2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

ജനാസ നിസ്കാരം : ചില ചിന്തകള്‍

മര്‍ഹും ഉള്ളാള്‍ തങ്ങളുടെ ജനാസ ഒരു നോക്ക്
കാണാനുള്ളവരുടെ ഒഴുക്ക്


പല പ്പോഴും ജനാസ നിസ്കാരങ്ങള്‍ക്ക് പങ്കെടുക്കുമ്പോള്‍ മനസ്സിലേക്ക് ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട് ..പടച്ചോനെ ഇത്ര ആളുകള്‍ എനിക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ ഉണ്ടാകുമോ ...? കൂടുതല്‍ ആളുകള്‍ ജനാസ നിസ്കാരത്തില്‍ പങ്കു കൊണ്ടാല്‍ അതിനു വലിയ ശ്രേഷ്ടത കല്‍പ്പിക്കുകയും , മയ്യിത്തിന്റെ ഗുണമായി അത് എണ്ണുകയും ചെയ്യുന്നു . പണ്ഡിതന്മാര്‍ക്കും വലിയ ഉസ്താദ് മാര്‍ക്കുമൊക്കെ വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ എത്രയാണ് ജനം തടിച്ചു കൂടുന്നത് ,,, കഴിഞ്ഞ ആഴ്ച മരണപ്പെട്ട തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ ജനാസ നിസ്കാരം പല തവണ കളായാണ് ആവര്‍ത്തി ക്കപ്പെട്ടത് , പതിനാലായിരത്തോളം ശിഷ്യന്മാരും അവരുടെ ശിഷ്യന്‍ മാരും ഉള്ള അനുഗ്രഹീതനായ പണ്ഡിതനായിരുന്നു മര്‍ഹും തിരൂരങ്ങാടി ബാപ്പു ഉസ്താദ്‌ .
നമ്മില്‍ നിന്നും ഈ അടുത്ത് വിട പറഞ്ഞ , വന്ദ്യരായ താജുല്‍ ഉലമയുടെ ജനാസ നിസ്കാരത്തില്‍ പങ്കു കൊള്ളാന്‍ പന്ത്രണ്ട് കിലോമീറ്ററിലേറെ ദൂരം ജനങ്ങള്‍ നടന്നു നീങ്ങി ,, അത്രക്കായിരുന്നു ജന ബാഹുല്യം ...ഇല്‍മിന്റെ സേവകനാവുന്നതിലൂടെ പണ്ഡിതന്മാര്‍ക്കു കിട്ടുന്ന മഹത്തായ ഒരു പദവി തന്നെയാണ് ജനാസ നിസ്കാരത്തിലുള്ള ഈ ജനപങ്കാളിത്തം .
പണ്ഡിതനോ , ഏതെന്കിലും ഹൈറായ നിലക്ക് പ്രമുഖനോ അല്ലാതായിപോകുമ്പോള്‍ , നമ്മുടെയൊക്കെ ജനാസ നിസ്കരിക്കനുള്ളവരുടെ എണ്ണം പള്ളിയുടെ അകത്തെ റൂമിലേക്ക്‌ ഒതുങ്ങി പോകുന്നു . പല ജനാസ നിസ്കാര ത്തിലും നാം പങ്കു കൊള്ളുമ്പോള്‍ നാം അറിയാത്തവര്‍ ആയിരിക്കും അവിടെ ഏറെയും ...മരണപെട്ട വ്യക്തിക്ക് ഇവരെയൊക്കെ അറിയുമായിരിക്കുമോ ..?
