2012, നവംബർ 13, ചൊവ്വാഴ്ച

അസം പുനരധിവാസം: സുന്നിസംഘടനകള്‍ 1000 വീട് നിര്‍മ്മിച്ച് നല്‍കും

കോഴിക്കോട്: അസമിലെ വംശീയ കലാപത്തിനിരയായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തില്‍ 1000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച അസം റിലീഫ് സെല്ലിന്റെ കീഴില്‍ നേരത്തെ പ്രഖ്യാപിച്ച 20 കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മിച്ച് നല്‍കുക. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണം, ആഹാരം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങള്‍, ബലിപെരുന്നാള്‍ വസ്ത്ര വിതരണം എന്നിവയ്ക്കായി ആദ്യ ഘട്ടത്തില്‍ 5 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന 1000 വീടുകള്‍ പ്രാഥമികമായി നിര്‍മ്മിച്ചു നല്‍കും. ഇതിനായി 12.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബിസിനസ് ഗ്രൂപ്പുകള്‍, മഹല്ല് ജമാഅത്ത്, സംഘടനയുടെ പ്രാദേശിക ഘടകങ്ങള്‍, പ്രവാസി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് പദ്ധതി നിര്‍വ്വഹണത്തിനാവശ്യമായ ഫണ്ട് സ്പരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നോ, അതിലധികമോ വീടിന്റെ തുക ഒന്നിച്ചോ, ഭാഗികമായോ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് സൗകര്യമുണ്ടായിരിക്കും. അസമിലെ ദുബ്രി, കൊക്രജാര്‍, ചിരാംഗ് തുടങ്ങിയ ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ പരിധിയിലെ ഏകദേശം 20,000 പേരുടെ ഭവനങ്ങളാണ് അഗ്‌നിക്കിരയായിട്ടുള്ളത്.ക്യാമ്പുകളില്‍ ഭവനരഹിതരായി കഴിയുന്ന പതിനായിരക്കണക്കിന് സഹോദരങ്ങള്‍ക്ക് വലിയൊരാശ്വസമായി പദ്ധതി രൂപപ്പെടും. അസം റിലീഫ് സെല്ലിന്റെ ഗുവാഹത്തി സോണ്‍ ഓഫീസ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. മലപ്പുറത്ത് വെച്ച് ചേര്‍ന്ന അസം റിലീഫ് സെല്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ യോഗം ഭവന നിര്‍മ്മാണ പദ്ധതിരേഖ അംഗീകരിച്ചു. പദ്ധതിയുടെ ഭാഗമായി ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളാകാന്‍ താല്‍പര്യമുള്ളവരെ ലക്ഷ്യം വെച്ച് അസം സന്ദര്‍ശനത്തിനുള്ള സ്‌പെഷ്യല്‍ യാത്രാ പാക്കേജിന് യോഗം രൂപം നല്‍കി. രജിസ്‌ത്രേഷനും, ബുക്കിംഗിനും കോഴിക്കോട് സമസ്ത സെന്ററിലെ അസം റിലീഫ് സെല്‍ കൗണ്ടര്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ആര്‍.പി ഹുസൈന്‍, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു. അസം സന്ദര്‍ശനത്തിന് ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 0495 2771536, 9745856195.

