2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

പണ്ഡിതരിലെ പ്രൊഫഷണല്‍ കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാര്‍


അനന്യമായ നേതൃപാടവം ,തനത് ശൈലിയില്‍ ആരെയും പിടിച്ചിരുത്തുന്ന പ്രസംഗ വൈഭവം .മുഴങ്ങുന്ന ശബ്ദം,അഗാധ പാണ്ഡിത്യം,തര്ക്കി ശാസ്ത്രത്തില്‍ പ്രാവീണ്യം,പ്രതിസന്ധികളുടെ കുരുക്കഴിക്കാനും മറികടക്കനുമുള്ള അസാധാരണ ശേഷി .വിട്ടു വീഴ്ചയില്ലാത്ത ആദര്ശബോധം – കേരള മുസ്ലിംകളില്‍ സുന്നി വിഭാഗത്തിന്റെ അമരത്ത് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്ക്ക് ചിരപ്രതിഷ്ഠ നല്കിയത് ഈ ഘടകങ്ങളാണ് .
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം ) ജനറല്‍ സെക്രട്ടറി,കാരന്തൂര്‍ മര്ക,സുസ്സഖാഫത്തി സുന്നിയ്യ ജനറല്‍ സെക്രട്ടറിയും പ്രിന്സിപല്‍,തുടങ്ങിയവയാണ് കാന്തപുരം വഹിക്കുന്ന മുഖ്യസ്ഥാനങ്ങള്‍ .കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകന്‍,ചെയര്മാപന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകള്‍ ,സുന്നി പ്രസിദ്ധീകരണങ്ങള്‍ ,സുന്നി മുഖ പത്രമായ സിറാജ് ദിനപത്രം തുടങ്ങിയവയുടെ പ്രവര്ത്തുനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്.അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം. കോഴിക്കോടെ ജില്ല സംയുക്ത ഖാസി സ്ഥാനവും വഹിക്കുന്നു.
ഗ്രാമം പ്രശ സ്തിയിലേക്ക്
കോഴിക്കോടെ ജില്ലയിലെ താമരശേരിരിക്കടുത്ത ഉള്നാുടന്‍ ഗ്രമമാണ് കാന്തപുരം.ഉണ്ണികുളം ഗ്രാമ പഞ്ചായത്തില്‍ പെട്ട ഈ ഗ്രാമത്തില്‍ മൌത്താരി അഹമ്മദ്‌ ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1939 മാര്ച്ച് ‌ 22 നാണ് ആലങ്ങ പോയില അബൂബക്കര്‍ മുസ്ലിയാര്‍ ജനിച്ചത്‌.കാന്തപുരം എ.എം.എല്‍.പി. സ്കൂളില്‍ പ്രാഥമിക പഠനം.പിന്നീട് ,ഹയര്‍ എലിമെന്ററി വിദ്യാഭ്യാസം പൂര്ത്തി്യാക്കി. ഖുര്‍-ആന്‍ പാരായണ ശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ ഖാരിഅ് ആയിരുന്ന പു ത്തൂര്‍ അബ്ദുള്ള മുസ്ലിയറില്‍ നിന്നും ഖുര്‍-ആന്‍ പഠനം പൂര്‍ത്തിയാക്കി.തുടര്ന്ക കാന്തപുരം,വാവാട്, പൂനൂര്‍ ,കോളിക്കല്‍, തലക്കടത്തൂര്‍,ചാലിയം തുടങ്ങിയ പള്ളികളില്‍ താമസിച്ചു മത പഠനം,(പള്ളി ദര്സ്ന‌ ) .1961 ല്‍ ഉപരി പഠനത്തിനായി വെല്ലൂര്‍ ബഖിയാത് സാലിഹാത് അറബിക് കോളേജില്‍ ചേര്‍ന്നു.കെ. പോക്കര്‍ കുട്ടി മുസ്ലിയാര്‍ വാവാട്,അബ്ദുല്‍ ഹമീദ്‌ മുസ്ലിയാര്‍ കിഴക്കോത്ത് ,ബിചാലി മുസ്ലിയാര്‍ കുറ്റികാട്ടൂര്‍,ഓ.