2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

ചേളാരി സമസ്ത സമ്മേളന ത്തിനൊരു അടിക്കുറിപ്പ്


സത്യ സാക്ഷികളാവുക എന്ന പ്രമാണ ബദ്ധമായതും , ഗഹനമായ ചര്ച്ചയക്കും വിശകലനത്തിനും പഠനത്തിനും ഉതകുന്ന ഒരു പ്രമേയവുമായി ചേളാരി സമസ്തയുടെ വാര്ഷിക സമ്മേളനം വരുന്നു എന്ന് മാസങ്ങള്ക്ക് മുന്നേ കണ്ടപ്പോള്‍ മനസ്സില്‍ കരുതി, ഇനി ഫെബ്രുവരി അവസാന വാരത്തില്‍ ഈ സമ്മേളനം സമാപിക്കുമ്പോഴേക്കും സമുദായത്തിനും സമൂഹത്തിനും ഗുണം ലഭിക്കുന്ന നിരവധി കര്മ പദ്ധതികള്ക്ക് സാക്ഷിയാകാന്‍ കേരള ജനതക്ക് കഴിയുമെന്ന് . ശൈഖുനാ കണ്ണിയത് അഹമ്മദ്‌ മുസ്ലിയാരും ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരും നയിച്ച സമസ്തയുടെ പ്രധാന ലക്ഷ്യമായ അടിയുറച്ച സുന്നീ വിശ്വാസ ആദര്ശ പ്രചരണ ങ്ങള്ക്ക് പുതിയ വേദികള്‍ തുറക്കപ്പെടും , എണ്പത്തിയഞ്ചാം വാര്ഷി്കം ആഘോഷിക്കുമ്പോള്‍ ആ സമ്മേളന ഓര്മക്കായ് സ്വന്തമായ ഒരു ഭവനത്തില്‍ അന്തിയുറങ്ങാന്‍ ഭാഗ്യമില്ലാത്ത പത്ത് പേര്ക്ക് വീട് വെച്ച് കൊടുക്കും .സ്ത്രീധന ദുരാചാരത്ത്തിന്റെ പിടിയില്‍ പെട്ട് പുര നിറഞ്ഞു സമുദായത്തിന്റെ കണ്ണ് നീരായി നില്ക്കു ന്ന പാവപ്പെട്ട പത്ത് പെണ്കു്ട്ടികളുടെ വിവാഹത്തിനുള്ള സംവിധാനം കണ്ടെത്തും .പക്ഷെ ഒന്നും ഉണ്ടായില്ല !! മാസങ്ങളോളം കൊട്ടി ഘോഷിച്ചു , പ്രചണ്ടമായ പ്രചാരണ പ്രവര്ത്ത ങ്ങള്‍ നടത്തി മംഗലാപുരം മുതല്‍ കന്യാകുമാരി വരെ സന്ദേശ യാത്രയും നടത്തി കോഴിക്കോട് - തൃശൂര്‍ നാഷണല്‍ ഹൈവേയുടെ ഓരത്തുള്ള മലപ്പുറം ജില്ലയിലെ കൂരിയാട് പാടത്ത് സമ്മേളനം നടന്നപ്പോള്‍ മല എലിയെ പ്രസവിച്ച പോലെയായി . മൂന്നു ദിവസം നീണ്ട സമ്മേളനത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കേരളത്തിലെ ഒരു പണ്ഡിതന്റെ പ്രവര്ത്തങ്ങളെ വിലയിരുത്താനും അതിനു മാര്‍ക്കിടാനും തെറി പറയാനും മാത്രമുള്ള വേദിയായി അത് മാറി എന്നത് തികച്ചും വേദനാജനകമാണ് . സമ്മേളന ഉത്ഘാടന ദിവസം തന്നെ പാസ്സാക്കി വാര്ത്താ മാധ്യമങ്ങള്ക്ക് വിതരണം ചെയ്ത സമസ്തയുടെ സമ്മേളന പ്രമേയം പോലും കാന്തപുരം എന്ന വ്യക്തിയില്‍ കേന്ദ്രീകരിച്ചു . കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സമുദായത്തിന് കളങ്കമാണ് എന്ന പ്രമേയം പാസാക്കുക വഴി ആ വിഭാഗം ഇന്നെത്തി നില്ക്കു ന്ന പരിതാപകരമായ അവസ്ഥയാണ് സമൂഹ മനസാക്ഷിക്ക് മുന്നില്‍ വെളിപ്പെട്ടത് . ആധികാരിക സമസ്ത യാണന്നു സ്വയം അവകാശ പ്പെടുംപോഴും , കേരളത്തിലെ മഹല്ലുകള്‍ മുഴുവന്‍ തങ്ങളുടെ കൈകളില്‍ ആണെന്നും എണ്പത്തി അഞ്ചു ശതമാനം സുന്നികള്‍ ചേളാരി സമസ്തയുടെ പിന്നില്‍ തന്നെയുണ്ട് എന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയുമ്പോഴും എവിടെയോ ഒരു ഭയം അവര്ക്കു ള്ളത് പോലെയാണ് കാന്തപുരത്തിനെതിരെയുള്ള അവരുടെ പ്രവര്ത്തനങ്ങള്‍ കാണുമ്പൊള്‍ തോന്നുക. “സത്യ സാക്ഷികളാവുക” എന്നതിനു പകരം “കാന്തപുരം വിരോധികളാവുക” എന്ന പ്രമേയ മായിരുന്നു നല്ലതെന്നു എന്ന് ഏതെന്കിലും മനുഷ്യന് തോന്നിയാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .
ബഹുവന്ദ്യരായ വരക്കല്‍ മുല്ലക്കോയ തങ്ങളാല്‍ രൂപീകൃതമായ സമസ്തയുടെ മുഖ മുദ്രയായിരുന്നു സുന്നീ ആദര്ശന വൈരികളായ മുജാഹിദു /ജമാഅത്തെ ഇസ്ലാമി തുടങ്ങിയപുത്തന്‍ വാദികളോടുള്ള ശക്തമായ വിയോജിപ്പ്. സമസ്ത രൂപീകരണ ലക്ഷ്യങ്ങളില്‍ പ്രധാന പെട്ടത് തന്നെ മേല്‍ പറഞ്ഞ പുത്തന്‍ വാദികളുടെ പിടിയില്‍ നിന്നും മുസ്ലിംകളെ രക്ഷപ്പെടുത്തി സുന്നത് ജമാഅത്തില്‍ ഉള്ള അടിയുറച്ച വിശ്വാസം അവരില്‍ ഊട്ടി ഉറപ്പിക്കുക എന്നതായിരുന്നു . ബഹുവന്ദ്യരായ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മുതല്‍ ശംസുല്‍ ഉലമ ഇ.കെ ഉസ്താദ്‌ വരെയുള്ള സമസ്തയുടെ നീണ്ട പണ്ഡിത നിരയൊന്നും ഈ സംഘടനയെ മുന്നോട്ടു നയിച്ച വേളയില്‍ ഇല്ലാത്തതും സമസ്തയുടെ സ്ഥാപിത ലക്ഷ്യം എന്തായിരുന്നോ അതിനു കടക വിരുദ്ധവും ആണ് പാരമ്പര്യം അവകാശപ്പെടുന്ന ഇന്നത്തെ ചേളാരി സമസ്ത ചെയ്തു കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ സുന്നിലേബലില്‍ നടത്തിയ ഒരു സമ്മേളനത്തിനു ആശംസ അര്പ്പിക്കാനായി ജമാഅത്തെ ഇസ്ലാമിയുടെ ഉന്നത നേതാക്കള്‍ സമ്മേളന വേദിയില്‍ വരുന്നതും അവരെ സ്വീകരിച്ചുതും ഇത് ആദ്യമാണ് . സമ്മേളന വേളയില്‍ തന്നെ പുറത്തിറങ്ങിയ ജമാഅത്ത് മുഖപത്രം പ്രബോധനം മാസിക ചേളാരി വിഭാഗത്തെ പുകഴ്ത്തി എഴ്തുകയും , ആ ലേഖനം ഉള്കൊള്ളുന്ന പ്രബോധനം വായിക്കണമെന്ന് വെള്ളിയാഴ്ച ജുമുഅക്ക് വന്ന സുന്നികളോട് പള്ളിയിലെ ചേളാരി വിഭാഗം ഖ്വതീബ്‌ ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ ഇവരുടെ ആദര്ശ പ്രതിബദ്ധത എവിടെയെത്തി എന്ന് നമുക്ക് മനസ്സിലാകും. സമ്മേളന വേദിയില്‍ സ്റ്റാള്‍ തുടങ്ങാന്‍ ജമാഅത്തെ ഇസ്ലാമിക്ക് അനുവാദം നല്കു ക വഴി ശംസുല്‍ ഉലമയും ബഹു കണ്ണിയത്തും ഏതൊന്നില്‍ നിന്നാണോ സുന്നികളെ രക്ഷിക്കാന്‍ നോക്കിയത് ആ വികല ആശയത്തെ സുന്നികള്ക്കി ടയില്‍ പ്രചരിപ്പിക്കാനുള്ള അവസരം തുറന്നു കൊടുക്കുകയായിരുന്നു അഭിനവ ദര്ശന സമസ്ത ചെയ്തത് .