2012, നവംബർ 4, ഞായറാഴ്‌ച

സുന്നത്തുകഴിഞ്ഞ പത്രങ്ങളും സുന്നത്തുകഴിയാത്ത യൂണിയനും

ലേഖകന്‍ :സു­മേ­ഷ് ബാ­ല­കൃ­ഷ്ണന്‍
പത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ ഈയ­ടു­ത്ത് സജീ­വ­മാ­യി ഇട­പെ­ട്ട രണ്ടു പ്ര­ശ്ന­ങ്ങ­ളാ­ണ് വര്‍­ത്ത­മാ­ന­ത്തി­ലെ­യും സി­റാ­ജി­ലെ­യും തൊ­ഴില്‍ പ്ര­ശ്ന­ങ്ങള്‍. വര്‍­ത്ത­മാ­ന­ത്തില്‍ കൃ­ത്യ­മാ­യി ശമ്പ­ളം കൊ­ടു­ക്കാ­ത്ത­താ­യി­രു­ന്നു പ്ര­ശ്ന­മെ­ങ്കില്‍ സി­റാ­ജില്‍ പി­രി­ച്ചു­വി­ട്ട തൊ­ഴി­ലാ­ളി­യെ തി­രി­ച്ചെ­ടു­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു സമ­രം. വര്‍­ത്ത­മാ­ന­ത്തി­ലെ പ്ര­ശ്ന­ങ്ങള്‍ ഇപ്പോള്‍ ഏതാ­ണ്ടു കെ­ട്ട­ട­ങ്ങിയ മട്ടാ­ണ്. ജോ­ലി­ക്ക് സ്ഥി­ര­മാ­യി വൈ­കി­യെ­ത്തു­ക­യും ജോ­ലി സമ­യം പൂര്‍­ത്തി­യാ­ക്കാ­തെ ഓഫീ­സ് വി­ടു­ക­യും ചെ­യ്ത­തി­നു നി­ര­വ­ധി തവണ കാ­ര­ണം കാ­ണി­ക്കല്‍ നോ­ട്ടീ­സ് കൊ­ടു­ക്കു­ക­യും സഹ­പ്ര­വര്‍­ത്ത­ക­രായ രണ്ടു ജീ­വ­ന­ക്കാ­രെ മര്‍­ദി­ക്കു­ക­യും ഭീ­ഷ­ണി­പ്പെ­ടു­ത്തു­ക­യും ചെ­യ്ത­തി­ന്റെ പേ­രില്‍ പു­റ­ത്താ­ക്കി­യ­തെ­ന്നു മാ­നേ­ജ്മെ­ന്റ് വി­ശ­ദീ­ക­രി­ക്കു­ന്ന തൊ­ഴി­ലാ­ളി­യെ തി­രി­ച്ചെ­ടു­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു സി­റാ­ജി­ലെ സമ­രം. ഈ രണ്ടു സമ­ര­ങ്ങ­ളും നട­ത്താന്‍ യൂ­ണി­യന്‍ കാ­ണി­ച്ച ആവേ­ശം കണ്ടു കോ­ഴി­ക്കോ­ട് പ്ര­സ്‌­ക്ള­ബി­ലെ ഒരം­ഗം യൂ­ണി­യന്‍ നേ­താ­ക്ക­ളോ­ടു ചോ­ദി­ച്ചു: "സി­റാ­ജി­ലും വര്‍­ത്ത­മാ­ന­ത്തി­ലു­മു­ള്ള തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളി­ലേ യൂ­ണി­യന്‍ ഇട­പെ­ടൂ എന്നു­ണ്ടോ. മറ്റു പത്ര­ങ്ങ­ളി­ലൊ­ന്നും തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളി­ല്ലേ? അതോ അവ രണ്ടു മു­സ്ലിം പത്ര­ങ്ങള്‍ കൂ­ടി­യാ­യ­തു­കൊ­ണ്ടാ­ണോ യൂ­ണി­യ­ന്റെ ആവേ­ശം­?