കെ. സൈനുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ ,കെ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ,ഷെയ്ഖ് ഹസന്‍ ഹസ്രത്ത് ,മുഹമ്മദ്‌ അബൂബക്കര്‍ ഹസ്രത്ത്,അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത്,സഈദു ഹസ്രത്ത്,മീരാന്‍ ഹസ്രത്ത്, എന്നിവരാണ്‌ പ്രധാന ഗുരുനാഥന്മാര്‍ .
സേവന വഴിയില്‍.
എളേറ്റില്‍ മങ്ങാട് മസ്ജിദില്‍ ഇരുപത്തഞ്ചാം വയസ്സില്‍ 1962 ലാണ് കാന്തപുരം അബൂക്കാര്‍ മുസ്ലിയാര്‍ ദര്സ്ഈ‌ ആരംഭിക്കുന്നത്.1970 കൊളിക്കല്‍ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വര്ഷ1ത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദര്സ്ജ‌ ചുമതലയേറ്റു.കാരന്തൂര്‍ മര്കതസു സ്സഖാഫത്തി സുന്നിയ്യ സ്ഥാപിച്ചതോടെ ,1981 മുതല്‍ ഇവിടെ സദര്‍ മുദരിസും പ്രിന്സിപലുമായി.ഈ സ്ഥാനത് ഇപ്പോഴും തുടരുന്നു.
ആശയസംവാദം.
മത നിര്ദേതശങ്ങളെ കുറിച്ചും നിബന്ധനകളെ കുറിച്ചും വിത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. ഇസ്ലാമിലും ഇത് കുറവല്ല.അടിസ്ഥാന വിശ്വാസത്തില്‍ ഏകാഭിപ്രായം നില നിര്ത്തു മ്പോള്‍ തന്നെ അനുഷ്ടാനത്തിലും ആചാരത്തിലും അനേകാഭിപ്രായം പുലര്‍ത്തുന്നവരുണ്ട്.ഇത്തരം വിഭാഗങ്ങള്‍ തമ്മിലുള്ള ആശയസംവാദത്തില്‍ സുന്നി പക്ഷത്തിന് നേതൃത്ത്വം നല്കിചയാണ് കാന്തപുരം ശ്രദ്ധിക്കപെടുന്നത്.
കുറ്റിച്ചിറ ,അയിരൂര്‍ (പെരുമ്പടപ്പ്),കുട്ടൂര്‍,പട്ടാമ്പി ,പുളിക്കല്‍ വലിയപറമ്പ്‌ ,കൊട്ടപ്പുറം,തുടങ്ങിയ സ്ഥലങ്ങളില്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംവാദങ്ങള്‍ ശ്രദ്ധേയമായിരുന്നു.വാചാലതയും പ്രസംഗ മസ്മരികതയും
അദ്ദേഹത്തെ പ്രശസ്തനാക്കി .കാന്തപുരത്തിന്റെ പ്രസംഗങ്ങളുടെ അനേകം ഓഡിയോ , വീഡിയോ കാസറ്റുകളും സി.ഡി. കളും വിപണിയിലുണ്ട്.
നേതൃനിരയിലേക്ക്
കേരള മുസ്ലിംകളിലെ സുന്നിവിഭാഗത്ത്തിന്റെ പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയിലേക്ക് വളരെ ചെറുപ്പത്തില്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു.സമസ്ത എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പണ്ഡിത സംഘടനയുടെ പരമോന്നത സിമിതിയായ നാല്പതംഗ മുശാവറയിലേക്ക് മുപ്പത്തഞ്ചാം വയസ്സില്‍ കാന്തപുരം തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് സമസ്തയുടെ ഓഫീസ്‌ സെക്രട്ടറിയും സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുമായി ഉയര്ന്നു . 