്യാശ്രയം
6) എണ്ണമറ്റവനായിരിക്കുക
7) അശക്തത
8) ഉദ്ദേശമില്ലായ്മ
9) അജ്ഞത
10) മരണം
11) ബധിരത
12) അന്ധത
13) സംസാരമില്ലായ്മ
14) അശക്തനായിരിക്കുക
15) ഉദ്ദേശമില്ലാത്തവനായിരിക്കുക
16) അജ്ഞതയുള്ളവനായിരിക്കുക
17) മരിച്ചവനായിരിക്കുക
18) ബധിരനായിരിക്കുക
19) അന്ധനായിരിക്കുക
20) സംസാരമില്ലാത്തവനായിരിക്കുക

സംഭവ്യമായത്
------------------------

ബുദ്ധിയുടെ വീക്ഷണത്തില്‍ ഉണ്ടാകാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുക.




Hasaniyya Online Madrasa, Allahu, Hasaniyya Hasaniyya Hasaniyya

2010, ജൂലൈ 14, ബുധനാഴ്‌ച

പാമ്പ്‌ പെണ്ണിനെ പ്രണയിക്കുമോ .....?


പാമ്പിനെ പേടിക്കാത്തവര്‍ ആരുമുണ്ടാവില്ല. ഒരു പെണ്ണിനെ പാമ്പ്‌ ചുറ്റി വരിഞ്ഞെന്നും അവളെ വിട്ടിറങ്ങാതെ പ്രണയത്തില്‍ തുടരുന്നുവെന്നും കേട്ടാല്‍ ഏതു പെണ്ണാണ് ഞെട്ടാതിരിക്കുക...?ആരും
നെറ്റി ചുളിക്കുമെന്നു തീര്‍ച്ച.
പാമ്പ്‌ പെണ്ണിനെ പ്രണയിക്കുമെന്നത് നേരാണോ ..?അങ്ങിനെ വല്ലതും സംഭവിച്ചതായി ചരിത്രമുണ്ടോ..?
അതെ ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്. പത്രത്തിലും മറ്റും ഇത്തരം കഥകള്‍ വരാറുണ്ട്.പഴയ കാലത്ത്
ഇത്തരം കൌതുക സംഭവങ്ങള്‍ പുത്തരിയായിരുന്നില്ലെന്നു കേട്ടിട്ടുണ്ട് .ബഹുമാന്യനായ പാണക്കാട് പൂക്കോയ തങ്ങളുടെ അരികിലേക്ക് ,പാമ്പ്‌ ചുറ്റി വരിഞ ഒരു സുന്ദരിയെ കൊണ്ട് വന്നതായും തങ്ങളുടെ സംരക്ഷണത്തില്‍ ഉണ്ടായിരുന്ന കീരിയെ കൊണ്ട് ആ പാമ്പിനെ നുറുക്കിയെറിഞ ശേഷം പെണ്‍കുട്ടിയെ രക്ഷിച്ചതായും കേട്ടിട്ടുണ്ട്,
പാമ്പിനെപറ്റി സര്‍വ വിജ്ഞാന കോശം പരിശോധിച്ചതില്‍ നിന്നും അത് സുന്ദരിമാരെ പ്രണയിക്കുന്നത് സംബന്ധിച്ച ശാസ്ത്രീയ സൂചനകളൊന്നും ഈ കുറിപ്പുകാരന് കിട്ടിയിട്ടില്ല.ജന്തു ശാസ്ത്രത്തില്‍ ഇസ്ലാമിക
പ്രമാണങ്ങളുടെ പശ്ചാതലത്തില്‍ വിരചിതമായ കിതാബാണു ‘ഹയാത്തുല്‍ ഹയവാനാത് ‘(ജന്തു ജീവിതങ്ങള്‍) ഹിജ്റ ല്‍ ജനിച്ച ഇമാം ദമീരി യാണ് ഗ്രന്ഥകാരന്‍.
ദമീരിയുടെ പ്രസ്തുത ഗ്രന്ഥത്തില്‍ പാമ്പിനെ സംബന്തിച്ചു പ്രാമാണികമായ പാഠങ്ങള്‍ തന്നെ നിറഞ്ഞു നില്‍ക്കുന്നു. ഉല്‍ഭവം മുതല്‍ സ്വപ്നത്തില്‍ പാമ്പിനെ കണ്ടാലുള്ള വ്യാഖ്യാനം വരെ ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ ഒരിടത്തും പാമ്പ്‌ പെണ്ണിനെ കാമിക്കുന്നതും മോഹിക്കുന്നതും സംബന്തിയായി ജനങ്ങള്‍ പറഞ്ചു വരുന്ന വിധം ഒരു വിവരണവും കാണുന്നില്ല. ഇതിന്റെ അര്‍ത്ഥമെന്താണ്...?പാമ്പ്‌ പെണ്‍പ്രേമിയാണന്ന വാദം ഒരു കേട്ട് കഥയാനെന്നാണോ...?

ജിന്ന് പാമ്പിന്റെ മോഹങ്ങള്‍

എന്നാല്‍ സാധാരണ പാമ്പിനെ പറ്റി മേല്‍വിധം നാം പറയുമ്പോഴും തള്ളികളയാനാകാത്ത മറ്റൊരു സാധ്യത പാമ്പിന്റെ പെണ്‍ പ്രണയവുമായി ബന്ധ്പെട്ട് വിലയിരുത്തേണ്ടതുണ്ട്. അത് ജിന്ന് പാമ്പിനെ ചുറ്റി പറ്റിയുള്ളതാണ്. ജിന്നുകള്‍ക്ക് പാമ്പിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് തടസ്സമില്ലെന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്നത്.ജിന്നുകളിലെ ചീത്ത വര്‍ഗമായ പിശാചുക്കള്‍ക്കും ഈ കോലപ്പെടലിനു ശക്തിയ്ന്ടെത്രേ. നിരവധി നബി വചനങ്ങള്‍ ഇതിനു രേഖായായിട്ടുണ്ട്. വീടിനകത്ത് കാണുന്ന പാമ്പുകള്‍ ജിന്നുകളാവാന്‍ സാധ്യത യുള്ളതിനാല്‍ മൂന്നുതവണ അവയോട് പോകാന്‍ പറയണമെന്ന് ഹദീസില്‍ കാണാം .നല്ല ജിന്നാണെങ്കില്‍ അത് ഇറങ്ങിപ്പോകും.പോകാതെ നിന്നാല്‍ ഒന്നുകില്‍ ശരിയായ പാമ്പാകും, അല്ലെങ്കില്‍ പിശാചാകും .രണ്ടായാലും കൊന്നു കളയണമെന്നാണ് വിധി.
ജിന്നുകള്‍ മനുഷ്യ സ്ത്രീകളില്‍ പ്രണയം കൊള്ളൂന്നതിന് പ്രക്ര്തിയും പ്രമാണങ്ങളും എതിരല്ല. ഷെയ്ഖ് ജീലാനിയുടെ കാലത്ത് ജിന്ന് ഒരു പെണ്ണിനെ കാമിച്ചു തടിയെടുത്തതും ഷെയ്ഖ് അവളെ തിഇരിച്ചു വാങ്ങിയതും പ്രസിദ്ധമാണല്ലോ.(ബഹ്ജതുല്‍ അസ്റാറില്‍ വിശ്വസ്ത പരമ്പരകള്‍ വഴി ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട് ണ്ട് ) ഇത്തരത്തിലുള്ള ജിന്നുകള്‍ പാമ്പിന്റെ രൂപത്തില്‍ പ്രത്യക്ഷപെട്ടു പെണ്ണിനെ കാമിക്കുന്നതും പ്രണയം മൂത് കഴിന്‍ഞ്ഞാല്‍ അവളെ പിരിയാന്‍ മടിച്ചു ചുറ്റി വരിഞ്ഞു കഴിയുന്നതും അചിന്ത്യമായ ഒരു സങ്ഗതിയൊന്നുമല്ല.പെണ്‍ ഉടലിലാണ് ഇത്തരം ജിന്നുകള്‍ കണ്ണ് വെക്കുക.അവര്‍ നഗ്നരായി കുളിക്കുമ്പോള്‍ ആകര്‍ഷണം ജനിച്ചതിനാല്‍ വന്നു കയറി കാമാപൂര്‍ത്തി വരെ നിര്‍വഹിക്കുന്നതിന് തടസ്സമില്ലത്രേ.