" ­വര്‍­ത്ത­മാ­ന­ത്തി­ന്റെ­യും സി­റാ­ജി­ന്റെ­യും തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളില്‍ യൂ­ണി­യന്‍ കാ­ണി­ച്ച സം­യ­മ­ന­മി­ല്ലാ­യ്മ­യും മു­സ്ലിം മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­രു­ടെ ഇ-മെ­യില്‍ ചോര്‍­ത്താ­നാ­വ­ശ്യ­പ്പെ­ട്ടു കേ­രള പോ­ലീ­സ് നട­ത്തിയ നീ­ക്ക­ങ്ങള്‍­ക്കെ­തി­രെ സ്വീ­ക­രി­ച്ച അഴ­കൊ­ഴ­മ്പന്‍ നട­പ­ടി­യും കൂ­ട്ടി­വാ­യി­ക്കു­മ്പോള്‍ മേല്‍ ചോ­ദ്യ­ങ്ങള്‍ അത്ര­യൊ­ന്നും അസ്ഥാ­ന­ത്തു­ള്ള­താ­ണെ­ന്നു തോ­ന്നു­ന്നി­ല്ല.
       ഒ­ട്ട­ന­വ­ധി വി­ക­സന സൂ­ചി­ക­ക­ളു­ടെ കാ­ര്യ­ത്തില്‍ ഏറെ മു­ന്നോ­ക്കം നില്‍­ക്കു­ന്ന കേ­ര­ള­ത്തില്‍ പോ­ലും പത്ര­മാ­ദ്ധ്യ­മ­ങ്ങ­ളി­ലെ മു­സ്ലിം­ക­ളു­ടെ­യും ദളി­തു­ക­ളു­ടെ­യും സ്ത്രീ­ക­ളു­ടെ­യും പ്രാ­തി­നി­ധ്യം തീര്‍­ത്തും ശു­ഷ്ക­മാ­ണ്. തൊ­ഴി­ലാ­ളി­ക­ളു­ടെ­യും വാര്‍­ത്ത­ക­ളു­ടെ­യും കാ­ര്യ­ത്തില്‍ അനു­ഭ­വി­ക്കു­ന്ന ഈ ശൂ­ന്യ­ത­യെ മു­സ്ലിം­ക­ള­ട­ക്ക­മു­ള്ള­വര്‍ തങ്ങള്‍ സ്വ­ന്ത­മാ­യി നട­ത്തു­ന്ന ചെ­റു­കിട പ്ര­സി­ദ്ധീ­ക­രണ സം­രം­ഭ­ങ്ങ­ളി­ലൂ­ടെ­യാ­ണ് അല്‍­പ­മെ­ങ്കി­ലും മറി­ക­ട­ക്കാ­റു­ള്ള­ത്. വര്‍­ത്ത­മാ­ന­വും സി­റാ­ജും തേ­ജ­സും ചന്ദ്രി­ക­യും മാ­ധ്യ­മ­വു­മെ­ല്ലാം ഇങ്ങ­നെ­യൊ­രു ന്യൂ­ന­പ­ക്ഷ മന­സ്സി­നെ­യാ­ണ് പല അര്‍­ത്ഥ­ത്തി­ലും പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­ത്. ഇവ­യില്‍ തന്നെ പല പത്ര­ങ്ങ­ളും സാ­മ്പ­ത്തി­ക­മാ­യി തീര്‍­ത്തും പരാ­ജ­യ­മാ­ണ് താ­നും. അങ്ങ­നെ­യൊ­രു സാ­ഹ­ച­ര്യ­ത്തില്‍ കോ­ടി­കള്‍ ടേണ്‍ ഓവ­റു­ള്ള പത്ര­ങ്ങ­ളി­ലെ തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളില്‍ ഇട­പെ­ടാ­തെ­യും ചെ­റു­കിട മു­സ്ലിം പത്ര­ങ്ങ­ളി­ലെ തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളില്‍ ഇട­പെ­ട്ടും കാ­ണി­ക്കു­ന്ന പക്ഷം ചേ­ര­ലു­ക­ളെ ഒരാള്‍ സം­ശ­യ­ത്തോ­ടെ കണ്ടാല്‍ തെ­റ്റു­പ­റ­യാ­നാ­കി­ല്ല. സാ­മൂ­ഹിക പരി­ഷ്കര്‍­ത്താ­ക്ക­ളാ­വാന്‍ ചി­ലര്‍­ക്ക് ആദി­വാ­സി­ക­ളും സ്ത്രീ­ക­ളും അതില്‍ തന്നെ മു­സ്ലിം സ്ത്രീ­ക­ളും കൂ­ടി­യേ തീ­രൂ എന്ന­തു­പോ­ലെ മാ­ദ്ധ്യമ തൊ­ഴി­ലാ­ളി നേ­താ­ക്ക­ളാ­വാന്‍ ഇവര്‍­ക്ക് മു­സ്ലിം പത്ര­ങ്ങള്‍ കൂ­ടി­യേ മതി­യാ­വൂ എന്നു­ണ്ടോ­? ­