ജമാഅത്തെ ഇസ്ലാമിയുമായുള്ള ചേളാരി സമസ്തയുടെ അവിഹിത ബന്ധത്തിന്റെ തുറന്ന വേദിയാക്കാന്‍ സമസ്തയുടെ പേരിലുള്ള സമ്മേളന വേദി തന്നെ തിരഞ്ഞെടുത്തത് നേരത്തെ തന്നെ പ്രഖ്യാപിച്ചു വെച്ച “കാന്തപുരമാണ് തങ്ങളുടെ മുഖ്യ ശത്രു” എന്നതു അണികളെ പ്രവര്ത്തനത്തിലൂടെ ബോധ്യപ്പെടുത്താന്‍ വേണ്ടി യായിരുന്നു.
സമ്മേളന പ്രഖ്യാപനം മുതല്‍ തുടങ്ങിയ കല്ല്‌ കടി സമ്മേളന സമാപനം വരെ തുടര്ന്ന് കൊണ്ടിരുന്നു എന്നത് ഏറെ രസകരം ആയിരുന്നു . നീണ്ട പതിനഞ്ചു വര്ഷയങ്ങള്ക്ക് ശേഷം നടത്തുന്ന സമ്മേളനം മാലോകരെ കൊണ്ട് പറയിപ്പിക്കാതെ നേരാം വണ്ണം നടത്തി കാണിക്കണം എന്ന് സമ്മേളന സംഘാടകര്ക്ക് നിര്ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ സമ്മേളനത്തിനു സ്വാഗതം പറഞ്ഞ സമ്മേളന സംഘാടക സമിതി കണ് വീനറും ,,അടുത്ത് തന്നെ ചേളാരി സമസ്തയുടെ സെക്രട്ടറി യായി അവരോധിക്കാന്‍ സാധ്യതയുമുള്ള കോട്ടുമല ബാപ്പു മുസ്ലിയാരിലൂടെ തന്നെ അതിനു ഭംഗം വരുന്ന കാഴ്ചയാണ് കണ്ടത് . ഏഴു മണിക്ക് പ്രാരംഭ പ്രാര്ത്ഥൂനകളോടെ ആരംഭിച്ച സമാപന സമ്മേളനത്തിലെ സ്വാഗത ഭാഷണം അവസാനിക്കുന്നത് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണു . സ്വാഗത ഭാഷകന്റെ കാടുകയറിയുള്ള പ്രസംഗം വേദിയിലിരിക്കുന്നവരെയും സദസ്സിലുള്ളവരെയും ഒരു പോലെ അസ്വസ്ഥര്‍ ആക്കി .കേവലം പതിനഞ്ചു മിനിട്ട് സമയം നല്കിയ (ഇത് ഒരു SKSSF നേതാവ് എന്നോടു പറഞ്ഞത് ആണ് ) സ്വാഗത ഭാഷണം അതിര് കടന്നപ്പോള്‍ ഒരു വേള പ്രാസംഗികന്റെ അടുത്തേക്ക് കടാലാസു തുണ്ടുമായി വരെ പോകേണ്ട ഒരു അവസ്ഥയാണ് ഉണ്ടായതു. ഗതിയും നിലയും വിട്ടു സ്വാഗത ഭാഷണം നീണ്ടപ്പോള്‍ വേദിയിലിരിക്കുന്നവരുടെ തുടര്ച്ചയായ അസ്വസ്ഥത പുറം ലോകം കാണാതിരിക്കാനായി പരസ്യങ്ങള്‍ കൊണ്ട് മറക്കുകയായിരുന്നു സമ്മേളനം തല്സമയം കാണിച്ച ദര്ശന ചാനല്‍ ചെയ്തത് . സദസ്സും വേദിയും കടിച്ചു പിടിച്ചിരുന്ന അസ്വസ്ഥതക്ക് ഒരു അയവു വന്നത് പ്രഭാഷകന്‍ കാന്തപുരത്തിലേക്കും തിരുകേശത്തിലേക്കും കടന്നപ്പോള്‍ ആണ്. അതാണങ്കില്‍ നീണ്ട സ്വാഗത ഭാഷണത്തിന്റെ ശബ്ദ ക്ഷീണവും കാന്തപുരത്തെ കുറ്റപ്പെടുത്താനുള്ള ആവേശവും കൂടി ഒത്തു ചേര്ന്നതപ്പോള്‍ ഉള്ള ശബ്ദം തൊണ്ടയില്‍ കുടുങ്ങി പുറത്ത് വരാതെയാകുന്ന കാഴ്ചയാണ് കണ്ടത് . എന്തിനേറെ അദ്ദേഹം തന്നെ തങ്ങളുടെ സമസ്തയെ ചേളാരി സമസ്ത എന്ന് വിളിക്കുന്ന രംഗം വരെ ഉണ്ടായി. ഇനി വിമര്ശതകര്‍ ചേളാരി സമസ്ത എന്ന് വിളിക്കുന്നതില്‍ ഹാലിളകേണ്ട ആവശ്യമില്ലല്ലോ. എന്തായാലും വേദിയിലുള്ളവര്‍ കയ്യും കണ്ണും കാണിച്ചു സ്വാഗത ഭാഷകനെ ഏല്പിച്ച ജോലിയിലേക്ക് തിരിച്ചു കൊണ്ട് വരികയായിരുന്നു. വേദിയിലുള്ളവര്ക്കും രാഷ്ട്രീയ നേതാക്കള്ക്കും വളണ്ടിയര്മാണര്ക്കും സമ്മേളനം നടത്താന്‍ സ്ഥലം നല്കി്യ വ്യക്തിക്കും പോലീസുകാര്ക്കുംല പത്രക്കാര്ക്കും തുടങ്ങി ഓരോ വിഭാഗത്തിനും പ്രത്യേകം സ്വാഗതം പറഞ്ഞു പ്രസംഗം നിര്ത്താ ന്‍ ഒരുങ്ങിയപ്പോള്‍ ആണ് വേദിയിരിക്കുന്ന ഒരാള്‍ വന്നു സമ്മേളനത്തിലെ മുഖ്യ പ്രഭാഷണം നടത്തുന്ന ചെറുശ്ശെരിക്ക് സ്വാഗതം പറഞ്ഞില്ല എന്ന് സൂചിപ്പിച്ചതു . ഞാന്‍ വിട്ടു പോയി ..എന്ന് പറഞ്ഞു കൊണ്ട് കോട്ടുമ്മല ബാപ്പു മുസ്ലിയാര്‍ പിന്നെ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്ക്കും സ്വാഗതം പറയുകയായിരുന്നു . അതിരില്ലാത്ത സ്വാഗത ഭാഷണത്തില്‍ അസ്വസ്ഥത പ്രക്ടിപ്പിക്കുന്ന സദസ്സും സമസ്ത സെക്രട്ടറി കൂടി യായ മുഖ്യ പ്രഭാഷകനെ മറന്ന സ്വാഗത ഭാഷണവും മുഖം കെടലിന്റെ പരിധിയില്‍ വരുമോ ആവൊ..? എനിക്കറിയില്ല .!!!
സമ്മേളനത്തില്‍ മുഖ്യാതിഥിയായി ഉണ്ടാകും എന്ന് പറഞ്ഞിരുന്ന യു.എ.ഇ.മതകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലിയ്യുല്‍ ഹാശിമി സമ്മേളനത്തിനു വന്നില്ല.ചെറുശ്ശേരിയുടെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു കാന്തപുരം കേരളത്തില്‍ കൊണ്ട് വരുന്ന വിദേശ പണ്ഡിതന്മായര്‍ ഒന്നും ശംസുല്‍ ഉലമ യെക്കാള്‍ വലിയവര്‍ അല്ല എന്ന് . പിന്നെ എന്തിനു SYS ഗോള്ഡസന്‍ ജൂബിലി സമ്മേളന ഉത്‌ഘാടകന്‍ ആയി കാന്തപുരം വര്ഷങ്ങള്ക്കു് മുന്നേ കേരളത്തില്‍ കൊണ്ട് വന്ന അലിയ്യുല്‍ ഹാശിമിയെ സമസ്ത സമ്മേളനത്തിന്റെ മുഖ്യ അഥിതിയായി ക്ഷണിച്ചു ...? ഏതായാലും സമ്മേളനത്തിനു അദ്ദേഹം വരാതിരുന്നതിന്റെ പിന്നില്‍ കാന്തപുരമാണെന്ന് പറയില്ലായിരിക്കും. അലിയ്യുല്‍ ഹാശിമിയുടെ സന്ദേശം സമ്മേളന ത്തില്‍ വായിക്കും എന്ന് വേദിയില്‍ നിന്ന് കേട്ടെങ്കിലും അത് വായിച്ചുതും കണ്ടില്ല . ഹൈദരലി ശിഹാബ് തങ്ങള്‍ നോക്കി വായിച്ച ഉത്ഘാടന പ്രസംഗത്തിനു ശേഷം , ഇ അഹമ്മദും , കുഞ്ഞാലിക്കുട്ടിയും ആവേശകരമായി പ്രസംഗിച്ചു എങ്കിലും അണികളെ ഉദ്ദീപിപ്പിക്കാന്‍ അതിനു കഴിഞ്ഞില്ല. കാന്തപുരത്തെ കുറിച്ചോ തിരുകേശ വിവാദത്തെ കുറിച്ചോ ഇവര്‍ ഒരക്ഷരം മിണ്ടാതിരുന്നതു വേദിയിലിരുന്ന നേതാക്കളുടെ മുഖത്തും അണികളെ മുഖത്തും പ്രതിഫലിച്ചു കണ്ടു . അതിന്റെ അലയൊലികള്‍ ഉടനെ തന്നെ കേള്ക്കാവുന്നതാണ്. നേരത്തെ സമ്മേളനത്തില്‍ വന്ന ഇ.ടി മുഹമ്മദ്‌ ബഷീറും തിരുകേശ വിവാദത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല .
ചേളാരി സമസ്ത കാര്യദര്ശിയായ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ നടത്തിയ മുഖ്യ പ്രഭാഷണം അക്ഷരാര്ത്ഥ ത്തില്‍ അത്ഭുത പ്പെടുത്തുന്ന തായിരുന്നു . തുടക്കം മുതല്‍ ഒരു ഡയറി നോക്കി തപ്പി തടഞ്ഞു വായിക്കുന്ന ഒരു അവസ്ഥയാണ് കണ്ടപ്പോള്‍ ഒരു സമസ്തയുടെ സെക്രട്ടറി ആണല്ലോ ഇത് എന്ന് ചിന്തിച്ചു പോകും . പലപ്പോഴും അക്ഷരങ്ങള്‍ കിട്ടാതെ വായന മുടങ്ങിയപ്പോള്‍ ലൈവായി സമ്മേളനം പതിനൊന്നര വരെ കാണിക്കും എന്ന് പറഞ്ഞിരുന്ന ദര്ശന ചാനല്‍ വരെ സമ്മേളന സംപ്രേഷണം നിര്ത്തി വെച്ചു . മറു ഭാഗത്തെ കാന്തപുരം .എ.പി അബൂബക്കര്‍ മുസ്ല്യാര്ക്ക് പകരം ചേളാരി സമസ്തയുടെ സെക്രട്ടറിയാണ് ചെറുശ്ശേരി ഉസ്താദ്‌ .ഐതിഹാസിക മായി കൊട്ടി ഘോഷിച്ചു നടത്തുന്ന ഒരു സമസ്ത സമ്മേളനത്തിലേ മുഖ്യ പ്രഭാഷണം നഴ്സറി കുട്ടികളെ പോലും നാണിപ്പിക്കും വിധത്തിലുള്ള ഒരു നുള്ളി പൊറുക്കിയുള്ള വായനയില്‍ നിന്നും മോചനമായതു വിഷയം കാന്തപുരത്തിലും കാന്തപുരം നടത്തുന്ന പ്രവര്ത്തനങ്ങളെ അവഹേളിക്കാനും തുടങ്ങിയപ്പോള്‍ മാത്രമാണ് . ആയിരങ്ങളെ ഒരുമിച്ചു കൂട്ടിയ സദസ്സില്‍ ഒരു ദീനീ പ്രസംഗം നടത്താന്‍ തപ്പി തടഞ്ഞ നുള്ളി പൊറുക്കി വായിക്കണമെന്നതും കാന്തപുരത്തിന്റെ പ്രവര്ത്തങ്ങളെ കുറിച്ചും തിരുകേശത്തെ കുറിച്ചും കണ്ണടച്ചും പറയാം എന്നൊരു അവസ്ഥയിലാണ് നേത്രത്വം തന്നേ ഉള്ളത്. അത് വരെ തങ്ങളുടെ ബഹുമാന്യ സെക്രട്ടറി പറയുന്നത് എന്താണെന്ന് മനസ്സിലാകാതെ നട്ടം തിരിഞ്ഞിരുന്ന അണികള്‍ കാന്തപുരം എന്ന പേര് കേള്ക്കുമ്പോഴേക്കും തക് ബീര്‍ മുഴക്കാന്‍ തുടങ്ങി.
കടുത്ത അസൂയ ആണ് ഇവരെ നയിക്കുന്നത് എന്നത് ലോകരെ ബോധ്യ പ്പെടുത്തുന്നതായിരുന്നു സെക്രട്ടറിയുടെ സംസാരം . എ.പി വിഭാഗം കൊണ്ട് വരുന്ന വിദേശ പണ്ഡിതന്മാനരെ പുച്ഛത്തോടെ നോക്കി കാണാനും അവരൊന്നും ആരുമല്ല എന്ന് വരുത്തി തീര്ക്കാനും ആണ് അദേഹം ശ്രമിച്ചത്. സമ്മേളന തുടക്കം മുതല്‍ സമസ്തയുടെ സമുന്നതരായ പൂര്‍ വീക നേതാക്കളുടെ പാരമ്പര്യം അവകാശപ്പെടുകയും ,, ശംസുല്‍ ഉലമയുടെയും കണ്ണിയത്തിന്റെയും മഹത്വവും പ്രവര്ത്ത നവും പറഞ്ഞു “ന്റെ ഉപ്പൂപ്പക്ക് ആനയുണ്ടായിരുന്നു” എന്ന രൂപത്തില്‍ ആവേശം കൊള്ളുകയല്ലാതെ 1989 നു ശേഷം തങ്ങള്‍ എന്ത് ചെയ്തു ഈ സമുദായത്തില്‍ എന്ന് പറഞ്ഞു കൊടുക്കാന്‍ ഒരാള്ക്കും കഴിഞ്ഞില്ല എന്നതാണ് സത്യം. സമ്മേളനത്തിനു വന്ന ലീഗ് നേത്രത്വം സമസ്തയില്‍ തങ്ങള്ക്കു വിശ്വാസമാണ് , ഞങ്ങള്‍ അതിന്റെ കൂടെയാണ് എന്ന് പറയാനും കോട്ടുമ്മലയും ചെറുശ്ശേരിയും സമദ്‌ പൂക്കൊട്ടൂരും അടങ്ങുന്ന മത നേത്രത്വം മുസ്ലിം ലീഗില്‍ തങ്ങള്ക്കുരള്ള വിശ്വാസ ത്തിനും അടിവരയിടാനും ശ്രമിച്ചു എന്നതിനപ്പുറം ഈ സമ്മേളനം കൊണ്ട് എന്തു ഗുണമുണ്ടായി എന്ന് ചിന്തിക്കുന്നവരുടെ മുന്നില്‍ വെക്കാന്‍ എന്തുണ്ട് ഇവര്ക്ക്...? പാണക്കാട്ട് സയ്യിദു കുടുംബത്തിനോടുള്ള പ്രതിബദ്ധത ഒന്ന് കൊണ്ട് മാത്രം കൂരിയാട് എത്തി ചേര്ന്ന് ആയിരങ്ങള്ക്ക് മുന്നില്‍ ആവര്ത്തിച്ചാവര്ത്തി്ച്ച് പാണക്കാട് കുടുംബ മഹിമ പറഞ്ഞ പ്രസംഗകര്‍ മര്ഹും സയ്യിദ്‌ മുഹമ്മദലി ശിഹാബ്തങ്ങള്‍ മന്ത്രിച്ചു ഊതുന്നത് കാണിച്ചു കൊണ്ട് കുഫ് രിയത് ചെയ്യുന്നു എന്ന് അറബികള്ക്കാ യി വീഡിയോ ഡോക്യമെന്ററി തയ്യാറാക്കിയ വഹാബികള്ക്കെ തിരെ ഒരക്ഷരം മിണ്ടാന്‍ തയ്യാറായില്ല. പാണക്കാട് കുടുംബത്തോട് അവര്ക്ക് സ്നേഹമുണ്ടെങ്കില്‍ ആദ്യം തള്ളി പറയേണ്ടത് തങ്ങള്‍ കുടുംബം ശിര്ക്ക് ചെയ്യുന്നു എന്ന് പറയുകയും എഴുതി വിടുകയും ചെയ്യുന്ന ഈ വഹാബീ കൂട്ടത്തെ ആയിരുന്നില്ലേ ..?


കഴിഞ്ഞ ഏഴു കൊല്ലമായി മര്കസില്‍ സൂക്ഷിക്കുകയും ആദരവോടെ കാണുകയും ചെയ്തിരുന്ന തിരുകേശം എങ്ങിനെ ഈ വേളയില്‍ നാട്ടിലെ പൊതു ചര്ച്ച യായി കടന്നു വന്നു എന്ന് ഈ സമ്മേളനം മുന്നില്‍ വെച്ച് ചിന്തിക്കുമ്പോള്‍ ഉരുത്തിരിയുന്ന ചില തുണ്ട് . അതില്‍ ജമാഅത്തെ ഇസ്ലാമിയുടെയും വിഘടിത സമസ്ത യുടെയും പങ്കു വ്യക്ത മാകും. കാര്യമായ പ്രവര്ത്തനങ്ങളോ പദ്ധതിക ളോ ഒരു നേത്രത്വത്തെയോ എടുത്തു കാണിക്കാന്‍ ഇല്ലാതെ അസൂയ മാത്രം കൈമുതലായുള്ള ഇവര്‍ക്ക് സംഘടന മുന്നോട്ടു കൊണ്ട് പോകണമെങ്കില്‍ അതിനു യോജിച്ച ഒരു വിവാദം എക്കാലത്തും ആവശ്യമാണ് . അത് കൊണ്ട് തന്നെയാണ് ജമാഅത്തെ ഇസ്ലാമിയിടെ സഹായത്തോടെ ഓ.അബ്ദുള്ള മാധ്യമത്തില്‍ തിരുകേശത്തിനെതിരെ ചര്ദ്ദി ച്ചത് . അതേറ്റെടുത്തു കൊണ്ട് നാടായ നാട്ടിലും തെരുവുകളിലും സത്യ സാക്ഷികളാവുക എന്ന പ്രമേയം എഴുതിവെച്ച് തിരുകേശത്തെ അവമതിക്കുകയും കാന്തപുരത്തിന് നേരെ തെറി പ്രഭാഷണംനടത്തുകയും അതുവഴി പൊതു ജനങ്ങള്ക്ക് ‌ മുന്നില്‍ ഇസ്ലാമിനെയും പ്രാവചകര്‍ (സ)തങ്ങളെയും കരിവാരി തേക്കാനുംആണിവര്‍ ശ്രമിച്ചത് .തിരുകേശം ഞങ്ങള്‍ കത്തിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു കോഴിക്കോട്ട് ജനങ്ങളെ വിളിച്ചു കൂട്ടി ടോര്ച്ച ടിച്ചു നടന്ന ചേളാരി വിഭാഗം എന്തെ കത്തിക്കാതെ മുടി ജാലിയ വാലയുടെ മക്കള്ക്ക് ‌ തന്നെ തിരിച്ചു കൊടുത്തതു എന്ന ചോദ്യത്തിന് മറുപടി ഉണ്ടായിട്ടില്ല. മുടി കത്തിച്ചു നോക്കണം എന്ന ഇവരുടെ വാദമല്ലേ നിരീശ്വരവാദിയായ പിണറായിക്കും മറ്റും ഇതില്‍ ഇടപെടാനുള്ള അവസരം ഉണ്ടാക്കി കൊടുത്തത് .
സമ്മേളന ആദ്യന്തം വരെ ഒരു പണ്ഡിതനെതിരെയുള്ള തെറിയും ശാപപ്രാര്ത്ഥനകളും ആണ് നിറഞ്ഞു നിന്നത് . കേരളത്തിലെ എണ്പത്തി അഞ്ചു ശതമാനം സുന്നികളും തങ്ങളുടെ കൂടെ എന്ന് അവകാശപ്പെടുന്നവര്‍ ,, ഇടയ്ക്കിടെ സമ്മേളനത്തില്‍ ജന ലക്ഷങ്ങള്‍ പങ്കെടുത്തു എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു .അതിനു തെളിവായി പറഞ്ഞത് നാഷണല്‍ ഹൈവേ ബ്ലോക്കായി എന്നതാണ് . നാഷണല്‍ ഹൈവേയിലെ കൊളപ്പുറം കൂരിയാട് ഏരിയയെ കുറിച്ച് അറിയുന്ന ഏതൊരാള്ക്കും അറിയാം പ്രസ്തുത മേഖലയില്‍ ഒരു ചെറിയ ആക്സിഡന്റ് നടന്നാല്‍ പോലും പെട്ടന്ന് വാഹന ഗതാഗതം ബ്ലോക്ക് ആകുന്ന സ്ഥലം ആണെന്ന് . എതായാലും അണികളുടെ മനസ്സ് നിറഞ്ഞ ഒരു പ്രസംഗം, നോക്കി വായിക്കാതെ ,,,ഒഴുക്കോടെ പറയാന്‍ അവസാനം അബ്ദു സമദ്‌ പൂക്കോട്ടൂര്‍ തന്നെ വേണ്ടി വന്നു . അതിനിടക്ക് രാഷ്ട്രീയക്കാരുടെതല്ലാതെ ഒരു ഒഴുക്കുള്ള ഏക പ്രസംഗം ഉണ്ടായത് ഒരു അറബിയില്‍ നിന്നാണ് .അതാണങ്കില്‍ പറഞ്ഞ അസ്സലാമു അലൈകും എന്നത് എല്ലാവര്ക്കും മനസ്സിലായി എന്നതിന് പുറമേ ..പ്രസംഗത്തിന്റെ ഉള്ളടക്കം എന്തായിരുന്നു എന്ന് പോലും അറിയാതെ അണികളും നേതാക്കളും ഒരു പോലെ കണ്ണ് മിഴിച്ചിരുന്നു . അതൊന്നു തര്ജമ ചെയ്തു കൊടുക്കാന്‍ പോലും ഈ സമസ്ത പണ്ഡിത സഭയില്‍ നിന്നോ അതിന്റെ കീഴിലുള്ള ഹുദവി, വാഫി ,ഫൈസി ബിരുദ ധാരികളില്‍ നിന്നോ ആരെയും കണ്ടില്ല . അറബിയില്‍ ഒരു വാക്കു സ്വാഗതം പറയാന്‍ പോലും കഴിവുള്ളവരെ വാര്ത്തെ ടുക്കുന്നതിന് പകരം കാന്തപുരം വിരോധം പഠിപ്പിച്ചതിന്റെ തിക്ത ഫലം ആണ് ഇതെല്ലാം. പറഞ്ഞു വന്നത് സമദ്‌ പൂക്കൊട്ടൂരിന്റെ പ്രസംഗം . നാല്പതു മെമ്പര്മാരുള്ള ഒരു പണ്ഡിത സഭ ഉണ്ടായിട്ടും. വര്ഷാവര്ഷം വാഫിയും ,ഹുദവികളും പുറത്തിറങ്ങിയിട്ടും പേരില്‍ പോലും ഒരു മുസ്ലിയാര്‍ എന്നവകാശ പ്പെടാന്‍ വകുപ്പില്ലാത്ത സമദിനാണ് അണികളെ പിടിചു നിര്ത്താ ന്‍ പറ്റിയ ഒരു പ്രസംഗത്തിനായി സമസ്തയുടെ പണ്ഡിത സഭ കരുതി വെച്ചതു .സമസ്തയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ ഇങ്ങിനെ ഒന്ന് ...?? തെരുവോരങ്ങളില്‍ സുന്നി പണ്ഡിത സമൂഹത്തിനെതിരെ കുപ്രചരണം നടത്തി നല്ല ശീലമുള്ള അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ആണ് അണികളുടെ കാന്തപുരം വിരോധം എന്ന ദാഹം തീര്ത്തു കൊടുക്കാന്‍ വേണ്ടത് നല്കിയത്. മഹല്ലുകള്‍ തങ്ങളുടെ കുത്തക യാണെന്നും സുന്നികളെ അവിടെ നിന്നും ആട്ടി യോടിക്കണം എന്നുമാണ് സമസ്ത മുശാവറയില്‍ പേരില്ലാത്ത ഈ ചേളാരി നേതാവിന്റെ ആഹ്വാനം. സുന്നികള്‍ ഒന്നായിരുന്ന കാലത്തെ പള്ളികളും മദ്രസകളും കയ്യടക്കി വെച്ചു അതിന്റെ എണ്ണം ഓഫീസിലിരുന്നു കണക്ക് കൂട്ടി പറയുകയല്ലാതെ എന്തുണ്ട് ഇവര്ക്ക് സുന്നി മഹല്ലുകളില്‍ എടുത്തു കാണിക്കാന്‍...? മഹാന്മാരായ പൂര്വീ്ക പണ്ഡിതന്മാര്‍ അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞു അഭിമാനം കൊള്ളൂന്നതിനു പകരം കഴിഞ്ഞ പത്ത് ഇരുപതു കൊല്ലമായി തങ്ങള്‍ ഈ നാടിനും സമൂഹത്തിനും ദീനിനും വേണ്ടി എന്ത് ചെയ്തു എന്ന് പറയാന്‍ ഇവര്ക്ക് കഴിഞ്ഞിട്ടില്ല .ഓരോ നാട്ടിലെയും പാവപ്പെട്ട ജനങ്ങള്‍ ചോര നീരാക്കി , ഉമ്മമാര്‍ കാതിലും കയ്യിലും ഉള്ള തെല്ലാം നല്കി നാട്ടുകാര്‍ ഉണ്ടാക്കിയ മദ്രസയും പള്ളിയും തങ്ങളുടെ അക്കൌണ്ടില്‍ വരവ് വെക്കുകയല്ലാതെ ശംസുല്‍ ഉലമ നട്ടു വളര്ത്തിയ നന്തി ദാറുസ്സലാം അറബി കോളജ്‌ എങ്കിലും നേരാം വണ്ണം നടത്താന്‍ ഇവര്ക്ക് കഴിഞ്ഞിരുന്നെകില്‍ , സുന്നികളില്‍ നിന്നും രാഷ്ട്രീയ തിണ്ണ ബലം പ്രയോഗിച്ചു പിടിച്ചെടുത്തതും ഇന്ന് ശോചനീയ അവസ്ഥയില്‍ കഴിയുന്ന ദീനീ സ്ഥാപങ്ങള്‍ എങ്കിലും ഒന്ന് പുനരുദ്ദരിക്കാന്‍ ഇവര്ക്ക് കഴിഞ്ഞെങ്കില്‍ ...വെറുതെ ആശിച്ചു പോവുകയാണ് .

