2013, ഡിസംബർ 1, ഞായറാഴ്‌ച

ചേളാരി സമസ്തയുടെ പോക്ക് വരവുകള്‍ പഠിക്കേണ്ടത് ആരാണ് ..?




പലരും ചോദിക്കും ഈ ശഅ റെ മുബാറക്കിന്റെ പേരില്‍ ആണല്ലോ ഈ കടി പിടികള്‍ നടക്കുന്നത് . എ .പി വിഭാഗത്തിനു അതങ്ങോട്ട് മാറ്റി വെച്ചാല്‍ പോരെ എന്ന് ..അവരോടു പറയാന്‍ ഉള്ളത് , തിരുകേശ ചര്‍ച്ചകള്‍ കേരളത്തില്‍ എത്തിയിട്ട് മൂന്നു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ ..എന്നാല്‍ , ഇപ്പോള്‍ 35 -40 വയസ്സുള്ള , കേരളത്തിലെ മുസ്ലിം ചലനങ്ങള്‍ നിരീക്ഷിക്കുന്ന, അറിയുന്ന ഒരാള്‍ക്ക്‌ , കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്ന പ്രായത്തില്‍ കണ്ടു തുടങ്ങിയതാണ് കാന്തപുരം ഉസ്താദിന് നേരെയുള്ള കുപ്രചാരണങ്ങളും അപവാദങ്ങളും , പറഞ്ഞു വന്നത് ,,ഇതൊരു തിരുകേശ വിഷയം കൊണ്ട് മാത്രം ഉണ്ടായത് അല്ല എന്നാണു . 

എന്നാല്‍ ഇപ്പോള്‍ സംഭവങ്ങളുടെ പോക്ക് അങ്ങിനെ യല്ല ..ഞങ്ങള്‍ എ പി സുന്നികളെ ചേളാരി വിഭാഗക്കാര്‍ തെറി പറയുന്നത് ആദ്യ സംഭവം ഒന്നും അല്ല ...അതവരുടെ തൊഴിലാക്കി മാറ്റിയിട്ടു വര്ഷങ്ങളായി .മുജാഹിദു - ജമാഅ ത്തെ ഇസ്ലാമി - തബ്ലീഗ് , മറ്റു സുന്നീ വിരുദ്ധ ത്വരീഖത്തുകള്‍ എന്നിവയെ എതിര്‍ക്കാന്‍ പോലും സമയം കണ്ടെത്താത്ത ഇവര്‍ കാന്തപുരം വിഭാഗം സുന്നികള്‍ ക്കെതിരെയായി നടത്തിയ സമ്മേളനങ്ങളും , പ്രകടനങ്ങളുടെയും കണക്കോ ..അതിനു വേണ്ടി ചിലവഴിച്ച ധനമോ ഊര്‍ജ്ജമൊ ചെറിയ കണക്കിലോന്നും തീരുകയില്ല എന്ന് ഏതൊരാള്‍ക്കും അറിയാം.. അത് കൊണ്ട് തന്നെ അവരുടെ ഈ പ്രവണ ത ഞങ്ങള്‍ക്ക് ഒരു പ്രശനമേ അല്ല . കാന്തപുരത്തിന്റെ ആയുസ്സ് ഉള്ള കാലത്തോളം അതവര്‍ തുടരുക തന്നെ ചെയ്യും .. ...എന്നാല്‍ ഇപ്പോള്‍ അവര്‍ മറ്റു ചിലരെ കൂടി വ്യാപകമായി എതിര്‍ത്തു വരുന്നു . ഇന്നലത്തെ ചേളാരി പരിപാടി ശ്രദ്ധിച്ചവര്‍ക്ക് അത് മനസ്സിലാകും . ഇക്കാലം വരെ അവര്‍ക്ക് വേണ്ടി പ്രസംഗിച്ച റഹ്മത്തുള്ള ഖാസിമി കോഴിക്കോട് നടത്തിയ പരിഹാസം പ്രബോധനമൊ എന്ന വിഷയത്തില്‍ നടന്ന പ്രസംഗം കേട്ടവര്‍ക്കു അറിയാം ,അതില്‍ ഒരാളെയും അദ്ദേഹം വിമര്‍ശിച്ചിട്ടില്ല . മുസ്ലിം സംഘടനകള്‍ക്കും പണ്ഡിതന്‍ മാര്‍ക്കും നേരെയുള്ള ഇന്നത്തെ രീതിയില്‍ ഉള്ള ഈ അലക്കല്‍ പ്രവണ ത അവസാനിപ്പിക്കണം , അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ആക്ഷേപിക്കുന്നത് നിര്‍ത്തണം എന്നാണ് . ഇസ്ലാമിനെ അറിയുന്ന ബുദ്ധിയുള്ള ഒരാളും ഖാസിമി യുടെ ആ പ്രഭാഷണത്തില്‍ തെറ്റ് കാണുകയില്ല . എന്നാല്‍ അദ്ദേഹത്തെ ഇന്നലെ ചേളാരി വേദിയില്‍ പരിഹസിക്കുന്ന കാഴ്ച യാണ് കാണാന്‍ കഴിഞ്ഞത് . . ഖാസിമിയുടെ കോഴിക്കോട് ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കാന്‍ പോയ എത്രയോ എ പി അനുകൂലികള്‍ ഉണ്ടായിരുന്നു . വളരെ മാന്യമായ നിലക്ക് ഖുര്‍ആന്‍ പ്രഭാഷണം എന്ന പേരില്‍ പരിപാടികള്‍ നടത്തിയിരുന്ന ഖാസിമിയെ , കാന്തപുരം വിരുദ്ധ പ്രഭാഷങ്ങളുടെ ആളാ ക്കി മാറ്റിയത് ഈ ചേളാരി കമ്പനി ആയിരുന്നു . ഇപ്പോള്‍ പലതും തിരിച്ചറിഞ്ഞു ദീനീ നിയമങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ , അയാള്‍ പരിഹാസിക്കപ്പെട്ടു . ഇക്കാലം വരെ ഖാസിമിയുടെ പ്രാര്‍ത്ഥനക്ക്‌ ആമീന്‍ പറഞ്ഞവരെ കൊണ്ട് ,അയാള്‍ക്ക്‌ എതിരെ തക്ബീര്‍ വിളിപ്പിച്ചു ഇവര്‍ . ബുദ്ധിയുള്ളവര്‍ ഒന്നേ പറയേണ്ടതുള്ളൂ ..ഖാസിമി ചെയ്ത തെറ്റ് എന്താണ് . കാന്തപുരം വിഭാഗത്തിലേക്ക് പോയോ അദ്ദേഹം ..? അവര്‍ നല്ലവരാണ് എന്ന് പറഞ്ഞോ ..? ചേളാരി സമസ്ത മോശം ആണ് എന്ന് പറഞ്ഞോ ...? ഒന്നുമില്ല ..പിന്നെ എന്തിനായിരുന്നു ..അയാളെ അവര്‍ പരിഹസിച്ചത്‌ ..? 
ഇനി മറ്റൊന്ന് , ചന്ദ്രിക പത്രം , അതിനെതിരെയും കേട്ടു ആ വേദിയില്‍ കൊലവിളികള്‍ . ബഹു : ഹൈദരാലി ശിഹാബു തങ്ങളുടെ കാല്‍ച്ചുവട്ടില്‍ ആണ് ഞങ്ങള്‍ എന്ന് ആവര്ത്തിക്കുന്നവര്‍ . ഇക്കാലംവരെ പാണക്കാട്‌ തങ്ങന്മാര്‍ ജീവസ്സും ഓജസ്സും നല്‍കിയ ചന്ദ്രിക ക്കെതിരെ ഉറഞ്ഞു തുള്ളുന്നത് ആര്‍ക്കു വേണ്ടിയാണ് ..? ജമാഅത്തെ ഇസലാമിക്കാരുടെ ആശീര്‍ വാദത്തോടെ പുറത്തിറക്കാന്‍ ശ്രമം നടത്തുന്ന സുപ്രഭാത ത്തിനെ പൊലിപ്പിക്കാന്‍ വേണ്ടിയാണോ ..ഈ കൊലവിളികള്‍ ..? 

മലയാളത്തില്‍ ഉള്ള സകല തെറികളും പഠിച്ചു വെച്ച ഇവര്‍ ഇന്നലെ യൂത്ത് ലീഗ് കാര്‍ക്ക് നല്‍കിയത് എരപ്പാളികള്‍ എന്ന പേരാണ് . ഈ യൂത്ത് ലീഗിനെയും നയിക്കുന്നത് പാണക്കാട് തങ്ങള്‍ മാര്‍ തന്നെയല്ലേ ...അവരിലെ ഓരോ ചെറിയ തങ്ങള്‍മാരും യൂത്ത് ലീഗുകാരും അല്ലെ ...? ഈ എരപ്പാളി പ്രയോഗം ഇവിടം വരെ ചെന്നെത്തും എന്ന് നിങ്ങള്‍ ആലോചിക്കുക . ഇനിയുള്ള ചോദ്യം ചോദിക്കാന്‍ എന്റെ നാവു അനുവദിക്കില്ല . ഇതൊന്നും സ്റ്റേജു കെട്ടി പറയുന്നത് ആര്യാടാനോ ..പിണറായി സഖാവോ അല്ലല്ലോ , സമസ്തയുടെ ആലിമീങ്ങള്‍ എന്ന് സ്വയം കൊട്ടി ഘോഷിക്കുനവര്‍ അല്ലെ ..? ഇതാണോ ദീന്‍ .?.. പരസ്യമായി സ്റ്റേജു കെട്ടി തലപ്പാവും താടിയും വെച്ച് ഇപ്രകാരം തെറി കള്‍ പറയലാണോ സമസ്ത .? ..അതല്ലേ ഖാസിമി വേണ്ടാ എന്ന് പറഞ്ഞത് . അത് കൊണ്ടല്ലേ അയാളെയും പരിഹസിച്ചത്‌ .

കെട്ടത് എവിടെയും ഉണ്ടാകാം ..അതാരും വെച്ച് പൊറുപ്പിക്കില്ല . അങ്ങിനെ കെട്ട് ചീഞ്ഞു നാറിയ രണ്ടെണ്ണമാണ് ഇസ്മായില്‍ തോട്ടുമുക്കവും , ഹസന്‍ പൂക്കൊട്ടൂരും .അവരാണ് ഇപ്പോള്‍ ഈ ചേളാരി സമസ്തയുടെ മുഖ്യ വക്താക്കള്‍ . അവര്‍ ഈ സമസ്തയെ എവിടെ കൊണ്ടെത്തിക്കും എന്ന് കണ്ടറിയണം. അവരുടെ കൂട്ടത്തി ലേക്കാണ് പുതുതായി 
ഇന്നലെ കയറി വന്ന രാമന്തളിയും ചെന്നെത്തുന്നത് . അയാളെ സുന്നീ സംഘടന പുറത്താക്കിയ താണ് എന്ന് എല്ലാവര്ക്കും അറിയാം. എസ് .എസ് എഫി ന്റെയോ , എസ് വൈ എസിന്റെയോ ഒരു യൂണിറ്റു ഭാരവാഹി ആയി പോലും അയാള്‍ ഉണ്ടായിട്ടില്ല . സംഘടനാ നിര്‍ദ്ദേശം ഇല്ലാതെ , സംഘടന സംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യാപകമായി സി ഡി ഇറക്കി ബിസിനസ് ആയിരുന്നു അയാളുടെ ലക്‌ഷ്യം . അതിനു നൌഷാദ് അഹ്സനി പ്രസംഗിച്ചു കൊടുക്കും. മുജാഹിദു മായി വെല്ലുവിളി നടത്തും , സംവാദങ്ങള്‍ക്ക് വെല്ലു വിളിക്കും , സുന്നീ പക്ഷത്തെ മോഡറെറ്റര്‍ രാമന്തളി , പരിപാടി കഴിഞ്ഞാല്‍ പിന്നെ സി ഡി വില്പനയുടെ പൊടി പൂരം . വല്ല പ്രശനവും ഉണ്ടായാല്‍ പഴി എസ് .എസ് എഫിനും , എസ് വൈ എസിനും .ജീവസ്സുള്ള ഒരു സംഘടന യും വെച്ച് പൊറുപ്പിക്കില്ല ഈ പ്രവണത . രാമന്തളിയെക്കെതിരെയും നൌഷാദ് അഹ്സ നിക്കെതിരെയും കൂടെയുള്ള ചിലര്‍ക്കു .എതിരെയും സംഘടനാ തലത്തില്‍ ചര്‍ച്ചകള്‍ നടന്നു . കാര്യങ്ങളുടെ പോക്ക് ശരിയാല്ല മനസ്സിലാക്കിയ രാമന്തളി കാന്തപുരം ഉസ്താദിന്റെ യും തിരു കേശ ത്തിന്റെയും സംരക്ഷകനായി സ്വയം കുപ്പായം ഇട്ടു., 
സംഘടനാ തലത്തില്‍, ഇത്തരം പ്രവണതകളെ ശക്തമായി എതിര്‍ക്കുന്ന പൊന്മള ഉസ്താദിന് എതിരെ ചാനലില്‍ പ്രത്യക്ഷപ്പെട്ടു . അതോടെ സംഘടന അയാള്‍ക്ക്‌ ഉണ്ടായിരുന്ന പ്രാഥമിക അംഗത്വം റദ്ദാക്കി . അയാള്‍ സംഘടനക്കു പുറത്ത് ആണ് എന്നറിയിച്ചു . കൂടെ ഉണ്ടായിരുന്ന നൌഷാദ് അഹ്സനി തെറ്റുകള്‍ തിരുത്താം എന്ന വ്യവസ്ഥയില്‍, ഇവിടെ നിന്നു. സംഘടനക്ക് വേണ്ടി ആദര്‍ശം പ്രസംഗിച്ചു നടന്ന ഒരാള്‍ തെറ്റ് തിരുത്താന്‍ തയ്യാറാകുമ്പോള്‍ അത് പരിഗണിക്കുക സ്വാഭാവികം . പക്ഷെ സുന്നീ പ്രവര്ത്തകര്‍ ഒന്ന് കണ്ടറിഞ്ഞു . ഫലമോ ഒരു പരിപാടിയും ഇല്ലാതെ അഹസ്നി വീട്ടില്‍ ഇരിപ്പായി . ഈ അവസരം മുതലെടുത്ത്‌ ചെളാരിക്കാര്‍ നൌഷാദ് അഹ്സനിക്ക് വല വിരിച്ചു . 
രാമന്തളി ആ വലയിലേക്ക് നൌഷാദ് അഹ്സനിയെ വേഗത്തില്‍ എത്തിച്ചു . രാമന്തളിയെ കൊണ്ട് ചേളാരിക്കാര്‍ക്ക് തലവേദന അല്ലാതെ ഉപകാരം കിട്ടും എന്ന് തോന്നുന്നില്ല . എന്നാല്‍ നൌഷാദ് അഹ്സനി അങ്ങിനെ അല്ല . ഇന്നയാള്‍ തിരിഞ്ഞു കുത്തുന്ന ഉസ്താദുമാരുടെ കീഴില്‍ പഠിച്ച ആളാണ്‌ അദേഹം . അതിന്റെ ഗുണം , ഉസ്താദ് മാരുടേയും ഇതുവരെ അന്നം നല്‍കിയ ഉമ്മമാരുടെയും മാനസിക വിഷമം , ഒരു കുരുത്ത ക്കെട് ആയി മാറിയിട്ടില്ല എങ്കില്‍ അയാള്‍ക്ക്‌ ഉണ്ടാകും. മുജാഹിദു വിഭാഗത്തിനു എതിരെ , അവരുടെ ദൌര്‍ബല്യങ്ങള്‍ അറിഞ്ഞു പോരാടുന്ന ഒരാള്‍ ചേളാരി സമസ്തയില്‍ ഇല്ല എന്നുള്ളതിന്റെ കുറവ് നികത്താന്‍ നൌഷാദിന് കഴിയും. ആ നിലക്ക് ചെളാരിക്കാര്‍ ഉപയോഗ പ്പെടുത്തിയാല്‍ അത് ഞങ്ങള്‍ക്ക് ഒരു പാട് സന്തോഷമുണ്ടാക്കും ..ഈ കൂറ് മാറ്റം വെറുതെ ആയില്ലല്ലോ എന്ന് കരുതി ഞങ്ങള്‍ അദ്ദേഹത്തിനു ആശീര്‍ വാദങ്ങള്‍ അര്‍പ്പിക്കും. ...പക്ഷെ അതുണ്ടാകും എന്ന് തോന്നുന്നില്ല , ചേളാരി ആലയത്തില്‍ നിന്ന് പുതിയ തെറി പാഠങ്ങള്‍ പഠിച്ചാല്‍ , മാത്രമേ അയാള്‍ക്ക്‌ അവിടെ നില നില്‍പ്പ് ഉള്ളൂ . അത് കക്കാട് ഫൈസി യിലൂടെ നമ്മള്‍ കണ്ടതാണ് . 