   സി­റാ­ജി­ലെ സമ­രം സം­ബ­ന്ധി­ച്ച് സോ­ഷ്യല്‍ മീ­ഡി­യ­യില്‍ നട­ന്ന ഒരു ചര്‍­ച്ച­യില്‍ 'സി­റാ­ജി­ലെ സു­ന്ന­ത്ത് കഴി­ച്ച തൊ­ഴി­ലാ­ളി­കള്‍' എന്ന് ഒരു യൂ­ണി­യന്‍ നേ­താ­വ് പ്ര­തി­ക­രി­ച്ച­ത് ആ അര്‍­ത്ഥ­ത്തില്‍ യാ­ദൃ­ശ്ചി­ക­മാ­കാന്‍ ഇട­യി­ല്ല. അതേ­സ­മ­യം പു­റ­ത്താ­ക്ക­പ്പെ­ട്ട തൊ­ഴി­ലാ­ളി മര്‍­ദി­ക്കു­ക­യും ഭീ­ഷ­ണി­പ്പെ­ടു­ത്തു­ക­യും ചെ­യ്ത സി­റാ­ജി­ലെ 'സു­ന്ന­ത്ത് കഴി­ഞ്ഞ' രണ്ടു തൊ­ഴി­ലാ­ളി­ക­ളു­ടെ കാ­ര്യ­ത്തില്‍ യൂ­ണി­യ­നു­കാര്‍­ക്ക് യാ­തൊ­രു പരി­ഭ­വ­വു­മി­ല്ല­താ­നും. അതോ ഒരാള്‍ സു­ന്ന­ത്ത് കഴി­ക്കാ­ത്ത യൂ­ണി­യന്‍ അം­ഗ­മാ­വുക എന്ന­താ­ണോ തൊ­ഴില്‍ നി­യ­മ­ത്തി­ന്റെ­യും യൂ­ണി­യ­ന്റെ പരി­ഗ­ണ­ന­യു­ടെ­യും മനു­ഷ്യാ­വ­കാ­ശ­ത്തി­ന്റെ­യും പരി­ധി­യില്‍ വരാ­നു­ള്ള മാ­ന­ദ­ണ്ഡം, സി­റാ­ജില്‍ നി­ന്ന് മു­മ്പ് ഒഴി­വാ­ക്ക­പ്പെ­ട്ട 'സു­ന്ന­ത്ത് കഴി­ഞ്ഞ' തൊ­ഴി­ലാ­ളി­ക­ളു­ടെ കാ­ര്യ­ത്തില്‍ ഈ യൂ­ണി­യ­നു­ക­ളു­ടെ നി­ല­പാ­ട് എന്താ­യി­രു­ന്നു എന്നൊ­ക്കെ ആളു­കള്‍ ചോ­ദി­ച്ചു തു­ട­ങ്ങി­യാല്‍ യൂ­ണി­യ­നെ നി­യ­ന്ത്രി­ക്കു­ന്ന­വ­രു­ടെ അടി­വ­സ്ത്ര­ത്തി­ന്റെ നി­റം കു­റേ­ക്കൂ­ടി തെ­ളി­ഞ്ഞു­വ­രും­.
    സ­മ­ര­വു­മാ­യി ബന്ധ­പ്പെ­ട്ടു സി­റാ­ജി­ന്റെ മാ­നേ­ജ്മെ­ന്റ് പത്ര­ത്തി­ലെ വി­വിധ വി­ഭാ­ഗ­ങ്ങ­ളി­ലെ തല­വ­ന്മാ­രു­ടെ­യും ­സി­റാ­ജ് പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന സു­ന്നീ സം­ഘ­ട­ന­ക­ളി­ലൂ­ടെ പത്ര­ത്തി­ലെ­ത്തി­യ­വ­രു­ടെ­യും യോ­ഗം വി­ളി­ച്ചു­വ­ത്രെ. അവ­രെ­ല്ലാം മു­സ്ലിം­ക­ളാ­യ­ത് ആരു­ടെ കു­റ്റ­മാ­ണ്? മണ്ഡല്‍ കമ്മീ­ഷന്‍ റി­പ്പോര്‍­ട്ട് കൊ­ണ്ടു­വ­ന്ന വി പി സിം­ഗി­ന്റെ പ്ര­തി­ച്ഛായ ഉയര്‍­ത്തി­പ്പി­ടി­ച്ചു രാ­ഷ്ട്രീയ പ്ര­വര്‍­ത്ത­നം നട­ത്തു­ന്ന വീ­രേ­ന്ദ്ര­കു­മാ­റി­നെ­ക്കാ­ളും പത്ര­മാ­ദ്ധ്യ­മ­ങ്ങ­ളില്‍ സം­വ­ര­ണം നട­പ്പി­ലാ­ക്കാന്‍ കാ­ന്ത­പു­ത്തി­നോ ഒ അബ്ദു­ഹ്മാ­നോ പി കോ­യ­ക്കോ ഹൈ­ദ­ര­ലി ശി­ഹാ­ബ് തങ്ങള്‍­ക്കോ ബാ­ധ്യത ഉണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. സി­റാ­ജി­ന്റെ വര്‍­ഗീയ നി­ല­പാ­ടാ­യി ഇതി­നെ അവ­ത­രി­പ്പി­ക്കു­ന്ന പത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ വി­വിധ പത്ര­മാ­ദ്ധ്യ­മ­ങ്ങ­ളി­ലെ ജാ­തി­യും മത­വും തി­രി­ച്ചു­ള്ള ഒരു കണ­ക്കെ­ടു­ത്ത് വി­ശ­ക­ല­നം നട­ത്തു­ന്ന­ത് ഉപ­കാ­ര­പ്ര­ദ­മാ­യി­രി­ക്കും. മാ­തൃ­ഭൂ­മി­യി­ലെ എഡി­റ്റോ­റി­യല്‍ കോ-ഓര്‍­ഡി­നേ­റ്റര്‍­മാ­രു­ടെ ഒരു യോ­ഗം വി­ളി­ച്ചാല്‍ അതി­നെ പൂ­ണൂ­ലി­ട്ട­വ­രു­ടെ യോ­ഗം എന്നു പറ­യാന്‍ ധൈ­ര്യ­മി­ല്ലാ­ത്ത­വര്‍ സി­റാ­ജി­ലെ യോ­ഗ­ത്തെ സു­ന്ന­ത്ത് കഴി­ച്ച­വ­രു­ടെ യോ­ഗം എന്ന് പറ­യാ­തി­രി­ക്ക­ലാ­ണ് ഉചി­തം­.
   