നമ്മെ പരിചയമുള്ളവര്‍ മാത്രം ജനാസ നിസ്കാരത്തിനു വരുന്നുവെങ്കില്‍ അത് വളരെ എത്ര കുറവ് ആയിരിക്കുമല്ലേ .. എന്റെ മനസ്സില്‍ ഇവിടെയാണ്‌ സംഘടനാ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന താല്‍പര്യങ്ങളില്‍ ഒന്ന് , മരണ പ്പെട്ടു എന്ന വിവരം അറിഞ്ഞാല്‍ , ജനാസ നിസ്കാരത്തിലേക്ക് പങ്കു കൊള്ളിക്കാന്‍ മറ്റുള്ളവരെ തോന്നിപ്പിക്കുന്ന മാനസിക ബന്ധം ഒരു സംഘടനാ പ്രവര്‍ത്തകന്‍ ആവുന്നതിലൂടെ നേടി എടുക്കാന്‍ കഴിയുമെന്ന തോന്നല്‍ ഉള്ളില്‍ ഉണ്ട് . നാം സൌഹ്രദം പങ്കു വെക്കുമ്പോള്‍ പരസ്പരം വസ്സിയത്ത് ചെയ്യേണ്ട കാര്യവും , സ്നേഹ ബന്ധം ഉണ്ടാക്കുമ്പോള്‍ നമ്മുടെ നിയ്യത്തും , നമുക്ക് വേണ്ടി നിസ്കരിക്കാനുള്ള ഒരു കൂട്ട് കാരനെയാണ് ഞാന്‍ കണ്ടെത്തുന്നത് എന്നതാകുന്നതല്ലേ ഗുണം .
ഒരു സ്നേഹിതന്‍ മരണപ്പെട്ടു എന്ന് കേട്ടാല്‍ , അവനോടു നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ ബാധ്യത അവന്റെ ജനാസ നിസ്കാരത്തില്‍ പങ്കെടുക്കുക എന്നതാണു , അതിനു കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി നമ്മുടെ പരിസരത്ത് ജനാസ നിസ്കാരം സംഘടിപ്പിക്കുക എന്നതും . ഓരോ ജനാസ നിസ്കാരവും നാട്ടിലോ പരിസരത്തോ നടക്കുമ്പോള്‍ , അതിനെ കണ്ടില്ലെന്നു നാം നടിച്ചാല്‍ , നാളെ നമ്മുടെ മയ്യിത്ത് , പള്ളിയില്‍ നിസ്കാരത്തിനായി വെക്കുമ്പോള്‍ , അകത്തെ പള്ളിയുടെ ഹാള്‍ പോലും നിറയാന്‍ ആളില്ലാതെ പോകും .. കൊടുത്തതല്ലേ തിരിച്ചു കിട്ടൂ ...അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ , നമ്മില്‍ നിന്നും മരണപെട്ടവരുടെ ഖബര്‍ ജീവിതം അവന്‍ സന്തോഷത്തിലാക്കട്ടെ ..ആമീന്‍ .

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

കാന്തപുരം വിരോധത്തില്‍ പണിത ബ്ലോഗന്‍ പോസ്റ്റും ചില യാഥാര്‍ത്ഥ്യങ്ങളും


------------------------------------------------------------------------
കാന്തപുരം എ പി ഉസ്താദിന്റെ മകന്‍ എ പി അബ്ദുല്‍ ഹഖീം ഉസ്താദ്‌ , ഒരു വ്യാജ ശൈഖിനെ , പ്രമോട്ട് ചെയ്യുന്നു എന്ന് പറഞ്ഞു , സ്വന്തം പേര് മറച്ചു വെക്കുന്ന ഒരു ബ്ലോഗ്ഗന്‍ ബ്ലോഗ്‌ എഴുതുകയും ,മറുനാടന്‍ മലയാളി അതേറ്റു പിടിച്ചു സ്പെഷ്യല്‍ റിപ്പോര്‍ട ആയി അവതരിപ്പിക്കുകയും ചെയ്തിരുന്നു . മലേഷ്യ കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ഡോ. ശൈഖു ഇസ്മായില്‍ ഖാസിമിന്റെയും , എ പി അബ്ദുല്‍ ഹഖീമിന്റെയും മേല്‍ നിരവധി നുണകള്‍ പ്രചരിപ്പിക്കുകയും വായനക്കാരെ , തെറ്റി ദ്ധരിപ്പിക്കുകയുമാണ് ഇവര്‍ രണ്ടു കൂട്ടരും ചെയ്തത് . ബ്ലോഗന്‍ ഇങ്ങിനെ ബ്ലോഗ്‌ എഴുതിയപ്പോള്‍ , ശൈഖു ഇസ്മായില്‍ ഹഖീം ഉസ്താതിന്റെ കോളേജില്‍ വരാന്‍ ഇടയായ സാഹചര്യം വിവരിക്കുകയും , ബ്ലോഗന്‍ പറഞ്ഞ പോലെയുള്ള പ്രശ്നങ്ങള്‍ തങ്ങള്‍ക്കു അറിവുണ്ടായിരുന്നില്ല എന്നും ആദ്യമായാണ് അദ്ദേഹത്തെ കാണുന്നത് എന്നും പറഞ്ഞു , ഹഖീം ഉസ്താദ്‌ അവരുടെ ഫേസ്ബുക്ക് പേജിലൂടെ , ഈ വിഷയത്തിന് മറുപടി നല്‍കുകയാണ് ഉണ്ടായതു . അതോടെ മല പോലെ കൊണ്ട് വന്ന ഒരു വിവാദം അവിടെ അടങ്ങി .
എന്നാല്‍ ബ്ലോഗന്‍ തന്റെ ബ്ലോഗില്‍ ഈ ശൈഖു ഇസ്മായില്‍ ഖാസിംനെതിരെ പറഞ്ഞ പ്രധാന വസ്തുതകളില്‍ ചിലത് ഈയുള്ളവന്‍ ഒന്ന് പരിശോധിച്ചപ്പോള്‍ , . മലപ്പുറം ജില്ലയിലെ തിരൂരില്‍ കുടുബ ബന്ധമുള്ള ഇസ്മായില്‍ ഖാസിം , ഹൈദരാബാദില്‍ ഒരു ഉരൂസിനു വന്നപ്പോള്‍ ആണ് , ഹഖീം ഉസ്താദിന്റെ സ്ഥാപനത്തിലെ ഒരു വ്യക്തി മുഖാന്തിരം , പൂനൂരിലെ മര്‍കസ്‌ ഗാര്‍ഡനില്‍ എത്തിയത് .ഇത് തന്നെയാണ് ഹഖീം ഉസ്താദ്‌ തന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ വിശദകാരണവും . ബ്ലോഗന്‍ തന്റെ ബ്ലോഗില്‍ ആരോപിച്ച പോലെ , ഹഖീം ഉസ്താദിന് ഇദ്ദേഹത്തെ നേരത്തെ അറിയില്ലാത്തത് കൊണ്ട് , അദ്ദേഹ ത്തെ കുറിച്ച് കൂടെയുള്ള ആള്‍ എഴുതി കൊടുത്ത ,വിവരണം നോക്കി വായിച്ചു കൊണ്ട് , സ്ഥാപനത്തില്‍ വന്ന ഒരു ഗസ്റ്റ്‌ എന്ന നിലക്ക് ഒരു ചെറിയ സ്വീകരണം , അവിടത്തെ ലൈബ്രറി ഹാളില്‍ ഒരുക്കുക യായിരുന്നു . പരിപാടി കഴിഞ്ഞു അവര്‍ പോവുകയും ചെയ്തു . ഈ സംഭവം ആ സ്ഥാപനവുമായി ബന്ധപെട്ടവര്‍ അല്ലാതെ ആരും അറിഞ്ഞിരുന്നില്ല . അത്ര മാത്രം പ്രസക്തി ശൈഖിനോ ആ പരിപാടിക്കോ ഇല്ലതിരുന്നത് കൊണ്ട് ,ഫേസ്ബുക്കില്‍ വരെ അതിനെ കുറിച്ചൊന്നും ആരും കണ്ടില്ല . പരിപാടി കഴിഞ്ഞു , രണ്ടു മാസം കഴിഞ്ഞു , അന്ന് ശൈഖിന്റെ കൂടെ വന്ന ഹൈദരാബാദ് കാരനാണ് ശൈഖിനെ ഹഖീം ഉസ്താദ്‌ പരിചയ പ്പെടുത്തുന്നത്തിന്റെയും , ശേഷം നടന്ന ശൈഖിന്റെ ക്ലാസും , അടങ്ങുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്തതു .