അടുത്തിടെ മലേഷ്യ സന്ദര്‍ശിച്ച ഒരു സുഹ്ര്ത്ത് അവിടെ പെണ്ണിനെ ചുറ്റിയ പാമ്പിന്റെ ചിത്രം കണ്ടതായി പറഞ്ഞു.അത് സത്യമായാലും ഇല്ലെങ്കിലും മുകളില്‍ നാം പറഞ്ഞ സാദ്ധ്യത തള്ളിക്കളയു ന്നതിനു ന്യായങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ല.അതെ സമയം ഇത്തരം സംഭവങ്ങളെ ബലപ്പെടുത്താവുന്ന ഒരു സംഭവം ഹദീസ് കിതാബുകളില്‍ നിരന്ച്ചു നില്‍ക്കുന്നുണ്ട്. ഇമാം മുസ്ലിമും ,മാലികുമൊക്കെ ഉദ്ധരിച്ച പ്രസ്തുത സംഭവമാണിനി കുറിക്കുന്നത്.
പുതു മണവാളനെ കൊന്ന പാമ്പ്‌.
ഹിശാമുബ്നു സഹ്റത്തിന്റെ മൌലയായ അബുസ്സായിബാനു സംഭവം പറയുന്നത്:
ഞാന്‍ ഒരു ദിവസം അബുസഈദിനില്‍ ഖുദ് രി(റ) ന്റെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം നിസ്കാരത്തിലായിരുന്നു. പെട്ടെന്നാണ് റൂമിന്റെ മൂലയില്‍ നിന്ന് അനക്കം കേട്ടത്. കട്ടിലിന്റെ അടിയില്‍ നിന്നാണ് ഇളക്കം. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതൊരു പാമ്പാണ് . പിന്നെ ഒന്നും ചിന്തിച്ചില്ല. അതിനെ കൊള്ളാന്‍ ഉദ്ദേശിച്ചു ഞാന്‍ ചാടിയെഴുന്നേറ്റു. അത് കണ്ട അബു സഈദു എന്നോടിരിക്കാന്‍ ആംഗ്യം കാട്ടി .ഞാന്‍ അവിടെ തന്നെ ഇരുന്നു. നിസ്കാരത്തില്‍ നിന്ന് വിരമിച്ച അബുസഈദ്(റ)എന്നോട് ആ വീട്ടിലെ മറ്റൊരു മുറി ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.
“നീ കാണുന്നുണ്ടോ ആ മുറി.”
“അതെ കാണുന്നുണ്ട് .”
അവിടെ ഒരു പുതിയാപ്ല താമസിച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് അധികമായിട്ടില്ല ഞങ്ങള്‍ ഖന്‍ദകിലെക്ക് പുരപ്പെട്ടപ്പോലെ ആ ചെറുപ്പക്കാരനും പോന്നിരുന്നു. ഉച്ച കഴിഞ്ഞാല്‍ അവന്‍ നബി(സ) അനുമതി വാങ്ങി കിടങ്ങ്‌ കുഴിക്കുന്നത് നിര്‍ത് വീടണയും.മണവാട്ടി മാത്രമാണല്ലോ വീട്ടില്‍. ഒരു ദിവസം തിരുനബി സമ്മതം നല്‍കിയ കൂട്ടത്തില്‍ പതിവിനു വിപരീതമായി അവിടുന്ന് പറഞ്ഞു.
