2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

ആഫ്രിക്കയിലെ അത്ഭുത ബാലന്‍ : വിവാദങ്ങളും അവസാനവും

Kanthapuram AP Aboobacker Musliyar  With Shekh Saeed Hassan Tanzania
ഷെയ്ഖ് സഈദ്‌ ഹുസൈന്‍ ടാന്‍സാനിയ 
സൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന പ്രയോഗം പണ്ടേ കേരളക്കാര്‍ തിരുത്തിയതാണ് . ഇനി മരുന്ന് കിട്ടിയില്ലെങ്കിലും ഗള്‍ഫ്‌ ഗേറ്റില്‍ പോയെങ്കിലും കഷണ്ടി മറച്ചു വെക്കാന്‍ ഇന്ന് കഴിയുന്നുണ്ട് (മത പരമായ മസ്അല മറ്റൊരു വശം ) . പക്ഷെ കേരളത്തിലെ ഒരു വിഭാഗം ആളുകളുടെ അസൂയക്ക് മാത്രം പ്രതി വിധിയില്ല . പ്രവാചക നിന്ദ ഉണ്ടായാലും , വഹാബിസം ജിന്ന് ബാധയേറ്റു പിടയുന്നതു കണ്ടാലും , ഇനി മറ്റെന്തു ഭൂകമ്പം ഉണ്ടായാലും കുലുങ്ങാത്ത ഈ വിഭാഗം കാന്തപുരം അല്ലെങ്കില്‍ മര്‍കസ്‌ എന്ന് കേട്ടാല്‍ മതി അസൂയയുടെ കരിമ്പടം പുതച്ചു വെളിയില്‍ ചാടും . പിന്നെ യാതൊരു അറപ്പും ഉളുപ്പും ഇല്ലാതെ പണ്ഡിതന്മാരെ പച്ചമാംസം കൊത്തി വലിക്കാന്‍ തുടങ്ങും. എന്തെങ്കിലും ഒരു വിഷയത്തില്‍ മനുഷ്യര്‍ ക്കിടയില്‍ സംശയത്തിന്റെ പുക ഉയരുന്നത് സാധാരണയാണ് . എന്നാല്‍ ആ സംശയം തീര്‍ക്കാനോ , സത്യാവസ്ഥ മനസ്സിലാക്കാനോ നില്‍ക്കാതെ തെറിയും അസഭ്യവും പറഞ്ഞു പണ്ഡിതന്മാരായ ആളുകളെ പരമാവധി പുച്ചികാനും പരിഹസിക്കാനും മാത്രം സമയം കണ്ടെത്തുന്ന ഈ കൂട്ടരുടെ ഏറ്റവും ലേറ്റസ്റ്റ് വിഷയമായിരുന്നു ആഫ്രിക്കയില്‍ നിന്ന് വന്ന അത്ഭുത ബാലന്‍.
ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം 
കേരളത്തിലെ സുന്നികളെ സംബന്ധിച്ചിടത്തോളം ആഫ്രിക്കയിലെ അത്ഭുത ബാലന്‍ എന്ന പേര് ആദ്യമായി കേള്‍ക്കുകയല്ല.കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ആഫ്രിക്കയിലെ അത്ഭുതബാലന്‍ എന്ന പേരിലുള്ള സി ഡി പലരും കണ്ടതാണ് . എന്നാല്‍ പിന്നീട് ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു വാര്‍ത്തയും നാം അറിഞ്ഞിരുന്നില്ല എങ്കിലും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓര്‍ഗനൈസര്‍ ആയി പ്രവര്‍ത്തിക്കുന്ന ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം ത്തിന്റെ നേത്രത്വത്തില്‍ ആഫ്രിക്കയില്‍ നടക്കുന്ന ഇസ്ലാമിക പ്രവര്ത്തനങ്ങളെ കുറിച്ച് സുന്നീ പ്രവര്‍ത്തകര്‍ പലരും അറിയുന്നുണ്ടായിരുന്നു . ഈ യുള്ളവന്‍ ജിദ്ദയില്‍ നിന്നിരുന്ന കാലത്ത്(2001-2004) തന്നെ ജിദ്ദ SYS / RSC യുടെ ഒരു പരിപാടിയില്‍ പ്രോജെക്ടര്‍ വെച്ച് ആഫ്രിക്കയിലെ മുസ്ലികളുടെ അവസ്ഥകള്‍ അറിയിക്കുകയും ആ പരിപാടിയുടെ പിന്‍ ബലത്തില്‍ ഉസ്താദ്‌ ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം ആവശ്യപെട്ടത്‌ അനുസരിച്ച് വസ്ത്രങ്ങളും മറ്റും ആഫ്രിക്കയിലേക്ക് അയക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തിരുന്നു . പറഞ്ഞു വരുന്നത് ശൈഖുനാ കാന്തപുരം ഉസ്താദിന്റെ കീഴില്‍ വളരെ നേരത്തെ തന്നെ ആഫ്രിക്കയില്‍ സുന്നത് ജമാ അത്തിന്റെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുണ്ട് . ഭക്ഷണവും വസ്ത്രവും കൊടുത്തു ക്രിസ്ത്യന്‍ മിഷനറി മാര്‍ വളരെ പരിതാപകര മായ നിലയില്‍ കഴിയുന്ന ആഫ്രികന്‍ മുസ്ലിംകളെ വ്യാപകമായി മതം മാറ്റി കൊണ്ടിരുന്ന ഒരു കാലമായിരുന്നു അത് .അതിനാല്‍ തന്നെ അവിടെയെത്തിയ സുന്നീ പ്രവര്‍ത്തകരുടെ ശ്രദ്ധ പതിഞ്ഞതും ഈ പ്രാഥമിക വിഷയങ്ങളായിരുന്നു . അതിന്റെ ഭാഗമായിട്ടായിരുന്നു സൌദി അറേബ്യ അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് പണവും വസ്ത്രവും സംഘടിപ്പിച്ചു ആഫ്രിക്കയിലേക്ക് കൊണ്ട് പോയിരുന്നത് . ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് ആഫ്രിക്കയിലെ അത്ഭുത ബാലന്‍ എന്ന സി ഡി ഇറങ്ങിയതു .കേരളത്തില്‍ ആ കാസറ്റ് ഇറങ്ങിയതിന്റെ പിന്നില്‍ എന്റെ ഓര്മ ശരിയാണ് എങ്കില്‍ ടി സി .അബ്ദുല്‍ ഹഖീം സഖാഫി ആക്കോട് ആണ് .( അറിയുന്നവര്‍ ഇത് തെറ്റ് ആണെന്കില്‍ കമന്റു വഴി തിരുത്തണം) .ഇന്ന് ചിലര്‍ ദീനിലെ വിഷയങ്ങള്‍ക്ക് തെളിവ് തേടുന്ന യൂട്യൂബ് 2005 ലാണ് നിലവില്‍ വരുന്നത് .ആഫ്രിക്കന്‍ മിറക്കിള്‍ ബോയ്‌ എന്ന പേരില്‍ യുട്യുബില്‍ അപ്ലോഡ് ചെയ്യപ്പെട്ടവയില്‍ ഏറ്റവും പഴയത് ആയി ഞാന്‍ കണ്ടത് 2007 മെയ്‌ മാസം അപ്ലോഡ് ചെയ്ത ഒരു ലിങ്ക ആണ് .അതാണിത്