ബ്ലോഗനും മറുനാടന്‍ മലയാളിയും നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തങ്ങളെ ബാധിക്കുന്നതിനു മാത്രം വിശദീകരണം നല്‍കുകയാണ് ഹഖീം ഉസ്താദ്‌ ചെയ്തുതു . ഒന്നുകില്‍ ഈ ശൈഖിനെ പറ്റി കൂടുതല്‍ അറിവ് ഇല്ലാത്തതു കൊണ്ടാകാം , അല്ലെങ്കില്‍ എന്നെ പോലുള്ള സാധാരണക്കാര്‍ക്ക് അറിവില്ലാത്ത , ഒരു ശൈഖു എന്ന നിലക്കുള്ള അസ്വീകാര്യത (ത്വരീഖത്ത് ) അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായേക്കാം . ആയതു കൊണ്ട് അതില്‍ നിന്ന് മാറി നിന്നാകാം . എങ്ങിനെ ആയാലും ഹഖീം ഉസ്താദിന്റെ വിശദീകരണ ത്തോടെ , ഒരു വന്‍ വിവാദത്തിനു തിരി കൊളുത്താന്‍ വേണ്ടി ഓടി നടന്നവരുടെ ശ്രമങ്ങള്‍ ,തുടക്കത്തില്‍ തന്നെ ചീറ്റി പോയി .
ഈ ശൈഖിനെ നമുക്ക് അംഗീകരിക്കാന്‍ പറ്റുന്ന ആള്‍ ആണോ എന്ന് എനിക്ക് അറിയില്ല . ഞാനൊട്ടു അതിന്റെ പിറകെ പോകുന്നുമില്ല . മറു നാടനില്‍ ഈ വിഷയം കണ്ടപ്പോള്‍ അവിടെ ഞാനെഴുതിയ കമന്റു , വന്ദ്യരായ താജുല്‍ ഉലമാക്കും കാന്തപുരം ഉസ്താദിനുമപ്പുറം ഒരു ശൈഖിനെയും ഈ കാലഘട്ടത്തിന്റെതായി ഞങ്ങള്‍ക്ക് ആവശ്യമില്ല. സയ്യിദ്‌ അലവി മാലിക്കി അടക്കമുള്ള നിരവധി സുന്നത് ജമാഅത്തിന്റെ സരണിയില്‍ ഉള്ളവരെ അവര്‍ ഞങ്ങള്‍ക്ക് പരിചയ പ്പെടുത്തി തന്നിട്ടുണ്ട് .അതിനപ്പുറമുള്ളതും ഞങ്ങള്‍ക്ക് ആവശ്യമില്ല .