സുന്നികള്‍ക്ക് ഇന്നലത്തെ ഈ കുതിര കച്ചവടം കൊണ്ടൊരു നഷ്ടവും ഇല്ല. ശുദ്ധീകരണ കാലം ആണിത് . നൌഷാദ്‌ അഹ്സനിക്ക് പകരം വെക്കാന്‍ പറ്റിയ അതിലും മുന്തിയതു കാന്തപുരം പക്ഷത്ത് ഉണ്ട് എന്ന് , മുഖ്യ എതിരാളികള്‍ ആയ വഹാബികള്‍ക്ക് വരേ അറിയാം. എന്നാല്‍ ഇവിടന്നു കൂടു വിട്ടു ചേക്കേറിയ ചിലരുടെ ബലത്തില്‍ ചേളാരി സമസ്ത ക്കാരുടെ അഹങ്കാരത്തിനു ബലം വെക്കുമ്പോള്‍ അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരിക , ഇക്കാലം വരെ ചേളാരി സമസ്തക്ക്‌ ചെല്ലും ചെലവും കൊടുത്തു പോറ്റിയവര്‍ ആയിരിക്കും...അതാണ്‌ ഇപ്പോള്‍ അവരുടെ പാടികളില്‍ നിന്നുള്ള സൂചനകളും .

2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

പ്രമാണങ്ങളറിയാത്ത പ്രാമാണികന്മാര്‍

 കടപ്പാട് ; ഓ. എം .തരുവണ  -- സിറാജ് ലൈവ് .കോം

രണ്ട് വര്‍ഷം മുമ്പ് ഇവരുന്നയിച്ച പ്രശ്‌നങ്ങള്‍ അക്കമിട്ടു പറയാം; ഇതല്ലാത്ത പുതിയതെന്തെങ്കിലും ഇപ്പോള്‍ പറയുന്നുണ്ടോ എന്നു വായനക്കാര്‍ പരിശോധിച്ചു നോക്കണം. ഒന്ന്: തിരുശേഷിപ്പുകളെ ആദരിക്കാനും അതുകൊണ്ടു ബറകത്തെടുക്കാനും സനദ്(കൈമാറ്റ പരമ്പര) കണ്ടു ബോധ്യപ്പെടണം. രണ്ട്: മര്‍കസില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശങ്ങള്‍ക്കു സനദില്ല. മൂന്ന്: മര്‍കസിലുള്ള സനദ് ശരിയല്ല; അത് ഏതോ ഒരു സഖാഫി എഴുതിയുണ്ടാക്കിയതാണ്, അല്ല; ഖാദിരിയ്യഃ സില്‍സിലയുടെ പകര്‍പ്പാണ്. നാല്: മര്‍കസിനു തിരുകേശം കൈമാറിയ ശെയ്ഖ് ഖസ്‌റജിയും ജാലിയാവാലയും സ്വീകാര്യരല്ല. അഞ്ച്: തിരുകേശം മുക്കിയ ജലം വിറ്റ് മര്‍കസ് സാമ്പത്തിക നേട്ടമുണ്ടാക്കി. ആറ്: തിരുകേശത്തിന്റെ മറവില്‍ ജനങ്ങളെ കബളിപ്പിച്ചു പണം പിരിച്ചു മസ്ജിദ് നിര്‍മിക്കുന്നു. വരട്ടിയും കറിവെച്ചും പൊരിച്ചും നിറുത്തിപ്പൊരിച്ചും രണ്ട് വര്‍ഷമായി വിളമ്പിക്കൊണ്ടിരിക്കുന്ന വിഭവങ്ങള്‍ ഈ അഞ്ചാറ് ആക്ഷേപങ്ങളാണ്. ഇതിനൊക്കെ മറുപടി പറഞ്ഞു തുലച്ചുവിട്ടതുമാണ്. ആവര്‍ത്തിക്കുന്നവര്‍ക്കു നാണവും മാനവും ഇല്ലെന്നു കരുതി കേള്‍ക്കുന്നവര്‍ക്ക് അതില്ല എന്നു കരുതരുത്. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്രെ! വെളിപ്പെടുത്തലുകളും വെളിക്കുപോക്കുമൊക്കെ നല്ലതാണ്. വെളിക്കുപോകേണ്ടത് അകത്തുതന്നെ കെട്ടിക്കിടക്കുന്നതുകൊണ്ടാണ് അതിങ്ങനെ വായിലൂടെ പുറത്തുവരുന്നത്.ഇതു സംഭവിക്കാതിരിക്കാനാണു ജനങ്ങള്‍ ദിവസം രണ്ട്‌നേരം വെളിക്കുപോകുന്നത്- കഥയില്ലാത്ത ഖൗമ്!

   ഈ വൈസ് ചാന്‍സ്‌ലര്‍ മുഴുത്ത നാടന്‍ ന്യായങ്ങള്‍ വച്ചാണു മതം പറയുന്നത്, പണ്ഡിതന്മാരാണെങ്കില്‍ കിതാബ് കൊണ്ടു സംസാരിക്കണം. തിരുശേഷിപ്പുകള്‍ കൊണ്ടു ബറകത്തെടുക്കുന്നതിനും അതിനെ ആദരിക്കുന്നതിനും സനദ് കണ്ടു ബോധ്യപ്പെടണമെന്ന് ഇസ്‌ലാമിലെ ഏതു പ്രമാണമാണു നിഷ്‌കര്‍ഷിക്കുന്നത?~’പ്രാമാണികമായി’ തെളിയിക്കപ്പെട്ടതാണ്, ‘പ്രാമാണികമായി’ പറഞ്ഞതാണ് എന്നിങ്ങനെ ‘പ്രമാണം’ ആവര്‍ത്തിക്കുന്നുണ്ടല്ലോ മി. ബഹാഉദ്ദീന്‍. പ്രമാണങ്ങള്‍ നിരത്തിവെച്ചു മറുപടി പറയണം- താങ്കള്‍ പറയുന്നതുപോലുള്ള ഒരു ശാസന ഇസ്‌ലാമിലുണ്ടോ? സനദ് കാണുകയോ ഉറപ്പിക്കുകയോ ചെയ്യാതെ പൂര്‍വസൂരികളായ മഹാന്മാര്‍ തിരുശേഷിപ്പുകള്‍കൊണ്ടു ബറകത്തെടുത്തതിനു ഡസന്‍ കണക്കിനു തെളിവുകള്‍ തരാം; പ്രാമാണികമായിത്തന്നെ, അംഗീകരിക്കുമോ? നിസ്‌കാരത്തില്‍ ഫാതിഹഃ നിര്‍ബന്ധമാണെന്നും ളുഹറ് നിസ്‌കാരം നാല് റക്അത്താണെന്നും ഹദീസുകള്‍ കൊണ്ടു സ്ഥിരപ്പെട്ടതാണ്. നിസ്‌കരിക്കുന്നവരെല്ലാം ഈ ഹദീസുകളും അതിന്റെ സനദും കണ്ടു ബോധ്യപ്പെടണമെന്നു ഇസ്‌ലാമില്‍ ഒരു നിയമവുമില്ല. അതു മുഹദ്ദിസുകളുടെയും(ഹദീസ് ശാസ്ത്രജ്ഞന്മാര്‍) മുജ്തഹിദുകളായ ഇമാമുകളുടെയും കാര്യമാണ്. മൗലിക പ്രധാനമായ ഇത്തരം വിഷയങ്ങളില്‍ പോലും സനദ് പരിശോധിക്കാന്‍ സാധാരണക്കാര്‍ക്കോ പണ്ഡിതന്മാര്‍ക്കു പോലുമോ ബാധ്യതയില്ലെന്നിരിക്കെ ഐച്ഛികമായ ഒരു വിഷയത്തില്‍ സനദ് കണ്ടു ബോധ്യപ്പെടണം എന്ന വാദം അനിസ്‌ലാമികമല്ലേ? ഇവരേതു ഗോശാലയില്‍ പോയിട്ടാണു മതം പഠിച്ചത്? മി. ബഹാഉദ്ദീന്‍, താങ്കള്‍ വൈസ് ചാന്‍സലറായിക്കോളൂ; വെയ്സ്റ്റ് ചാന്‍സലറാകരുത്.
രാജ്യത്തിനകത്തും പുറത്തുമായി ധാരാളം കേന്ദ്രങ്ങളില്‍ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചുവരുന്നുണ്ട്. ഈ സൂക്ഷിപ്പുകാരുടെ കൈവശം കൈമാറ്റരേഖകളുണ്ടെങ്കില്‍ അതുപോലെ, മതിയായ കൈമാറ്റരേഖ മര്‍കസും സൂക്ഷിച്ചിട്ടുണ്ട്. തര്‍ക്കമുള്ളവര്‍ക്കു പരിശോധിക്കാം. ശരിയായ സനദല്ല എന്നു തോന്നുന്നവര്‍ക്ക് അക്കാര്യം ചൂണ്ടിക്കാണിക്കാം; പ്രാമാണികമായിരിക്കണമെന്നു മാത്രം- വായ്ത്താരി പോര. മര്‍കസിലെ രേഖ ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സിലയാണത്രെ. ശരിയല്ല, അല്ല; ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സില വഴി തിരുശേഷിപ്പുകള്‍ വരാന്‍ പാടില്ല എന്നു ഏതു പ്രമാണമാണ് ഉത്തരവായിരിക്കുന്നത്? തിരുശേഷിപ്പുകള്‍ മതപരമായ വിഷയമാണ്. ഹദീസുകളിലും വ്യാഖ്യാനങ്ങളിലും പൂര്‍വികരുടെ കിതാബുകളിലും സ്വാഭാവികമായും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നിട്ടുണ്ട്. ഇവ്വിഷയം പഠിക്കാനിറങ്ങിയപ്പോള്‍ വെറും കോളമിസ്റ്റായ ഈ ലേഖകന്‍ മുപ്പതോളം ഗ്രന്ഥങ്ങള്‍ ‘റഫര്‍’ ചെയ്തിട്ടുണ്ട്. ‘പ്രാമാണികം’ എന്നു തലങ്ങും വിലങ്ങും പറയുന്ന വൈസ് ചാന്‍സലറും അയാളുടെ തലവനായ ചാന്‍സ്‌ലറും സകല മുസ്‌ല്യാര്‍മാരും ഒരു സമസ്ത അപ്പാടെയും തലകുത്തി നിന്നിട്ടും രണ്ട് വര്‍ഷമായി അര വരി പ്രാമാണം എവിടെയും ഉദ്ധരിച്ചു കാണുന്നില്ല! പണ്ഡിതസമൂഹത്തിനു ചീത്തപ്പേരു വീഴാതിരിക്കാന്‍ ഇവര്‍ തലപ്പാവഴിച്ചു വെക്കണം, ജീവിക്കാന്‍ മറ്റെന്തൊക്കെ വഴികളുണ്ട്. മര്‍കസിനു തിരുകേശങ്ങള്‍ കൈമാറിയ ശെയ്ഖ് ഖസ്‌റജിയും ജാലിയാവാലയും അയോഗ്യരാണെന്ന് ഇവര്‍ തുടക്കം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എല്ലാം ‘പ്രാമാണിക’മായി പറയുന്നവരായതുകൊണ്ടു ചോദിക്കുകയാണ്; തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും ഈ വ്യക്തികള്‍ക്കുള്ള മതപരമായ അയോഗ്യത എന്താണ്? മറുപടി പ്രാമാണികവും വസ്തുതാപരവും ആകണേ! ‘തിരുകേശം മുക്കിയ ജലം വിറ്റു കാശു വാങ്ങി’ എന്ന ആക്ഷേപം ശുദ്ധ നുണയാണ്. ഗീബല്‍സിയന്‍ തത്വം രാഷ്ട്രീയക്കാര്‍ക്കു ചേരും, രാഷ്ട്രീയത്തിനു കൂട്ടുകിടക്കുന്നവര്‍ക്കും ചേരും. താടിയും തലപ്പാവും വെച്ച പണ്ഡിതവേഷങ്ങള്‍ ഗീബല്‍സിയന്‍ തത്വം പ്രയോഗിച്ചാല്‍ അതിനു പ്രയോഗിക്കേണ്ട ഭാഷ വേറെയാണ്.
തിരുകേശത്തെചൊല്ലി സമസ്തയിലെ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടത്രെ! ഇതും തുടക്കം മുതല്‍ പറഞ്ഞുകേട്ടതിന്റെ തനിയാവര്‍ത്തനമാണ്. പൊന്മള ഉസ്താദ് മുതല്‍ താജുല്‍ഉലമയുടെ വരെ പേരുകള്‍ ഈ ആക്ഷേപത്തില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സമസ്തയിലെ ഉലമാഇനെക്കുറിച്ച് ഇവരെന്താ ധരിച്ചത്, ആള്‍ക്കൂട്ടത്തിലെ കമ്മുകളാണെന്നോ? വിശ്രുതനായ വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ സ്ഥാപിച്ച മഹാപ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരാണിവര്‍. ഏതോ രാഷ്ട്രീയ പാര്‍ട്ടി തങ്ങള്‍ക്കു സിന്ദാബാദ് വിളിക്കാന്‍ തട്ടിക്കൂട്ടിയ കെട്ടുവേഷങ്ങളല്ല. മഹാമനീഷികളായ പാങ്ങും പതിയും അബ്ദുല്‍ബാരി തങ്ങളും കെട്ടിപ്പടുത്ത മഹാപ്രസ്ഥാനത്തെ ഒരു പാര്‍ട്ടിക്കുവേണ്ടി കുത്തിപ്പിളര്‍ത്തിയപ്പോള്‍ കോടികളുടെ ബേങ്ക് ബാലന്‍സിനു പിന്നില്‍ ചുരുണ്ടുകൂടിയവരല്ല സമസ്തയുടെ ഉലമാക്കള്‍, ഖാളീഖുളാത്ത് സ്ഥാനമാനങ്ങളും പാര്‍ട്ടിയാപ്പീസിലെ വിരുന്നും കണ്ടു ആദര്‍ശം ചുരുട്ടിക്കെട്ടി അട്ടത്തിട്ടവരുമല്ല. സകലം ഉപേക്ഷിച്ച് ഒരാദര്‍ശത്തിനുവേണ്ടി വെറും കൈയുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങാന്‍ ചങ്കുറപ്പ് കാണിച്ചവരാണ്. ഈ പണ്ഡിതന്മാരെ വെച്ച് ഊഹക്കഥകള്‍ മെനയുന്നതു മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നമാണ്, വിഷയത്തില്‍ നിലപാടെന്തെന്നു സമസ്ത മുശാവറ ഏകസ്വരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മര്‍കസ് പ്രൊമോട്ട് ചെയ്യുന്ന പരിപാടികള്‍ക്കും പദ്ധതികള്‍ക്കും സമൂഹത്തിന്റെ തുറന്ന പിന്തുണയും കലവറയില്ലാത്ത സഹകരണവുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും ഇതര മതവിഭാഗങ്ങളും ഉദാരമായിട്ടാണ് മര്‍കസിനോട് ഈ വിഷയത്തില്‍ സഹകരിക്കുന്നത്. ഹെറിറ്റേജ് മ്യൂസിയവും മസ്ജിദും ഉള്‍പ്പെടുന്ന മര്‍കസ് നോളജ്‌സിറ്റി പദ്ധതിയുടെ ശിലയിടല്‍ ചടങ്ങുകള്‍ കണ്ണ് തുറന്നു കണ്ടില്ലേ? മുഖ്യമന്ത്രിയും നാലഞ്ച് മന്ത്രിമാരും നിരവധി ജനപ്രതിനിധികളും വിവിധ മത-സാമൂഹിക-രാഷ്ട്രീയ നേതാക്കളും കൂട്ടത്തോടെയാണ് പങ്കെടുത്തത്. ഈ പരിപാടി നല്‍കുന്ന സന്ദേശം വ്യക്തമാണ്; കേരളം ഒറ്റക്കെട്ടായി മര്‍കസിന്റെ പദ്ധതിക്കു പിന്നിലുണ്ട്. പദ്ധതി പ്രദേശത്തേക്കു വിശാലമായ പാതയുള്‍പ്പെടെ പല സഹായങ്ങളും ആ വേദിയില്‍ വെച്ചു സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇത്തരമൊരു പദ്ധതിക്കെതിരെയാണ് അസൂയയും വിദ്വേഷവും കൊണ്ടു പ്രജ്ഞ നശിച്ച ഒരുപിടി അന്തംകമ്മികള്‍ ഇറങ്ങിയിരിക്കുന്നത്. ഇവരെ വഷളാക്കാന്‍ പടച്ചതമ്പുരാന്‍ തീരുമാനിച്ചതാണ്. ആരും വിചാരിച്ചിട്ടു കാര്യമില്ല; രക്ഷപ്പെടില്ല.
പണ്ഡിതന്മാരെക്കുറിച്ചു കേശാലു, കേശകൂടാരം എന്നിങ്ങനെയാണ് ഒരു വൈസ് ചാന്‍സലറുടെ ഭാഷ, ഇതേതാ സംസ്‌കാരം; ഇയാളുടെ സമനില പോയോ? സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്നാല്‍ നാവു കുഴയുകയും ബോധം മറയുകയും ചെയ്യുന്നയാളാണെന്ന് അനുഭവസ്ഥര്‍ രേഖപ്പെടുത്തിവെച്ചത് വായിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്തിനകത്തായാലും അതുതന്നെയാണോ അവസ്ഥ? ഇടക്കിടെ ‘മാഹി’ യെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതു കേട്ടപ്പോള്‍ തോന്നിയതാണേ- ഇല്ലെങ്കില്‍ വിട്ടു. പിന്നെ; കോടതി, കേസ് എന്നൊക്കെ പറഞ്ഞു വിരട്ടാനുള്ള ശ്രമമുണ്ടല്ലോ; സമസ്തയോടു വേണ്ട, കോടതിയും കേസും ചേളാരിയിലെ തട്ടിന്‍പുറത്തു നടക്കുന്ന ഉപജാപക ഏര്‍പ്പാടൊന്നുമല്ല. കണ്ണുരുട്ടി പേടിപ്പിക്കാന്‍ ഇത് വെള്ള കാണുമ്പോള്‍ ഉടുമുണ്ട് നനയുന്ന ലീഗുമല്ല.
കാന്തപുരത്തിന്റെ രക്തത്തിനു വേണ്ടിയാണ് ഈ ദാഹമെങ്കില്‍ പാഴ്ജന്മം എന്നേ പറയാനുള്ളൂ. 20 വര്‍ഷം മുമ്പ് ഒരു തുള്ളിക്കുവേണ്ടി ദാഹിച്ചു മോഹിച്ചു തൊണ്ടപൊട്ടി മരിച്ചു ഖബറടങ്ങിയവരുണ്ട് ആ കൂട്ടത്തില്‍, ആ മീസാന്‍ കല്ലുകള്‍ ഒന്നിളക്കി നോക്ക്; തോല്‍വിയുടെ കഥ പറഞ്ഞുതരും. കേരളത്തിനകത്തെ ഇത്തിരി വട്ടത്തില്‍ കഴിഞ്ഞിരുന്ന കാന്തപുരത്തെ നേരിടാന്‍ അന്നിറങ്ങിയത് വമ്പന്മാരും കൊമ്പന്മാരുമായിരുന്നു; ഇന്നത്തെ പരല്‍മീനുകളല്ല. ആ മഹാസമുദ്രങ്ങള്‍ നീന്തിക്കയറിവന്ന കാന്തപുരം ഇന്ന് രാജ്യത്തിനകത്തും പുറത്തും പണ്ഡിത ലോകത്തും നിറഞ്ഞുനില്‍ക്കുന്ന ആഗോള വ്യക്തിത്വമാണ്. ഈ കാന്തപുരത്തെ നേരിടാന്‍, പയ്യന്മാര്‍ക്ക് 5-ാം ക്ലാസില്‍ പ്രവേശനം കൊടുക്കുന്ന ഒരു വിശ്വോത്തര യൂനിവേഴ്‌സിറ്റിയുടെ വെയ്സ്റ്റ് ചാന്‍സലറും കമ്പനിയും- വെളിവില്ലാതെ പോയാലെന്തു ചെയ്യും! ‘ആഗോള പണ്ഡിത സഭാംഗം’ എന്ന അടിക്കുറിപ്പ് ലേഖനത്തിനൊടുവിലെല്ലാം ആവര്‍ത്തിക്കുന്നതിനു പകരം ബോര്‍ഡെഴുതി കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതു കൊള്ളാം. ബോര്‍ഡെഴുതുമ്പോള്‍ ഈ ആഗോളന്‍ യൂസുഫുല്‍ ഖര്‍ളാവി നേതൃത്വം വഹിക്കുന്നതാണെന്ന കാര്യം കൂടി എഴുതാന്‍ മറക്കരുത്, വര്‍ഗം തിരിച്ചറിയാന്‍ ഉപകരിക്കും. (ഈ ലേഖകന്‍ ആഗോള പണ്ഡിതസഭാംഗമല്ല).