                                 

 അതിനു ശേഷമാണ് ബാക്കിയുള്ള മിക്കതും അപ്ലോഡ്‌ ചെയ്യപ്പെടുന്നത് . ഈ വര്‍ഷത്തെ ഖാദിസിയ്യ സമ്മേളനത്തിലെ മുഖ്യ അതിഥി യായിട്ടാണ് ഷെയ്ഖ് സഈദ്‌ ഹുസൈന്‍ ടാന്‍സാനിയ എന്ന യുവ പണ്ഡിതന്‍ കേരളത്തിലെത്തുന്നത് . കേരളത്തിലെ ആദ്യത്തെ ഈ പരിപാടിക്ക് വേണ്ടിയും ശേഷം നടന്ന എല്ലാ പരിപാടികളിലും അദ്ദേഹത്തിന്റെ പേര് പറഞ്ഞത് സഈദ്‌ ഹുസൈന്‍ ടാന്‍സാനിയ എന്നാണ് . ഖാദിസിയ്യ സമ്മേളന വേദിയില്‍ വെച്ച് അദ്ദേഹത്തെ ഉസ്താദ്‌ ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം പരിചയ പ്പെടുത്തുന്നത് ഇവിടെ കേള്‍ക്കാം.
                                  അദ്ദേഹത്തിന്റെ പേര്‍ പറഞ്ഞതു തന്നെ സഈദ്‌ ജോണ് എഡ്വാര്‍ഡ് എന്നാണ് പറഞ്ഞിരിക്കുന്നത് . ഈസ്റ്റ് ആഫ്രിക്കയിലെ മുസ്ലിംങ്ങള്‍ ന്യൂനപക്ഷമായ ടാന്‍സാനിയയിലെ അറുഷ എന്ന കുഗ്രാമത്തില്‍ കത്തോലിക്ക ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു ജനനം, കുട്ടിയെ പ്രസവിച്ച ദിവസം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കുട്ടിക്ക് ജീവനില്ലെന്നു വിധിക്കുകയും അങ്ങനെ വീട്ടുകാര്‍ സംസ്ക്കാരത്തിനായി കൊണ്ടു പോകുമ്പോള്‍ എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് കുട്ടി തുമ്മുകയും കരയുകയും ചെയ്തു. ചെറുപ്പം മുതല്‍ തന്നെ പഠിക്കാതെ ഖുര്‍ആന്‍ ആയത്തുകള്‍ ഓതാന്‍ തുടങ്ങി, കുട്ടിയില്‍ കണ്ടു തുടങ്ങിയ അസാധാരണ സംഭവങ്ങള്‍ സിഹ്ര്‍ ബാധയാണന്നു കരുതി മാതാപിതാക്കള്‍ ചികിത്സയും തുടങ്ങിയിരുന്നു. കുട്ടിക്ക് ജോസഫ് എന്ന നാമം നല്‍കിയെങ്കിലും അതംഗീകരിക്കാതെ മൂന്നാം വയസ്സില്‍ സഈദു എന്ന് സ്വയം പേര് വിളിച്ചു.5-ആം വയസ്സില്‍ പരിശുദ്ദ ഖുര്‍ആനിലെ ഓരോ ആയത്തുകളും വളരെ വ്യക്തമായി വിശദീകരിച്ചു കൊണ്ട് പരിശുദ്ദ ദീനിന്റെ പ്രചരണം ആഫ്രിക്കയില്‍ ഈ അത്ഭുത ബാലന്‍ മുഖേനെ വ്യാപിക്കുക യായിരുന്നു, കത്തോലിക്കാ വിശ്വാസിയായിരുന്ന പിതാവ് ഹസ്സന്‍ എന്ന പേര് സ്വീകരിച്ചു ഇസ്ലാമിലേക്ക് കടന്നു വന്നു. മാതാവ് ഈയടുത്ത കാലത്തായിരുന്നു സൈനബ എന്ന പേര് സ്വീകരിച്ചു മുസ്ലിമായത്. ഇവിടത്തെ മാതൃ ഭാഷ സ്വാഹില്‍ ആയിരുന്നു, പക്ഷെ ഈ അത്ഭുത ബാലന്‍ വിദ്യ നേടാതെ തന്നെ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റലി തുടങ്ങിയ ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. 28,000 പരം ആളുകള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ ബാലന്‍ മുഖേനെ ശഹാദത്തു ചൊല്ലികൊടുത്തു ഇസ്ലാമിലേക്ക് കടന്നു വന്നിടുണ്ട് എന്ന് ചരിത്രം സാക്ഷ്യപെടുത്തുന്നു...

 ഈ വിവരങ്ങള്‍ ഏറെ കുറെ ഈ വെബ് സൈറ്റിലും കാണാന്‍ കഴിയും http://www.discoveringislam.org/tanzanian_boy.htm
 ഇത്രയും പറഞ്ഞ ശാഹുല്‍ ഹമീദ്‌ ബാഖവി ഉസ്താദ്‌ മറ്റൊരു വസ്തുത കൂടി പറയുന്നുണ്ട് . . ദാറല്‍ ഉലൂം പ്രിട്ടോറിയ എന്ന സ്ഥാപനത്തില്‍ നിന്നും അദ്ദേഹം സനദ്‌ വാങ്ങിയിട്ടുണ്ട് എങ്കിലും സഈദ്‌ ഹസ്സനു പ്രായപൂര്‍ത്തി എത്തുന്നതിനു മുന്നേയുള്ള കാലത്ത് ആയിരുന്നു അദ്ദേഹവുമായി ബന്ധപെട്ട എല്ലാ അത്ഭുതങ്ങളും നടനന്നത് എന്നു. ഇത്രയും കാര്യങ്ങള്‍ നമുക്ക് ബാഖവി ഉസ്താദിന്റെ പ്രസംഗത്തില്‍ നിന്ന് കേള്‍ക്കാം. സഈദ്‌ ഹസ്സന്‍ ആണ് അദ്ദേഹത്തിന്റെ പേര്‍ എന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു . പിന്നീട് അദ്ദേഹത്തിന്റെ പ്രസംഗം നാമൊക്കെ കേട്ടു . ഡോ: ഫാറൂഖ്‌ നഈമി കൊല്ലത്തിന്റെ പരിഭാഷയിലൂടെ അദ്ദേഹത്തിന്റെ പാണ്ഡിത്യം നമ്മുടെ മുന്നില്‍ നിറഞ്ഞു നിന്നു. സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ കൈ ഒന്ന് പിടിക്കാനും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയാനും വിശ്വസികള്‍ കാട്ടിയ തിടുക്കവും നാം കണ്ടു .
Saeed hussain With Dr. Farooq Naeemi Kollam