എന്നാല്‍ ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിക്കണം , മലേഷ്യായില്‍ നിന്നുള്ള ശൈഖു ഇസ്മായില്‍ ഖാസിം , നമുക്ക് അംഗീകരിക്കാന്‍ പറ്റിയ ആളായാലും ഇല്ലാത്ത ആളായാലും , കാന്തപുരം ഉസ്താദിനെ മോശമാക്കി ചിത്രീകരിക്കാന്‍ , എന്റെ നേരെ കാഴ്ച പ്പാടില്‍ , വലിയ പണ്ഡിതനും പ്രവാചക സ്നേഹിയുമായ , ഇസ്ലാമിക പ്രബോധകനുമായ ശൈഖു ഇസ്മായില്‍ ഖാസിമിനെയും വളരെ മോശ മാക്കി ചിത്രീകരിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണു നമ്മുടെ നാട്ടിലെ കാന്തപുരം വിരോധികള്‍ . ഉസ്താദിനോടുള്ള വിരോധം കൊണ്ട് വേറെയും പലരെ ഇവര്‍ മോശക്കാര്‍ ആക്കി ചിത്രീകരിച്ചിട്ടുണ്ട് . അബുദാബി യിലെ ശൈഖു ഖസ്രാജി , ജാലിയാ വാല , ഉക്രയിന്റെ പ്രസിഡന്റ് തുടങ്ങി നിരവധി പേര്‍ ഉണ്ടതില്‍. കാന്തപുരം ഉസ്താദും ഹഖീം ഉസ്താദും ബന്ധപ്പെടുന്നവരെല്ലാം തട്ടിപ്പിന്റെ ആളുകളും , മോശ ക്കാരും ആണ് എന്ന് പ്രചരിപ്പിക്കുന്നതില്‍ വ്യക്തമായ അജണ്ടകള്‍ ഉണ്ട് . അത്തരം ഒന്നാണ് ഇവിടെയും നടന്നത് . പക്ഷെ നാം ആരും ആ വഴിക്ക് പോയിട്ടില്ല .അല്ലെങ്കില്‍ ഹഖീം ഉസ്താദ്‌ വിശദീകരിച്ച , ആ ഒരുകാര്യം മാത്രം അംഗീകരിക്കുകയും , ശൈഖു ഇസ്മായില്‍ ഖാസിമിനെ പറ്റി പറഞ്ഞ ആരോപണങ്ങള്‍ നാം വിശ്വസിക്കുകയോ ആണ് ചെയ്തിരിക്കുന്നത് .
ആ ശൈഖിനെ പറ്റി ബ്ലോഗനും മറുനാടന്‍ മലയാളിയും നല്‍കിയ പ്രധാന പ്പെട്ട ചില ആരോപണങ്ങള്‍ മാത്രം സൂചിപ്പിച്ചു ,അതിനു ഞാന്‍ ഇന്റര്‍ നെറ്റില്‍ നിന്ന് കണ്ടെത്തിയ ചില വസ്തുതകള്‍ മാത്രം പറയുകയാണ്‌ എന്റെ ലക്‌ഷ്യം .
1. ബ്ലോഗന്‍ പറയുന്നു , അബുദാബിയിലെ ഫ്യൂച്ചര്‍ സിറ്റിയുടെ ചെയര്‍മാന് ആണ് ശൈഖു എന്ന് അവര്‍ അവകാശ പ്പെടുന്നു , അങ്ങിനെ ഒരു ഫ്യൂച്ചര്‍ സിറ്റി പോലും ഇല്ല അബൂദാബിയില്‍ .
മറുപടി : ശൈഖു ഇസ്മായില് എവിടെയും ഇങ്ങിനെ ഒരു അവകാശ വാദം പറഞ്ഞിട്ടില്ല . മറിച്ചു അബൂദാബി യിലെ ഫര്‍ണിച്ചര്‍ സിറ്റിയുടെ ചെയര്‍മാന്‍ ( അഡ്വൈസര്‍ ) എന്ന് ഒരു ചില സ്ഥലങ്ങളില്‍ കാണുന്നുണ്ട് . അബൂദാബിയില്‍ ഫര്‍ണിച്ചര്‍ സിറ്റി എന്നൊരു പ്രൊജെക്റ്റ് ഉള്ളതാണ് എന്നും നമുക്ക് കാണാം. പിന്നെ എന്തിനാണ് ഫര്‍ണിച്ചര്‍ സിറ്റി ഫ്യൂച്ചര്‍ സിറ്റി ആക്കിയത് . ബ്ലോഗന് അല്ലാഹുവില്‍ ഭയമില്ലേ ...?