2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

തിരുകേശവിവാദം നിറുത്താന്‍ സമയമായ് പോലും…

ഒ എം തരുവണ

 | സിറാജ് ലൈവ് .കോം



 തിരുകേശ വിവാദം നിറുത്താന്‍ സമയമായിരിക്കുന്നുവെന്നാണ് ബഹാഉദ്ദീന്‍ കൂരിയാട് പറയുന്നത്. തുടങ്ങിയ ആളിനു തന്നെ നിറുത്താന്‍ സമയമായിരിക്കുന്നുവെന്നു തോന്നുന്നുവെങ്കില്‍ നല്ല കാര്യമാണ്. നാട്ടുകാരെ മുഴുവന്‍ വിളിച്ചുകൂട്ടി സമ്മതം ചോദിച്ചിട്ടൊന്നുമല്ലല്ലോ തുടങ്ങിയത്, അതുകൊണ്ട് അവസാനിപ്പിക്കാനും ഒരു പൊതുസമ്മതത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. രണ്ട് വര്‍ഷം മുമ്പാണ് ബഹാഉദ്ദീനും അയാളുടെ സമസ്തയും ഈ പാഴ്‌വിവാദം കെട്ടിപ്പേറിക്കൊണ്ടുവന്നത്. അന്ന് ഇവരുന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും സുന്നീ പ്രസ്ഥാനം അക്കമിട്ടു മറുപടി പറഞ്ഞതാണ്; ഒന്നര വര്‍ഷം മുമ്പ് കഥകഴിച്ചു പെരുവഴിയിലുപേക്ഷിച്ചതുമാണ്. ഇപ്പോള്‍ നിറുത്താന്‍ സമയമായിരിക്കുന്നുവെന്നു തോന്നുന്നുവത്രെ. നല്ല കാര്യം വൈകിത്തോന്നിയെന്നു വെച്ചു കുറ്റപ്പെടുത്താനാകുമോ? നിറുത്താന്‍ സമയമായി എന്നു തോന്നിത്തുടങ്ങിയ സ്ഥിതിക്ക് അതെത്രയും നേരത്തെയാകുന്നതാണ് തുടങ്ങിയവര്‍ക്കും സമുദായത്തിനും നല്ലത്. ചില കാര്യങ്ങള്‍ക്കൊരു കുഴപ്പമുണ്ട്; നിറുത്താന്‍ എപ്പോള്‍ തോന്നിയോ അപ്പോള്‍ നിറുത്തിക്കൊള്ളണം, അമാന്തം കാണിച്ചാല്‍ പിന്നെ നിറുത്താന്‍ കഴിഞ്ഞെന്നു വരില്ല. ജീവിതം തന്നെ അതങ്ങെടുത്തുകോണ്ടുപോയെന്നു വരും!
പ്രഖ്യാപിച്ചിരിക്കുന്ന അറുപതാം വാര്‍ഷികം കൂടി തിരുകേശ വിവാദത്തിന്റെ ചെലവില്‍ വിജയിപ്പിച്ചെടുക്കാനാണ് വിചാരമെങ്കില്‍ അഞ്ചാറ് മാസം കൂടി സമുദായം സഹിക്കേണ്ടതായിവരും. തിരുകേശ വിവാദം കത്തിച്ചുകിട്ടിയ വെളിച്ചത്തിലാണ് ബഹാഉദ്ദീന്റെ സ്ഥാപന സമ്മേളനത്തില്‍ ചരിത്രത്തിലാദ്യമായി നാലാളുകൂടിയത്. കൂരിയാട് മേള കൊഴുപ്പിച്ചതും ഈ വിവാദപ്പുകമറയത്താണ്. മറ്റൊരജന്‍ഡയും പരിപാടിയും ജനങ്ങള്‍ക്കു മുമ്പില്‍ വെക്കാനില്ലാത്തതുകൊണ്ട് നാല്‍പ്പതില്ലാത്ത ഈ അറുപത് കൂടി ഒന്നു വേവിച്ചെടുത്തോട്ടെ എന്നാണ് പറയുന്നതെങ്കില്‍; സമുദായം പലതും സഹിക്കുന്നുണ്ട്, അക്കൂട്ടത്തില്‍ ഇതും, അല്ലാതെന്തു പറയാന്‍? രാഷ്ട്രീയത്തിലെ കൂട്ടുകിടപ്പുകൊണ്ടു കിട്ടിയതാകണം ഇത്തരം നാലാം കിട നമ്പറുകള്‍. രണ്ട് എം പിമാര്‍ മാത്രമുണ്ടായിരുന്ന ബി ജെ പി രാജ്യം ഭരിക്കുന്നിടത്തേക്കു വളര്‍ന്നത് അയോധ്യാ പ്രശ്‌നം ദേശീയ വിവാദമാക്കി മുന്നില്‍ നിറുത്തിക്കൊണ്ടാണ്. ബാബരി മസ്ജിദ് തകര്‍ത്തതാണ് ചരിത്രത്തില്‍ ആ പാര്‍ട്ടി ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. മസ്ജിദ് മുന്നില്‍ വെച്ച് അയോധ്യാ പ്രശ്‌നം ലൈവായി നിലനിറുത്തിയിരുന്നുവെങ്കില്‍ ബി ജെ പിക്കിപ്പോള്‍ പ്രതിപക്ഷത്തിരിക്കേണ്ടിവരില്ലായിരുന്നത്രെ. തിരുകേശ വിവാദം ഇങ്ങനെ പൊന്‍മുട്ടയിടുന്ന താറാവാക്കിക്കൊണ്ടു നടക്കാനാണു പരിപാടിയെങ്കില്‍ സഹതപിക്കുക; അട്ടക്കു പൊട്ടക്കുളം.
ബഹാഉദ്ദീനും അയാളുടെ സമസ്തയും അയാളുടെ തന്നെ സ്വകാര്യ താത്പര്യമായ ജമാഅത്തെ ഇസ്‌ലാമിയും വഹാബി ഗ്രൂപ്പുകളും ചേര്‍ന്നാണ് ഈ അസംബന്ധ നാടകം കെട്ടിയെഴുന്നള്ളിച്ചത്. പിന്നീട് ഈ കൂട്ടായ്മയിലേക്കു വന്നുചേര്‍ന്ന കക്ഷികളുടെ പെരുപ്പവും വലിപ്പവും കോലവും കണ്ട് ശരിക്കും അമ്പരന്നുപോയി. ഖാദിയാനികള്‍, ചേകന്നൂരികള്‍, വ്യാജ ത്വരീഖത്തുകാര്‍, യുക്തിവാദികള്‍… എന്തൊരു ചേര്‍ച്ച! ചേളാരി സമസ്ത അതിന്റെ നിയോഗം അനുസരിച്ച് എത്തിച്ചേരേണ്ടിടത്തു തന്നെയാണ് എത്തിയതെന്ന് അന്നാണ് ബോധ്യപ്പെട്ടത്. അടിസ്ഥാനപരമായി തിരുകേശം ഇസ്‌ലാമിലെ ആത്മീയ വിഷയമാണ്. ഇസ്‌ലാമിലെ ആത്മീയതയേയും തിരുശേഷിപ്പുകളെയും നിരാകരിക്കുന്ന ബിദ്അത്തുകാരും എല്ലാത്തരം ആത്മീയതകളെയും എതിര്‍ക്കുന്ന ഭൗതികവാദികളും ചേളാരി സമസ്തയുടെ ബാനറില്‍ അണിനിരന്നു. കമ്യൂണിസത്തിന്റെ മതവിരോധം വരെ ഉപയോഗപ്പെടുത്താന്‍ ശ്രമമുണ്ടായിട്ടുണ്ട്; ക്ലിക്കായില്ലെന്നു മാത്രം.
കണ്ടുകൂടാത്തവരും തൊട്ടുകൂടാത്തവരും വേദികള്‍ പങ്കിട്ടു, പേജുകള്‍ പങ്കിട്ടു, സംയുക്ത ഗ്രന്ഥരചനയും നടത്തി, ബിദ്അത്തും സുന്നത്തും പരസ്പരം വിരുന്നൊരുക്കി പച്ചപ്പരവതാനി വിരിച്ചു സ്വീകരിച്ചു. ഖുറൈശികളുടെ നേതൃത്വത്തില്‍ മദീനയെ വിഴുങ്ങാന്‍ വന്ന സഖ്യശക്തികളെ ഓര്‍മിപ്പിക്കുന്നതായിരുന്നു തിരുശേഷിപ്പുകളെ എതിര്‍ക്കാന്‍ ചേളാരി സമസ്ത തട്ടിക്കൂട്ടിയ ഹറാംപിറന്ന മുന്നണി. ഖന്‍ദഖില്‍ എന്തു സംഭവിച്ചോ അതുതന്നെ ഈ അവിശുദ്ധ മുന്നണിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു.
ചേളാരി സമസ്തയുടെ ഞെളിയന്‍പറമ്പ് മുന്നണിക്കെതിരെ സുന്നിപ്രസ്ഥാനവും കാന്തപുരവും ഒറ്റക്കായിരുന്നു. പൊതുസമൂഹം തെറ്റിദ്ധരിക്കാതിരിക്കാന്‍ അന്ന് ഇവരുന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പ്രാഥമികമായി മറുപടി പറഞ്ഞതാണ്. അതിനപ്പുറം ഈ ചുളയില്ലാ വിവാദത്തിനു പിന്നാലെ കൂടേണ്ട എന്നായിരുന്നു സുന്നി നേതൃത്വത്തിന്റെ നിലപാട്. ആ സമസ്തക്കാര്‍ കൊണ്ടുവരുന്ന വിവാദങ്ങളുടെ വാലാകേണ്ട എന്നത് നേരത്തെയുള്ള നയമപരമായ നിലപാടായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ആ സംഘടനയുടെ മുഖ്യ ഏര്‍പ്പാട് വിവാദങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ്. നാടിനോ സമുദായത്തിനോ വേണ്ടി ഒന്നും ചെയ്യാനില്ലാതെ, വ്യാവസായികാടിസ്ഥാനത്തില്‍ വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന നിത്യശല്യങ്ങള്‍. ഇവര്‍ അര്‍ഹിക്കുന്നത് അവഗണന എന്ന മുന്തിയ പരിഗണന മാത്രമാണ്. അതു ലോഭമില്ലാതെ നല്‍കിപ്പോന്നിട്ടുമുണ്ട്.
തിരുകേശ വിവാദത്തില്‍ സുന്നി പ്രസ്ഥാനം പ്രതിസ്ഥാനത്തായിരുന്നു. എന്നിട്ടും പരിധിക്കപ്പുറം വിവാദം പേറേണ്ട എന്നു തീരുമാനിച്ചതിനു കാരണങ്ങളുണ്ട്. തിരുകേശവും മറ്റു തിരുശേഷിപ്പുകളും തീര്‍ത്തും മതകീയവും ആത്മീയവും സമുദായത്തിനകത്തു മാത്രം ചര്‍ച്ച ചെയ്യേണ്ടതുമായ വിഷയമാണ്. പൊതുസമൂഹത്തിന് ഒട്ടും താത്പര്യമില്ലാത്ത ഇത്തരം വിഷയങ്ങള്‍ സമൂഹമധ്യത്തിലേക്കു വലിച്ചിഴക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. ഒരു ബഹുസ്വര- ബഹുമത സമൂഹത്തില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചക്കിടുന്നത് ഇസ്‌ലാമിലെ ആത്മീയ ദര്‍ശനങ്ങള്‍ തെറ്റിദ്ധരിക്കാനും അവമതിക്കപ്പെടാനും കാരണമാകും. മതവും ആത്മീയതയുമൊക്കെ വ്യക്തികേന്ദ്രീകൃതമായിരിക്കണം എന്നു കരുതുന്ന ഒരു സാമൂഹിക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. പെണ്‍കുട്ടികള്‍ക്കു വ്യഭിചരിക്കാന്‍ പതിനാറ് വയസ്സ് മതിയെന്നും വിവാഹിതരാകാന്‍ പതിനെട്ട് വയസ്സ് വേണമെന്നും കരുതുന്ന നാടാണിത്, മദ്യവും പലിശയും ചൂതാട്ടവും തുടങ്ങി സകല തിന്മകളും ഇവിടെ പൊതുധാരയുടെ ഭാഗമാണ്. ഇത്തരമൊരു സാമൂഹികാവസ്ഥയില്‍ തിരുശേഷിപ്പുകളെ സംബന്ധിച്ച പൊതു ചര്‍ച്ച സമുദായത്തിനു ചീത്തപ്പേര് മാത്രമാകും നേടിത്തരിക.
ഇസ്‌ലാമില്‍ തന്നെ തിരുശേഷിപ്പുകളുടെ വിഷയം മതത്തിന്റെ മൗലികമായ ഒരാശയമല്ല; തീര്‍ത്തും ഐച്ഛികമാണ്, നിസ്‌കാരമോ നോമ്പോ സകാത്തോ പോലെ ‘മുഹ്കമാതി’ല്‍(വിധിവിലക്കുകളില്‍) ഉള്‍പ്പെടുന്നതല്ല. ഇത് ‘തഅഌമിന്റെയും തബര്‍റുകി’ന്റെയും(ആദരവിന്റെയും പുണ്യം തേടലിന്റെയും) വിഷയമാണ്. ഇവ്വിഷയത്തില്‍ മതം ആരെയും നിര്‍ബന്ധിക്കുന്നില്ല. മതത്തിനകത്തുതന്നെ നിര്‍ബന്ധശാസനയില്ലാത്ത ഒരു കാര്യത്തില്‍ എന്തിനു പൊതുസമൂഹത്തിനു മുമ്പില്‍ ചെന്നു പോരടിക്കണം? പല തരം വെല്ലുവിളികള്‍ക്കും അവശതകള്‍ക്കും നടുവിലാണ് മുസ്‌ലിം സമുദായം, ഭീഷണമായ ഇത്തരമൊരു ചുറ്റുപാടില്‍ തമ്മില്‍ തല്ലാനും വഴക്കിടാനുമുള്ള അവസരങ്ങളല്ല; ഒന്നിച്ചു നില്‍ക്കാനുള്ള സാധ്യതകളാണ് അന്വേഷിക്കേണ്ടത്. ഇത്തരം വൃഥാവിവാദങ്ങള്‍ നിലവിലുള്ള മുറിവിന്റെ ആഴവും പരപ്പും കൂട്ടാനേ സഹായിക്കൂ.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടാണ് ചേളാരി സമസ്തയിലെ വികാരജീവികള്‍ കൂകിയാര്‍ത്തു വന്നപ്പോള്‍ അതവഗണിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, സമ്മതിച്ചില്ല; അസത്യങ്ങളും അര്‍ധസത്യങ്ങളും നാടാകെ പറഞ്ഞുപരത്താന്‍ തുടങ്ങി, കുപ്രചാരണങ്ങള്‍ കെട്ടഴിച്ചുവിട്ടു, അപവാദപ്രചാരണത്തിനു സ്ഥിരം വേദികളുയര്‍ന്നു, ഇതിനുവേണ്ടി അവിശുദ്ധ കൂട്ടുകെട്ടുകള്‍ രൂപപ്പെട്ടു, മതപ്രമാണങ്ങള്‍ ദൂര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും മഹത്തുക്കള്‍ അവമതിക്കപ്പെടുകയും പൊതു സമൂഹം തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തു. പേ പിടിച്ചിറങ്ങിയതു പോലെ ഒരു തരം വേട്ടയായിരുന്നു. സഹികെട്ടപ്പോള്‍ പ്രതികരിച്ചു. 2011ലെ റമസാന്‍ വരെയുള്ള അഞ്ചാറ് മാസക്കാലം ശരിക്കും അലക്കി. പ്രസംഗത്തിനു പ്രസംഗം, ലേഖനത്തിനു ലേഖനം, ചുവരിനു ചുവര്, ഖണ്ഡനത്തിനു ഖണ്ഡനം, സംവാദം, ചോദ്യങ്ങള്‍ക്കെല്ലാം മറുപടി, സംശയങ്ങള്‍ക്കെല്ലാം നിവാരണം-ഉരുളക്കുപ്പേരി പോലെ.
പൈശാചിക പിന്തുണ പോയതുകൊണ്ടാകണം; റമസാനോടെ അലമ്പൊടുങ്ങി. റമസാന്‍ കഴിയുകയും പിശാചുക്കളെ കെട്ടഴിച്ചു വിടുകയും ചെയ്തതോടെ ഒരു സമ്മേളനം വിജയിപ്പിക്കാനുള്ള ഗര്‍ഭവും പേറി വീണ്ടുമതാ ചേളാരി സമസ്ത ഇഴഞ്ഞുവരുന്നു! അന്നു വിട്ടതാണ് സുന്നി പ്രസ്ഥാനം ഈ കേസ്. ഒന്നര വര്‍ഷമായി ഒരക്ഷരം മിണ്ടിയിട്ടില്ല. ഒരു വരിയും എഴുതിയിട്ടുമില്ല. എന്നിട്ടിപ്പോള്‍ നിറുത്താന്‍ സമയമായിപോലും! എങ്കില്‍ നിറുത്തിപ്പോ മാഷേ! അല്ലെങ്കില്‍ നിങ്ങള്‍ നിറുത്തിയാലെന്ത്, തുടര്‍ന്നാലെന്ത്? കലക്കാന്‍ ഒരു ചളിക്കുളമില്ലെങ്കില്‍ നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയാണ് നിങ്ങളുടെത്, ഇതല്ലെങ്കില്‍ മറ്റൊരു മുസീബത്തുമായി നിങ്ങള്‍ വരും- ഓരോ നിയോഗം!
നിറുത്താന്‍ വന്നയാളുടെ ലേഖനം വായിച്ചുനോക്കുമ്പോഴാണതിശയം. ചിതലും പൊടിയും തട്ടി വീണ്ടും തുടങ്ങാനുള്ള പുറപ്പാടാണ്. എന്തോ പുതിയ കണ്ടെത്തലുകള്‍ ഉണ്ടായിരിക്കുന്നുവെന്നു കേട്ടപ്പോള്‍ വായിച്ചുനോക്കി- വീഞ്ഞ് പഴയതു തന്നെ. ദോഷം പറയരുതല്ലോ; കുപ്പി പുതിയതാണ്. ആദ്യത്തെ ആറ് മാസം പറഞ്ഞുനടന്നതുതന്നെയാണു പിന്നീടുള്ള ഒന്നര വര്‍ഷം ഓക്കാനം കൂടാതെ ആവര്‍ത്തിച്ചത്. അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉരുക്കഴിക്കുന്നത്, മിമിക്രി താരങ്ങളെപ്പോലെ സ്വരവും ഭാവവും മാറിയിട്ടുണ്ടെന്നു മാത്രം. ‘പ്രാമാണികം’ എന്ന പദം നിരന്തരമായി ഉപയോഗിച്ചതു കണ്ടു. ലേഖനത്തിലാണെങ്കില്‍ ഒരു പ്രമാണവും അരവരിയും കാണുന്നുമില്ല. ആകെയൊന്നു വായിച്ചപ്പോഴാണു ‘പ്രാമാണികം’ പിടികിട്ടിയത്- ‘വലാ തജസ്സസൂ’ എന്നു വിശുദ്ധ ഖുര്‍ആന്‍ നിരോധിച്ച കാര്യമാണു പ്രമാണമായി കൊണ്ടുവന്നിരിക്കുന്നത്! കട്ടുകേള്‍ക്കല്‍, കട്ടുനോട്ടം, വ്യക്തിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിക്കല്‍ ഇതൊക്കെയാണ് ഖുര്‍ആന്‍ നിരോധിച്ച തജസ്സുസ്. ഇതാണു തിരുകേശ വിവാദത്തിലെ പുതിയ തെളിവുകള്‍! അല്ലാഹുവിലഭയം. ഇതേതാ ജാതി?