‘നീ ആയുധം കയ്യില്‍ വെച്ചോ, ബനൂ ഖുറൈളയെ കരുതിയിരിക്കണം.”അയാള്‍ വീട്ടിലേക്ക് നീങ്ങി ,കയ്യില്‍ കുന്തമുണ്ടായിരുന്നു. വീടണഞ്ഞതും ആ കാഴ്ച കണ്ടു അയാള്‍ക്ക്‌ ശുണ്ഠി വന്നു. തന്റെ പ്രാണ പ്രണയിനി അതാ പുറത്തിറങ്ങി നില്‍ക്കുന്നു.
വല്ലാത്ത ഭാര്യാപ്രേമിയയിരുന്നു അയാള്‍. അവളെ വല്ലവരും കാണുന്നതിലും പ്രേമിക്കുന്നതിലും അസഹ്യത അനുഭവിക്കുന്നയാള്‍.
പെണ്ണ് തന്നെ മാനിക്കുന്നില്ലേ .എന്ന് സങ്കിച്ച അയാള്‍ അയാള്‍ കുന്തവുമായി അവള്‍ടെ നേരെ പാഞ്ഞടുത്തു. അമ്പരന്ന അവള്‍ പറഞ്ഞു.
“എന്നെ വേദനിപ്പിക്കരുത് റൂമിലേക്ക്‌ നോക്കൂ..അവിടെ.... .”
അയാള്‍ സമനില വീണ്ടെടുത്ത്‌ അകത്തു കയറി നോക്കുമ്പോള്‍ തന്റെ വിരിപ്പിലാതാ ഒരു പമ്പ ച്ചുര്‍ന്ട് പുളഞ്ഞു കിടക്കുന്നു. അയാള്‍ പിന്നെ ഒന്നും ആലോചിച്ചില്ല.പാമ്പിനെ കുന്തം കൊണ്ട് കുത്തിയെടുത്ത്. പുറത്തിറങ്ങി. പാമ്പ്‌ ഒന്ന് ചുരുണ്ട്. പിന്നെ അയാളുടെ ശരീരത്തില്‍ തൊട്ട് പിടഞ്ഞു.
അത്ഭുതം, പാമ്പും അയാളും ജീവനറ്റ് വീണു. ആരാണ് ആദ്യം ജീവന്‍ വെടിഞതെന്നു അറിയാത്ത വിധമായിരുന്നു അത്.
വിവരമറിഞ്ഞ ഞങ്ങള്‍ തിരുനബിക്കരികിലെത്തി. വിവരങ്ങള്‍ പറഞ്ഞു. കൂടത്തില്‍ ഞങ്ങള്‍ ഇങ്ങിനെ പറഞ്ഞു. “തിരുദൂതരെ അയാളെ പുനര്‍ ജീവിപ്പിക്കാന്‍ പ്രാര്‍ത്ഥിച്ചാലും.”
നബി(സ) നിങ്ങളിപ്പോള്‍ അദ്ദേഹത്തിന് വേണ്ടി പപമോചനതിനിരക്കൂ ,മദീനത് ചില ജിന്നുകള്‍ ഉണ്ട്.അവര്‍ ഇസ്ലാം വിശ്വസിച്ചവരാണ്.അവരെ നിങ്ങള്‍ കണ്ടാല്‍ മൂന്നുദിവസം പോകാന്‍ പറയണം .പിന്നെയും കാണുന്ന പക്ഷം അതിനെ കൊന്നോളൂ. അത് പിശചാ ണെന്ന കാര്യം ഉറപ്പാണ്‌.ഇങ്ങനെ കാണുന്ന പാമ്പിനോടു പറയേണ്ടത് ഈ വാക്കുകളാണ് “ഇന്നാ നസ്അലുക ബി അഹ്ദി നൂഹിന്‍ വബി അഹ്ദി സുലൈമാന ബ്നു ദാവൂദ അലൈഹി മുസ്സലാം ലാ തുഅദീനാ.”