അബൂദാബിയില്‍ ഇല്ലാത്ത ഫ്യൂച്ചര്‍ സിറ്റി അല്ല ഉള്ള ഫര്‍ണിച്ചര്‍ സിറ്റി ആണ് എന്ന് ഇവിടെ കാണാം
http://alfaqirilallahdrismailkassim.blogspot.in/2013/10/the-posts-held-by-sheikh-dr-ismail.html
2 . ഇന്ത്യയില്‍ നിന്ന് നെല്‍സന്‍ മണ്ടേല അവാര്‍ഡ്‌ കിട്ടി എന്നുള്ള കാര്യം വെബ്‌ സൈറ്റില്‍ ഉണ്ട് . എപ്പോള്‍ കിട്ടി ആര് കൊടുത്തു എന്ന് പറയുന്നില്ല എന്നും ഇതൊരു പ്രാഞ്ചി അവാര്‍ഡ്‌ എന്നുമാണ് ബ്ലോഗന്‍ പരിഹസിക്കുന്നത്
മറുപടി : ആമുഖമായി ഒരു കാര്യം , നമ്മുടെ നാട്ടില്‍ ഉള്ള ഒരാള്‍ക്ക്‌ . മലേഷ്യ യിലെ ഏതെന്കിലും ഒരു ചെറിയ സംഘടന ഒരു അവാര്‍ഡ്‌ കൊടുത്താല്‍ നമ്മള്‍ അത് വലിയ കാര്യമായി കാണുമോ ...? ഉത്തരം അതെ എന്നാണു എങ്കില്‍ ഒരു മലേഷ്യാ ക്കാരനും ആവാം . ഇനി നെല്‍സന്‍ മണ്ടേല അവാര്‍ഡ്‌ നല്‍കുന്നത് ,എക്കണോമിക്‌ ഗ്രോത്ത്‌ സൊസൈറ്റി ആണ് . 2014 അവര്‍ ആര്‍ക്കൊക്കെ അവാര്‍ഡ്‌ നല്‍കി , എന്തിനോക്കെ നല്‍കി എന്നുള്ളത് ഒരു വെബ്സൈറ്റില്‍ ഉണ്ട് .അതിന്റെലിങ്ക് ഇവിടെ കൊടുക്കുന്നു . ഇനി പറയുക ബ്ലോഗാ നെല്‍സന്‍ മണ്ടേല അവാര്‍ഡ്‌ കിട്ടി എന്ന് പറഞ്ഞു , ആരെയാണ് ഇസ്മായില്‍ ശൈഖു പറ്റിച്ചതു .
ഈ വെബ്സൈറ്റിലെ നാലാം പാരഗ്രാഫ്‌ മുതല്‍ വായിക്കുക
3 . വലിയൊരു പ്രശനം ആയി അവതരിപ്പിച്ചിരിക്കുന്നത് , ശൈഖു ഇസ്മായില്‍ 130 സ്പിരിച്ചല്‍ പുസ്തകങ്ങളുടെ രച യിതാവ് ആണ് എന്ന് അവരുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട് . അതൊരു മഹാ തട്ടിപ്പ് ആണ് എന്നാണു ബ്ലോഗന്‍ പറയുന്നത് . ഞാനും നെറ്റില്‍ പരതി, അവരുടെ വെബ്‌ സൈറ്റില്‍ കുറെ പുസ്തകങ്ങളുടെ പുറം ചട്ടകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നല്ലാതെ . പുസ്തകങ്ങള്‍ ഒന്നും കണ്ടില്ല . ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തിട്ട് കിട്ടിയില്ല എങ്കില്‍ അദ്ദേഹം പുസ്തകങ്ങള്‍ എഴിതിയിട്ടില്ല എന്ന് ഉറപ്പിച്ചു വിശ്വസിക്കണോ . പോസിറ്റിവ് ആയി ചിന്തിക്കുന്നവര്‍ക്ക് ആ പുറം ചട്ടകള്‍ക്ക് 90 ശതമാനവും സാധ്യത കല്‍പ്പിച്ചു കൂടെ . ഇതിന്റെ മറ്റൊരു വശം കൂടി പറയട്ടെ , നമ്മുടെ നാട്ടിലെ ഇസ്ലാമിക്ക് പുസ്തക സ്റ്റാളുകളില്‍ ഒരു പാട് കിട്ടുന്ന പുസ്തകങ്ങളാണ് കെ വി എം പാന്താവൂര്‍ എന്നവരുടെ പുസ്തകങ്ങള്‍ , നൂറിലേറെ പുസ്തകങ്ങള്‍ അദ്ദേഹ ത്തിന്റെതായി മാര്‍ക്കെറ്റില്‍ ഉണ്ടാകും . നെറ്റില്‍ ഒന്ന് തിരഞ്ഞു നോക്കൂ .ഒരറ്റ പുസ്തകം പോലും കിട്ടില്ല .എന്ന് വെച്ച് കെ വി പാന്താവൂര്‍ പുസ്തകങ്ങള്‍ എഴിതിയ്ട്ടില്ല എന്ന് പറയാമോ . പുസ്തകങ്ങള്‍ എന്ന് കേള്‍ക്കുമ്പോഴേക്കു മാര്‍ക്കെസിയുടെയും , ഒവി വിജയന്റെയും പുസ്തകങ്ങളുടെ വലിപ്പം കാണുന്നത് പോലെ എല്ലാറ്റിനും കാണേണ്ടല്ലോ . കുറെ ചെറിയ പുസ്തകങ്ങള്‍ ആയിരിക്കാം , സ്പിരി ച്ച ല്‍ ബുക്സ്‌ എന്നാണല്ലോ അവരും പറയുന്നത് , ചെറിയ ലേഖനങ്ങള്‍ ഉള്‍കൊണ്ട പുസ്തകങ്ങള്‍ ആയിരിക്കാം .
ഇനി ഞാന്‍ തരുന്ന ലിങ്കുകള്‍ പോയി ഒന്ന് നോക്കൂ . അവിടെ നിങ്ങള്ക്ക് ബ്ലോഗുകളുടെ ഒരു ലോകം തന്നെ കാണാം , ഒരു പോസ്റ്റ്‌ ഉള്ള ബ്ലോഗും അമ്പതിലേറെ പോസ്റ്റും ഉള്ള ബ്ലോഗ്‌ കള്‍ അതില്‍ കാണാം . ഓരോ ബ്ലോഗും വിശദമായി നോക്കൂ .. നീണ്ട ലേഖങ്ങള്‍ ,വിത്യസ്തവും ഗഹനവുമായ വിഷയങ്ങള്‍ എല്ലാം ഉള്ളത് ശൈഖു ഇസ്മായില്‍ ഖാസിമിന്റെ പേരിലാണ് .
ഇനി പറയൂ ..ഇദ്ദേഹ ത്തിന്റെ ഈ അവകാശ വാദം തെറ്റ് ആയികൊള്ളണം എന്നുണ്ടോ .