കടപ്പാട്  : സിറാജ് ലൈവ് .കോം

2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

നെഞ്ചുറപ്പോടെ നേരിന്റെ പക്ഷത്ത് ...!!

     ആദര്‍ശ പോരട്ട വീഥി യില്‍ കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ നേതൃത്വം മുന്നില്‍ നിന്ന് കൊണ്ട് നമുക്ക് വിളിച്ചു തന്ന മുദ്രാവാക്യമാണ് "നെഞ്ചുറപ്പോടെ നേരിന്റെ പക്ഷത്ത് "എന്നുള്ളത്. ഉറക്കെ തന്നെ സുന്നീ സംഘ ശക്തി അതേറ്റു വിളിച്ചു . നേരിന്റെ പക്ഷത് ഒന്നിച്ചു ചേര്‍ന്നവരുടെ വലിപ്പം കേരള യാത്ര സമാപന വേളയിലും , എറണാകുളം രിസാല നഗറില്‍ നടന്ന എസ് എസ് എഫ് നാല്പതാം വാര്‍ഷിക സമ്മേളനത്തിലും കേരളം നോക്കി കണ്ടു . ഒരാദര്‍ശത്തിന്റെ കൊടിക്കീഴില്‍ ഒരു നേതൃത്വത്തിന്റെ പിന്നില്‍ അച്ചടക്കത്തോടെ ആവേശത്തിന്റെ തിരമാലകളായി ഒരുമിച്ച ഒരു മഹാ ജന ശക്തിയുടെ വലിപ്പത്തിനെ കവച്ചു വെക്കാന്‍ മുസ്ലിം കൈരളിയില്‍ മറ്റൊന്നില്ല തന്നെ .
    പക്ഷെ നേരിന്റെ പക്ഷത്ത് ചേര്‍ന്ന് നില്‍ക്കുന്നവരുടെ നെഞ്ചുറപ്പ് അളക്കുന്നത് പ്രസ്ഥാനം പ്രതി സന്ധികള്‍ നേരിടുമ്പോഴാണ് . ഇസ്ലാമിക പ്രസ്ഥാനം അതിന്റെ പ്രബോധന തുടക്കകാലം മുതല്‍ തന്നെ പ്രതി സന്ധികളും അക്രമങ്ങളും നേരിട്ടിട്ടുണ്ട് . കാലാ കാലങ്ങളില്‍ സത്യപ്രസ്ഥാനത്തെ നയിച്ച വര്‍ക്ക് നേരെ പരിഹാസങ്ങളുടെയും കുപ്രചാരണങ്ങളുടെയും അണ മുറിയാത്ത പ്രവാഹങ്ങള്‍ ഉണ്ടായിട്ടുണ്ട് . അക്രമങ്ങളും കൊലപാതകങ്ങളും ഈ പ്രസ്ഥാനത്തെ തളര്‍ത്തിയില്ലഅന്നും ഇന്നും  .
    