എന്നാല്‍ പിറ്റേ ദിവസം ഇന്റര്‍നെറ്റ്‌ ലോകം ശ്രവിച്ചതു അത്ഭുത ബാലന്‍ വ്യജനാണ് എന്നായിരുന്നു . യഥാര്‍ത്ഥ അത്ഭുത ബാലന്‍ ഇന്ത്യയില്‍ വന്നിട്ടില്ല എന്നുമായിരുന്നു. . കേരളത്തില്‍ വന്ന സഈദ്‌ ഹസ്സന്റെ ഫോട്ടോക്കൊപ്പം മറ്റൊരു യുവാവിന്റെ ഫോട്ടോ കൂടി പരന്നു .ഇതാണ് യഥാര്‍ത്ഥ അത്ഭുത ബാലന്‍ എന്ന പേരില്‍ .അതോട് കൂടി ഫേസ് ബുക്കിലും വിഘടിത ബ്ലോഗുകളിലും വിഘടിത ഓണലൈന്‍ ക്ലാസ്സിലും ആഘോഷം തുടങ്ങി. പണ്ഡിതന്മാരുടെ പച്ചമാംസം യാതൊരു അറപ്പുമില്ലാതെ എസ് .കെ കുട്ടികള്‍ ഭക്ഷിക്കാന്‍ തുടങ്ങി .അത്ഭുത ബാലന് മൂക്കില്‍ കുരു ഉണ്ട് എന്ന് പറഞ്ഞു സഈദ്‌ ഹസ്സന് കുരുവില്ല എന്ന് പറഞ്ഞു തുടങ്ങിയ ആഘോഷത്തിനു രണ്ടു മണിക്കൂര്‍ പോലും ആയുസില്ലായിരുന്നു സുന്നികളുടെ പച്ച മാംസം തിന്നാന്‍ വേണ്ടി ഇരിക്കുന്ന പ്രവര്‍ത്തകന്‍ എന്ന വിഘടിത ബ്ലോഗില്‍ കാന്തപുരം ഉസ്താദിനെതിരെ വലിയൊരു ബോംബ്‌ കിട്ടി എന്ന രൂപത്തില്‍ ഇട്ട പോസ്റ്റ്‌ ഇപ്പോള്‍ ഒരു നാല് പ്രവശ്യം എങ്കിലും എഡിറ്റ് ചെയ്തു കാണും.

 എവിടെയാണ് വിഘടിത ഖൌമിന് പിഴച്ചതു..? 

 ശൈഖുനാ കാന്തപുരം ഉസ്താദിനോടുള്ള അസൂയയും വിദ്വേഷവും മാത്രം കൈമുതലായുള്ള വിഘടിതര്‍ ശഅറേ മുബാറക്ക് മര്‍കസില്‍ എത്തിയതോടെ അതിനെതിരെ വഹാബീ -മൌദൂദി കളോടൊപ്പം മുക്കൂട് മുന്നണി ഉണ്ടാക്കി നാണം കെട്ടിരുന്ന പ്പോഴാണ് മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണത്‌ പോലെ ആഫ്രിക്കയിലെ അത്ഭുത ബാലന്‍ കേരളത്തില്‍ വരുന്നു എന്ന് കേട്ടത് .ഖാദിസിയ്യയിലെ പരിപാടി കൂടി കണ്ടപ്പോള്‍ അസൂയയുടെ തീ ആളിക്കത്തി . മേലോട്ടും കീഴോട്ടും നോക്കാതെ എവിടെ നിന്നോ കിട്ടിയ കുറച്ചു ഫോട്ടോകളും രണ്ടു മൂന്നു വെബ്‌ ലിങ്കുകള് മായി എസ് .കെ കുട്ടികള്‍ നിറഞാടുന്ന രംഗമാണ് പിന്നെ കണ്ടത് . യഥാര്‍ത്ഥത്തില്‍ അവരെ വഴി പിഴപ്പിച്ചതു ഇന്റര്‍നെറ്റ്‌  ആയിരുന്നു . സേര്‍ച്ച്‌ എഞ്ചിനില്‍ മിറക്കിള്‍ ബോയ്‌ ഓഫ് ടാന്‍സാനിയ തിരഞ്ഞു അവര്‍ ചെന്ന് എത്തിയത് .ഷെയ്ഖ്‌ ഷറഫുദ്ദീന്‍ ഖലീഫ എന്ന പേരില്‍ നിറഞ്ഞു നിന്നിരുന്ന യൂട്യൂബ് വീഡിയോകളില്‍ ആയിരുന്നു . പക്ഷെ അവിടെ മുഴുവന്‍ ആ ചെറിയ ബാലന്റെ വീഡിയോ അല്ലാതെ മറ്റൊന്നും ഇല്ല . കിട്ടിയ മറ്റു സൈറ്റുകളുടെ പല ലിങ്കുകളും കാല പഴക്കം കൊണ്ട് ഡിലീറ്റ്‌ ചെയ്യപെട്ടു പോയിട്ട് മുണ്ട് . ചില ഡിസ്കഷന്‍ സൈറ്റുകളില്‍ ചിലര്‍ നല്‍കിയ അബദ്ധമാണ് ഇവരെ കുഴപ്പത്തില്‍ ചെന്ന് ചാടിച്ചതു . ഷറഫുദ്ദീന്‍ ഖലീഫയുടെ ഫോട്ടോ തിരഞ്ഞു പോയ മറ്റു ചിലര്‍ക്കും ഈ അബദ്ധം സംഭവിച്ചിട്ടുണ്ട് .അത് അവരുടെ ഫേസ്ബുക്ക്‌ ഐഡി യില്‍ കാണാം . അത്തരം വഴി തെറ്റി ക്കുന്ന ഒരു ലിങ്ക ആണിത്
 http://www.sunniforum.com/forum/showthread.php?88565-Where-is-Shariffdeen-of-Tanzania 
 ഇവിടെ ഷറഫുദ്ദീന്‍ ഖലീഫയെ അന്വേഷിക്കുന്നവര്‍ക്ക് മുന്നില്‍ മറുപടി യായി മറ്റൊരു ലിങ്ക നല്‍കുകയാണ്