ഇനിയും ഏറെ പറയാന്‍ ഉണ്ട് .ബ്ലോഗന്റെ പോസ്റ്റ്‌ കണ്ടപ്പോള്‍ തന്നെ ഇതുമായി പഠിക്കുകയും നിരവധി ഡാറ്റകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു . പക്ഷെ ഇതെഴുതാനോ പോസ്റ്റ്‌ ചെയ്യാനോ എന്റെ ജോലി തിരക്ക് എന്നെ അനുവദിച്ചില്ല . അദ്ദേഹ ത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നവര്‍ക്ക് ബ്ലോഗന്‍ എഴുതിയ മുഴുവന്‍ കാര്യങ്ങളും കളവാണ് എന്ന് ബോധ്യപ്പെടും . മലേഷ്യാ , ഇന്തോനേഷ്യ പോലോത്ത രാജ്യങ്ങളിലെ വിവധ പാനലുകളില്‍ ഉള്ള അയാളുടെ പേര് വിവരങ്ങള്‍ , വിവധ രാജ്യങ്ങളില്‍ നടന്ന പ്രസംഗങ്ങള്‍ ഒക്കെ നമ്മു സേര്‍ച്ച്‌ ചെയ്‌താല്‍ കിട്ടാവുന്നവയാണ് . ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നിരവധി ഭാഷണങ്ങള്‍ നമുക്കതില്‍ കണ്ടെത്താം . മനോഹരവും വശ്യവും ആണ് അദ്ദേഹത്തിന്റെ ശൈലി , ഗഹനവും വിത്യസ്തവും ആണ് ആ പ്രസംഗങ്ങള്‍ . ശ്രോധാക്കളോട് സംവദിച്ചുള്ള ആ രീതി ഒരു മികച്ച പ്രഭാഷകന്റേതു കൂടിയാണ് എന്ന് മനസ്സിലാക്കുമ്പോള്‍ , ബ്ലോഗന്‍ പറഞ്ഞ മറ്റൊരു നുണ കൂടി പൊളിയും തേരാ പാരാ നടന്നിരുന്ന ഒരാള്‍ രണ്ടു കൊല്ലം കൊണ്ടാണ് ഇങ്ങിനെ ശൈഖു ആയി കുപ്പായം ഇട്ടതു എന്ന പെരും നുണ .
ശൈഖു ഇസ്മായില്‍ ഖാസിമിന്റെ പിറകെ കൂടാന്‍ ഈ പോസ്റ്റ്‌ ഒരു മാര്‍ഗ രേഖ അല്ല എന്നോര്‍മ പ്പെടുത്തി കൊണ്ട് ,ഇത്രയൊക്കെ പറഞ്ഞത് , ശൈഖു ഇസ്മായില്‍ സുന്നികള്‍ക്ക് സ്വീകാര്യനാണ് എന്ന് പറയാന്‍ അല്ല . ആരെയും വെള്ള പൂശേണ്ട ഒരാവശ്യവും ഇല്ല . ശൈഖു ഇസ്മായില്‍ കാസിം ചെയ്യുന്ന എല്ലാ രീതികളും നമ്മള്‍അംഗീകരിക്കുന്നവ ആയി കൊള്ളണം എന്നും ഇല്ല . .എന്നാല്‍ വഴിയിലൂടെ നടന്നു പോകുന്നവനെ പിടിച്ചു വെറുതെ കള്ളനാക്കുന്നതിനും കൂട്ട് നില്‍ക്കരുത് .
ബ്ലോഗന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മാത്രമേ ഞാന്‍ സൂചിപ്പിച്ചി ട്ടുള്ളൂ . ഇത് കൊണ്ട് തന്നെ ബ്ലോഗന്‍ പോസ്റ്റിന്റെ അസ്ഥിവാരം തകര്‍ന്നടിയും എന്ന് എനിക്ക് ഉറപ്പാണ്‌ .അതോടൊപ്പം ഒരു മനുഷ്യന്റെ മേല്‍ ഉള്ള കളങ്കം മാറ്റാന്‍ എന്നാല്‍ കഴിയുന്നതു ചെയ്തു എന്നുള്ള ആശ്വാസവും എനിക്കുണ്ട് . അതോടൊപ്പം തന്നെ കാന്തപുരം ഉസ്താദിനെയും ഹഖീം ഉസ്താദി നെയും തകര്‍ക്കാന്‍ സദാ ജാഗരൂകരായി ഗൂഡ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവരുടെ രീതികള്‍ പൊതു വായനക്കാരെ അറിയിക്കാനും ഇത് വഴി കഴിയും എന്ന് ഞാന്‍ കരുതുന്നു . ഇതുമായി ബന്ധപെട്ട സംശയങ്ങള്‍ ആര്‍ക്കും ചോദിക്കാം .
.
ഹൈറ് ചിന്തിക്കാനും അത് പ്രചരിപ്പിക്കാനുംഅല്ലാഹു നമുക്ക് തൗഫീഖ്‌ നല്‍കട്ടെ .

ഹസനിയ്യയിലെ അതിഥികള്‍