മുസ്ലിം കേരളത്തിന്റെ ഒരു പ്രത്യേക ദശാ സന്ധിയില്‍ , ധാര്‍മിക പക്ഷത്തിന്റെ കാവലാളുകളായി വന്നത് ബഹു : താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളും ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദും ആയിരുന്നു , അവര്‍ക്ക് പിന്നില്‍ കറയില്ലാത്ത ആദര്‍ശത്തിന്റെ മധു നുകര്‍ന് , വിശ്വാസ വിഷയങ്ങളില്‍ വിട്ടു വീഴ്ചയുടെ ലാഞ്ചന യില്ലാതെ അധികാരത്തിന്റെ തിണ്ണ ബല ങ്ങള്‍ക്കും രാഷ്ട്രീയ തിട്ടൂരങ്ങള്‍ക്കും എതിരെ ബദറിന്റെയും ഉഹദിന്റെയും രണ വീര്യം കൈമുതലാക്കി ആദര്‍ശ പോരാളികള്‍ നെഞ്ചു വിരിച്ചു നിന്നപ്പോള്‍ ,മുസ്ലിം കേരളം പുതിയൊരു ചരിത്രം രചിക്കുക യായിരുന്നു . ആ ആദര്‍ശ -പ്രാസ്ഥാനിക പടയോട്ടത്തില്‍ , കല്ലേറും കൂക്ക് വിളികളും , ഉപരോധങ്ങളും , ഒളിഞ്ഞും തെളിഞ്ഞും ഉള്ള അക്രമങ്ങളും ഈ സംഘ ശക്തിയെ പിന്നോട്ട് വലിച്ചില്ല . ആദര്‍ശത്തെ അതെ നാണയം കൊണ്ട് നേരിടാന്‍ ചങ്കുറപ്പില്ലാത്തവര്‍ ഇരുട്ടിന്റെ ശക്തികളെ കൂട്ട് പിടിച്ചു കുണ്ടൂര് ഉസ്താദിന്റെ മകന്‍ കുഞ്ഞുവിന്റെയും അമ്പല കണ്ടിയിലെ അബ്ദുല്‍ ഖാദിരിന്റെയും കിടങ്ങയത്തെ കുട്ടിക്കയുടെയും ജീവനായിരുന്നു കിരാത അക്രമങ്ങളിലൂടെ കവര്‍ന്നത് .
പക്ഷെ അതീ പ്രസ്ഥാനത്തെ കൂടുതല്‍ സക്രിയമാക്കുകയായിരുന്നു . അക്രമത്തെ അക്രമത്തിലൂടെ നേരിടുന്നതിന് പകരം  കൊലക്ക് പകരം കൊല എന്നതിനു പകരം , ആദര്‍ശം ആയുധമാക്കി ഈ പ്രസ്ഥാനം കര്‍മ രംഗത്ത് ഇറങ്ങി . പള്ളികള്‍ ഇല്ലാത്ത സ്ഥലത്ത് പള്ളികളും , മദ്രസകള്‍ ഇല്ലാത്തിടത്ത് മദ്രസകളും , സംഘടനക്ക് യൂണിറ്റുകള്‍ ഇല്ലാത്തിടത്ത് സുന്നി വിദ്യാര്‍ഥി സംഘടനയുടെയും , സുന്നി യുവജന സംഘത്തിന്റെയും യൂണിറ്റുകള്‍ നാടായ നാട്ടിലൊക്കെ രൂപ വത്കരിക്കപ്പെട്ടു .ആയിരങ്ങള്‍ ഈ ആദര്‍ശ പ്രസ്ഥാനത്തിലേക്ക് നടന്നു കയറി . വിദ്യാഭ്യാസത്തിലൂടെയാണ് വിപ്ലവം എന്ന് കാന്തപുരം ഉസ്താദ് മുന്നില്‍ നിന്ന് വിളിച്ചു പറഞ്ഞു . മര്‍കസിന്റെ വഴി സ്വീകരിച്ചു കാസര്‍കോട് സഅദിയ്യ അറബി കോളേജും , കണ്ണൂരില്‍ അല്‍ -മഖറും , കുറ്റിയാടിയില്‍ സിറാജുല്‍ ഹുദയും, മലപ്പുറത്ത് മഅദിനും , മഞ്ചേരിയില്‍ ഹിഖമിയ്യയും , നിലമ്പൂരിലും ,അരീക്കോടും മജ്മ ഉ കളും , കൊല്ലം ജില്ലയില്‍ ഖാദിസിയ്യയും തുടങ്ങി പതിനായിര കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനവഴികള്‍ ഒരുങ്ങി . ഞാന്‍ സുന്നി എന്ന് പറയാന്‍ മടിച്ചിരുന്നവര്‍ തലയെടുപ്പോടെ  പറഞ്ഞു ഞാന്‍ സുന്നി ആണ് എന്ന് . ഒരു കാലത്ത് മലപ്പുറം ജില്ലയിലെ പുളിക്കല്‍ അങ്ങാടിയിലൂടെ തൊപ്പി ധരിച്ച ഒരാള്‍ പോയാല്‍ അയാളെ കൂക്കി വിളിച്ച കാലത്തില്‍ നിന്ന് ഒരു മുസ്ലിയാര് കുട്ടിയെ കണ്ടാല്‍  ആദരിച്ചു നില്‍ക്കുന്ന ഒരു അവസ്ഥ യിലേക്ക് കാര്യങ്ങള്‍ മാറി . എഴുത്തുകാരും ചിന്തകരും പ്രസംഗകരും ഈ വഴിയില്‍ വളര്‍ന്നു വന്നു . പത്ര പ്രസിദ്ധീകര ണങ്ങള്‍ മുടാങ്ങതെ വായനക്കാരിലെത്തി .   കേവലം മുപ്പതില്‍ കുറഞ്ഞ കൊല്ലം കൊണ്ട് കേരളം വലിയൊരു മാറ്റത്തിനായിരുന്നു സാക്ഷി യായത് . തൊള്ളായിരത്തി എണ്പതു വരെ ഉണ്ടായിരുന്ന ചരിത്രം ആയിരുന്നില്ല മുസ്ലിം കൈരളി  രണ്ടായിരത്തി പത്തില്‍ എത്തുമ്പോള്‍ ഉണ്ടായിരുന്നത് . നൂറ്റാണ്ടിന്റെ ചരിത്ര മാറ്റം . വിദ്യാഭ്യാസ പരമായും സാമൂഹികമായും സാംസ്കാരികമായും സുന്നീ സമൂഹം വിപ്ലവം രചിച്ചപ്പോള്‍  ,  പാരമ്പര്യത്തെ പഴിച്ചു കൊണ്ട്  പുരോഗമനത്തിന്റെ പേര് പറഞ്ഞു നൂറ്റാണ്ട് ആഘോഷിക്കാന്‍ ഇറങ്ങിയവര്‍ ജിന്നിന്റെയും പിശാചിന്റെയും പേരില്‍ എട്ടായി പിരിയുന്നതാണ് കണ്ടത് . മാന വി കതയിലൂന്നിയ പ്രവര്‍ത്തനങ്ങളും സംരംഭങ്ങളും കണ്ടു സഹായ ഹസ്തവുമായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് സഹായ ഹസ്തങ്ങള്‍ സുന്നീ കേന്ദ്രങ്ങളിലേക്ക് നീളുമ്പോള്‍ , പതിനാറു തികയാത്ത പെണ്‍കുട്ടിയെ നിക്കാഹ് നടത്തി കൊടുത്തു കമ്മീഷന്‍ വാങ്ങി സ്ഥാപനം നടത്തേണ്ട ഗതി കേടില്‍ എത്തി നില്‍ക്കയാണ് ഇസ്ലാമില്‍ പുരോഗമനം കുറിക്കാന്‍ വന്നവര്‍ .
      പക്ഷെ അസൂയാലുക്കള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല . മുന്‍പ് തേര്‍ തെളിച്ചവരെല്ലാം തകര്‍ക്കാനാവില്ല ഈ സത്യപ്രസ്ഥാനത്തെ എന്ന് മനസ്സിലാക്കി മൂലയില്‍ ഒതുങ്ങുകയും രംഗം വിടുകയും ചെയ്തപ്പോള്‍ പിശാചു പുതിയ കൂട്ടാളികളെ കണ്ടെത്തി . പതിനായിരങ്ങള്‍ സാക്ഷി യായി മര്‍കസില്‍ എത്തിയ തിരുനബി (സ) തങ്ങളുടെ ശറഫാക്കപെട്ട ശഅര്‍ മുബാറക്  ആയിരുന്നു അവരെ ഇത്തവണ പ്രകോപ്പിച്ചത് .മുസ്ലിം ലോകം ഇക്കാലം വരെ തിരു ശേഷിപ്പുകള്‍ ദര്‍ശി ചിരുന്നതും അത് കൊണ്ട് പുണ്യം നേടിയിരുന്നതും അതിന്റെ പരമ്പര നോക്കിയായിരുന്നില്ല . എന്നാല്‍ സനദ് വേണം എന്നൊരു പുതിയ വാദവുമായി അസൂയാലുക്കള്‍ ഇളകിയാടി . തിരുശേഷിപ്പുകളുടെ മഹത്വം അറിയാത്ത ബറഖത് എന്തെന്നെറിയാത്ത അമുസ്ലിം സഹോദരങ്ങളുടെ മുന്നില്‍ സത്യ പ്രസ്ഥാനത്തെ അവര്‍ മുടിയന്മാരാക്കി ചിത്രീകരിച്ചു . തിരു ശേഷിപ്പുകള്‍കളെ പുച്ഛത്തോടെ മാത്രം കാണുന്ന , നബി തിരുമേനിയുടെ വിശുദ്ധ ശരീരം നശിച്ചു പോകും എന്ന് പറയുന്ന മുജ - ജമ കളും   ഒന്നിച്ചുള്ള ഈ മുക്കൂട്ടു മുന്നണിയുടെ പൈശാചിക കൂട്ട് കെട്ടു കേരളത്തില്‍ നിറഞ്ഞാടി . തിരു കേശത്തെ വിവാദമാക്കി കാന്തപുരത്തെ അവര്‍  ആക്രമിച്ചു . പക്ഷെ സുന്നീ പണ്ഡിത നേതൃത്വം ഇവിടെ കോട്ടം തട്ടുന്നത് , തിരു ശേഷിപ്പുകളുടെ പവിത്രതക്കാണ് , നഷ്ടമാകുന്നത് സാധാരണ ക്കാരന്റെ ഈമാനാണ് എന്ന തിരിച്ചറിവ് കൊണ്ട് അനിവാര്യമായ ,ഏക പക്ഷീയമായ മൌനത്തിലേക്ക് നീങ്ങി . പ്രസംഗകര്‍ക്ക് ശഅ ര്‍ മുബാറഖ്‌ വിരോധികള്‍ക്ക് തത്ക്കാലം മറുപടി പറയേണ്ടതില്ല എന്ന് നിര്‍ദ്ദേശം നല്‍കി . സംഘടന യും നേതൃത്വവും മറ്റു പ്രവര്‍ത്തനങ്ങളില്‍ സജീവമായി .
   ഏകദേശം ഒരു വര്ഷം ഈ വിരോധികളുടെ തെറി പാട്ടുകള്‍ മറുപടിയില്ലാതെ നാടുകളില്‍ അരങ്ങേറി . സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ മൈക്കിനു മുന്നില്‍ കുരക്കുന്ന ഈ അങ്ങാടി ജീവികളെ കണ്ടില്ലെന്നു നടിച്ചു . രണ്ടു കയ്യും കൂട്ടി അടിക്കുംപോഴല്ലേ ശബ്ദം ഉണ്ടാവുകയുള്ളൂ . എന്നാല്‍ ഇരുട്ടിന്റെ വിഭാഗം പുതിയ കരുക്കള്‍ക്ക് ചായം തേക്കുകയായിരുന്നു . ശഅര്‍ മുബാറക്‌ വിഷയത്തില്‍ ഉള്ള  പണ്ഡിത മൌനം ,സുന്നീ പണ്ഡിതന്മാര്‍ക്കിടയിലുള്ള ഭിന്നിപ്പ് ആണ് എന്നവര്‍ ദുര്‍വ്യാഖ്യാനം ചെയ്തു . ശൈഖുനാ കാന്തപുരം ഉസ്താദിനെയും ശൈഖുനാ പൊന്മള ഉസ്താദിനെയും അവര്‍ രണ്ടു ചേരിയിലാക്കി പ്രഖ്യാപിച്ചു . കാന്തപുരം ഉസ്താദിന് എതിരെ പൊന്മള ഉസ്താദിന്റെതെന്നു പറഞ്ഞു വ്യാജ ഓഡിയോ യുമായി  ഒരു സ്വകാര്യ ചാനലില്‍ വന്‍ തുക നല്‍കി  സ്പോണ്‍സേര്‍ഡ്  പരിപാടിക്ക് കളമൊരുക്കി . സത്യത്തിന്റെ മേല്‍ നില നില്‍ക്കുന്ന ഈ സുന്നീ പടയണിയെ ഭിന്നിച്ചു കാണാന്‍ ആഗ്രഹിച്ച എല്ലാ മുള്ള് മുരിക്ക് മൂര്‍ഖന്‍ പാമ്പുകളും തലപൊക്കി . പച്ച കള്ളം എഴുതി പിടിപ്പിച്ച മാധ്യമത്തിന് രണ്ടാം ദിവസം തിരുത്ത് കൊടുക്കേണ്ടി വന്നു . അതെ സമയം തന്നെ മറ്റൊരു ചാരന്‍ കൂടി തലപൊക്കി . ഈ പ്രസ്ഥാനത്തിന്റെ എതിരാളിയില്‍ നിന്ന് അച്ചാരം  വാങ്ങി രണ്ടു മൂന്നു കൊല്ലം ഇതോടൊപ്പം ഒട്ടി നിന്ന്  ചാരപ്രവര്‍ത്തനം നടത്തിയ മാഹിക്കാരനു  തോട്ടുമുക്കം ശൈഖു  രംഗപ്രവേശനത്തിനുള്ള നിര്‍ദ്ദേശം നല്‍കി . ഫേസ്ബുക്ക് , ബ്ലോഗ്‌ അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും യു ടുബിലും ചാരന്റെ അതുവരെയുള്ള ക്രിയേറ്റിവിറ്റി കള്‍ നിറഞ്ഞു . എസ് .കെ കാരും . മുജ - ജമകളും ഗ്രഹണി ബാധിച്ച കുട്ടികള്‍ക്ക് ചക്കകൂട്ടാന്‍ കിട്ടിയ പോലെ അത് വലിച്ചു കേറ്റി  . അതിന്റെ ദുര്‍ഗന്ധം സോഷ്യല്‍ മീഡിയകളില്‍ അവര്‍ വിസര്‍ജിച്ചു .കാന്തപുരം ഉസ്താദിനെതിരെ ചിന്തിച്ചു മാത്രം ജീവിക്കുന്ന വിഭാഗത്തിലെ നേതാക്കള്‍ക്ക് മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണ ചേലായിരുന്നു , ചാരന്റെ ക്ളിപ്പുമായി അവര്‍ നഗരം ചുറ്റി . ഇതാ കാന്തപുരം സുന്നിയുടെ കാലം കഴിഞ്ഞേ ..? പൊന്മള ഉസ്താദ് തിരുകേശ ത്തെ അംഗീകരിക്കുന്നില്ലേ...?
       ഇവിടെയായിരുന്നു സുന്നീ പ്രവര്‍ത്തകരുടെ നെഞ്ചുറപ്പ് വീണ്ടും കണ്ടത് . ഫേസ്ബുക്കില് ഒരു സാധാരണ പ്രവര്‍ത്തകനോടു ഈ ആക്രോശം നടത്തിയ ഒരു എസ് .കെ എസ് എഫ് കാരനോട് അവന്‍ പറഞ്ഞ മറുപടി , പോടാ പുല്ലേ ...ഇരുപത്തി നാല് മണിക്കൂര്‍ തികക്കില്ല നിങ്ങളുടെ ഈ ആഘോഷം എന്നായിരുന്നു . ആ കൂട്ടുകാരന്‍ ഒരു പ്രതീക മായിരുന്നു . രാമന്തളിയെയും മാഹിക്കാരനെയും കൂട്ട് പിടിച്ചു എസ് കെ എസ് എഫുകാര്‍ രണ്ടു കൊല്ലം കഠിനാധ്വാനം ചെയ്തു ഉണ്ടാക്കിയ ചാര സ്രോതസ്സും വെച്ച്  നടത്തിയ കള്ള പ്രചാരണങ്ങള്‍ക്ക് ഒരു സാദാ പ്രവര്‍ത്തകന്റെ മനസ്സില്‍ പോലും അണുകിട സംശയത്തിന്റെ ലാഞ്ചനയുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ചവരുടെ നെഞ്ചുറപ്പ് തന്നെയായിരുന്നു .
     പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു ,കള്ളത്തരങ്ങള്‍ക്കും വ്യാജ പ്രചാരണങ്ങള്‍ക്കും മണിക്കൂറുകളുടെ ആയുസ്സ് പോലും ഇല്ലാതെയായി . മര്‍കസില്‍ സൂക്ഷിച്ച തിരുകേശത്തോടും കാന്തപുരം ഉസ്താദിനോടും ഉള്ള തന്റെ ആദരവ് പൊന്മള ഉസ്താദ്‌ ഉറക്കെ വിളിച്ചു പറഞ്ഞു . സുന്നീ പ്രസ്ഥാനത്തോടോന്നിച്ചു നിന്ന് ചാര പ്രവര്‍ത്തനം നടത്തിയവനും എസ് കെ നേതാവ് തോട്ടു മുക്കം ശൈഖും തമ്മിലുള്ള അവിഹിത ബന്ധം മൌലാനാ പേരോട് ഉസ്താദ്‌ പൊളിച്ചടക്കി . പക്ഷെ ആദര്‍ശത്തെ നേരിടാന്‍ മറ്റൊരു ആദര്‍ശം കയ്യിലില്ലാത്ത പിശാചാചിന്റെ സന്തതികള്‍ അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് വീണ്ടുമിറങ്ങി . മഞ്ചേരി ക്കടുത്ത എളംകൂരിലെ അബുഹാജി എന്ന വയോധികനായ നാട്ടു കാരണവര്‍ ആയ സുന്നീ പ്രവര്‍ത്തകനെ അടിച്ചു കൊന്നാണ് വിഘടിത ഗുണ്ടകള്‍ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത് . ഇവിടെയും നമ്മുടെ നേതൃത്വം സംയമനത്തിനാണ് ആഹ്വാനം നല്കിയിരിക്കുന്നത് . മറുപടി പ്രവര്‍ത്തിയിലൂടെ കാണിച്ചു കൊടുക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത് . അതെ ആ നിര്‍ദ്ദേശം അതെ പടി ആവാഹിച്ചു നേരിന്റെ പക്ഷത്ത് നെഞ്ചുറപ്പോടെ നമുക്ക് ചേര്‍ന്ന് നില്‍ക്കാം ..അല്ലാഹു തൗഫീഖ്‌ ചെയ്യട്ടെ !!!

എഴുത്തില്‍ വല്ല തെറ്റുകളും വന്നിട്ടുണ്ട് എങ്കില്‍ സദയം ക്ഷമിക്കുക : 
ബാവാസ്‌ കുറിയോടം

2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

നിതാഖത്ത്: സൗദി ഭരണകൂടം ഉറപ്പ് നല്‍കി - കാന്തപുരം

നിതാഖത്ത് നിയമം മൂലം പ്രതിസന്ധിയിലായ സൗദിയിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കുമെന്നു മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലും സൗദി തൊഴില്‍കാര്യ വകുപ്പ് ഡയറക്റ്റര്‍ ജനറല്‍ ഡോ. അഹ്മദ് ഹുമൈദാനും ഉറപ്പുനല്‍കിയതായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. സൗദിയിലെ ഇന്ത്യന്‍ ജനതയുടെ ആശങ്കകള്‍ സൗദി സന്ദര്‍ശനത്തിനിടെ അറിയിച്ചപ്പോഴാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നു കാന്തപുരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്‍റേതല്ലാത്ത കാരണത്താല്‍ വിസ കാലഹരണപ്പെട്ട ആളുകളെ ശിക്ഷിക്കാതെ നാട്ടിലേക്ക് പോകാനനുവദിക്കുക, നിതാഖത് നിയമം കാരണം തിരിച്ചയക്കപ്പെടുന്നവര്‍ക്കു സൗദിയടക്കമുളള ജിസിസി രാജ്യങ്ങളിലേക്കു തിരിച്ചുപോകാനുളള സാഹചര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മക്ക ഗവര്‍ണറോടും സൗദി തൊഴില്‍കാര്യവകുപ്പ് ഡയറക്റ്റര്‍ ജനറലിനോടും ഉന്നയിച്ചിട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ എംബസിയുടെ സമീപനം ഏറെ അപലപനീയമാണ്. സൗദിയിലെ പുതിയ തൊഴില്‍ നിയമത്തെക്കുറിച്ചറിയാനോ അതനുസരിച്ച് പ്രവര്‍ത്തിക്കാനോ എംബസി തയാറാകുന്നില്ല. എംബസിയില്‍ നിന്നു വിവരങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്നാണു ഡല്‍ഹിയില്‍വച്ചു കണ്ടപ്പോള്‍ കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞത്. സൗദിയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയിട്ടില്ല. മറിച്ച് അവിടത്തെ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം സൗദി പൗരന്മാര്‍ക്കു ജോലി നല്‍കാനും സ്പോണ്‍സര്‍മാരല്ലാത്തവരുടെ കീഴില്‍ ജോലി ചെയ്യുന്നതു നിരോധിച്ചുകൊണ്ടും നിയമം കര്‍ശനമാക്കുകയുമായിരുന്നു. ഇതിലൂടെ സൗദിയിലെ വലിയ കമ്പനികള്‍ പോലും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണു അബ്ദുല്ല രാജാവിന്‍റെ നേരിട്ടുളള ഇടപെടലിലൂടെ നിയമം മൂന്നു മാസത്തേക്കു മരവിപ്പിച്ചത്. എന്നാല്‍ ആറു മാസമായാല്‍പ്പോലും അവിടെ ജോലി ചെയ്യുന്ന സാധാരണക്കാരുടെ സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമാണുളളത്- കാന്തപുരം പറഞ്ഞു. ഡോ. ഹുസൈന്‍ സഖാഫി ചുളളിക്കോട്, സയ്യിദ് തുറാബ് തങ്ങള്‍, ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി, എ. അഹമ്മദ്കുട്ടി ഹാജി, എന്‍.എം. സാദിഖ് സഖാഫി പെരുന്താറ്റിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

See More Photos 

2013, ഏപ്രിൽ 3, ബുധനാഴ്‌ച

തിരുകേശ വിവാദം വീണ്ടും സജീവ മാക്കുന്നതിനു പിന്നില്‍ ലീഗ് വിരുദ്ധര്‍

കേരള യാത്രയോടനുബന്ധിച്ച് തവനൂരിലെ സര്‍ക്കാര്‍ വൃദ്ധ സദന ത്തിലേക്ക് പ്രഖ്യാപിച്ച കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം കാന്തപുരം ഉസ്താദ്‌ നിര്‍വഹിക്കുന്നു 


  കാന്തപുരത്തോടും അദ്ദേഹം നയിക്കുന്ന സുന്നീ പ്രസ്ഥാനത്തോടും മുസ്ലിം ലീഗിനുള്ള സമീപനത്തിലും തിരിച്ചു മുസ്ലിം ലീഗിനോടുള്ള സുന്നികളുടെ സമീപനത്തിലും കാതലായ മാറ്റം വന്നു തുടങ്ങിയതാണ് തിരുകേശ വിവാദത്തിന്റെ  പിന്നിലെ പുതിയ വിവാദ പശ്ചാത്തലം. മുസ്ലിം സമുദായത്തിന്റെ പൊതു പ്ലാറ്റ് ഫോം ആയി ലീഗിനെ കാണാനാണ് സുന്നികള്‍ക്ക് താല്‍പര്യം .സുന്നി വിരുദ്ധ ശക്തികളായ മുജാഹിദു കളും ചേളാരി കേന്ത്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിഘടിത സുന്നികളും , ജമാഅത്തെ ഇസ്ലാമിയും സമുദായ രാഷ്ട്രീയ പാര്‍ട്ടിയുടെ മറവില്‍ അവരുടെ താല്പര്യങ്ങള്‍ വളര്‍ത്താനാണ് ശ്രമിക്കുന്നത് . മുജാഹിദിന്റെ നേതാക്കള്‍ ലീഗിലെയും നേതാക്കള്‍ ആയിരുന്ന കാലത്തായിരുന്നു മുജാഹിദിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച ഉണ്ടായിരുന്നത് . കാല ക്രമേണ സുന്നികളുടെ വിയോജിപ്പ് കൊണ്ട് തന്നെ ലീഗ് നേതൃ രംഗത്ത് നിന്ന് സജീവ മുജാഹിദുകള്‍ക്ക് സ്ഥാനം നഷ്ടപ്പെടുകയും , സ്ഥാനാര്‍ഥി നിര്‍ണയ രംഗത്ത് വരെ സജീവ മുജാഹിദിനെ മാറ്റി നിര്ത്തുന്ന അവസ്ഥയും ലീഗില്‍ ഉണ്ടായി . അതോടെ ലീഗിന്റെ ബലത്തിലുള്ള സുന്നീ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പണ്ടത്തെ പോലെ നടത്താന്‍ മുജാഹിദുകള്‍ക്കോ ,ജമാഅത്തെ ഇസ്ലാമിക്കോ കഴിയാതെ ആവുകയും സാഹചര്യം അനുകൂല മായപ്പോള്‍ ലീഗിനോടുള്ള പഴയ സമീപനത്തില്‍ നിന്നും കാന്തപുരം നേതൃത്വം കൊടുക്കുന്ന സുന്നികള്‍ മാറി ചിന്തിക്കുകയും തുടങ്ങി . അതിന്റെ ഫലമായി സുന്നീ പരിപാടികളില്‍ ലീഗ് നേതാകള്‍ പങ്കെടുക്കാനും തുടങ്ങി . കാന്തപുരം വിഭാഗത്തെ സംബന്ധി ച്ചിടത്തോളം തങ്ങള്‍ തുടങ്ങി വെച്ചതും തുടങ്ങാനിരിക്കുന്നതു മായ സാമൂഹ്യ -വിദ്യാഭ്യാസ-സേവന  പ്രവര്ത്തങ്ങനള്‍ കൂടുതല്‍ ഊര്‍ജ്ജിത പ്പെടുത്താന്‍ ഈ പുതിയ സമീപനം ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു .

    കഴിഞ്ഞ നാലഞ്ചു കൊല്ലമായി കേരളത്തിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ ചലനങ്ങളും കാഴ്ച പ്പടുകളില്‍ നിന്നും വിട്ടകന്നു മുജാഹിദു പ്രസ്ഥാനം ,ജിന്ന് -പിശാചു വിഷയങ്ങളില്‍ ശ്രദ്ധ കൊടുക്കുകയും , അതിന്മേല്‍ ഉണ്ടായ വിവാദങ്ങള്‍ അവരെ ഭിന്നിപ്പിക്കുകയും നേതാക്കള്‍ തമ്മില്‍ തമ്മില്‍ വരെ പരസ്പരം ആദര്‍ശ വിതിയാനവും , കുഫ്രും ആരോപിക്കുകയും , ചെയ്തു തുടങ്ങിയ ജിന്ന് വിവാദം ഇപ്പോള്‍ പരസ്പരം അടിയിലെക്കും പള്ളികള്‍ പൂട്ടിക്കുകയും പോലീസ്‌ കാവലില്‍ ആരാധനാ കര്‍മങ്ങള്‍ നടത്തുകയും ചെയ്യുന്ന അവസ്ഥയിലേക്കും നീണ്ടു .ആരാണ് മുജാഹിദു , ഏതാണ് ശരിയായ മുജാഹിദു പ്രസ്ഥാനം എന്ന് തിരിച്ചറിയാതെ നേതാക്കളും അണികളും ഒരു പോലെ ഉഴലുന്ന

 ഈ സാഹചര്യത്തിലാണ് തിരുകേശ വിവാദം വീണ്ടും ഉയര്‍ന്നു തുടങ്ങിയത് .  മുഹമ്മദ്‌ നബി (സ) തങ്ങളുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കള്‍ക്കും ആദരവും പുണ്യവും രോഗ ശമനവും   കാണുന്ന സുന്നി സമൂഹത്തിനു തിരുകേശത്തിന്റെ ആധികാരികതയില്‍ ഒരു നിലക്കും സംശയത്തിനു വകയില്ല .എന്നാല്‍ മുജാഹിദു . ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പുത്തനാശയക്കാര്‍ക്ക്   നബിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് പുണ്യം ഉണ്ട് എന്നതു അംഗീകരിക്കാന്‍ പ്രയാസമുണ്ട് .അവര്‍ പല ഘട്ടത്തിലും അതിനെ നിഷേധിക്കുകയും ചെയ്തിട്ടുണ്ട് . സുന്നികളും മുജാഹിദുകളും തമ്മില്‍ ഈ വിഷയവുമായി സംവാദങ്ങളും ഖണ്ഡന പ്രസംഗങ്ങള്‍ വരെ നടക്കുകയും ചെയ്തിട്ടുണ്ട് .

  കാന്തപുരം വിരുദ്ധത മാത്രം അജണ്ട യിലെഴുതി ജീവിച്ചു പോരുന്ന ചേളാരി വിഭാഗം സമസ്തയും അതിനെ നയിക്കുന്ന എസ് .കെ .എസ് . എസ് .എഫും  ,ഇനിയൊരിക്കലും തലയൂരാന്‍ കഴിയാത്ത വിധത്തില്‍  ജിന്ന് വിവാദത്തില്‍  പെട്ട മുജാഹിദുകളുടെ പിന്തുണയോടെ  മുസ്ലിം ലീഗിനെ ഇളക്കാന്‍ വേണ്ടി നടത്തിയ പരിപാടിയാണ് തിരുകേശ വിവാദം ഉയര്‍ത്തി പിടിച്ചു കൊണ്ട് പോലീസ്‌ കമ്മീഷണര്‍ ഓഫീസിലേക്കുള്ള മാര്‍ച്ച് . ഈ മാര്‍ച്ച് കൊണ്ടോ പ്രധിഷേധങ്ങള്‍ കൊണ്ടോ തകര്‍ക്കാനോ കെടുത്താണോ കഴിയുന്ന ഒന്നല്ല കാന്തപുരത്തിന്റെ നയങ്ങളും പ്രതിച്ഛായയും എന്ന് വിരോധികള്‍ക്ക് നല്ല പോലെ അറിയാം. അതിനാല്‍ തന്നെ അവരുടെ ലക്ഷ്യം മുസ്ലിം ലീഗ് ആയിരുന്നു . കാന്തപുരതിനോടു ലീഗ് അടുക്കുന്നത് തടയണം. അതിനുള്ള മറ മാത്രമായിരുന്നു മുത്തു നബിയുടെ ശഹരേ മുബാറക്‌ . ഇത് മനസ്സിലാക്കാന്‍ കഴിയാത്ത അണികള്‍ അവരുടെ ഈമാന്‍ തന്നെ നഷ്ടപ്പെടും വിധത്തില്‍ തിരുകേശത്തിനെതിരെ ഉറഞ്ഞു തുള്ളുന്നത് .

        സ്ഥിരമായി കാന്തപുരം ഉസ്താദിനെതിരെ തെറി വിളിക്കാറുള്ള എസ് .കെ എസ് എഫു കാര്‍ ഇപ്രാവശ്യം  കുഞ്ഞാലി കുട്ടിക്കും ലീഗിനും ലീഗ് നേതാക്കള്‍ക്കും ചന്ദ്രികക്കും എതിരെയുള്ള മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ നിറചു നിര്‍ത്തിയത് ലീഗിനെ പ്രകോപിച്ചു അതില്‍ രണ്ടു വിഭാഗക്കാരെ ഉണ്ടാക്കി എടുക്കുക എന്ന എസ് .കെ .എസ് എസ് .എഫിലേ ചില ലീഗ് വിരുദ്ധരുടെ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു .ഇത് മൂലം അണികളില്‍ ആശയ കുഴപ്പം ഉണ്ടാക്കാം എന്നും അവര്‍ കരുതുന്നു .

  മലപ്പുറം  മുസ്ലിം ലീഗില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ നേരത്തെ തന്നെ എസ് .കെ .എസ് .എഫിലേ ഈ നേതാക്കള്‍ക്ക് കിട്ടിയിട്ടുണ്ട് . ഈ പാര്‍ട്ടിയുടെ ഒരു നേതാവിന് ഇപ്പോള്‍ എസ് .കെ .എസ് .എഫു  നടത്തുന്ന ചാനലിലും അവരുടെ സ്റെജുകളിലും വന്‍ സ്വീകാര്യതയാണ് ഉള്ളത് .
   ഇന്ന് ലീഗിനെതിരായുള്ള ഒരു ശക്തമായ ഉപചാപക സംഘം എസ് .കെ .എസ് എഫില്‍ ഉണ്ട്  . ചേളാരി സമസ്തയുടെ നയ പരിപാടികളെ വരെ അവര്‍ സ്വാധീനിക്കുന്നു .ചന്ദ്രിക പത്രത്തിന് ബദലായി പത്രം പുറത്ത് ഇറക്കാനുള്ള   തീരുമാനവും തിരുകേശ വിവാദം സജീവമാക്കി നിലനിര്‍ത്തുന്നതിന്റെ പിന്നിലും ഇവരുടെ കരങ്ങള്‍ ഉണ്ട് . ഈ വിഭാഗത്തിന്റെ ശക്തമായ സ്വധീനം മൂലം ചേളാരി സമസ്തയില്‍ പുരോഗമന പരമായ കാര്യങ്ങള്‍ ഒന്നും നടക്കാതെ യാവുകയും , ഏതു വേദിയെയും  കാന്തപുരം വിരുദ്ധ അജണ്ടകളിലേക്ക് വഴി തിരിച്ചു വിടുന്ന ഒരു പ്രവണത  മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവ് കൊണ്ട് വിട്ടു നില്‍ക്കുന്നവരില്‍ പ്രധാനിയാണ് റഹ്മത്തുള്ള ഖാസിമി .
 എസ് .കെ .എസ് .എഫിനെ ലീഗ് അവഗണിക്കുന്നു എന്നു , കുഞ്ഞാലികുട്ടി നടത്തിയ പ്രസ്താവന മുസ്ലിം ലീഗ് നേതൃത്വം കാര്യങ്ങള്‍   യഥാവിധി മനസ്സിലാക്കുന്നുണ്ട്  എന്ന തിരിച്ചറിവ് പൊതു ജനങ്ങള്‍ക്ക്‌ നല്‍കുന്നുണ്ട് . ബഹു : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കമുള്ള പലരുടെയും ആഗ്രഹമായ സുന്നീ ഐക്യത്തിന് വിലങ്ങു തടിയായി നില്‍ക്കുന്നതും ഐക്യ ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ തന്നെ പുതിയ  വിവാദങ്ങള്‍ ഉണ്ടാക്കി ചര്‍ച്ചകള്‍ തകര്‍ക്കുന്നതും ആര് എന്നും മുസ്ലിം ലീഗിലെ ഉന്നത നേതാകള്‍ക്ക് വരെ മനസ്സിലായി തുടങ്ങിയിട്ടുണ്ട് . മുസ്ലിം ലീഗിന്റെ നയ നിലപാടുകളെ വരെ ചോദ്യം ചെയ്യാനും ലീഗ് നേതാകള്‍ എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്നതൊക്കെ തീരുമാനിക്കുന്നതും ചേളാരിയിലെ നാല് മുല്ല മാരുടെ തിട്ടൂരമാണ് എന്നത് ലീഗിനെ സംബന്ധിച്ചിടത്തോളം അപമാനകരമാണ് . സമുദായാത്തെ സ്ഥിരം വിവാദങ്ങളില്‍ തളച്ചു നിര്‍ത്തി വളര്‍ച്ച മുരടിപ്പിക്കുന്ന ഈ ഇത്തിക്കണ്ണി മൊല്ല മാരെ തിരിച്ചറിയുക തന്നെ വേണം.
2013 ഏപ്രില്‍ 26, 27, 28 എറണാകുളം


2013, മാർച്ച് 1, വെള്ളിയാഴ്‌ച

വാഴക്കാട്ടെ മഖ്ബറ ഉപരോധം :വിവേകം നഷ്ടപ്പെടുന്ന ആള്‍ കൂട്ടങ്ങള്‍

കണ്ണിയത്ത്‌ ഉസ്താദിന്റെ ആണ്ടിനും അതിനോടനുബന്ധിച്ചു നടന്നഖുര്‍ആന്‍ പാരായണവും ദിക്ര്‍ -സ്വലാത്ത്‌ സദസിനും  നേരെ കൂക്ക് വിളിക്കുകയും കല്ലേറ് നടത്തുകയും , മഖ്ബറ യില്‍ ഉപരോധം നടത്തി സിയാറത്ത്‌  മുടക്കുകയും ചെയ്തതിലൂടെ , എസ് .കെ .എസ് എസ് എഫ് വഹാബിസത്തിനോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് .

   സ്വന്തം നേതാക്കളെന്നു കൊട്ടി ഘോഷിച്ചു കൊണ്ട് നടക്കുമ്പോഴും അവരോടു  അനാദരവ് കാണിക്കുന്ന ഒരു ഗുണ്ടാ സംഘം ആയി ഇന്ന് എസ് .കെ എസ് .എഫു കാര്‍ മാറിയിട്ടുണ്ട് എന്നതിന്റെ പുതിയ തെളിവാണ് വാഴക്കാട്ട് നടന്ന കണ്ണിയത്ത്‌ ഉസ്താദിന്റെ മഖ് ബറ ഉപരോധം  , ചേളാരി സമസ്തയുടെ പ്രസിഡണ്ട് ആയിരുന്ന മര്‍ഹൂം  കാളമ്പാടി ഉസ്താദിന്റെ ജനാസ സന്ദര്‍ശിക്കാന്‍ വന്ന സുന്നീ പണ്ഡിതന്മാരെ തടയുകയും കൂക്കി വിളിക്കുകയും ചെയ്ത സംഭവം നടന്നിട്ട് അധികമായിട്ടില്ല .എത്ര വിരോധമുള്ളവര്‍ ആണ് എങ്കിലും മയ്യിത്തു കാണാന്‍ വരുന്നത് തടയാനോ ,മരിച്ചു പോയ ഒരു വ്യക്തിയുടെ പേരില്‍ നടത്തുന്ന ഉറൂസ് പരിപാടികളോ തടയാന്‍ ബുദ്ധിയുള്ളവര്‍ ശ്രമിക്കില്ല . ബുദ്ധിയും വിവേകവും നഷ്ട പെട്ട് ഒരു മത സംഘടന എന്ന പേരില്‍ നിന്ന് ഒരു ഗുണ്ടാ പാര്‍ട്ടി യായി എസ് .കെ എസ് എസ് എഫു മാറിയിട്ടുണ്ട് എന്നതിന് ഇത് മാത്രമല്ല വേറെയും സംഭവങ്ങള്‍ ആനുകാലിക കേരളത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട് .

    അനുസ്മരണ പരിപാടിയില്‍ , അതിനു നേത്രത്വം കൊടുക്കുന്ന കണ്ണിയത്ത്‌ ഉസ്താദിന്റെ മകന്‍ കുഞ്ഞിമോന്‍ മുസ്ലിയാര്‍ അതിലേക്ക് കണ്ണിയത്ത്‌ ഉസ്താദിന്റെ ശിഷ്യന്മാരായ സുന്നീ നേതാക്കളെ ക്ഷണിച്ചതും , വിപുലമായി ആണ്ട് പരിപാടികള്‍ നടത്താന്‍ ശ്രമിച്ചതുമാണ് വിഘടിതരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രഹസനമായി നടന്ന ആണ്ട് പരിപാടി വിപുലമായി നടത്താന്‍ കണ്ണിയത്ത്‌ ഉസ്താദിന്റെ മകനും ആ നാട്ടുകര്‍ക്കുമുള്ള അവകാശത്തെയാണ് പുറമേ നിന്ന് വണ്ടി കയറ്റി കൊണ്ട് വന്ന ആള്‍ ബലത്തിന്റെ ഹുങ്കില്‍ എസ് കെ എസ് എഫു കാര്‍ നടത്തിയത് . എന്നിട്ടും സുന്നികള്‍ ഭംഗിയായി രാവിലെ മുതലേ ആണ്ട് പരിപാടികള്‍ പള്ളിയില്‍ വെച്ച് നടത്തുകയും , നിരവധി പേര്‍ക്ക് അന്നദാനം നിരവഹിക്കുകയും ചെയ്തു .
    കണ്ണിയത്ത്‌ ഉസ്താദ് നടത്തി എന്ന  പേരില്‍ ഉള്ള പല പ്രസ്താവനകളും  ഇ.കെ വിഭാഗത്തിലെ ആളുകള്‍ കെട്ടി ചമച്ചത് ആണെന്നും, അതൊന്നും സത്യമല്ല എന്നും പറഞ്ഞു കൊണ്ട് കഴിഞ്ഞ കേരളയാത്രയോടെ സജീവമായി കാന്തപുരം പക്ഷത്ത് കുഞ്ഞിമോന്‍ നിലയുറപ്പിച്ചത് വിഘടിത സുന്നികള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിട്ടില്ല.സത്യം മകന്റെ രൂപത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തങ്ങള്‍ എത്ര തന്നെ ഉറക്കെ നുണകള്‍ വിളിച്ചു കൂവിയത് കൊണ്ട് പ്രയോജനം ഉണ്ടാവില്ലല്ലോ .

     വാഴക്കാട് സുന്നീ മസ്ജിദില്‍ രാവിലെ മുതല്‍ തന്നെ സ്വലാത്ത്‌ മജ്ലിസ് , ദിക്ര്‍ ദുആ , ഖത് മുല്‍ ഖുര്‍ആന്‍ , മഖ്ബറ സിയാറത്ത് ,അന്നദാന വിതരണം അനുസ്മരണ പ്രഭാഷണം എന്നിവ നടത്തി .മഗ് രിബു നിസ്കാരാനന്തരം നടത്താന്‍ തീരുമാനിച്ച കൂട്ട സിയാറത്ത് മുന്നില്‍ കണ്ടാണ് വിഘടിത വിഭാഗം ആക്രമണത്തിനു തുടക്കം കുറിച്ചത്. പള്ളി കേന്ദ്രീ കരിച്ചു ഖുര്‍ആന്‍ പാരായണവും , ദിക്ര്‍ -ദുആ പരിപാടികള്‍ നടക്കുമ്പോള്‍ പുറത്ത് കൂക്ക് വിളികളും കല്ലേറും നടത്തുക യായിരുന്നു .എസ് .കെ ഗുണ്ടകള്‍ . ഇക്കാലം വരെ മഖബറയുടെ പരിസരത്തേക്ക് വരാത്തവര്‍ മുണ്ടും മടക്കി കുത്തി ഉപരോധ സമരത്തിനു ഇറങ്ങിയതാണ് ഇവര്‍ ആ മഹാന് നല്‍കിയ ആദരവും ബഹുമതിയും. സ്വന്തം നേതാവ് മരിച്ചു കിടക്കുമ്പോള്‍ അടുത്ത് നിന്ന് കൂവിയ ഈ വര്‍ഗ്ഗത്തില്‍ നിന്ന് ഇതിലധികവും പ്രതീക്ഷിക്കാം .