 http://ssmf.webs.com/ 
 ഈ ലിങ്ക വഴി എത്തി ചേരുന്നത് ഇതേ സാമ്യത ഉള്ള മറ്റൊരു ആഫ്രികന്‍ ബാലനിലേക്കാണ് . ഷെയ്ഖ്‌ ശരീഫ്‌ ഫൌണ്ടേഷന്‍ എന്നാ പേരില്‍ ഉള്ള ആ സൈറ്റില്‍ നിരവധി ഫോട്ടോകളും വീഡിയൊകളും ഉണ്ട് ..കൂടെ അദ്ദേഹത്തിന്റെ ഫേസ് ബുക്ക്‌ ഐ. ഡി .യും ...അവിടെയും ഉണ്ട് നിരവധി ഫോട്ടോകള്‍ ..പ്രവര്‍ത്തകന്‍ എന്ന വിഘടിത ബ്ലോഗില്‍ ഈ സൈറ്റിന്റെ യും ഫെയ്സ്ബുക്ക്‌ ഐഡി യുടെയും ലിങ്ക കിട്ടിയപ്പോള്‍ പരിസരം മറന്നവര്‍ അതില്‍ നിന്നുള്ള ഫോട്ടോകള്‍ എടുത്തു ഖാദിസിയ്യിലും മര്കസിലും വന്ന സഈദ്‌ ഹസ്സന്‍ വ്യാജനാണ് എന്ന് പ്രഖ്യാപിച്ചു . ബെയ്ലക്സ് വിഘടിത ക്ലാസ്‌ റൂമില്‍ പ്രത്യേക പരിപാടിയും. അതോടോപ്പം വിഘടിത കുഞ്ഞാടുകള്‍ ഫേസ് ബുക്കിലെ ഷെയ്ഖ്‌ ശരീഫ്‌ മിക്ദാദി എന്ന യാളെ തെറ്റിദ്ധരിപ്പിച്ചു .അദ്ദേഹത്തിന്റെ പേരില്‍ മറ്റൊരാള്‍ കേരളത്തില്‍ വന്നു എന്ന് അദ്ദേഹത്തെ പറഞ്ഞു തെറ്റി ധരിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹം ഞാന്‍ ഇന്ത്യയില്‍ വന്നിട്ടില്ല എന്നുള്ള സ്റ്റാറ്റ്സ് ഇടുകയാണ് ചെയ്തതു . അത് ഫോട്ടോയാക്കി ആഘോഷം ഗംഭീര മാക്കുംമ്പോഴാണ് , ഷെയ്ഖ്‌ ശരീഫ്‌ മിക്ദാദി യും ശരഫുധീന്‍ ഖലീഫയും രണ്ടാണ് എന്ന വിവരം പുറത്തായത് . ഈ മൂക്കില്‍ കുരു തന്നെ യാണ് അവിടെയും പണി പറ്റി ച്ചത് .
ഷെയ്ഖ്‌ ശരീഫ്‌
ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി തന്റെ മൂക്കിന്റെ മുകളില്‍ ഉള്ള ചെറിയ ഉണ്ണി തന്റെ ബെര്‍ത്ത്‌ അടയാളമായി പറഞ്ഞു സ്റ്റാറ്റസ് ഇട്ടപ്പോള്‍ വീഡിയോകളില്‍ ഉള്ള ഷറഫുദീന്‍ ഖലീഫയുടെ മൂകിന്റെ മുകളില്‍ ഒരു അടയാളവും ഉണ്ടായിരുന്നില്ല . കൂടാതെ ഷെയ്ഖ്‌ ശരീഫ്‌ , ഷെയ്ഖ്‌ സഈദ്‌ ഹസ്സന്‍ എന്നൊരു അത്ഭുത ബാലന്‍ കൂടി ഉണ്ട് എന്ന് പറയുകയും ..അല്ലാഹുവിന്റെ അത്ഭുതങ്ങള്‍ ഇനിയും ഉണ്ടാകും എന്ന് കൂടെ പറഞ്ഞു . അതോടൊപ്പം ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി യുടെ ജനന തിയ്യതിയും ഷറഫുദ്ദീന്‍ ഖലീഫയുടെ ജനന തിയതിയും തമ്മിലുള്ള വിത്യസവും ഫിത്ന ഉണ്ടാക്കാനായി ഇറങ്ങിയ ചേളാരി സുന്നികള്‍ക്ക് വന്‍ തിരിച്ചടി യായി . ഷറഫുദീന്‍ ഖലീഫയെ കുറിച്ച് വിവരിച്ച സ്ഥലങ്ങളില്‍ എല്ലാം 1993 ഡിസംബര്‍ ആണ് ജനനം എന്ന് പറയുന്നു . ഖലീഫയെ കുറിച്ച് പുറം ലോകത്തെ അറിയിക്കുന്ന പത്രത്തിന്റെ വാര്‍ത്ത കട്ടിംഗ് വന്നത് 1999 ലാണ് .അതില്‍ പറയുന്ന വാര്‍ത്ത തന്നെ അഞ്ചു വയസ്സുകാരന്‍ ആയിരങ്ങളെ ഇസ്ലാമിലേക്ക് കണ്‍ വെര്‍ട്ട് ചെയ്തു എന്നാണു . എന്നാല്‍ ഷെയ്ഖ ശരീഫ്‌ മിക് ദാദി യുടെ ജനനം 1986 ല്‍ ആണ് എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൌണ്ടിലും സ്വന്തം എന്ന് പരിചയ പ്പെടുത്തുന്ന വിഘടിതര്‍ തന്നെ പ്രചരിപ്പിച്ച സൈറ്റിലും ഉണ്ട് .



http://www.youtube.com/user/sheikhshariff 
ഇത് ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി യുടെ പരിപാടികളുടെ യൂട്യൂബ് അക്കൌണ്ടിന്റെ ലിങ്ക ആണ് .. അദ്ദേഹത്തിന്റെ തായ പല വീഡിയോകളും ഇതില്‍ ഉണ്ടെങ്കിലും മിറാകിള്‍ ബോയ്‌ ഓഫ് ടാന്‍സാനിയ എന്നാ പേരിലോ ഷെയ്ഖ്‌ ഷറഫുദ്ദീന്‍ ഖലീഫയുമായോ ബന്ധപെട്ട ഒരു വീഡിയോയും ഇതില്‍ ഇല്ല . അതില്‍ നിന്ന് മനസ്സിലാകുന്നത് ഷെയ്ഖ ശരീഫ്‌ മിക് ദാദി ആഫ്രികയില്‍ പ്രശസ്തനാണ് എങ്കിലും മിറക്കിള്‍ ബോയ്‌ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുന്നില്ല എന്ന് തന്നെയാണ് .