     ന്യൂ­സ്‌­പേ­പ്പര്‍ ഏജ­ന്റു­മാ­രു­ടെ സമ­രം നട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ടെ പ്ര­ശ്നം പരി­ഹ­രി­ക്കാന്‍ തൊ­ഴില്‍ വകു­പ്പ് മന്ത്രി തി­രു­വ­ന­ന്ത­പു­ര­ത്ത് ഒരു യോ­ഗം വി­ളി­ച്ചു. പത്ര­മാ­നേ­ജ്മെ­ന്റു­കള്‍ സഹ­ക­രി­ക്കാ­ത്ത­തി­നാല്‍ പരാ­ജ­യ­പ്പെ­ട്ടു­പോയ ആ ചര്‍­ച്ച­യില്‍ ആകെ മൂ­ന്നു പത്ര­ങ്ങ­ളു­ടെ മാ­നേ­ജ്മെ­ന്റു­ക­ളാ­ണ് ചര്‍­ച്ച­ക്ക് സന്ന­ദ്ധത പ്ര­ക­ടി­പ്പി­ച്ചെ­ത്തി­യ­ത്. സി­റാ­ജ്, തേ­ജ­സ്, മാ­ദ്ധ്യ­മം എന്നീ പത്ര­ങ്ങ­ളാ­യി­രു­ന്നു അവ. ഈ മൂ­ന്നു പത്ര­ങ്ങ­ളി­ലെ­യും 'സു­ന്ന­ത്ത് കഴി­ഞ്ഞ' മാ­നേ­ജ്മെ­ന്റ് ഏജ­ന്റു­മാ­രോ­ട് പ്ര­ശ്നം ചര്‍­ച്ച ചെ­യ്യാ­നെ­ങ്കി­ലും കാ­ണി­ച്ച അനു­കൂല നി­ല­പാ­ടി­നെ ഒരു യൂ­ണി­യ­നും എവി­ടെ­യും സ്വാ­ഗ­തം ചെ­യ്ത­താ­യി ഒരി­ട­ത്തും കണ്ടി­ട്ടി­ല്ല. ­