ഇരുപത്തി അഞ്ചു ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു എന്ന് അവകാശപ്പെടുകയും കേരളത്തിലെ സുന്നികളില്‍ എണ്പ ത്തി അഞ്ച് ശതമാനവും തങ്ങളോടൊപ്പം ആണെന്ന് പറയുകയും ചെയ്യുന്ന ഇവരെ കാണുമ്പോള്‍ സ്വഭാവിക മായും പൊതു ജനങ്ങളില്‍ നിന്ന് ഉയരുന്ന ചില ചിന്തകള്‍ ഉണ്ട് . കേവലം പതിനഞ്ചു ശതമാനം ജന പിന്തുണയു ള്ളതും അതില്‍ നിന്ന് തന്നെ എണ്ണമില്ലാത്ത ആളുകള്‍ അപ്പുറത്തേക്ക് പോകുന്നതിന്റെ കണക്കുവര്‍ നിരത്തുമ്പോഴും ശൈഖുനാ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നേത്രത്വത്തില്‍ മത ഭൌതിക മേഖലകളില്‍ നടക്കുന്ന അതി ബൃഹത്തായ സേവന പ്രവര്ത്തനങ്ങള്‍ കേരളത്തിന്റെ അതിരുകള്‍ കടന്നു , ആന്ഡകമാന്‍ നിക്കോബാര്‍ - ലക്ഷദീപുകളിലും , തമിഴ്നാട്, കര്ണാടക , യു.പി , ഗുജറാത്ത് ,ഹരിയാന ,ബംഗാള്‍ തുടങ്ങി കാശ്മീര്‍ വരെ എത്തി നില്ക്കുന്നു . മത –ഭൌതിക വിദ്യാഭ്യാസ രംഗത്തും , ജീവകാരുണ്യ മേഖലകളിലും , എന്തിനേറെ കുടിവെള്ളം ഇല്ലാത്ത ഇന്ത്യ യുടെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ വരെ കാന്തപുരത്തിന്റെ നേത്രത്വം ശ്രദ്ധചെലുത്തുന്നു . ഇരുപതിനായിരത്തോളം കുട്ടികള്‍ ഇന്ന് മര്കസ്‌ സ്ഥപനങ്ങളില്‍ മാത്രം പഠിക്കുന്നുണ്ട് . അതില്‍ അയ്യായിരം പേര്‍ താമസിച്ചു പഠിക്കുന്നു . ഓരോ മാസവും ഒരു കോടിയിലേറെ രൂപയാണ് ശമ്പളവും മറ്റുമായി മര്‍ കസിനു ചെലവ് വരുന്നുണ്ട് . മര്കസിന്റെ കീഴില്‍ നടത്തുന്ന മുപ്പതോളം പള്ളികള്‍ കോഴിക്കോട് നഗരത്തില്‍ തന്നെയുണ്ട് .
ഇതിനു പുറമേയാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളും പദ്ദതികളും . പാവപ്പെട്ട അനാഥ അഗതി കുട്ടികളെ അവരുടെ ഉമ്മമാരുടെയും ബന്ധപ്പെട്ടവരുടെയും കൂടെ തന്നെ നിര്ത്തി അവര്ക്ക് പഠിക്കാനുള്ള സഹായ ങ്ങള്‍ ചെയ്തു കൊടുക്കുന്ന ഹോം കെയര്‍ പദ്ധതിയും. അഞ്ഞൂറിലേറെ കുട്ടികള്‍ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ളില്‍ മര്കസിന്റെ ധന സഹായത്തോടെ വീട്ടില്‍ നിന്ന് തന്നെ പഠിക്കുന്നു. മര്കസിന്റെ സ്കോളര്ഷി്പ്പ് നേടി ഈജിപ്തിലും അലിഗഡിലും നിസാമിയയിലും പഠിക്കുന്നവര്‍ വേറെയുമുണ്ട് . അതിന്റെ ഇടയിലേക്കാണ് ഇപ്പോള്‍ ചര്ച്ചുയായ നാല്പതു കോടി രൂപയുടെ പദ്ധതികള്‍ വരുന്നത് . ഈ പ്രവര്ത്തപങ്ങള്‍ എല്ലാം ചെയ്യുന്നത് മേല്‍ പറഞ്ഞ കേവലം പതിനഞ്ചു ശതമാനം മാത്രമുള്ളവരുടെ പിന്തുണയോടെയാണ് . ഇത് വെച്ച് എന്റെ ഒരു ഹൈന്ദവ സുഹൃത്ത് മുമ്പ് പറഞ്ഞത്‌ ഓര്ത്തു പോവുകയാണ് . ഈ കേരളത്തിലെ മുസ്ലിംകള്‍ എല്ലാം കാന്തപുരത്തിന് പിന്തുണ നല്കി യിരുന്നെങ്കില്‍ എന്താകുമായിരുന്നു ....എന്ന് ...!!!! അവിടെയാണ് ഈ എണ്പതത്തിഅഞ്ചു ശതമാനത്തിന്റെ പിന്തുണയുടെയും എണ്പാത്തിയഞ്ചാം വാര്ഷിികത്തിന്റെയും മേന്മ കൊണ്ടെന്തു ഗുണം ഈ സമൂഹത്തിനു എന്ന് പൊതു ജനം ചിന്തിച്ചു പോവുക .
Markaz Home Care Inauguration

2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

പ്രവാചകന്റെ വാക്കുകളും തിരുശേഷിപ്പുകളും

ഒ.എം .തരുവണ /സിറാജ് ദിനപത്രം



മുഹമ്മദ്‌ നബി (സ)യുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ ഉയര്ത്തു ന്ന വിവാദങ്ങള്‍ അടിസ്ഥാന രഹിതവും അനാവാവശ്യവുമാണ്.തിരുകേശം ഉള്പ്പെേടെയുള്ള ആസാറുകളെ കൊണ്ട് ബറകത്ത് എടുക്കുന്നത് , അവയെ ആദരിക്കുന്നത് മുസ്ലിംകളുടെ വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ് .
മത വിഭാഗങ്ങള്‍ക്കെല്ലാം വിശ്വാസപരമായി ഇത്തരം ചില സ്വകാര്യതകള്‍ കാണാനാകും .മരിച്ചയാളിന്റെ ചിതാഭസ്മം ഹൈന്ദവ ദര്ശമനം അനുസരിച്ച് പാവനമാണ്.വ്യക്തിയോട് കാണിച്ചിരുന്നതിലും ആദരവോടെയാണ് ഈ ഭൌതിക ശേഷിപ്പ് കൈകാര്യം നദിയിലോ കടലിലോ നിമജ്ജനം ചെയ്യുന്നതും.വെറും ചാരമായി ഇതിനെ കാണുന്നതോ വിശ്വാസപരമായ ഈ ചടങ്ങുകളുടെ യുക്തിയും ന്യായവും പരിശോധിക്കുന്നത് ശരിയല്ല. ക്രൈസ്തവര്‍ ക്കിടയിലെ മാമോദീസ ചടങ്ങുകള്‍ പൊതു ചര്ച്ച് യായത് അല്പം മുമ്പാണ്. പൊതു ബോധത്തിന്റെയും യുക്തി ചിന്തയുടെയും പേരില്‍ മതപരമായ ഇത്തരം വിശ്വാസ കാര്യങ്ങള്‍ ചികഞ്ഞിട്ടു വിവാദമാക്കുന്നത് അനാരോഗ്യമായ പ്രവണതയാണ് .
പ്രവാചകന്റെ തിരുശേഷിപ്പ് സംബന്ധിച്ചും ഇതേ ആശയമാണ് സുന്നികള്ക്ക് പങ്കു വെക്കാനുള്ളത് . സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപെട്ട ഇസ്ലാമിക്‌ ബാങ്കിംഗ് ഉള്പ്പ ടെ പൊതു സമൂഹവുമായി സംവദിക്കുന്ന നിരവധി ആശയങ്ങള്‍ ഇസ്ലാമില്‍ ഉണ്ട് .പൊതു നന്മകള്‍ ഉദ്ദേശിച്ചു ഇത്തരം സംവാദങ്ങള്‍ ആകാവുന്നതുമാണല്ലോ . ഒരു വിഷയത്തില്‍ ഇടപെടലുകള്‍ ഉചിതമാകുന്നത് അത് കൊണ്ട് സമൂഹത്തില്‍ ഗുണ ഫലങ്ങള്‍ ലഭിക്കുമെന്കില്‍ മാത്രമാണ് .
വിശുദ്ധഖുര്ആ‍നും തിരുസുന്നത്തുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ പൊതു പ്രവര്ത്തികര്‍ ഇടപെടുന്നത് കൊണ്ട് സമൂഹത്തിനു വിശേഷിച്ച് ഒരു നന്മയും കിട്ടാനില്ല .ഒരു തീര്പ്പും ഉണ്ടാകാനും പോകുന്നില്ല .ഈ വിവാദം ജമാഅത്തെ ഇസ്ലാമിയുടെയും മറ്റും ഹിഡന്‍ അജണ്ടയാണ് . ചിലര്‍ അതില്‍ കഥയറിയാതെ വീണു പോയതാണ് .പൊതു പ്രവര്ത്തീകര്‍ ഇതില്‍ ഇടപെടേണ്ട എന്ന് കാന്തപുരം പറഞ്ഞതിന്റെ താല്പര്യം ഇത് മാത്രമാണ് . ഏകദൈവ വിശ്വാസം , പ്രവാചകരിലും വേദങ്ങളിലുമുള്ള വിശ്വാസം തുടങ്ങി മതത്തിന്റെ മൌലികാശയമല്ല തിരുശേഷിപ്പുകള്‍ സംബന്ധിച്ചുള്ളത് .അത് വിശ്വാസ കാര്യങ്ങളുടെ വിശദാംശങ്ങളില്‍ പെട്ടതാണ്.മൌലിക കാര്യങ്ങളില്‍ മതം ഓരോ വിശ്വസിയെയും നിര്ബങന്ധിക്കും. വീഴ്ചകളും വൈകല്യങ്ങളും വിചാരണ ചെയ്യപ്പെടും .വിധി വിലക്കുകളുടെ കാര്യമാണത്. തിരുശേഷിപ്പുകള്‍ ഈ ഇനത്തില്‍ വരുന്നതേയില്ല .തിരുശേഷിപ്പുകളുടെ കാര്യത്തില്‍ മതം ഒരു വിശ്വാസിയെയും നിര്ബ്ന്ധിക്കുന്നില്ല. തിരുശേഷിപ്പുകളെ മാനിക്കാം .വിട്ടുനില്ക്കാം .എന്നാല്‍ നിഷേധിക്കാനോ തള്ളിപറയാനോ പാടില്ല .മത നിന്ദയാകും .വിശ്വാസത്തില്‍ നിന്ന് തന്നെ പുറത്ത്‌ പോകാന്‍ കാരണമാകുകയും ചെയ്യാം. ഏഴു വര്ഷവത്തോളമായി കാരന്തൂര്‍ മര്ക സില്‍ തിരുകേശമെത്തിയിട്ടു..എല്ലാ വര്ഷ വും ഇത് സംബന്ധിച്ച ചടങ്ങുകള്‍ നടക്കാറുണ്ട് .സംഘടനാ കാര്യത്തില്‍ പ്രവര്ത്.ാകര്ക്ക് കര്ശരന നിര്ദ്ദേങശങ്ങള്‍ നല്കാിറുണ്ട് .എങ്കില്‍ ഇക്കാര്യത്തില്‍ പ്രവര്ത്പ്കരെ പോലും നിര്ബ‍ന്ധിക്കാറില്ല.താല്പര്യമുള്ളവരുടെ ശ്രദ്ധക്ക് വേണ്ടി മാത്രം പൊതു അറിയിപ്പ് നല്കും്. ജമാഅത്തെ ഇസ്ലാമിയും അവരുടെ പത്രവുമാണ് വിഷയം വിവാദമാക്കിയത്. മതപരമായും സാമൂഹികമായും അനുദിനം ഒറ്റപെട്ട് കൊണ്ടിരിക്കുന്ന ഈ കക്ഷി ക്ക് പിടിച്ചു നില്ക്കാന്‍ ഇത്തരം അനാവശ്യ വിവാദങ്ങള്‍ ആവശ്യമുണ്ട് .പൊതു സമൂഹം ഇത് തിരിച്ചറിയണം .
മതപരമായോ സാമ്പത്തികമായോ സമൂഹം ചൂഷണത്തിനിരയാകുന്നുണ്ടെങ്കില്‍ അതില്‍ ഇടപെടാന്‍ ആര്ക്കും അവകാശമുണ്ട് . തിരുകേശം സംബന്ധിച്ച് എന്ത് ചൂഷണം ആണ് നടക്കുന്നത് എന്ന് വിമര്ശകകര്‍ വെളിപെടുത്തണം.ലക്ഷ കണക്കിന് വിശ്വാസികളാണ് തിരുകേശമിട്ട പുണ്യ ജലം മര്ക്സില്‍ നിന്നും സ്വീകരിച്ചത് . കഴിഞ്ഞ വര്ഷം മുതല്‍ ആധുനിക രീതിയില്‍ ബോട്ടിലിംഗ് ചെയ്താണ് ഇത് വിതരണം ചെയ്തത് .കുപ്പിയുടെ വിലയായിട്ടു പോലും ഒരാളില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. പുണ്യ ജലം വിറ്റ് കാശുണ്ടാക്കുന്നു എന്ന് ആഘോഷമായി ഒരു വിഭാഗം വ്യാജം പ്രചരിപ്പിച്ചാല്‍ എന്ത് ചെയ്യും.?പണം കൊടുത്ത് വാങ്ങി എന്ന് അവകാശപെടുന്ന ഒരാളെ എങ്കിലും വിമര്ശ്കര്‍ കൊണ്ട് വരട്ടെ.മുപ്പത്തിനാല് വര്ഷം കൊണ്ട് കോടികളുടെ പ്രവര്ത്ത നം മര്ക‍സ്‌ നടത്തിയിട്ടുണ്ട് .അതൊന്നും തിരുകേശത്തിന്റെ പിന്ബലത്തിലല്ല .വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ സ്ഥാപനം നടത്തുന്ന പ്രവര്ത്തറങ്ങളില്‍ വിശ്വാസമുള്ള പൊതു ജനങ്ങള്‍ നല്കി്യ സംഭാവനകള്‍ ആണ് .