     കണ്ണിയത്തിന്റെ പേരില്‍ ഒരു ഉറൂസ് നടത്തിയെങ്കില്‍ , ഉറൂസ് പുണ്യമാണ് ,അത് കൊണ്ട് മരിച്ചു പോയ ആള്‍ക്ക് ഗുണം കിട്ടും , എന്ന് കരുതുന്ന സുന്നികള്‍ അത് തടയില്ല ..കാരണം അതില്‍ ഉള്ള എല്ലാം പുണ്യമാണ് , ഖുര്‍ആന്‍ പാരായണവും ,മഹാന്മാരുടെ മദ് ഹു പറയലും ,അന്ന ദാനവും എല്ലാം പുണ്യമാണ് ,,,ജീവിച്ചിരിക്കുന്ന സമയത്ത്‌ കാന്തപുരം സുന്നികള്‍ കണ്ണിയത്തിനെ എതിര്‍ത്തിട്ടുണ്ട് എങ്കില്‍ (വ്യാജ ആരോപണം മാത്രം ) ചേളാരി സുന്നികള്‍ അദ്ദേഹത്തെ ബഹുമാനിച്ചു നടന്നിട്ടുണ്ട് എങ്കിലും മഹാന്‍ മാര്‍ മരിച്ചാലും അവരുടെ കഴിവ് നില നില്‍ക്കും എന്ന് കരുതുന്നവാരാണ് അവര്‍ക്ക്  ആശങ്ക വേണ്ടതില്ല . ചേളാരി സമസ്ത ക്കാര്‍ ആണ് കണ്ണിയത്തിനെ ആദരിച്ചു ബഹുമാനിച്ചു നടന്നത് എങ്കില്‍ അവര്‍ക്കതിന്റെ പുണ്യം കിട്ടുമല്ലോ ..ആ നിലക്ക് എന്തിനു എ. പി വിഭാഗം സുന്നികള്‍ നടത്തുന്ന പരിപാടിയെ എതിര്‍ക്കുന്നു ...ചേളാരി സമസ്ത ക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണിയത്ത്‌ ജീവിചിരിക്കുന്ന സമയത്ത്‌ അദ്ദേഹത്തിന് എതിരെ കേസ് കൊടുക്കുകയും , അദ്ദേഹത്തെ അവഹേളിക്കുകയും ചെയ്ത കാന്തപുരം വിഭാഗം സുന്നികള്‍ എത്ര ആണ്ട് നടത്തിയാലും കണ്ണിയത്തിന്റെ അനുഗ്രഹം കിട്ടില്ലല്ലോ ....പരിപാടി നടത്തുന്നത് അവര്‍ക്ക് പുണ്യവും പ്രതിഫലവും ലഭിക്കില്ല എന്ന് മാത്രമല്ല ഒരു പാടു സാമ്പത്തിക നഷ്ടവും ഉണ്ടാകുമല്ലോ ..

       എന്നിട്ടും എന്തെ ചേളാരി സമസ്തക്കാര്‍ എന്തിനു സുന്നികള്‍ നടത്തുന്ന ഉറൂസിനെ ഭയക്കുന്നു .....അതിനു കാരണം ഒന്നേയുള്ളൂ ..കണ്ണിയത്ത്‌ എന്ന മഹാ മനീഷിയെ ഈ ഖൌം ഒരിക്കലും സ്നേഹിച്ചിട്ടില്ല, അദ്ദേഹം എതിര്‍ത്ത ഖുതുബക്ക് മുന്നേയുള്ള തറ പ്രസംഗം (ശംസുല്‍ ഉലമയും എതിര്‍ത്തിട്ടുണ്ട് )മുടക്കം കൂടാതെ വിഘടിത പള്ളികളില്‍ നടത്തുന്നുമുണ്ട് .പിന്നെ എന്ത് സ്നേഹമാണ് ഇവര്‍ക്കുള്ളത്.ബഹു കണ്ണിയത്ത്‌ ഉസ്താദ് പ്രസംഗിക്കുമ്പോള്‍ എ .പി യെ അന്വേഷിക്കുകയും ആ സമയങ്ങളിലൊക്കെ മൈക്ക്‌ ഓഫ് ചെയ്യുകയും, കണ്ണിയത്തിന്റെ തലയില്‍ ഒരു ശാപ പ്രാര്‍ത്ഥന യുടെ ഭാരം വെച്ച് കൊടുക്കുകയും ചെയ്യുന്ന ഈ കൂട്ടര്‍ക്ക് ആ മഹാന്റെ അനുഗ്രഹം എങ്ങിനെ ലഭിക്കും. ശസുല്‍ ഉലമ അറബി കടലില്‍ വലിച്ചെറിയുന്നു എന്ന് പറഞ്ഞ വഹാബി - ജമാഅത്തെ പുത്തനാശയക്കാരെ , സമ്മേളന വേദികളിലേക്ക് സ്വീകരണം നല്‍കിയും ബുക്ക്‌ സ്റ്റാളുകള്‍ അനുവദിച്ചും പുല്കുകയാണ് ഇന്നിവര്‍ ചെയ്യുന്നത്


     അവരുടെ കാന്തപുരം വിരോധം തീര്‍ക്കാന്‍ കണ്ണിയത്തിന്റെ പേരിനെ ഉപയോഗ പ്പെടുത്തുകയായിരുന്നു ഇവര്‍ കാലാകാലം ചെയ്തു പോന്നത് ..ചേളാരി സമസ്തയുടെ യും എസ് .കെ . ധാരികളുടെയും കീഴില്‍ കുറെ സമ്മേളനങ്ങളും മറ്റും ഈ അടുത്ത് കഴിഞ്ഞു പോയിട്ടുണ്ട് . അതിലെല്ലാം കണ്ണിയത്ത്‌ എ.പി യെയ്യും കൂട്ടരെയും ശപിച്ചിടുണ്ട് , അവരുടെ മുഖം കെടട്ടെ എന്ന് പ്രാര്‍ഥി ച്ചിട്ടുണ്ട് എന്നല്ലാതെ ആരായിരുന്നു റഈ സുല്‍ മുഹഖികീന്‍ കണ്ണിയത്ത് ഉസ്താദ്‌ എന്ന് സമൂഹത്തെ പഠിപ്പിക്കാന്‍ ഈ കൌമിന് കഴിഞ്ഞിട്ടില്ല .അതിനൊട്ട് ശ്രമിച്ചിട്ടുമില്ല  സാത്വികാനായ , സൂഫിയായ ഒരു പണ്ഡിതന്‍ ശാപ പ്രാര്‍ത്ഥന നടത്തി എന്ന് ഓരോ പ്രസംഗ വേദിയിലും വിളിച്ചു കൂവുന്നത് ആ മഹാനോടു സ്നേഹം ഉള്ളവര്‍ ചെയ്യില്ല എന്ന് ഏതു ചിന്തിക്കുന്നവ്ര്‍ക്കും അറിയാം.

      സൂഫിസത്തിന്റെ പ്രത്യേക ഹാലില്‍ ആയതിനാലും പ്രായാധിക്യം മൂല വും , അവിഭക്ത സമസ്തയുടെ പ്രസിടന്ടു ആയിരിക്കെ മാസങ്ങളോളം മുശാവറ യോഗങ്ങല്‍ക്കൊന്നും പങ്കെടുക്കാത്ത കണ്ണിയത്തിന്റെ അസാന്നിധ്യത്തില്‍ ബഹു തജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ ആയിരുന്നു സമസ്ത യോഗങ്ങളില്‍ അധ്യക്ഷനായിരുന്നത് .. ആ കാല ഘട്ടത്തില്‍ എ.പി യെയും ഉള്ളാള്‍ തങ്ങളെയും രഹസ്യമായി യോഗം കൂടി ചില ആളുകള്‍ ( മുശാവറയില്‍ ലീഗ് കോക്കസ് ഉണ്ടാക്കി )സമസ്തയില്‍ നിന്ന് പുറത്തക്കാനുള്ള ഒരു അജണ്ടക്ക് പദ്ധതി ഇട്ടപ്പോള്‍ അതറിഞ്ഞ മര്‍ഹും ആക്കോട് ടി സി ഉസ്താദ്‌  നടക്കേണ്ടിയിരുന്ന ആ ഒരു സമസ്ത യോഗത്തിന് കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി ..അതാണ്‌ ഈ കൂട്ടര്‍ കണ്ണിയത്തിനും ശംസുല്‍ ഉലമ ക്കും എതിരെ കേസ് കൊടുത്തു എന്നും അവരെ കോടതി കയറ്റി എന്നും  പറഞ്ഞു നടക്കുന്നത് .

     കണ്ണിയത്ത്‌ ഉസ്താദ്‌ ,ആരോഗ്യത്തോടെ ഉള്ള ഒരു കാലത്തും എ പി ഉസ്താദിനെതിരെയോ മറ്റുള്ള വര്ക്കെതിരെയോ ഒന്നും പറഞ്ഞിട്ടില്ല . പ്രായാധിക്യം മൂലം വിഷമിക്കുന്ന സമയത്ത് ..എ .പി ക്കെതിരെ പറയിപ്പിക്കുക എന്ന ലക്ഷ്യവുമായി മാത്രം കണ്ണിയത്തിനെ മൈകിന്റെ മുന്നില്‍ കൊണ്ട് വന്നിട്ടുണ്ട് ..എ.പി ഇല്ലാത്ത വേദികളില്‍ പോലും എവിടെ എ. പി എന്ന് ചോദിക്കുകയാണ് അദ്ദേഹം ചെയ്തിടുള്ളത് ...ഞാന്‍ പുളിക്കല്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആയിരുന്നു കണ്ണിയത്ത്‌ ഉസ്താദിന്റെ പ്രസംഗം ആകെ കേട്ടത് , അന്ന് അദ്ദേഹം പറഞ്ഞതു ....പണ്ഡിതന്‍ മാര്‍ക്കിടയില്‍ പല അഭിപ്രായ വിത്യസങ്ങളും ഉണ്ടാവും..അത് മുമ്പും ഉണ്ടായിട്ടുണ്ട് ...അതില്‍ സാധാരണക്കാര്‍ പക്ഷം ചേരരുത് ..എന്നാണ് ..ഇന്നും ആ വരികള്‍ എന്റെ മനസ്സില്‍ ഉണ്ട് .
വാഴക്കാട്ട് എന്ത് സംഭവിച്ചു ; ബഷീര്‍ മാസ്റ്റര്‍ വാഴക്കാട് സുന്നി ഗ്ലോബല്‍ വോയിസില്‍


   കണ്ണിയത്ത്‌ ഉസ്താദും താജുല്‍ ഉലമയും ;;ആലിക്കോയ ഹാജി വിശദീകരിക്കുന്നു.......


ഒരിക്കല്‍ ഉള്ളാള്‍ തങ്ങളോടൊത്ത് ഞാനും,ചിത്താരി ഹംസ മുസ്ലിയാരും കണ്ണിയത്ത് ഉസ്താദിനെ കാണാന്‍ ഒരു യാത്ര പുറപ്പെട്ടു. സമസ്തയിലെ അനിഷ്ട്ട സംഭവങ്ങള്‍ക്ക് ശേഷമുള്ള യാത്ര.എസ്.വൈ.എസിന്‍റെ എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമ്മതം  വാങ്ങാന്‍ വേണ്ടിയായിരുന്നു പോയത്. കണ്ണിയത്ത് ഉസ്താദിന്‍റെ വീട്ടു മുറ്റത്ത്‌ എത്തിയപ്പോള്‍ മകന്‍ ഉള്ളാള്‍ തങ്ങളെ കണ്ട ഉടനെ ബാപ്പാക്ക് എതിരെ കേസ് കൊടുത്തത് നിങ്ങളെയല്ലെന്നു ചോദിച്ചു. തങ്ങള്‍ക്കു ദേഷ്യം വരികയും നിന്നോട് ആരാണ് പറഞ്ഞത് എന്ന് ചോദിക്കുകയും ചെയ്തു.ശബ്ദം കേട്ട് വീടിന്‍റെ ഉള്ളില്‍ നിന്ന് കണ്ണിയത്ത് ഉസ്താദ് ആരാണ് മോനെ വന്നത് എന്ന് ചോദിച്ചപ്പോള്‍ ബപ്പാക്ക് എതിരെ കേസ് കൊടുത്ത തങ്ങളാണ് എന്ന് മകന്‍ പറഞ്ഞു. തങ്ങളെ അകത്തേക്ക് വിളിച്ചു. ഇത് നമ്മുടെ തങ്ങളാ. തങ്ങള്‍ എനിക്ക് എതിരെ കേസ് കൊടുക്കുകയോ. നീ എന്താണ് പറഞ്ഞത്. അള്ളാഹു പൊറുക്കാത്ത കാര്യം പറയരുതേ മകനെ എന്ന് പറഞ്ഞു മകനെ ശാസിച്ചു. തങ്ങള്‍ കണ്ണിയത്തിനോട്‌ സുഖ വിവരങ്ങള്‍ അന്യേഷിച്ചു. തങ്ങള്‍ എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍ എന്നെ സമസ്തയില്‍ നിന്ന് ഒഴിവാക്കി പറഞ്ഞു.കണ്ണിയത്ത് ചോദിച്ചു : തങ്ങളെ ആരാണ് ഒഴിവാക്കിയത്.അങ്ങനെയാണെങ്കില്‍ ഞാനും പുറത്താണ്.തങ്ങളോടൊപ്പം ഞാനുണ്ട്.തങ്ങളെ പുറത്താക്കാന്‍ ആര്‍ക്കും കഴിയൂല. എറണാകുളത്ത് എസ്.വൈ.എസിന്‍റെ സമ്മേളനം നടത്തുന്ന കാര്യം തങ്ങള്‍ കണ്ണിയത്തിനെ അറിയിച്ചപ്പോള്‍ കണ്ണിയത്ത് അത് എപ്പോഴാണെന്ന് ചോദിച്ചു. തീയതി പറഞ്ഞപ്പോള്‍ കണ്ണിയത്ത് മകനെ വിളിച്ചു കലണ്ടര്‍ എടുക്കാന്‍ പറഞ്ഞു. മകന്‍ കലണ്ടര്‍ എടുക്കാതെ മാറി നിന്നപ്പോള്‍ കണ്ണിയത്ത് ദേഷ്യം പിടിച്ചു. നിന്നോടല്ലേ അത് എടുക്കാന്‍ പറഞ്ഞത് എന്ന് പറഞ്ഞു കലണ്ടര്‍ എടുത്തു കൊടുത്ത് തങ്ങളോട് തിയ്യതി മാര്‍ക്ക് ചെയ്യാന്‍ ഏല്‍പിച്ചു. എനിക്ക് ഇപ്പോള്‍ തീരെ സുഖമില്ല. ഇന്‍ശാ അല്ലാഹ് സാധിച്ചാല്‍ ഞാനും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. തങ്ങള്‍ എനിക്ക് വേണ്ടി ദുആ ചെയ്യണം.ഇത് സുന്നികളുടെ സമ്മേളനമാണ്‌.തങ്ങള്‍ നിര്‍ബന്ധമായും പോവണം.എ.പി,അവേലത്ത് തങ്ങളും സമ്മേളനത്തിന് വരില്ലേ. അവരോട് ദുആ ചെയ്യാന്‍ പറയണം. 'സമ്മേളനത്തിന് പോവാന്‍ അനുമതി നല്‍കണമെന്ന്' തങ്ങള്‍ വീണ്ടും പറഞ്ഞപ്പോള്‍ തങ്ങള്‍ എന്തിനു അനുവാദം ചോദിക്കണം.തങ്ങള്‍ പോവണം. എല്ലാവര്‍ക്കും വേണ്ടി ദുആ ചെയ്യണം. സുന്നികളുടെ സമ്മേളനത്തിന് പോവരുതെന്നു ആരാ പറഞ്ഞത്.തങ്ങളെ...തങ്ങള്‍ പോയെ പറ്റൂ.. എല്ലാ കാര്യത്തിനും തങ്ങള്‍ ദുആ ചെയ്യണമെന്നു പറഞ്ഞപ്പോള്‍ തങ്ങള്‍ യോഗത്തിന് പോയിക്കൊള്ളാമെന്നു പറഞ്ഞു. അതിനു ശേഷം ചിത്താരി ഹംസ മുസ്ലിയാര്‍ കണ്ണിയത്തിനോട് എനിക്കും സമ്മേളനത്തിനു പോകാന്‍ അവിടുന്ന് സമ്മദം തരണമെന്ന് പറഞ്ഞപ്പോള്‍ അത് ആരാണെന്ന് കണ്ണിയത്ത് ചോദിച്ചു.അത് നമ്മുടെ ചിത്താരി ഹംസ മുസ്ലിയാരാണെന്നു തങ്ങള്‍ മറുപടി പറഞ്ഞപ്പോള്‍ ഹംസ മുസ്ലിയാരോട് നിങ്ങള്‍ എല്ലാവരും പോവണം. അത് വലിയ സമ്മേളനമാക്കി മാറണം.ആരും ഒഴിഞ്ഞു നില്‍ക്കരുത്.നിര്‍ബന്ധമായും തങ്ങളും നിങ്ങളും പോവണം. തങ്ങളോട് ഇത് സുന്നികളുടെ സമ്മേളനമല്ലേ തങ്ങളെയെന്നു ചോദിച്ചപ്പോള്‍ സുന്നികളുടെ സമ്മേളനമാണ്‌.സുന്നികളുടെ സമ്മേളനതിനല്ലാതെ തങ്ങള്‍ പോകൂല എന്ന് എനിക്കറിയാം.അത് കൊണ്ട് നിങ്ങള്‍ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്ന് പറഞ്ഞു. അവിടെ നിന്ന് കണ്ണിയത്ത് ഉസ്താദിന്‍റെ പൊരുത്തം വാങ്ങി തിരിച്ചു പോരുകയും ചെയ്തു. ***ഉള്ളാല്‍ തങ്ങളുടെ ഉസ്താദ് ആണ് കണ്ണിയത്ത് ഉസ്താദ്, സമസ്തയുമായി മുന്നോട്ടു പോവാന്‍ ഉസ്താദിന്റെ അനുഗ്രഹവും വാങ്ങിയാണ് തങ്ങള്‍ അവിടെ നിന്ന് ഇറങ്ങിയത്‌. (കടപ്പാട് )
00000000000000000000000000000000000000000000000000000000000000000000   