   പ­ത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ സി­റാ­ജില്‍ പ്ര­ഖ്യാ­പി­ച്ച സമ­ര­ത്തില്‍ പങ്കെ­ടു­ക്കാ­തെ ജോ­ലി­ക്കെ­ത്തി പത്ര­മി­റ­ക്കാന്‍ സഹാ­യി­ച്ച അഞ്ചു­പേ­രെ യൂ­ണി­യ­നില്‍ നി­ന്ന് പു­റ­ത്താ­ക്ക­ണ­മെ­ന്നു­ള്ള യൂ­ണി­യന്‍ കോ­ഴി­ക്കോ­ട് ജി­ല്ലാ സെ­ക്ര­ട്ട­റി­യു­ടെ പ്ര­സ്താ­വന ചില ഓണ്‍­ലൈന്‍ മാ­ദ്ധ്യ­മ­ങ്ങ­ളില്‍ കണ്ടു. യൂ­ണി­യ­ന്റെ തീ­രു­മാ­ന­ങ്ങ­ളോ­ട് വി­യോ­ജി­പ്പു­ള്ള മാ­തൃ­ഭൂ­മി­യി­ലെ­യും മനോ­ര­മ­യി­ലെ­യും അം­ഗ­ങ്ങള്‍ ഇപ്പോ­ഴും യൂ­ണി­യന്‍ ഭാ­ര­വാ­ഹി­ക­ളും അം­ഗ­ങ്ങ­ളു­മാ­യി തു­ട­രു­ന്ന­തും സി­റാ­ജി­ലെ ജീ­വ­ന­ക്കാര്‍ മാ­ത്രം കരി­ങ്കാ­ലി­ക­ളാ­വു­ന്ന­തും എങ്ങ­നെ­യാ­ണ്? അതോ ടി കെ അബ്ദുല്‍ ഗഫൂ­റും അബ്ദു­റ­ഹ്മാന്‍ സഖാ­ഫി­യും അബ്ദുല്‍ ലത്തീ­ഫ് ഫൈ­സി­യും ടി കെ സി മു­ഹ­മ്മ­ദും കൂ­ടു­മ്പോ­ഴാ­ണോ കരി­ങ്കാ­ലി­യു­ണ്ടാ­വു­ന്ന­ത്?