പാമ്പ്‌ സ്വപ്നത്തില്‍

പാമ്പിനെ സ്വപ്നത്തില്‍ കണ്ടാല്‍ വ്യാഖ്യാനങ്ങള്‍ പലതുമുണ്ട്.ശത്രു,അധികാരം, ജീവന്‍, ജലപ്രളയം,സന്താനം, ഭാര്യ, എന്നിങ്ങനെ വിവധ വ്യാഖ്യാനങ്ങള്‍ സന്ദര്‍ഭാനുസരണം വരും.
-ഒരാള്‍ പാമ്പുമായി ശണ്ഠ കൂടുന്നത് കണ്ടാല്‍ ശത്രുവുമായി തര്‍ക്കം കൂടും എന്ന് വ്യാഖ്യാനം.
-പാമ്പിനെ ഭയമെതുമില്ലാതെ പിടിച്ചു ഉദ്ദിഷ്ട രൂപത്തില്‍ കൈകാര്യം ചെയ്യുന്നത് കണ്ടാല്‍
അധികാരവും സഹായവും കിട്ടുമെന്നാണര്ഥം.
--ഒരു രോഗി തന്റെ വായില്‍ നിന്ന് സര്‍പ്പം പുറത്തു വരുന്നതായി കണ്ടാല്‍ അവന്‍ വൈകാതെ മരിക്കുമെന്നര്ഥം.
--മരങ്ങള്കിടയിലൂടെ പാമ്പ്‌ സഞ്ചരിക്കുന്നത് കൃഷിക്കാരന്‍ കണ്ടാല്‍ തന്റെ വിളകള്‍ ഒലി പ്പുവെള്ളം വന്നു നശിക്കുമെന്ന് സൂചന.
--ഒരാള്‍ പാമ്പിനെ വിരിപ്പില്‍ വെച്ച് കൊന്നതായി കണ്ടാല്‍ തന്റെ ഭാര്യ മരിക്കുമെന്നാണര്‍ത്ഥം.
--ഗര്‍ഭിണി പാമ്പിനെ പെറ്റതായി കണ്ടാല്‍ ജനിക്കുന്ന സന്തതി മാതൃ-പിതൃ പീഡകനാകുമാത്രേ.
--ഒരാളെ പാമ്പ്‌ കൊതുകയും ആ സ്ഥലം വീര്‍ക്കുകയും ചെയ്തതായി കണ്ടാല്‍ അളവറ്റ സമ്പത്ത് വന്നു ചേരുമെന്നാണ് വ്യാഖ്യാനം.
---ഒരാളോട് പാമ്പ്‌ സംവദിക്കുന്നതായി കണ്ടാല്‍ അവനു സന്തുഷ്ടി വരുമെന്ന് സൂചന.
--കറുത്ത പാമ്പുകള്‍ കടുത്ത ശത്രുവിനെ സൂചിപ്പിക്കുന്നു.
--വെളുത്ത പാമ്പുകള്‍ ദുര്‍ബലനായ ശത്രുവിനെ സൂചിപ്പിക്കുന്നു.
--പാമ്പ്‌ തന്നെ വിഴുങ്ങിയതായി കണ്ടാല്‍ അധികാരപദം തന്നെ തേടിയെത്തും എന്ന് സൂചന.
--വേവിച്ച പാമ്പിനെ തിന്നുന്നതായി കണ്ടാല്‍ ശത്രുവിന്റെ സമ്പത്ത് തനിക്ക് വന്നു ചേരുമെന്ന് വ്യാഖ്യാനം.

അവലംബം
പൂങ്കാവനം മാസിക

ഹസനിയ്യയിലെ അതിഥികള്‍