      ശരിക്കും വിഘടിതര്‍ അവര്‍ കുഴിച്ച കുഴിയില്‍ ചാടുകയാണ് ഉണ്ടായത് . അസൂയയും വൈരാഗ്യവും ഈ കൂട്ടരേ എന്ത് ക്രൂര കൃത്യം ചെയ്യിക്കാനും പ്രേരിപ്പിക്കും. ഇപ്പോള്‍ ഷെയ്ഖ്‌ സഈദിന്റെയും കാന്തപുരം ഉസ്താദും ഒന്നിച്ചുള്ള കേരളത്തിലെ പരിപാടികള്‍ ദുരുദ്ദേശത്തോടെ യാണെങ്കിലും ഷെയ്ഖ്‌ ഷരീഫ് മിക് ദാദി ക്ക് എത്തിച്ചു കൊടുത്ത തു കൊണ്ട് അദ്ദേഹവും കേരളത്തിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് .ഈ അവസരം ചേളാരി സമസ്തക്കാര്‍ക്ക് ഉപയോഗ പ്പെടുത്താം . ഇന്ത്യാ വിഷനിലെ അഡ്വ:ജയ ശങ്കറിന്റെ ശൈലി കടമെടുത്തു പറഞ്ഞാല്‍ "ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി യെ കേരളത്തില്‍ കൊണ്ട് വന്നു എസ് കെ എസ് എസ് എഫു കാര്‍ ശൈഖുനാ കാന്തപുരത്തോട് പകരം വീട്ടണം."  പക്ഷെ ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി ഷെയ്ഖ്‌ അബൂബക്കറിനെ തനിക്കും കാണണം എന്ന് പറഞ്ഞതിനാല്‍ ചേളാരി സമസ്തക്കാര്‍ ഇനി ഈ ജന്മത്തില്‍ ആ വഴിക്ക് പോകില്ല


Shaikh Saeed Hassan Tanzania Photos 

വാല്‍ കഷണം :അടുത്ത മാസം മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ: എ.പി. ജെ .അബ്ദുല്‍ കലാം മര്‍കസില്‍ വരുന്നുണ്ട് .



2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

മുജാഹിദുകള്‍ കൂട്ടത്തോടെ ശിര്‍ക്കി ലേക്കോ ..?

കാലാ കാലങ്ങളില്‍ മുജാഹിദുകള്‍ എന്തിന്റെ പേരിലാണോ സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണ് എന്ന് പറഞ്ഞത് ,,ആ കാര്യങ്ങള്‍ എല്ലാം തന്നെ ഇന്ന് മുജാഹിദുകള്‍ ക്കെതിരെ തിരിഞ്ഞു നില്‍ക്കയാണ് ..പല കാര്യങ്ങളും അവര്‍ക്ക് പല പ്രാവശയം മാറ്റി പറയേണ്ടി വന്നു , ഹദീസുകളെ നിഷേധിക്കേണ്ടി വന്നു , മഹത്തുക്കളായ ഇമാമുകളെ തള്ളി പറയേണ്ടി വന്നു , ഇസ്ലാമില്‍ ജൂത ആശയങ്ങള്‍ കടത്തി കൂട്ടി എന്ന് അബൂ ഹുറൈറ (റ)നെ തൊട്ടു വരെ അവര്‍ പറഞ്ഞു .എന്തിനേറെ ,,അവരുടെ നേതാക്കളായ കെ .എം മൌലവി ,MCC മൌലവി , ഉമര്‍ മൌലവി എന്നിവരെ വരെ അവര്‍ പല വിഷയങ്ങളിലും തള്ളി പറഞ്ഞിട്ടുണ്ട് .
നബിദിനാഘോഷം വിഷയം വരുമ്പോള്‍ സുന്നികള്‍ പറയും ..കെ. എം .മൌലവി ആഘോഷിക്കാനും നബിദിനത്തില്‍ സന്തോഷിക്കാനും പറഞ്ഞിട്ടുണ്ടല്ലോ ..അപ്പോള്‍ ആധുനിക മുവ്വഹിദുകള്‍ പറയും . കേ .എം മൌലവി പറഞ്ഞത് ദീനില്‍ തെളിവല്ല , അങ്ങിനെ എടുത്തു പറയാന്‍ തുടങ്ങിയാല്‍ ഒരു പാട് വിഷയങ്ങള്‍ വേറെ ഉണ്ട് , സ്ത്രീ പള്ളി പ്രവേശം, ഖുതുബയുടെ ഭാഷ, ഇസ്തിഗാസ തുടങ്ങി ഒരു പാട് വിഷയങ്ങളില്‍ നവ മുജാഹിദുകള്‍ പൂര് വീക മുജാഹിദുകളുമായി ഭിന്നിച്ചു നില്‍ക്കുന്നുണ്ട് ,
സിഹ്ര്‍ , കണ്ണേറ് എന്നൊന്നില്ല എന്നായിരുന്നു , സക്കരിയ്യ സ്വലാഹി കുറെ കാലം പറഞ്ഞിരുന്നത് ..എന്നാല്‍ സിഹ്രും കണ്ണേറും ഫലിക്കും എന്നു അയാള്‍ തന്നെ പറയുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട് . ഇങ്ങിനെ ഒരു സമയത്ത് ഒന്ന് പറയും മറ്റൊരു സമയത്ത് അത് മാറ്റി പറയുന്ന അവസ്ഥ മുജഹിദുക്ളില്‍ പല വിഷയങ്ങളിലും ഉണ്ട് .
ഇസ്ലാമിന്റെ അടിസ്ഥാനമായ വിശ്വാസ കാര്യങ്ങള്‍ വരെ തങ്ങള്‍ക്കു തോന്നിയ വിധത്തില്‍ ഗവേഷണം നടത്തി മാറ്റി മാറ്റി പറയുന്ന ഒരു അവസ്ഥയില്‍ ആണ് കേരള മുജാഹിദുകള്‍ ഉളളത് .
മഞ്ചേരിയില്‍ നടന്ന സക്കറിയയുടെ സമ്മേളന പരിപാടി കേട്ടവര്‍ക്കു അറിയാം ..ഉത്ഘാടന പ്രസംഗകന്‍ ,, കേ ,എം മൌലവി മന്ത്രിച്ചു ഊതി എന്നും ,,അത് ഫലിച്ചിരുന്നു എന്നും ,,അത് പോലെ മറ്റു പലരും ചെയ്തു എന്നും വളരെ വ്യകതമായി പരയുന്നത് കേള്‍ക്കാം ..എന്നാല്‍ ഈ വിഷയം (കെ .എം മൌലവി മന്ത്രിച്ചു ) എന്നാ കാര്യം സക്കറിയയുടെ പ്രസംഗാവസാനം ആരോ എഴുതി ചോദിച്ചപ്പോള്‍ , അതിനുള്ള മറുപടി , കെ .എം മൌലവി അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് ദീനില്‍ തെളിവല്ല, എന്നാണു ..ഇതാണ് മുജാഹിദിസം ,,തികച്ചും പൊരുത്ത കേടുകള്‍ നിറഞ്ഞത്, കഴിഞ്ഞ ദിവസം കൊപ്രക്കളത്ത് നടന്ന സക്കറിയയുടെ പരിപാടിയിലും ഒരു ചോദ്യം വന്നു ,,
ആദര്‍ശ വിതിയാനം വന്നു എന്ന് പറയുന്നവരെ പിന്തുടര്‍ന്ന് നിസ്കരിച്ചവരുടെ നിസ്കാരവും ജുമുഅ യുടെയും വിധി എന്താണ് ..എന്ന് ,,അള്ളാഹു അഅലം എന്ന് പറയുകയാണ് അയാള്‍ ചെയ്തതു ..ആ പ്രസംഗത്തിന്റെ സി ഡി കേട്ട് നിക്ഷപക്ഷ്തയോടെ വിലയിരുത്ത്‌ാവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും.