   ഇ­ക്ക­ഴി­ഞ്ഞ കാ­ല­യ­ള­വില്‍ കേ­ര­ള­ത്തി­ലെ വി­വിധ പത്ര­സ്ഥാ­പ­ന­ങ്ങ­ളില്‍ നി­ന്ന് പു­റ­ത്താ­ക്ക­പ്പെ­ട്ട­വ­രു­ടെ, മു­വ്വാ­യി­രം­രൂ­പ­ക്ക് പതി­നാ­റ് മണി­ക്കൂര്‍ പണി­യെ­ടു­ക്കേ­ണ്ടി വരു­ന്ന­വ­രു­ടെ, മാ­നേ­ജ്മെ­ന്റി­ന്റെ ഭീ­ഷ­ണി ഭയ­ന്ന് കരാര്‍ തൊ­ഴി­ലാ­ളി­ക­ളാ­യി തു­ട­രു­ന്ന­വ­രു­ടെ ഏതെ­ല്ലാം പ്ര­ശ്ന­ങ്ങ­ളില്‍ യൂ­ണി­യന്‍ ഇട­പെ­ട്ടി­ട്ടു­ണ്ട് എന്ന­തി­നെ കു­റി­ച്ച് പത്ര­ങ്ങള്‍ തി­രി­ച്ചു­ള്ള ഒരാ­ത്മ പരി­ശോ­ധന നട­ത്താ­നെ­ങ്കി­ലും സി­റാ­ജി­ലെ സമ­രം യൂ­ണി­യ­ന് പ്ര­ചോ­ദ­ന­മാ­കു­മെ­ങ്കില്‍ അതാ­യി­രി­ക്കും സി­റാ­ജില്‍ നട­ന്ന സമ­ര­ത്തി­ന്റെ ഏറ്റ­വും മി­ക­ച്ച വി­ജ­യം. യൂ­ണി­യ­നി­ലെ ചില അം­ഗ­ങ്ങള്‍ തന്നെ ഈ ആവ­ശ്യം ഉന്ന­യി­ച്ച സ്ഥി­തി­ക്ക് അതേ­ക്കു­റി­ച്ചു­ള്ള വി­ശ­ദാം­ശ­ങ്ങള്‍ അറി­യാന്‍ ഞങ്ങള്‍ വാ­യ­ന­ക്കാര്‍­ക്കും താ­ത്പ­ര്യ­മു­ണ്ട്. ­
 
   പി­ണ­റാ­യി വി­ജ­യന്‍ ­മാ­തൃ­ഭൂ­മി­ പത്രാ­ധി­പ­രെ 'എ­ടോ ഗോ­പാ­ല­കൃ­ഷ്ണാ' എന്നു വി­ളി­ച്ച­പ്പോള്‍ പത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ കാ­ട്ടിയ പ്ര­തി­ഷേ­ധ­ത്തി­ന്റെ നൂ­റി­ലൊ­രം­ശ­മെ­ങ്കി­ലും മാ­ദ്ധ്യ­മം എക്സി­ക്യൂ­ട്ടീ­വ് എഡി­റ്റ­റു­ടെ ഇ-മെ­യില്‍ ചോര്‍­ത്തി എന്ന വാര്‍­ത്ത വന്ന­പ്പോ­ഴു­ണ്ടാ­യി­ല്ല എന്ന­ത് ഇട­പെ­ടു­ന്ന കാ­ര്യ­ത്തില്‍ യൂ­ണി­യ­ന് ചില മുന്‍­ഗ­ണ­നാ­ക്ര­മ­ങ്ങള്‍ ഉണ്ട് എന്ന­തി­ലേ­ക്കാ­ണ് വി­രല്‍ ചൂ­ണ്ടൂ­ന്ന­ത്. ­ചെ­റു­കിട പത്ര­ങ്ങ­ളു­ടെ അടി­വേ­രു മാ­ന്താ­നു­ള്ള ക്വ­ട്ടേ­ഷന്‍ ഏതേ­തു മു­ത­ലാ­ളി­മാ­രാ­ണ് യൂ­ണി­യന്‍ നേ­താ­ക്ക­ളെ ഏല്‍­പി­ച്ച­തെ­ന്ന് ഇനി­യെ­ങ്കി­ലും ഒന്ന് വെ­ളി­പ്പെ­ടു­ത്താ­മോ­?

 അവലംബം : മലയാളം വാര്‍ത്ത

ഹസനിയ്യയിലെ അതിഥികള്‍