     അന്ന് കണ്ണിയത്ത്‌ ഉസ്താദിനെ കൊണ്ട് പലതും പറയിപ്പിക്കാന്‍ ശ്രമിച്ച പലരുടെയും അവസ്ഥ ഇന്നെന്താണ് എന്ന് മാത്രം ആലോചിച്ചാല്‍ മതി ..സത്യം എവിടെയാണ് എന്നും ആരാണ് മുഖം കേട്ടത് എന്നും മനസ്സിലാക്കാന്‍ ...ഒരു കാലത്ത് എ .പി ക്കെതിരെ ഘോര ഘോരം മൈക്കിനു മുന്നില്‍ അലറി യിരുന്ന പലരുടെയും ഇന്നത്തെ അവസ്ഥ എന്താണ് ...ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും ഇ -ഗ്രേഡ് സുന്നികള്‍ . അവരില്‍ പലരും ഇപ്പോഴും ഭൂമിയില്‍ തന്നെ ഉണ്ട് . പട്ടിക്കാട്ടെ അറബി കോളേജു സമ്മേള നത്തില്‍ ,, കാന്തപുരത്തി നെതിരെ ഉറഞ്ഞു തുള്ളിയ , ഖാസിമിയുടെ ഇന്നത്തെ അവസ്ഥ എന്താണ് ..അന്നത്തെ പോലെ വീണ്ടും ഒന്ന് കൂടി കാന്തപുരത്തി നെതിരെ പ്രസംഗിക്കാന്‍ ഖാസിമിയോടു പറയാന്‍ എസ് .കെ എസ് എസ് എഫു കാര്‍ക്ക് കഴിയുമോ ...? ബഹു കാന്തപുരത്തി നെതിരെ നിങ്ങള്‍ കൊണ്ട് നടന്ന ഓരോ വ്യക്തി കളെയും ഒന്ന് സസുക്ഷ്മം പഠിക്കുന്നത് അല്ലാഹുവിനെ ഭയക്കുകയും ഇല്മിനെ ബഹുമാനിക്കുകയും ചെയ്യുന്ന ആരെങ്കിലും നിങ്ങളെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നന്ന് .



   കാലം എത്രയായി ,,വിഘടിതര്‍   കാന്തപുരം ഉസ്താദി നെതിരെ പടപ്പുറപ്പാട് നടത്തുന്നു , ചേളാരി സമസ്തക്കാര്‍ തീരുമാനിച്ചത് മാറ്റിയ ചരിത്രം അല്ലാതെ കാന്തപുരം തീരുമാനിച്ച ഒരു പരിപാടിയും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാറ്റേണ്ടി വന്നിട്ടില്ല . ..മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരിക പരവും സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി രാപകലില്ലാതെ ഓടി നടക്കുന്ന കാന്തപുരം  ഉസ്താദിന് ഓരോ ദിവസം കൂടുംതോറും പദവിയും , അംഗീകാരവും കൂടുകയല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല അതാണ് അല്ലാഹുവിന്റെ സഹായം.  ഔലിയാക്കളുടെയും  മണ്മറഞ്ഞ മഹാന്മാരുടെയും അനുഗ്രഹം എന്ന് പറയുന്നത് . അള്ളാഹു ഉയര്‍ത്താന്‍ ഉദ്ദേശിച്ചതിനെ തടയാന്‍ ആര്‍ക്കും കഴിയില്ല . അത് കൊണ്ടാണ് തിരുകേശം മര്‍കസില്‍ എത്തിയതും സുന്നികള്‍ക് അതിന്റെ മാധുര്യം ആസ്വദിക്കാന്‍ കഴിയുന്നതും .

അവസാന മായി പറയട്ടെ , സ്വന്തം നേതാവിനെ സ്നേഹിക്കുന്നവരാണ് എങ്കില്‍ വിഘടിതര്‍ ചിന്തിക്കേണ്ടത് , അവിടെ അദ്ദേഹത്തെ സിയാറത്ത് ചെയ്യുന്നവര്‍ ചെയ്യട്ടെ , ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ അത് ചെയ്യട്ടെ . അതിന്റെ പ്രതിഫലം നല്‍കുന്നത് അള്ളാഹു അല്ലെ . ജീവിത കാലത്ത് കണ്ണിയത്ത്‌ ഉസ്താദ്‌ നിങ്ങളെ കൂടെ ആയിരുന്നെങ്കില്‍ എ.പി സുന്നികള്‍ മരണ ശേഷം നടത്തുന്ന പരിപാടിയില്‍ നിങ്ങള്‍ ഭയക്കേണ്ട കാര്യമെന്ത്. അവിടെ നടക്കുന്ന തഹ്ലീലും ഖുര്‍ആന്‍ പാരായണവും അദ്ദേഹത്തിന്റെ പദവി ഉയര്ത്തണെ എന്നുള്ള പ്രാര്‍ത്ഥന കളും തടയുകയാണോ നിങ്ങള്‍ കല്‍പ്പിച്ചു നല്‍കുന്ന ആദരവും സ്നേഹവും ..
 വ്യക്തമാക്കേണ്ടതുണ്ട് നിങ്ങള്‍ ..ഈ സമുദായത്തിനോടു.. സ്വന്തം അണികളെ ദീന്‍ പറഞ്ഞു പഠിപ്പിക്കുന്നതിന് പകരം  അസൂയയുടെ , വിദ്വേഷത്തിന്റെ വിത്തുകള്‍ വിതച്ചു കൊടുക്കുന്ന നേതാക്കള്‍ ഇതിനൊക്കെ അല്ലാഹുവിനോട് മറുപടി പറയേണ്ട ഒരു കാലം വരും...അന്ന് കാളമ്പാടി ഉസ്താദിന്റെ ജനാസക്ക് അരികെ കൂവി  ,ഇന്ന് ബഹു കണ്ണിയത്ത്‌ ഉസ്താദിന്റെ മഖ്ബറ ഉപരോധിച്ചു . ഈ ഖൌമിനെ തെളിയിച്ചു കൊണ്ട് നടക്കുന്ന നേതാക്കള്‍ ആഴത്തില്‍ ചിന്തിക്കുക തന്നെ വേണം . ഇല്ല എങ്കില്‍ അതിന്റെ തിക്ത ഫലം ഭാവിയില്‍ അനുഭവിക്കുക നിങ്ങള്‍ തന്നെ ആയിരിക്കും. ജാഗ്രത ...

2013, ജനുവരി 2, ബുധനാഴ്‌ച

പുതു വര്‍ഷ തലേന്ന് കേരളത്തില്‍ വിറ്റ മദ്യത്തിന്റെ കണക്കെവിടെ ....?

ലേഖനം : ഹസീബ് പോത്തംകുളം
watch more photos Click here
   

രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതും ചരിത്രത്തില്‍ ഇടം പിടിക്കേണ്ടതുമായ ഒരു സമരം പുതുവര്‍ഷ പിറവിയുടെ തലേന്ന് സംസ്ഥാനത്ത് എസ്.എസ്.എഫ് നടത്തുകയുണ്ടായി. കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സമരക്കാര്‍ സംസ്ഥാന വ്യാപകമായി ബിവറേജസ് കോര്‍പറേഷന്റെ മദ്യ വിതരണ ശാലകള്‍ ഉപരോധിക്കുകയും മദ്യത്തിനെതിരെ മണിക്കൂറുകളോളം പ്രസംഗിക്കുകയും ചെയ്തു. ഇതു മൂലം പലയിടത്തും മദ്യ ശാലകള്‍ തുറക്കാന്‍ സാധിക്കാതിരിക്കുകയും മദ്യപന്മാര്‍ക്ക് മദ്യം വാങ്ങാന്‍ കഴിയാതെ തിരിച്ച് പോകേണ്ടിയും വന്നു. പുതുവര്‍ഷാഘോഷം മദ്യത്തില്‍ മുങ്ങിക്കുളിച്ച് അടിച്ച് പൊളിക്കാന്‍ വിചാരിച്ചവര്‍ക്ക് അപ്രതീക്ഷിതമായുണ്ടായ ഒരു പ്രഹരമായിരുന്നു എസ്.എസ്.എഫിന്റെ സമരം. മദ്യ വില്‍പനയിലൂടെ ഖജനാവിലേക്ക് പണത്തിന്റെ ഒഴുക്ക് പ്രതീക്ഷിച്ചിരുന്ന സര്‍ക്കാരിനും സമരം ഓര്‍ക്കാപുറത്ത് കിട്ടിയ അടിയായി.

SYS മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ മദ്യ ത്തിനെതിരെ നടത്തിയ സമരങ്ങളില്‍ നിന്ന്
   മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനം പുതുവര്‍ഷാഘോഷത്തിന്റെ പേരില്‍ കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്ക് പിറ്റേന്ന് പത്രങ്ങളിലൂടെ സര്‍ക്കാര്‍ വിളംബരപ്പെടുത്തുമായിരുന്നു. എന്നാല്‍ ഇക്കുറി ആ കണക്ക് പുറത്തറിയിക്കാത്തത് വില്‍പന മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറഞ്ഞത് കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എസ്.എസ്.എഫിന്റെ സമരം മൂലമാണ് വില്‍പന കുറഞ്ഞതെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് നാണക്കേടാവും എന്നും വിചാരിച്ച് കാണും. സമരം മുന്നില്‍കണ്ട് ഇനി പിന്‍വാതില്‍ കച്ചവടംവല്ലതും നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ കണക്കുകിട്ടാന്‍ വരുന്ന കാലതാമസം മൂലമാകുമോ മദ്യവില്‍പനയുടെ യഥാര്‍ത്ഥകണക്ക് പുറത്തുവരുന്നതിന് തടസ്സമായതെന്ന് സംശയിക്കുന്നവരുമുണ്ട്. എന്ത് തന്നെയായാലും എസ്.എസ്.എഫിന്റെ സമരം മദ്യവില്‍പനയെ സാരമായി ബാധിച്ചിട്ടുണ്ടെന്നത് സത്യം.

  കേരളം മദ്യപാനത്തിലൂടെയും വളരണം എന്നതാണല്ലോ സര്‍ക്കാരുകളുടെ ലക്ഷ്യം. മദ്യം വിഷമാണെന്നും അത് ആരോഗ്യത്തിന് ഹാനികരവുമാണെന്നും മദ്യക്കുപ്പികളില്‍ രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമുള്ള കേരളത്തില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കുന്നത് എന്നത് വിരോധാഭാസമാണ്.

   മദ്യത്തെ സംബന്ധിച്ച് ഇരട്ടത്താപ്പ് നയമാണ് കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണി സര്‍ക്കാറുകള്‍ എല്ലാ കാലത്തും കൈക്കൊണ്ടിരുന്നത്. അതു തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഒരു ഭാഗത്ത് സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുകയും മറ്റൊരു ഭാഗത്ത് പരസ്യമായി മദ്യം കുടിച്ചു എന്നതിന്റെ പേരില്‍ കേസെടുക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ മദ്യ വില്‍പനയിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനമാണ് ഏറ്റവും വലിയ വരുമാനം. പുതുവര്‍ഷം അടിച്ചു പൊളിക്കാന്‍ ഒരുങ്ങി നിന്നവരുടെ മുഖത്തടിച്ച പ്രതീതിയായിരുന്നു എസ്.എസ്്.എഫിന്റെ സമരം മൂലം മദ്യശാലകള്‍ തുറക്കാന്‍ കഴിയാത്തതിലൂടെ ഉണ്ടായത്.

 രാജ്യത്ത് നടക്കുന്ന സ്ത്രീ പീഡനം ഉള്‍പെടെയുള്ള എല്ലാ അതിക്രമങ്ങള്‍ക്കും കാരണം മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും വര്‍ധിച്ചു വരുന്ന ഉപയോഗമാണെന്ന് കണ്ടെത്താന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഡല്‍ഹിയില്‍ ബസില്‍ പീഡനത്തെതുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം അടക്കം പരിശോധിച്ചാല്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്നത് മദ്യവും മയക്കു മരുന്നുമാണ്. മദ്യവും മയക്കു മരുന്നും അകത്ത് ചെന്നാല്‍ മകളെയും സഹോദരിയെയും മാതാവിനെയും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ് പുതിയ തലമുറ വളര്‍ന്നു വരുന്നത്. ഈ സാഹചര്യത്തിലാണ് എസ്.എസ്.എഫ്. പോലെയുള്ള ആദര്‍ശ സംഘടന മാതൃകാപരമായ സമരത്തിലൂടെ സമൂഹ ശ്രദ്ധ ആകര്‍ഷിച്ചത്. എങ്കിലും നമ്മുടെ മാധ്യമങ്ങളൊന്നും സവിശേഷ ശ്രദ്ധ പതിയേണ്ട ഈ പ്രക്ഷോഭത്തെ വേണ്ട രീതിയില്‍ കാണാനോ, പ്രാധാന്യത്തോടെ അവതരിപ്പിക്കാനോ തയ്യാറായില്ല.

  ഉടുതുണിയില്ലാതെ കൊച്ചി നഗരത്തിലൂടെ ഒരാള്‍ ഓടിയപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് അതൊരു വലിയ വാര്‍ത്തയായിരുന്നു. ആ വാര്‍ത്താ റിപോര്‍ട്ട് ചെയ്തവര്‍ക്ക് എസ്.എസ്.എഫിന്റെ സമരം മൂലം സംസ്ഥാനത്ത് പുതുവര്‍ഷത്തലേന്ന് മദ്യ ശാലകള്‍ തുറക്കാന്‍ കഴിയാത്ത സംഭവം കാണാനായില്ല. എസ്.എസ്.എഫിനെ സംബന്ധിച്ച് മദ്യത്തിനെതിരെയുള്ള സമരം ഇതാദ്യമല്ല. ഇതിനുമുമ്പും അവര്‍ സമൂഹ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പാന്‍ മസാലകള്‍ക്കും ലോട്ടറികള്‍ക്കും എതിരെയും എസ്.എസ്.എഫ് സമരം ചെയ്തിട്ടുണ്ട്. സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് മദ്യ ശാലകള്‍ ഉപരോധിച്ചതെന്ന് അവര്‍ പറയുന്നു. ഇനിയും തങ്ങള്‍ സമര പാതയില്‍ ഏറെ മുന്നേറുമെന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം.

  മദ്യശാല ഉപരോധത്തെതുടര്‍ന്ന് പുതുവര്‍ഷ മദ്യ വില്‍പനയില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്ന പൊന്നാനി, തിരൂര്‍ ബീവറേജ് ഔട്ട് ലറ്റുകള്‍ അടച്ചിടുകയും, മഞ്ചേരി, കുന്ദമംഗലം, കണ്ണൂര്‍ തുടങ്ങിയ കേരളത്തിലെ 12 ഓളം കേന്ദ്രങ്ങളില്‍ മദ്യ വില്‍പന തടസപ്പെടുകയും ചെയ്തു. നിരവധി കുടിയന്മാര്‍ക്ക് ഇക്കൊല്ലം മദ്യമില്ലാതെയാണ് പുതുവര്‍ഷം ആഘോഷിക്കേണ്ടി വന്നത്. മദ്യപരുടെ അമര്‍ഷവും ശാപ വചനങ്ങളും എസ്.എസ്.എഫുകാര്‍ക്കു നേരെ ഉയര്‍ന്നെങ്കിലും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് തങ്ങള്‍ സമരം ചെയ്തത് എന്ന് കരുതി അവര്‍ക്ക് ആശ്വാസം കണ്ടെത്താവുന്നതാണ്.

  എസ്.എസ്.എഫിന്റെ ഈ സമര രീതി മറ്റ് സംഘടനകളും പിന്തുടര്‍ന്ന് രംഗത്തു വരികയാണെങ്കില്‍ കേരളത്തില്‍ നിന്ന് മദ്യത്തെ കെട്ടുകെട്ടിക്കാന്‍ അധികകാലം വേണ്ടി വരില്ല. മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, കുടിക്കരുത് എന്ന് ഉദ്‌ഘോഷിച്ച ശ്രീനാരായണ ഗുരുദേവന്റെ നാടു കൂടിയാണ് നമ്മുടെ കേരളമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഹസനിയ്യയിലെ അതിഥികള്‍