കോട്ടക്കലില്‍ നടന്ന അബ്ദുറഹ്മാന്‍ സലഫിയുടെ പ്രസംഗത്തില്‍ വളരെ വ്യക്തമായി പറയുന്നു സക്കരിയ്യ സ്വലാഹിക്ക് ആസറിന്റെ(ഇബ്രാഹിം നബിയുടെ എതിരാളി ) തൌഹീദ് ആണെന്ന്, ശിര്‍ക്ക് വെടിഞ്ഞു സക്കരിയ്യ തൌഹീദിലേക്ക് തിരിചു വരണം എന്നും അയാള്‍ പ്രസംഗിക്കുന്നു , കൊപ്ര ക്കളത്തെ പ്രസംഗത്തില്‍ ഈ വിഷയം പറഞ്ഞു "തന്നെ മുശ്രിക്ക്‌ എന്ന് സലഫി പറഞ്ഞല്ലോ എന്ന് പറഞ്ഞു അലമുറ ഇടുന്നതു കേള്‍ക്കാം...ഇതേ സക്കരിയ്യ തലേ ദിവസം മഞ്ചേരിയില്‍ നടന്ന പരിപാടിയില്‍ മടവൂര്‍ വിഭാഗത്തെ പിഴച്ചവര്‍ ആയി പറയുന്നു മുണ്ട് ..

മുശ്രിക്കിനെ പിന്തുടര്‍ന്ന് ഒരു മുസ്ലിം നിസ്കരിച്ചാല്‍ ശരിയാവില്ല എന്ന് നമുക്കെല്ലാം അറിയാം ..ആ നിലക്ക് നോക്കിയാല്‍ മുജാഹിദു കളുടെ നിസ്കാരത്തിന്റെ അവസ്ഥ എന്താണ് ..സത്യം പലതു ഉണ്ടാകില്ലല്ലോ ..ഒന്നുകില്‍ മടവൂര്‍ വിഭാഗം പറയുന്നത് ,അല്ലെങ്കില്‍ മൌലവി വിഭാഗം അത് മല്ലന്കില്‍ സക്കരിയ്യ പറയുന്നതു ..മൂന്നും കൂടി സത്യം ആവില്ലല്ലോ .. അപ്പോള്‍ ഇക്കാലം വരെ അവരെ നിസ്കാരം കൊണ്ട് പിന്തുടര്‍ന്ന മറ്റു വിഭാഗ ത്തില്‍ പെട്ടവരുടെ നിസ്കാരത്തിന്റെ വിധി എന്താണ് ..അതൊക്കെ അണികളോട് പറഞ്ഞു കൊടുക്കാനുള്ള ബാധ്യത കൂടി നേതാക്കള്‍ക്ക് ഉണ്ട് ,,പ്രത്യേകിച്ചും മരണപെട്ടു പോയ മുജാഹിദുകളുടെ കാര്യത്തില്‍ ,,ജീവിച്ചിരിക്കുന്നവര്‍ക്ക് ആരുടെ കൂടെ എങ്കിലും കൂടി മുജാഹിദ്‌ തൌഹീദ് ശരിയാക്കാം എന്നാല്‍ മരണ പെട്ടവര്‍ക്ക് ഇനി തിരുത്താന്‍ കഴിയില്ലല്ലോ...... ..
കാലാ കാലങ്ങളില്‍ മുജാഹിദുകള്‍ എന്തിന്റെ പേരിലാണോ സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണ് എന്ന് പറഞ്ഞത് ,,ആ കാര്യങ്ങള്‍ എല്ലാം തന്നെ ഇന്ന് മുജാഹിദുകള്‍ ക്കെതിരെ തിരിഞ്ഞു നില്‍ക്കയാണ് ..പല കാര്യങ്ങളും അവര്‍ക്ക് പല പ്രാവശയം മാറ്റി പറയേണ്ടി വന്നു , ഹദീസുകളെ നിഷേധിക്കേണ്ടി വന്നു , മഹത്തുക്കളായ ഇമാമുകളെ തള്ളി പറയേണ്ടി വന്നു , ഇസ്ലാമില്‍ ജൂത ആശയങ്ങള്‍ കടത്തി കൂട്ടി എന്ന് അബൂ ഹുറൈറ (റ)നെ തൊട്ടു വരെ അവര്‍ പറഞ്ഞു .എന്തിനേറെ ,,അവരുടെ നേതാക്കളായ കെ .എം മൌലവി ,MCC മൌലവി , ഉമര്‍ മൌലവി എന്നിവരെ വരെ അവര്‍ പല വിഷയങ്ങളിലും തള്ളി പറഞ്ഞിട്ടുണ്ട് .
നബിദിനാഘോഷം വിഷയം വരുമ്പോള്‍ സുന്നികള്‍ പറയും ..കെ. എം .മൌലവി ആഘോഷിക്കാനും നബിദിനത്തില്‍ സന്തോഷിക്കാനും പറഞ്ഞിട്ടുണ്ടല്ലോ ..അപ്പോള്‍ ആധുനിക മുവ്വഹിദുകള്‍ പറയും . കേ .എം മൌലവി പറഞ്ഞത് ദീനില്‍ തെളിവല്ല , അങ്ങിനെ എടുത്തു പറയാന്‍ തുടങ്ങിയാല്‍ ഒരു പാട് വിഷയങ്ങള്‍ വേറെ ഉണ്ട് , സ്ത്രീ പള്ളി പ്രവേശം, ഖുതുബയുടെ ഭാഷ, ഇസ്തിഗാസ തുടങ്ങി ഒരു പാട് വിഷയങ്ങളില്‍ നവ മുജാഹിദുകള്‍ പൂര് വീക മുജാഹിദുകളുമായി ഭിന്നിച്ചു നില്‍ക്കുന്നുണ്ട് ,
സിഹ്ര്‍ , കണ്ണേറ് എന്നൊന്നില്ല എന്നായിരുന്നു , സക്കരിയ്യ സ്വലാഹി കുറെ കാലം പറഞ്ഞിരുന്നത് ..എന്നാല്‍ സിഹ്രും കണ്ണേറും ഫലിക്കും എന്നു അയാള്‍ തന്നെ പറയുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട് . ഇങ്ങിനെ ഒരു സമയത്ത് ഒന്ന് പറയും മറ്റൊരു സമയത്ത് അത് മാറ്റി പറയുന്ന അവസ്ഥ മുജഹിദുക്ളില്‍ പല വിഷയങ്ങളിലും ഉണ്ട് .
ഇസ്ലാമിന്റെ അടിസ്ഥാനമായ വിശ്വാസ കാര്യങ്ങള്‍ വരെ തങ്ങള്‍ക്കു തോന്നിയ വിധത്തില്‍ ഗവേഷണം നടത്തി മാറ്റി മാറ്റി പറയുന്ന ഒരു അവസ്ഥയില്‍ ആണ് കേരള മുജാഹിദുകള്‍ ഉളളത് .
മഞ്ചേരിയില്‍ നടന്ന സക്കറിയയുടെ സമ്മേളന പരിപാടി കേട്ടവര്‍ക്കു അറിയാം ..ഉത്ഘാടന പ്രസംഗകന്‍ ,, കേ ,എം മൌലവി മന്ത്രിച്ചു ഊതി എന്നും ,,അത് ഫലിച്ചിരുന്നു എന്നും ,,അത് പോലെ മറ്റു പലരും ചെയ്തു എന്നും വളരെ വ്യകതമായി പരയുന്നത് കേള്‍ക്കാം ..എന്നാല്‍ ഈ വിഷയം (കെ .എം മൌലവി മന്ത്രിച്ചു ) എന്നാ കാര്യം സക്കറിയയുടെ പ്രസംഗാവസാനം ആരോ എഴുതി ചോദിച്ചപ്പോള്‍ , അതിനുള്ള മറുപടി , കെ .എം മൌലവി അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് ദീനില്‍ തെളിവല്ല, എന്നാണു ..ഇതാണ് മുജാഹിദിസം ,,തികച്ചും പൊരുത്ത കേടുകള്‍ നിറഞ്ഞത്, കഴിഞ്ഞ ദിവസം കൊപ്രക്കളത്ത് നടന്ന സക്കറിയയുടെ പരിപാടിയിലും ഒരു ചോദ്യം വന്നു ,,
ആദര്‍ശ വിതിയാനം വന്നു എന്ന് പറയുന്നവരെ പിന്തുടര്‍ന്ന് നിസ്കരിച്ചവരുടെ നിസ്കാരവും ജുമുഅ യുടെയും വിധി എന്താണ് ..എന്ന് ,,അള്ളാഹു അഅലം എന്ന് പറയുകയാണ് അയാള്‍ ചെയ്തതു ..ആ പ്രസംഗത്തിന്റെ സി ഡി കേട്ട് നിക്ഷപക്ഷ്തയോടെ വിലയിരുത്ത്‌ാവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും.