മസ്ജിദുല്‍ ആസാര്‍ സംബന്ധിച്ച ആക്ഷേപങ്ങളും അടിസ്ഥാന രഹിതമാണ്. രാജ്യത്തിന്റെയും മത ത്തിന്റെയും എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാകും മസ്ജിദു നിര്മി്ക്കുക .തീര്ത്തും സുതാര്യമായിട്ടാണ് ഇതിനുള്ള ഫണ്ട് സ്വീകരിക്കുന്നത് . നിര്മി്തി സംബന്ധിച്ച സകല വിവരങ്ങളും തെര്യ പ്പെടുത്തിയിട്ടാണ് ജനസേവനം നടത്തുന്നത് .ആരെയും തെറ്റിധ്ധരിപ്പിച്ചോ കബളിപ്പിച്ചോ പണം കൈപറ്റിയിട്ടില്ല. അങ്ങിനെ ആര്ക്കെയങ്കിലും തോന്നിയാല്‍ തിരിച്ചു നല്കാംി എന്നറിയിചിട്ട് ഒരാള്‍ പോലും രംഗത്ത് വന്നിട്ടില്ല . ചൂഷണം നടന്നെകില്‍ ഒരു ചൂഷകന്‍ വേണം. തട്ടിപ്പ് ഉണ്ടായെങ്കില്‍ അതിനു ഒരു ഇര വേണം .അന്തസ്സുണ്ടെങ്കില്‍ വിമര്ശംകര്‍ തെളിവ് കണ്ടു വരട്ടെ. ഒന്നും രണ്ടും കോടിയുടെ വാഹങ്ങളും അഞ്ചും പത്തും കോടിയുടെ വീടുകളും ഉപയോഗിക്കുന്ന സമൂഹത്തില്‍ കോടികളുടെ മസ്ജിദു സ്വാഭാവികമാണ്. ഇതിനെതിരെ ശബ്ടിക്കുന്നവര്‍ നാടിനു വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ ഒന്നും ചെയ്യാന്‍ തയ്യാറല്ല. മസ്ജിദ്‌ മാത്രമല്ല സുന്നികള്‍ നിര്മിടക്കുന്നത് .കഴിഞ്ഞ ഒരു വ്യാഴ വട്ടം കൊണ്ട് കോടികളുടെ ഇന്വൊസ്റ്റ്‌മെന്റ് ആണ് ഈ പ്രസ്ഥാനം പൊതു വിദ്യാഭ്യാസരംഗത്ത് മാത്രം നടത്തിയത്. എല്‍.കെ ജി മുതല്‍ പ്ളസ്ടു വരെയുള്ള നൂറു കണക്കിന് ഇംഗ്ലീഷ്മീഡിയം സ്കൂളുകളുടെ കാര്യമാണിത് .ലക്ഷകണക്കിനു വിദ്യാര്ഥി്കളാണ് ഇവിടെ പഠിക്കുന്നത് .ആയിരക്കണക്കിന് പേര്ക്കാ ണ് തൊഴില്‍ ലഭിച്ചത് .ഇതിലേറെ വരും മദ്രസകള്‍ .കൂടാതെയുള്ള മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം.ചരിത്ര പരമായ കാരണങ്ങളാല്‍ പിന്നോക്ക്കം പോയ ഒരു ജനതയെ പൊതു ധാരക്കൊപ്പം എത്തിക്കാനുള്ള ഈ ശ്രമങ്ങള്ക്കി ടയില്‍ അലോസരമുണ്ടാക്കുന്നവരുടെ താല്പര്യം വേറെയാണ് അത് നടക്കാന്‍ പോകുന്നില്ല .


തിരുകേശത്തിനു യാതൊരു മാഹാത്മ്യവുമില്ലെന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലപാടില്‍ ഒരു പുതുമയുമില്ല. പ്രവാചകന്‍ സാധാരണ മനുഷ്യന്‍ ആണെന്നാണ്‌ ജമാഅത്തെ മതം. സാധാരണ മനുഷ്യന്റെ കേശം സാധാരണം എന്ന് വാദിച്ചു പറയുന്നതെന്തിനാണ്..?ഇസ്ലാമില്‍ പ്രവാചകന്മാര്‍ അസാധാരണ ക്കാരാണ് .അവരുമായി ബന്ധപെട്ട സകലതിനും മഹ്ത്വമുണ്ട് .പ്രവാചകന്റെ ശേഷിപ്പുകളല്ല വാക്കുകളാണ് പരിഗണിക്കേണ്ടത് എന്ന് പറഞ്ഞാല്‍ അതും ശരിയാണ് . ഹജ്ജത്തുല്‍ വദാഇല്‍ തല മുണ്ഡനം ചെയ്ത ശേഷം ബറകത്തിനു വേണ്ടി സൂക്ഷിക്കാന്‍ അത് ജനങ്ങള്ക്കി്ടയില്‍ വിതരണം ചെയ്യാന്‍ കല്പ്പിച്ചത് പ്രവാചകന്‍ തന്നെയാണ്.ആ വാക്കുകള്‍ ആണ് സുന്നികള്‍ അനുസരിക്കുന്നത്.നിസ്കാരവും ഹജ്ജും സകാത്തും നിയമമാകുന്നത് ഏതു പ്രമാങ്ങളുടെ പിന്ബലത്തിലാണോ അതെ പ്രമാണമായ ബുഖാരിയിലും മുസ്ലിമിലുമാണ് (ഹദീസ്‌ ഗ്രന്ഥങ്ങള്‍ ) തിരുശേഷിപ്പുകള് സംബന്ധിച്ചുള്ള കല്പനകള്‍ ഉള്ളത്. ജമാഅത്തെ ഇസ്ലാമിക്ക് ബുഖാരി കൊണ്ട് നിസ്കാരം നിയമമാകുകയും തിരുകേശം മലിനമാവുകയും ചെയ്യുന്നത് വിശ്വാസ വ്യതിയാനം കാരണമാണ് . അവര്‍ വെറുമൊരു ഭൌതീക രാഷ്ട്രീയ പാര്ട്ടി മാത്രമാണ് . മത രാഷ്ട്ര വാദത്തിനു പാകത്തില്‍ മതത്തെ പാകപ്പെടുത്തുകയാണവരുടെ ലക്‌ഷ്യം. ഇത് ആപത്കരമായ പ്രവണത യാണ് .പത്ത് എഴുപതു കൊല്ലമായി ഇവര്‍ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന കുറെ മത വിരുദ്ധ ആശയങ്ങളുണ്ട്. തിരുശേഷിപ്പ് സംബന്ധിച്ച് ഉള്ളതും അതില്‍ പെട്ടതാണ്.പൊതു സമൂഹത്തിന്റെ പേരില്‍ ഇത് വേര് പിടിപ്പിക്കാനുള്ള പാഴ് ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് .അത് വിലപ്പോവില്ല .
തിരുകേശം സംബന്ധിച്ച വിശ്വാസവും ആചാരവും തീര്ത്തുംപ്രാമാണികമാണ് ..മര്‍കസ്‌ സൂക്ഷിച്ച തിരുകേശത്തിനു മതിയായ രേഖകള്‍ ഉണ്ട് .താല്പര്യമുള്ളവര്ക്ക് പരിശോധിക്കാം എന്നറിയിച്ചിട്ടു ഇത് വരെ ഒരു വിമര്ശതകനും വന്നിട്ടില്ല . തിരുശേഷിപ്പുകള്‍ കത്തിച്ചോ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയോ മാത്രമേ സ്വീകരിക്കാവൂ എന്നൊരു നയം ഇസ്ലാമില്‍ ഇല്ല .മതത്തിലെ ഒരു പ്രമാണവും അങ്ങിനെ നിര്ദ്ദേ്ശിക്കുന്നുമില്ല.പ്രവാചകന്മാരുടെ ശരീരം മണ്ണ് തിന്നുകയില്ല എന്ന് ഹദീസില്‍ ഉണ്ട് . പരിശോധിചു ഉറപ്പു വരുത്ത്തിയാലെ ഇത് വിശ്വസിക്കൂ എന്ന് ജമാഅത്തുകാര്‍ പറയുമോ...?ഹജറുല്‍ അസ് വദും സംസം ജലവും പവിത്രമാണ് .ഇത് പരിശോധിച്ച് ഉറപ്പയലെ അംഗീകരിക്കു എന്ന് പറയുമോ ..?ഇത് ജമാഅത്തിന്റെ പുത്തന്‍ തൌഹീദ് ആണ്.സുന്നികള്‍ എന്ന് പറയുന്ന ചിലര്‍ അതില്‍ വീണു പോയിട്ടുണ്ട് .അവരിലെ ചില ആവേശക്കാരുടെ ബഹളം മാത്രമാണത് .സൂക്ഷ്മതയുള്ള പണ്ഡിതന്മാരും പടച്ചവനെ ഭയമുള്ള ധാരാളം അണികളും സമുദായത്തിലെ സാധാരണക്കാരായ ജനങ്ങളും ഇവിഷയത്തില്‍ സത്യത്തിനൊപ്പമാണ്.
തിരുകെശത്തിന്റെ പേരില്‍ മസ്ജിദു നിര്മി ക്കുന്നത് ഇസ്ലാമില്‍ ഒരു നിയമത്തിനും എതിരല്ല. വിമര്ശംം ഉന്നയിക്കുന്നവര്‍ ചെയ്യേണ്ടത് മതത്തിലെ ഏതു നിയമം അനുസരിച്ച് ആണ് ഈ നിര്മി.തി തെറ്റാവുക എന്ന് വെളിപ്പെടുത്തുകയാണ് .അറിയപ്പെടുന്ന വിവരങ്ങള്‍ അനുസരിച്ച് ലോകത്ത് അറുപതിലേറെ രാജ്യങ്ങളില്‍ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നുണ്ട് .ഈ ജിപ്തിലെ ഹുസൈന്‍ മസ്ജിദു , ചിക്കാഗോയില്‍ ജാമിയ മസ്ജിദ്‌ ,കാശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദുതുടങ്ങിയവ ഉദാഹരണം.മസ്ജിദില്‍ സൂക്ഷിക്കാമെങ്കില്‍ സൂക്ഷിക്കാന്‍ വേണ്ടി മസ്ജിദ്‌ ഉണ്ടാക്കുന്നതില്‍ എവിടെയാണ് തെറ്റ് ? മറ്റു ചില തിരുശേഷിപ്പുകള്‍ കൂടി സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത് കൊണ്ടാണ് നിര്ദിചഷ്ട മസ്ജിദിനു മസ്ജിദുല്‍ ആസാര്‍ എന്നാ പേര് നല്കാ്ന്‍ തീരുമാനിച്ചത് . മസ്ജിദു വിശ്വാസികള്ക്ക്ജ പ്രാര്തരന നിര്വദഹിക്കാന്‍ ഉള്ളത് ആണ് .മസ്ജിദി നോട് ചേര്ന്നു നിര്മി്ക്കുന്ന ഹെറിറ്റേജ് മ്യൂസിയത്തിലാണ് തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നത് .ധന സമ്പാദനത്തിനു വേണ്ടിയാണ് മസ്ജിദു നിര്മിിക്കുന്നത് എന്ന പ്രചാരണം അതിശയകരമാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആതുരാലയങ്ങളോ ആദായമാര്ഗ്ഗങ്ങളാക്കമെന്നു പറഞ്ഞാല്‍ ഉള്ക്കൊനള്ളാം. മസ്ജിദുകള്‍ എങ്ങിനെ യാണ് വരുമാന മാര്ഗ്മാവുക ..?പ്രാര്ഥ്നക്ക് വരുന്നവരില്‍ നിന്നും നയാ പൈസ വാങ്ങാന്‍ വകുപ്പ് ഇല്ല. എന്നാല്‍ നടത്തിപ്പിന് വേണ്ടി മാസന്തം വന്തുൈക ചിലവഴിക്കുകയും ചെയ്യണം. വഖഫ്‌ സ്വത്തുക്കളോ സ്ഥിര വരുമാനങ്ങളോ ഇല്ലാത്ത മഹല്ല് ജമാഅത്തുകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചെറുത്‌ അല്ല .നാട്ടുകാര്‍ നിര്മി്ച്ച പള്ളിയുടെ പേററന്റ് സ്വന്തം ഓഫീസിലിരുന്നു അവകാശ പെടുന്നവര്ക്ക് ഇത് മന്സിലാവുകയില്ല .ഇത് പറയുന്നവര്ക്ക്ല അനുഭവങളില്ല .
സൂചിപ്പിച്ചത് പോലെ ലോകത്തിന്റെ നനാഭാഗത്ത് ആയി നിരവധി രാജ്യങ്ങളില്‍ പ്രവാചക തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നുണ്ട് .ഈജിപ്ത് ,തുര്ക്കി ,അമേരിക്ക , ബ്രിട്ടന്‍ ,സുഡാന്‍ ,പാക്കിസ്ഥാന്‍ ,ഇന്ത്യയിലെ തന്നെ പല പ്രദേശങ്ങളിലും ഇവിടങ്ങളിലെല്ലാം ഇത് സംബന്ധിച്ച ചടങ്ങുകള്‍ നടക്കാറുമുണ്ട് .പതിനായിരങ്ങള്‍ ആണ് ഈ പരിപാടിയില്‍ സംബധിക്കുന്നത് .ഇവിടെയൊന്നും സനദിന്റെയും പരീക്ഷണത്തിന്റെയും യാതൊരു വിവാദവും ഇന്നോളം നടന്നിട്ടില്ല .ഇവിടെ ഇത് ജമാഅത്തെ ഇസ്ലാമിയുടെയും മറ്റു പുത്തന്‍ പ്രസ്ഥാനക്കരുടെയും ഹിഡന്‍ അജണ്ട യാണ് . ആത്മീയ വിഷയങ്ങള്‍ വരുമ്പോള്‍ ഭൌതിക പ്രസ്ഥാനം എന്നും എത്തിസ്റ്റുകള്ക്കൊ പ്പമാണ് നിലകൊണ്ടത്. മതരാഷ്ട്രീയമാണ് ഇവരുടെ താല്പര്യം .വിശ്വാസികളും പൊതു സമൂഹവും ഇത് തിരിച്ചറിയണം .രാജ്യത്തിനു തന്നെ അഭിമാനമാകാന്‍ പോകുന്ന ഈ സംരംഭത്തിനു എല്ലാവരുടെയും സഹായവും സഹകരണവും ആണ് വേണ്ടത് .