കോട്ടക്കലില്‍ നടന്ന അബ്ദുറഹ്മാന്‍ സലഫിയുടെ പ്രസംഗത്തില്‍ വളരെ വ്യക്തമായി പറയുന്നു സക്കരിയ്യ സ്വലാഹിക്ക് ആസറിന്റെ(ഇബ്രാഹിം നബിയുടെ എതിരാളി ) തൌഹീദ് ആണെന്ന്, ശിര്‍ക്ക് വെടിഞ്ഞു സക്കരിയ്യ തൌഹീദിലേക്ക് തിരിചു വരണം എന്നും അയാള്‍ പ്രസംഗിക്കുന്നു , കൊപ്ര ക്കളത്തെ പ്രസംഗത്തില്‍ ഈ വിഷയം പറഞ്ഞു "തന്നെ മുശ്രിക്ക്‌ എന്ന് സലഫി പറഞ്ഞല്ലോ എന്ന് പറഞ്ഞു അലമുറ ഇടുന്നതു കേള്‍ക്കാം...ഇതേ സക്കരിയ്യ തലേ ദിവസം മഞ്ചേരിയില്‍ നടന്ന പരിപാടിയില്‍ മടവൂര്‍ വിഭാഗത്തെ പിഴച്ചവര്‍ ആയി പറയുന്നു മുണ്ട് ..

മുശ്രിക്കിനെ പിന്തുടര്‍ന്ന് ഒരു മുസ്ലിം നിസ്കരിച്ചാല്‍ ശരിയാവില്ല എന്ന് നമുക്കെല്ലാം അറിയാം ..ആ നിലക്ക് നോക്കിയാല്‍ മുജാഹിദു കളുടെ നിസ്കാരത്തിന്റെ അവസ്ഥ എന്താണ് ..സത്യം പലതു ഉണ്ടാകില്ലല്ലോ ..ഒന്നുകില്‍ മടവൂര്‍ വിഭാഗം പറയുന്നത് ,അല്ലെങ്കില്‍ മൌലവി വിഭാഗം അത് മല്ലന്കില്‍ സക്കരിയ്യ പറയുന്നതു ..മൂന്നും കൂടി സത്യം ആവില്ലല്ലോ .. അപ്പോള്‍ ഇക്കാലം വരെ അവരെ നിസ്കാരം കൊണ്ട് പിന്തുടര്‍ന്ന മറ്റു വിഭാഗ ത്തില്‍ പെട്ടവരുടെ നിസ്കാരത്തിന്റെ വിധി എന്താണ് ..അതൊക്കെ അണികളോട് പറഞ്ഞു കൊടുക്കാനുള്ള ബാധ്യത കൂടി നേതാക്കള്‍ക്ക് ഉണ്ട് ,,പ്രത്യേകിച്ചും മരണപെട്ടു പോയ മുജാഹിദുകളുടെ കാര്യത്തില്‍ ,,ജീവിച്ചിരിക്കുന്നവര്‍ക്ക് ആരുടെ കൂടെ എങ്കിലും കൂടി മുജാഹിദ്‌ തൌഹീദ് ശരിയാക്കാം എന്നാല്‍ മരണ പെട്ടവര്‍ക്ക് ഇനി തിരുത്താന്‍ കഴിയില്ലല്ലോ...... ..