2012, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

ശൈഖുനാ ആലംപാടി ഉസ്താദ്: പണ്ഡിതലോകത്തെ ഇതിഹാസം


ആലംപാടിയില്‍ മൂപ്പര് ഉള്ളടുത്തോളം കാലം വഹാബികള്‍ കടക്കൂലാ.... ഇത് കാസര്‍കോട് ഖാസിയും സമസ്തയുടെ പഴയകാല പണ്ഡിതരില്‍ ഒരാളുമായിരുന്ന മര്‍ഹൂം മൗലാന അവറാന്‍ കുട്ടി മുസ്ലിയാരുടെ മൊഴികളാണ്. ആലംപാടിയില്‍ നാല്‍പത്തിയേഴുവര്‍ഷക്കാലം ദര്‍സ് രംഗത്ത് അധ്യാപനം നടത്തിയ എ.എം. കുഞ്ഞബ്ദുല്ല മുസ്ലിയാരെക്കുറിച്ചാണ് അവറാിന്‍ മുസ്ലിയാര്‍ ഈ വാക്ക് പറഞ്ഞത്. ഉത്തരകേരളത്തിലും കര്‍ണാടകയിലും കേരളത്തിലെ പണ്ഡിതര്‍ക്കിടയിലും സുപരിചിതനായ വ്യക്തിത്വമാണ് ശൈഖുനാ ആലംപാടി ഉസ്താദ്.
1937 ല്‍ കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് അഹ്്മദ്കുട്ടി-ഉമ്മു ഹലീമ ദമ്പതികളുടെ മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 15-ാം വയസില്‍ പള്ളിദര്‍സ് ജീവിതം ആരംഭിച്ചു. പടിഞ്ഞാറങ്ങാടി മമ്മിക്കുട്ടി മുസ്ലിയാരാണ് പ്രധാന ഗുരു. സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ (മഞ്ഞനാടി ഉസ്താദ്), അവറാന്‍കുട്ടി മുസ്ലിയാര്‍, നാദാപുരം കലന്തന്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ കീഴില്‍ ഓതിപ്പഠിക്കാന്‍ ഉസ്താദ് സമയം കണ്ടെത്തി.
സ്വഹീഹുല്‍ ബുഖാരി, ബൈളാവി, തസ് രീഹുല്‍ അഫ് ലാഖ്‌ മുല്ലാ ഹസന്‍ എന്നീ പ്രധാന കിത്താബുകള്‍ ഓതിത്തീര്‍ത്തത് മമ്മിക്കുട്ടി മുസ്ലിയാരുടെ ദര്‍്‌സില്‍നിന്നാണ്.

കേരളത്തിലും കര്‍ണാടകയിലെയും വിവിധ സ്ഥലങ്ങളില്‍ ഉസ്താദ് പഠനം നടത്തി. പാപ്പിനിശ്ശേരി, പുതിയങ്ങാടി, മഞ്ഞനാടി എന്നീ സ്ഥലങ്ങളില്‍ അതില്‍ ചിലതാണ്. 15വര്‍ഷത്തെ അധ്യയനജീവിതത്തിന് തിരശ്ശീല വീഴ്ത്തിയതിനുശേഷം കാസര്‍േേകാട് ആലംപാടിയില്‍ 47 വര്‍ഷം അധ്യാപനം നടത്തി. നൂറോളം വരുന്ന ശിഷ്യ•ാര്‍ക്ക് ഒരേ സമയത്തുതന്നെ ആലംപാടിയില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. പ്രഥമ വര്‍ഷത്തില്‍തന്നെ അമ്പതോളം മുതഅല്ലിമുകളെ കൊണ്ടാണ് ഉസ്താദ് ദര്‍സ് ആരംഭിച്ചത്. ആലംപാടി ഉസ്താദിന്റെ കീഴില്‍ ദര്‍സ് പഠിക്കാനും മക്കള്‍ക്ക് പഠിപ്പിക്കാനും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആഗ്രഹിച്ചതിനാലാണ് വിവിധ ഭാഗങ്ങളില്‍നിന്ന് ആ പണ്ഡിതശ്രേഷ്ഠരുടെ വിജ്ഞാനമുള്ള മണികള്‍ നുകരാന്‍ വിദ്യാര്‍ഥികള്‍ ഓടിയെത്തിയത്.

കാഞ്ഞങ്ങാട് പഴയ കടപ്പുറക്കാരനായ ഉസ്താദിനെ ആലംപാടി ഉസ്താദ് എന്ന പേരില്‍ അറിയപ്പെടാനുള്ള നിദാനം ഇതുതന്നെയാണ്. ധാര്‍മികതയുടെ ദാരിദ്ര്യത്തില്‍ ആഴ്ന്നുപോയ ആലംപാടി ഗ്രാമങ്ങള്‍ക്ക് വേണ്ടിയിരുന്നത് ശൈഖുനാ എ എം കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ അഗാധമായ പാണ്ഡിത്യവും ശക്തമായ പ്രായോഗിക ശൈലിയും തന്നെയായിരുന്നു. ആലംപാടിയെന്ന കുഗ്രാമത്തെ കേരളത്തിലും കര്‍ണാടകയിലും വിദേശരാജ്യങ്ങളിലുമുള്ളവര്‍ക്ക് പരിചയമായതിനു പിന്നില്‍ ശൈഖുനാ തന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ചിരട്ടയില്‍ മെഴുകുതിരി കത്തിച്ച് കൈയില്‍ പിടിച്ചുകൊണ്ടാണ് രാത്രിസമയങ്ങള്‍ ഭോജനഗൃഹങ്ങളിലേക്ക് പോയിരുന്നത്. സമയം പാഴാകാതിരിക്കാന്‍ പള്ളിയില്‍നിന്നും ഭക്ഷണവീട്ടിലേക്ക് എത്തുന്നതുവരെയും വീട്ടില്‍ നിന്ന് പള്ളിയിലേക്ക് മടക്കയാത്രയിലും ആ ചുണ്ടുകളില്‍ മന്ത്രിച്ചത് പ്രഥമ കിതാബുകളിലുള്ള സര്‍ഫ്, നഹ് വ് (അറബിഭാഷയിലുള്ള ഗ്രാമര്‍) കളുമാണ്.

സ്ലേറ്റില്‍ എഴുതിയാണ് ഓത്തുപള്ളിയില്‍ ഖുര്‍ആന്‍ പഠിച്ചിരുന്നത്. ബര്‍കത്തിനുവേണ്ടി ഖുര്‍ആന്‍ എഴുതിയ ഭാഗം വെള്ളത്തില്‍ കലക്കിക്കുടിക്കുന്ന പതിവ് ഉസ്താദിനു ഉണ്ടായിരുന്നു. കിതാബുകള്‍ ഓതിക്കൊടുക്കുമ്പോള്‍ പഴയകാല ചരിത്രങ്ങള്‍ പറയുന്ന വേളയില്‍ ഉസ്താദിന്റെ കണ്‍പോളകള്‍ നിറയുമായിരുന്നുവെന്ന് അരുമ ശിഷ്യ•ാര്‍ ഓര്‍മ്മിപ്പിച്ചു.

നവീന ചിന്താഗതിക്കാരോട് ഉസ്താദിന്റെ നിലപാട് കര്‍ശനമാണ്. മുഹ് യിദ്ദീന്‍ മാലയിലെ ഓേേരാ വരികളും ആയത്തുകള്‍ കൊണ്ട് തെളിയിക്കുന്ന ഉസ്താദിന്റെ ഗര്‍ജ്ജനം ഏതൊരു വഹാബിയുടെയും മുട്ടുവിറപ്പിക്കുമെന്നതില്‍ സന്ദേഹമില്ല. ആലംപാടി ഉസ്താദിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടുന്നത്. കക്ഷിഭേദമനേ്യൈ എല്ലാവരും ഇതില്‍ പങ്കാളികളാവുന്നു.

അറിവിന്റെയും ആത്മീയതയുടെയും പര്യായമായ ഉസ്താദ് കേരളത്തിലെ ഉന്നത ശീര്‍ഷരായ ഒേേട്ടറ ആത്മീയ നേതാക്കളില്‍ നിന്നും ഇജാസത്ത് സ്വീകരിച്ചു. കോട്ടയം ഞണ്ടാടി ശൈഖ് അബൂബക്കര്‍ മുസ്ലിയാര്‍, കക്കിടിപ്പുറം ശൈഖ് അബൂബക്കര്‍ മുസ്ലിയാര്‍, എരുമാട് പൂക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ എന്നിവര്‍ ഉസ്താദിന്റെ മസാഇഖുമാരാണ്.

1977ലെ വിശുദ്ധ റമളാനിലെ മുപ്പത് ദിവസം ബഗ്്ദാദില്‍ ചെലവഴിച്ച ഉസ്താദ് പ്രധാന മഖ്ബറകള്‍ സന്ദര്‍ശനം നടത്താനും സമയം കണ്ടെത്തി. അലി (റ), മഹ്്‌റൂഫുല്‍ ഖര്‍ഖി, സല്‍മാനുല്‍ ഫാരിസി (റ)സ അബൂഹനീഫ (റ), രിഫാഇ ശൈഖ് (റ), ഗൗസുല്‍ അഅ്‌ളം (റ) അതില്‍ ചിലതാണ്.

1959 ല്‍ കപ്പല്‍മാര്‍ഗമാണ് ഉസ്താദ് പ്രഥമ ഹജ്ജ്കര്‍മം നിര്‍വഹിച്ചത്. യാത്രക്കിടെ മരണപ്പെട്ടവന്റെ മയ്യത്ത് കടലില്‍ താഴ്ത്തിയതും ഉസ്താദ് ഓര്‍മിച്ചെടുത്തു. ആലംപാടിയില്‍ ദര്‍സ് നടത്തുന്ന വേളയില്‍ പള്ളിയുടെ വരാന്തയിലായിരുന്നു ഉറക്കം. എന്റെ ഉസ്താദും കാസര്‍കോട് ഖാളിയുമായിരുന്ന അവറാന്‍ കുട്ടി മുസ്ലിയാര്‍ ഇങ്ങനെയായിരുന്നു മാലിക്ബ്‌നു ദീനാര്‍ പള്ളിയില്‍ ഉറങ്ങിയിരുന്നത്. അതിനാലാണ് ഞാനും അവറാന്‍ മുസ്ലിയാരെ അനുകരിച്ചത്. കാസര്‍കോട് ഖാസിസ്ഥാനം ഏറ്റെടുക്കാന്‍ പലവട്ടം ക്ഷണം വന്നെങ്കിലും നിരസിക്കുകയായിരുന്നു.

ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, ഇ കെ ഹസ്സന്‍ മുസ്ലിയാര്‍, ശൈഖുനാ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ശൈഖുനാ കാന്തപുരം ഉസ്താദ്, പൊ•ള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, മര്‍ഹൂം പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കാഞ്ഞങ്ങാട് അബൂബക്കര്‍ മുസ്ലിയാര്‍, പി.എ ഉസ്താദ്, സയ്യിദ് ത്വാഹിര്‍ തങ്ങള്‍, പേരോട് അബ്ദുറഹ്്മാന്‍ സഖാഫി തുടങ്ങിയ സംഘടനാ നേതാക്കളുമായി അഭേദ്യമായ സ്‌നേഹബന്ധം സ്ഥാപിക്കാന്‍ ഉസ്താദിനു സാധിച്ചു.

അധിക പണ്ഡിതരും ശ്രദ്ധിക്കാത്ത ഒരു പ്രധാന മസ്അലയുടെ സത്യാവസ്ഥ ഇ.കെ. ഹസന്‍ മുസ്ലിയാരോട് ബോധ്യപ്പെടുത്തിയപ്പോള്‍, നിങ്ങള്‍ പറഞ്ഞത് ഹഖാണ് എന്നുപറഞ്ഞ് ശരിവെക്കുകയും പിന്നീട് കാസര്‍കോട് ഖാളിയായിരുന്ന ഇ.കെ. ഹസന്‍ മുസ്ലിയാര്‍ മസ്അലകള്‍ ചര്‍ച്ച ചെയ്യാന്‍ ആലംപാടിയില്‍ വരുകയും ചെയ്യുമായിരുന്നു.

1961 ലാണ് ആലംപാടിയില്‍ മുദരീസായി ചര്‍ജ് ഏറ്റെടുക്കുന്നത്. 2006 ല്‍ അവിടെ നിന്ന് വിരമിച്ചു. 2007 മുതല്‍ മുഹിമ്മാത്ത് ശരീഅത്ത് കോളജിലെ പ്രധാന മുദരീസായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ശൈഖുനാ ത്വാഹിര്‍ തങ്ങളുടെ ജീവിതകാലത്ത് സ്ഥാപനത്തിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ആലംപാടി ഉസ്താദിന് വരാന്‍ പറ്റിയില്ല. ഒടുവില്‍ ത്വാഹിര്‍ ഇങ്ങനെ പറഞ്ഞു: ആലംപാടി ഉസ്താദിനെ നിര്‍ബന്ധിക്കരുത്. എന്റെ മരണശേഷം ഉസ്താദ് മുഹിമ്മാത്തില്‍ എത്തും. ഉസ്താദ് മുഹിമ്മാത്തില്‍ എത്തിയത് ത്വാഹിറുല്‍ അഹ്്ദല്‍ തങ്ങളുടെ കറാമത്താണെന്നാണ് ഉസ്താദ് സ്മരിച്ചിരുന്നത്. കുറ്റിയടിക്കല്‍ കര്‍മത്തിനും ഖിബ്്്‌ല നിര്‍ണയത്തിനും ഉസ്താദിനെയാണ് ത്വാഹിര്‍ തങ്ങള്‍ ക്ഷണിക്കാറുണ്ടായിരുന്നത്.

കര്‍ണാടകയിലെ പഞ്ച എന്ന സ്ഥലത്തുവെച്ച് സഞ്ചരിച്ചിരുന്ന കാര്‍ വലിയ ഗര്‍ത്തത്തിലേക്ക് മറിഞ്ഞിട്ടും ഒരു പോറലുപോലുമേല്‍ക്കാതെ രക്ഷപ്പെട്ടത് കര്‍ണാടക മാധ്യമങ്ങള്‍ പോലും അത്ഭുതവാര്‍ത്തയായാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിരവധി ശിഷ്യസമ്പത്തിന്റ ഉടമയാണ് ശൈഖുന. മത-സാമൂഹ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളും ദിഷണശാലികളായ ആലിമീങ്ങളും ഉസ്താദിന്റെ ശിഷ്യഗണങ്ങളില്‍ ഉള്‍പ്പെടുന്നു.

മര്‍ഹും അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സൂരിബയല്‍, മര്‍ഹൂം യൂസുഫ് മുസ്ലിയാര്‍ ഉറുമി, ഉഡുപ്പി ഖാസിയും കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ജാമിഅ സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറിയും പ്രധാന മുദരീസുമായ എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മുഹിമ്മാത്ത് മുദരീസ് വൈ എം അബ്ദുറഹ്്മാന്‍ അഹ്്‌സനി തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്.

എത്ര തിരക്കിനിടയിലും കുടുംബ-വ്യക്തിബന്ധങ്ങള്‍ തെറ്റാതെ പുലര്‍ത്തുന്നതും ദിനചര്യകള്‍ കൃത്യമായി നിര്‍വഹിക്കുന്നതും കണ്ടാല്‍ ആരും ആശ്ചര്യഭരിതരാകും. ഉപരിപ്ലവമായ ഉടയാടകളോ കൃത്രിമത്വമുളവാക്കുന്ന ഭാവമോ ഒന്നുമില്ലാതെ തികഞ്ഞ ലാളിത്യത്തോടെയുള്ള വിനയം,നിറഞ്ഞ പെരുമാറ്റം ഈ വലിയ പണ്ഡിത കേസരിക്ക് മാണിക്യമകുടം ചാര്‍ത്തുന്നു.

ശൈഖുനാ മഞ്ഞനാടി ഉസ്താദിന്റെ മൂത്തമകള്‍ മറിയുമ്മയാണ് ഭാര്യ. അബ്ദുറഹ്്മാന്‍ സഖാഫി, ഹുസൈന്‍, ഉമര്‍ സഅദി, അബ്ദുല്‍ ഖാദിര്‍, ആഇശ എന്നിവര്‍ മക്കളാണ്. മര്‍ഹൂം കുഞ്ഞാമു ഹാജി കൊടക്, മറിയം, ഇബ്്‌റാഹിം, അബ്്ദുല്‍ഖാദര്‍, സാറ, മുഹമ്മദ് കുവൈത്ത്, മൂസ എന്നിവര്‍ സഹോദരങ്ങളാണ്.

അവലംബം : മുഹിമ്മാത്ത്‌ .കോം

2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച

കാന്തപുരത്തെ വരച്ച അകമ്പാടം നൌഷാദിന് സ്നേഹപൂര്‍വ്വം ...



ശ്രീ നൗഷാദ്‌ അകമ്പാടം , വരക്കാനും.....അതിലൂടെ ഒത്തിരി ആശയങ്ങള്‍ മുന്നോട്ടു വെക്കാനും നിങ്ങള്ക്ക് കഴിവുണ്ട് .നിങ്ങളുടെ ആ വരകളെ ഞങ്ങള്‍ ഇഷ്ടപ്പെടുകയും അത് ഫേസ്ബുക്ക് പോലോത്തതിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു .. ഇന്ന് രാവിലെ ഞാന്‍ ഫേസ്ബുക്കില്‍ വന്നപ്പോള്‍ ആദ്യം മുന്നില്‍ കണ്ടത് ബൂലോകം നടത്തുന്ന സൂപ്പര്‍ ബ്ലോഗ്ഗര്‍ മത്സരം ,എന്റെ മനസ്സില്‍ അന്നേരം നിങ്ങള്ക്ക് മാര്‍ക്കിടാനാണ് തോന്നിയത് .കാരണം മുല്ലപെരിയാര്‍ വിഷയത്തില്‍ നിങളുടെ വരകളും,അത് പോലെ നിങ്ങളുടെ വരകളെ നിങ്ങളുടെ അനുമതി കൂടാതെ പ്രസിദ്ധീകരിച്ച പത്ര മാധ്യമങ്ങളുടെ "ധാര്‍മികത"യും എന്റെ മനസ്സിലേക്ക് കടന്നു വന്നു . ഈ ഫോട്ടോ കാണുന്നത് വരെ ഞാന്‍ നിങ്ങളുടെ പക്ഷത് ആയിരുന്നു . കാരണം നിങ്ങള്‍ സുന്നിയോ മുജാഹിദോ എന്ന് നോക്കിയിരുന്നില്ല ആ താല്പര്യം.നിങ്ങളുടെ വരയില്‍ കണ്ട ആശയങ്ങള്‍ ഞങ്ങള്‍ ഇഷ്ടപെട്ടിരുന്നു .നിങ്ങള്‍ ഫേസ്ബുക്കില്‍ സ്വന്തം പേജു തുടങ്ങിയപ്പോള്‍ അതില്‍ ആറാമതായി ലൈക്‌ ചെയ്ത ആളാണ് ഞാന്‍ .ഇപ്പോള്‍ ഞാന്‍ ലജ്ജിക്കുന്നു . കാന്തപുരം എന്ന മനുഷ്യനെതിരെയുള്ള ബഷീറിയന്‍ കൊലവെറി നിങ്ങള്‍ക്കും ബാധിച്ചത്തില്‍ ഞാന്‍ സഹതപിക്കുന്നു .ഈ ഫോട്ടോ കണ്ടത് മുതല്‍ നിങ്ങളെ ഞാന്‍ വെറുക്കുന്നു .. കാരണം ഞാനടക്കം ലക്ഷകണക്കിന് ആളുകള്‍ കാന്തപുരം ഉസ്താദിനെ ആദരിക്കുന്നു , ആനുകാലിക ചുറ്റുപാടില്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കുന്നു ,, ആ ഞങ്ങളെയാണ് നിങ്ങള്‍ എലികളാക്കി ..കാഫിര്‍ ആക്കി ചിത്രീകരിച്ചു നരകത്തിലേക്ക് കൊണ്ട് പോയി തള്ളുന്നത്‌ . നിങ്ങളുടെ ഈ ബ്ലോഗില്‍ നിങ്ങള്ക്ക് വേണ്ടി കയ്യടിച്ച ഒരാളും ഒരു വിഷയത്തിലെങ്കിലും കാന്തപുരം ചെയ്തത് നന്നായി എന്ന് പറഞ്ഞിട്ടില്ല.അവര്‍ക്ക് കിട്ടിയ ഏതൊരു അവസരം ഉണ്ടോ ..അവര്‍ കാന്തപുരത്തെയും സുന്നി പ്രസ്ഥാനത്തെയും തെറി പറയാനും എതിര്ക്കനുമേ നിന്നിട്ടുള്ളൂ . ഈ കൂട്ടര്‍ നിങ്ങളുടെ വരയെ അഭിനന്ദിച്ചത് നിങ്ങളോടുള്ള സ്നേഹം കൊണ്ടോ ..നിങ്ങളുടെ വരയുടെ മഹത്വം കൊണ്ടോ ആണെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ ..? എങ്കില്‍ നിങ്ങള്ക്ക് തെറ്റി .. അവരാഗ്രഹിച്ചതു നിങ്ങള്‍ ചെയ്തു ഏറ്റവും ഭംഗിയായി. കാന്തപുരം വിരോധം രക്തത്തില്‍ അലിഞ്ഞ അവരുടെ കണ്ണുകളെ നിങ്ങള്‍ കുളിരണിയിപ്പിച്ചു .അതിന്റെ സന്തോഷ പ്രകടനം ആണത് .
മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിക്കാരും സുന്നികളെ കാഫിര്‍ ആക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി...ഒരു ഭാഗത്ത് സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ ആണ് എന്ന് ആവര്‍ത്തിച്ചു പറയുകയും ,,മറുഭാഗത്ത് സുന്നികള്‍ അറുത്തതു തിന്നുകയും ..സുന്നീ പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയും ,,അനന്തരാവകാശം ചോദിച്ചു വാങ്ങുകയും ചെയ്യുന്ന മുജാഹിദുകള്ക്കും ജമാഅത്തെ ഇസ്ലാമിക്കും കേരളത്തില്‍ ഏറ്റവും വിരോധമുള്ളത് ആരാണ് എന്ന് ചോദിച്ചാല്‍ അതിനു ഒരേ ഒരു ഉത്തരം ആണ് ഉള്ളത് കാന്തപുരം., അവര്‍ ഈ ചിത്രത്തെ വാനോളം പുകഴ്ത്തും.. നിങ്ങള്ക്ക് സ്തുതി പാടുകയും ചെയ്യും. നിങ്ങള്‍ ഒറ്റയടിക്കല്ലേ ലക്ഷങ്ങളെ അവര്‍ക്ക് വേണ്ടി ആയിരങ്ങളെ കാഫിര്‍ ആക്കി ചിത്രീകരിച്ചിരിക്കുന്നത് . ഒരു മുസ്ലിമിനെ ഏതു മാനദണ്ഡം വെച്ചാണ് നിങ്ങള്‍ അവിശ്വാസി യായി ചിത്രീകരിച്ചതു ...? മുസ്ലിം സമൂഹത്തെ മൊത്തം നരകാവകാശികള്‍ ആയി വരക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞതു എങ്ങിനെ ..?