സാധാരണ മുജാഹിദുകള്‍ക്കും ഏകദേശം ഇതേ വാദങ്ങള്‍ കൊണ്ട് നടക്കുന്ന ജമാഅ ത്തെ ഇസ്ലാമിക്കാര്‍ക്കും പുനര്‍ വിചിന്തനത്തിന് ഉള്ള സമയമാണിത് ,, ലക്ഷ കണക്കിന് ഹദീസുകള്‍ മനപാഠമുള്ള സൂരികളായ ഇമാമുകളെ മാറ്റി വെച്ച് സ്വന്തം യുക്തിക്ക് അനുസരിച്ച് ഖുര്‍ ആന്‍ ,വെറും മലയാള പരിഭാഷ പുറത്ത് ഗവേഷണം നടത്തിയതിന്റെ ഫലമാണ്‌ ഇന്ന് മുജാഹിദുകള്‍ അനുഭവിക്കുന്നത് ,,ഇത് ഇനിയും തുടര്‍ന്നണ് കൊണ്ടിരിക്കും, മദ്ഹബുകള്‍ തള്ളി സലഫി മന്ഹാജ് സ്വീകരിച്ചവര്‍ ഇന്ന് ഭിന്നിച്ചു കൊണ്ടേ ഇരിക്കുന്ന കാഴ്ച ഇസ്ലാമിന്റെ ലേബലില്‍ രൂപ പെട്ട ഇത്തിക്കണ്ണികള്‍ക്ക് ഉണ്ടാവേണ്ട അനിവാര്യമായ പതനമാണ് ..
ബുദ്ധിയുള്ളവര്‍ ,,പരലോക വിജയം ആഗ്രഹിക്കുന്നവര്‍ ,, നേര്‍ വഴിതേടുക ,,അത് നിങ്ങള്ക്ക് മുന്നില്‍ വെളിവായി തന്നെ കിടക്കുന്നുണ്ട് ...പരീക്ഷിക്കാന്‍ മനുഷ്യന് രണ്ടു ജീവിതമില്ല ഒന്നേയുള്ളൂ ...........അള്ളാഹു അനുഗ്രഹിക്കട്ടെ ....

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

സക്കരിയ്യ സ്വലാഹിയെ മുജാഹിദില്‍ നിന്നും പുറത്താക്കിയത് എന്തിനു ..?



വഹാബീ ആദര്‍ശരംഗത്തെ തീവ്രവാദിയായിരുന്ന സക്കരിയ്യയെ എന്ത് കൊണ്ട് മുജാഹിദില്‍ നിന്നും പുറത്താക്കപെട്ടു ..? മടവൂരികളുടെ കുപ്രചരണത്തില്‍ മൌലവി വിഭാഗം വീണു പോയോ ..? ജിന്ന് വിവാദം മുജാഹിദില്‍ ഉണ്ടാക്കിയ കലാപം ചില്ലറയല്ല. അവര്‍ ഇക്കാലം വരെ സുന്നികള്‍ക്കെതിരെ ഉന്നയിച്ച പ്രധാന ആരോപണം ആണ് ജിന്ന് വിവാദത്തിലൂടെ സക്കരിയ്യ പൊളിച്ചു കളഞ്ഞത് . സുന്നികള്‍ മുഹ്‌യദ്ദീന്‍ ശൈഖെ കാക്കണേ , ബദരീങ്ങളെ കാക്കണേ എന്ന് പറഞ്ഞാല്‍ അത് ശിര്‍ക്ക് ആണ് എന്നാണു മുജാഹിദുകളുടെ ഇക്കാലം വരെയുള്ള വാദം .എന്നാല്‍ ഇത് പ്രാര്‍ത്ഥന യല്ല എന്നും മഹ്ന്മാരോട് ഉള്ള അനുവദനീയമായ ഇസ്തിഗാസ യാണെന്നും സുന്നികള്‍ ഇക്കാലം വരെ ആയത്തുകള്‍ കൊണ്ടും ഹദീസ് കൊണ്ടും സ്ഥാപിച്ചിട്ടും അത് സമ്മതിക്കാന്‍ കൂട്ടാക്കാതിരുന്ന മുജാഹിദുകളുടെ തലയില്‍ വെട്ടിയ ഇടിയയിരുന്നു ജിന്ന് വിവാദം. ജിന്നുകളോടു സ
ഹായം ചോദിക്കാമെന്നും അവര്‍ സഹായിക്കു മെന്നും,അവരോടു സഹായം ചോദിക്കല്‍ തൌഹീദ് ആണെന്നും സക്കരിയ്യ സ്വലാഹി വാദിച്ചപ്പോള്‍ പിന്നെ എന്ത് കൊണ്ട് ബദ് രീങ്ങളോടും മരിച്ചു പോയ മഹാന്മാരോടും ആയിക്കൂട എന്ന മറു ചോദ്യം സുന്നികളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നു . അവിടെ സുന്നികള്‍ നടത്തുന്ന സഹായാര്‍ത്ഥന പ്രാര്‍ത്ഥന അല്ല എന്ന് സമ്മതിക്കേണ്ടി വരികയാണ് . അതോട് കൂടി എവിടെ പോയി കൂട്ടരേ നിങ്ങളെ തൌഹീദ് എന്ന് ചോദിച്ചു കൊണ്ട് മടവൂരികളും രംഗത്ത്‌ വന്നു ..ഇത് തങ്ങളുടെ നില നില്പിനെ തന്നെ ബാധിക്കുമെന്ന് മനസ്സിലാക്കിയ മൌലവി വിഭാഗം മുജാഹിദു നേത്രത്വം ഗത്യന്തരമില്ലാതെ സക്കരിയ്യ സ്വലാഹി യെ പുറത്താക്കുകയാണ് ചെയ്തത് . ഇപ്പോള്‍ സക്കരിയ്യ സ്വലാഹി നടത്തുന്ന മുജാഹിദു ആദര്‍ശ സമ്മേളനങ്ങള്‍ തന്നെ ജിന്നുകളോട് സഹായം ചോദിച്ചാല്‍ അത് പ്രാര്‍ത്ഥന അല്ല എന്ന് അവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ...ഇക്കാലം വരെ സുന്നികളുടെ മേല്‍ ശിര്‍ക്ക് ആരോപിച്ചവര്‍ അതെ വിഷയത്തില്‍ തന്നെ പരസ്പരം ശിര്‍ക്ക് ആരോപണം നടത്തുകയാണിവിടെ .... ..നോക്കണേ ..വഹാബിസത്തിന്റെ ഗതി !!! പാടത്തെ പണിക്കു വരമ്പത് കൂലിന്നു പറഞ്ഞാല്‍ ഇതാണ് .

ഹസനിയ്യയിലെ അതിഥികള്‍