നിങ്ങള്‍ സൂക്ഷിക്കണം ,,ഞങ്ങള്‍ ഏ. പി ക്കാരെ അല്ല ...ഞങ്ങള്‍ ഇക്കാലം വരെ ഒരു അക്രമവും ചെയ്തിട്ടില്ല .പതിനായിരകണക്കിന് മെമ്പര്‍ മാര്‍ ഉള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനവും , അതിലേറെ മെമ്പര്‍ മാര്‍ ഉള്ള യുവജന സംഘടനയും ഉള്ള ഞങ്ങള്‍ നിരവധി അവകാശ സമരങ്ങള്‍ നടത്തിയിട്ടുണ്ട്.അവിടെയൊന്നും ഇല്ലാത്തത് നിങ്ങള്ക്ക് നേരേ ഉണ്ടാവില്ല . ഞങ്ങളെയും ഞങ്ങളുടെ നേതാകളെയും ശിര്‍ക്ക് ചെയ്യുന്നവര്‍ ആയി ചിത്രീകരിക്കുകയും കൊല്ലല്‍ നിര്‍ബന്ധമാണ് എന്ന് എഴുതി വെക്കുകയും ,കോഴിക്കോട് മുഹ്‌യദ്ദീന്‍ പള്ളിയടക്കം മുള്ള ഞങ്ങളുടെ പള്ളികള്‍ കയ്യേറുകയും ചെയ്ത മുജഹിദുകളെ ഞങ്ങള്‍ ആശയപരമായി മാത്രമേ എതിര്‍ത്തിട്ടുള്ളൂ . അത്രയും മാനവികത കാണിക്കുന്ന ഞങ്ങള്‍ പ്രത്യേകിച്ച് , മാനവികതയെ ഉണര്ത്താന്‍ വേണ്ടി കാന്തപുരം തന്നെ കേരള യാത്ര നടത്തുന്ന ഈ വേളയില്‍ ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കാന്‍ വരില്ല .നിങ്ങളെ തെറി പറയാനും ഞങ്ങള്‍ വരില്ല . കാരണം ഒരു പാട് വിമര്‍ശനങ്ങളും കുപ്രചരണങ്ങളും നേരിട്ട ഞങ്ങളുടെ ഉസ്താദു ബഹു കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഇതുവരെ ഒരാളെ തെറി പറയുന്നത് ഞങ്ങള്‍ കേട്ടിട്ടില്ല. കണ്ടിട്ടില്ല . അത് കൊണ്ട് ആ വഴിയെ ഞങ്ങള്‍ നീങ്ങില്ല .

പക്ഷെ നിങ്ങള്‍ സൂക്ഷിക്കണം ,, നിങ്ങള്ക്ക് വരയ്ക്കാന് കഴിവ് തന്ന ഒരു അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ ( അങ്ങിനെ പറഞ്ഞത് എനിക്ക് നിങ്ങളെ കൂടുതല്‍ അറിയില്ല . മുസ്ലിം നാമധാരികള്‍ ആയ അവിശ്വാസികള്‍ ബൂലോകത്ത് ഉള്ളത് കൊണ്ടാണ് )ആ അല്ലാഹുവിനെ നിങ്ങള്‍ ഭയക്കണം . നിങ്ങളുടെ പരലോകം നിങ്ങള്‍ സൂക്ഷിക്കണം . ഒരു സുന്നത്ത് നിസ്കാരം പോലും ഒഴിവാക്കാതെ , കറാഹത്തുകള്‍ പോലും ചെയ്യാതെ ജീവിക്കുന്നവര്‍ കാന്തപുരത്തിന്റെ അനുയായികള്‍ ആയി ഉണ്ട് . ജീവിത ത്തിന്റെ സിംഹ ഭാഗവും പ്രവാചകന്‍ (സ) ദീനിന്റെ തൂണ്‍ എന്ന് വിശേഷിപ്പിച്ച ഇല്‍മു പഠിപ്പിക്കാന്‍ വേണ്ടി മാറ്റി വെച്ചവര്‍ ഏറെയുണ്ട് ആ കൂട്ടത്തില്‍ .. ഹബീബ്‌ നബി (സ) തങ്ങളുടെ കുടുബ പരമ്പരയില്‍ പെട്ട ഒരു പാട് സയ്യിദന്മാര്‍ ഉണ്ടാ കൂട്ടത്തില്‍.. ഇതൊന്നും നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല . ഈ ബഹു കോടി മുസ്ലിംകളെ നരകാവകാശികള്‍ ആയി വരയ്ക്കാന്‍ തോന്നിയ നിമിഷത്തെ നിങ്ങള്‍ ശപിക്കും.. നിങ്ങള്ക്ക് വരയ്ക്കാന്‍ തന്ന കൈകള്‍ ഇല്ലായിരുന്നു എങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചു പോകും. പ്രിയ നൗഷാദ്‌ നിങ്ങളുടെ ആ വര കണ്ടു ഒരാളെന്‍കിലും കാന്തപുരത്തിന്റെ പിന്നില്‍ നിന്നും മാറും എന്ന് നിങ്ങള്‍ കരുതിയോ ..? കാന്തപുരത്തിന് അത് കൊണ്ട് വല്ല ക്ഷീണവും ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുവോ ...? രണ്ടും ഉണ്ടാകില്ല എന്ന് നിങ്ങള്ക്കറിയാം ...കാന്തപുരം വിരോധികള്‍ അത് കുറെ ഷെയര്‍ ചെയ്യും...അത് കണ്ടു കുറെ പേര്‍ ചിരിക്കും ,, സുന്നികള്‍ എന്ന് പറയുന്ന മറ്റൊരു വിഭാഗവും ഏറെ സന്തോഷിക്കും. എന്നെ പോലുള്ള കുറച്ചു പേര്‍ അതിനോടു ഇത്തരത്തില്‍ പ്രതികരിക്കും . ചിലര്‍ മനസ്സിന്റെ വേദന കൊണ്ട് അല്പം ഈര്‍ഷ്യത കൂടുതല്‍ പ്രകടിപ്പിക്കും. ഭൂരിഭാഗം പേരും മനസ്സ് കൊണ്ട് പ്രാര്‍ത്ഥിക്കും .....ആ പ്രാര്‍ത്ഥനയെ നിങ്ങള്‍ സൂക്ഷിക്കണം ..നിങ്ങളുടെ കുടുംബം സൂക്ഷിക്കണം .
ഒരു അപേക്ഷയെ നിങ്ങളോട് ഉള്ളൂ ... നിങ്ങള്‍ ഈ ചിത്രം വരയ്ക്കാന്‍ എടുത്ത സമയം, അത്ര എങ്കിലും സമയം കാന്തപുരം എന്ന മുസ്ലിയാര്‍ ആയ ആ സാധാരണ മനുഷ്യനെ ഒന്ന് പഠിക്കണം. അത് ആരെങ്കിലും എഴുതി വെച്ച തു നോക്കിയാകരുത് . കാന്തപുരത്തെ ഒരു നോക്കെന്കിലും കാണാത്തവരുടെ പ്രസംഗം കേട്ടിട്ടും ആകരുത് ..നിങ്ങള്‍ സ്വന്തം നിരീക്ഷണ പാടവം ഉള്ള ആളാണല്ലോ.. ഒന്ന് നേരില്‍ പഠിക്കുക ...എന്നിട്ടും ഇതാണ് നിങ്ങള്ക്ക് ഉത്തരം എങ്കില്‍ നിങ്ങള്ക്ക് മുന്നോട്ട് പോകാം. കാന്തപുരത്തെ കുറിച്ച് ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങളെ സ്തുതിപാടകരും മറ്റുമായി ഒരു പാട് ചിത്രീകരണങ്ങള്‍ നടക്കും.പക്ഷെ ഈ ഉത്തരാധുനികതയുടെ കാലത്ത് കേവലം പള്ളി ദര്സിലെ ഒരു മൂലയില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു മനുഷ്യനെ ഇത്തരുണത്തില്‍ മാറ്റിമറിച്ചിട്ടുണ്ടെങ്കില്‍ അതൊരു ഇതിഹാസം തന്നെയാണ് ..കാലം കാത്തു വെച്ച ഇതിഹാസം.
കേവലം രണ്ടു പതിറ്റാണ്ട് കൊണ്ട് വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും സാമ്പത്തിക പരമായും ഒരു സമൂഹത്തെ ഇത്തരുണത്തില്‍ ഉയര്‍ത്തിയ വേറെ ആരുണ്ട്‌ ഈ കേരളത്തില്‍ ..പറയാന്‍ കഴിയുമോ നിങ്ങള്ക്ക് ..? പതിനായിരകണക്കിന് പണ്ഡിതന്മാര്‍ , രണ്ടായിരത്തിലേറെ പള്ളികള്‍ , കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ മത -ഭൌതിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ , ജീവിത പ്രാപ്തി നേടിയ ആയിരകണക്കിന് യതീമുകള്‍ , അഗതികള്‍ ..അങ്ങിനെ എന്തെല്ലാം ...ഇന്ന് ഇരുപതിനായിരത്തിലേറെ കുട്ടികള്‍ മര്‍കസ്‌ സ്ഥാപങ്ങള്‍ക്ക് കീഴില്‍ മാത്രം പഠിക്കുന്നു . അതില്‍ അയ്യായിരം പേര്‍ താമസിച്ചു പഠിക്കുന്നു . കാശ്മീരിന്റെയും ബംഗാളിന്റെയും ഹരിയാനയുടെയും ,അന്തമാന്‍ നിക്കൊബാറിന്റെയും തുടിപ്പുകള്‍ ഇന്ന് നാം അറിയുന്നു ...പറയുക പകരംവെക്കാന്‍ വേറെ ആരുണ്ട് ..വര്ത്തമാന കാലത്ത് . ഒരുപാട് പേരെ നാം ഇതിഹാസ നായകര്‍ കേരള ക്കരയില്‍ കാണുന്നുണ്ട് ..ആ അളവ് കോല്‍ ഒന്ന് വെച്ച് കാന്തപുരത്തെ ഒന്ന് അളക്കുക...നിങ്ങളുടെ അളവ് തെറ്റുന്നത് നിങ്ങള്ക്ക് തന്നെ കാണാം . അദ്ദേഹം ചെയ്യുന്ന നന്മകളോട് നിങ്ങള്‍ സഹകരിക്കണം എന്ന് ഞങ്ങള്‍ പറയുന്നില്ല . പക്ഷെ കുപ്രചരണങ്ങള്‍ നടത്താതിരിക്കുക . അത് കൊണ്ട് നഷ്ടം കാന്തപുരത്തിന് ഉണ്ടാകില്ല . അദ്ദേഹത്തിന്റെ കൈവശം ഒരു യത്തീമിനോ അഗതിക്കോ വേണ്ടി ചെന്നെത്തുന്ന ചില്ലികാശുകള്‍ ഇല്ലാതാക്കാനേ അത് മൂലം കഴിയൂ ...പ്രവര്‍ത്തന ഗോദയില്‍ ഇറങ്ങിയ കാലം മുതല്‍ തന്നെ കുപ്രചരണങ്ങള്‍ ഏറ്റുവാങ്ങാന്‍ തുടങ്ങിയ കാന്തപുരം അതെല്ലാം അതിജയിച്ചു വിമര്‍ശനങ്ങളെ പൂമാലയായി സ്വീകരിച്ചു ആദര്‍ശ വഴിത്താരയെ പൂമെത്തയാക്കി കനകം വിളയിച്ചു മഹാത്മാവ് ആണ് .അതിന്റെ സൌരഭ്യം അറിയാനും വേണം ഒരു ഭാഗ്യം .നാഥന്‍ തുണക്കട്ടെ എല്ലവരെയും .. ശൈഖുനാ കാന്തപുരത്തിന് അള്ളാഹു ദീര്‍ഘായുസ്സ് നല്‍കട്ടെ. ആമീന്‍,


: ബാവാസ്‌ കുറിയോടം :

ഹസനിയ്യയിലെ അതിഥികള്‍