1989 ല്‍ സമസ്ത പിളര്ന്നടപ്പോള്‍ ഒരു വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി .1992 ല്‍ രൂപീകരിക്കപെട്ട അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമയുടെ യും ജനറല്‍ സെക്രട്ടറിയായി.ഇരു സ്ഥാനങ്ങളിലും ഇപ്പോഴും ആ സ്ഥാനത് തുടരുന്നു.
1975ല്‍ സമസ്ത കേരള സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയായ കാന്തപുരം ഇരുപതു വര്ഷം ത്തോളം ആ സ്ഥാനത് തുടര്ന്ന് .പിന്നീട് പ്രസിഡന്റായി. ഇപ്പോള്‍ മുഖ്യ ഉപദേശകനായി പ്രവര്തിസ്ഥക്കുന്നു.കാരന്തൂര്‍ മര്ക്സു സ്സഖാഫത്തി സുന്നിയ്യ യാഥാര്ത്ഥ്യ മാകാന്‍ മുന്കൈക എടുത്ത അദ്ദേഹം 1978 ല്‍ മര്ക്ക്സ്‌ സ്ഥാപിച്ചത് മുതല്‍ ജനറല്‍ സെക്രട്ടറിയാണ്.
പ്രചാരണ വഴിയില്‍ വിശ്രമമില്ലാതെ.
പ്രബോധന –പ്രചാരണ വഴിയില്‍ വിശ്രമമില്ലാതെ പ്രവര്ത്തി ക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആണ് കേരളത്തിലെ മത പ്രബോധന രംഗത്ത് ഗള്ഫ്ാ‌ രാജ്യങ്ങളുടെ സഹായവും പിന്തുണയും ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയത് .ഗള്ഫ്്‌ രാജ്യങ്ങളിലെ നിരന്തര സന്ദര്ശഫകനാണ് കാന്തപുരം .പുറമേ യു.എസ്, ഈജിപ്ത് ,ഫലസ്തീന്‍ , മലേഷ്യ, ഇറാഖ്‌ ,ജോര്ദാിന്‍ ,മൊറോക്കോ ,സിങ്കപ്പൂര്‍,ദക്ഷിണാഫ്രിക്ക , തുടങ്ങിയ രാജ്യങ്ങളും സന്ദര്ശിതച്ചിട്ടുണ്ട്.
വിശുദ്ധ പ്രവാചകന്മാര്‍,സ്ത്രീ ജുമുഅ,കൂട്ടുപ്രാര്ത്ഥാന ,ജുമുഅ ഖുതുബ ,അല്‍-ഹജ്ജ്, തുടങ്ങിയവയാണ് കാന്തപുരം രചിച്ച പ്രധാന ഗ്രന്ഥങ്ങള്‍.ഇവയില്‍ വിശുദ്ധ പ്രവാചകന്മാര്‍ അറബിയിലേക്ക് വിവര്ത്.ുനം ചെയ്തിട്ടുണ്ട്. മതപ്രബോധന രംഗത്ത് വ്യക്തമായ ആസൂത്രണവും ചിട്ടയും കൊണ്ട് വന്നത് കാന്തപുരത്തിന്റെ നേട്ടമാണ്.പണ്ഡിതര്ക്കി ടയില്‍ പ്രക്ടമാല്ലാതിരുന്ന പ്രഫഷനലിസത്തിന്റെ വക്താവാണ് എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.

ബാവാസ്‌ ; ഇത് മനോരമ ഓണ്ലൈ്നില്‍ 2010ജൂലായ്‌ 26 നു പ്രസിദ്ധീകരിച്ചതാണ്.ബഹു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ കുറിച്ച് കൂടുതല്‍ അറിയാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.

Manorama link

കാന്തപുരവും മൊറോക്കോ രാജാവ്‌ മുഹമ്മദ് ആറാമനും On 2010 August 3








kanthapuram,sheik Aboobakkar, kanthapuram AP Aboobacker Musliyar with King Of Morocco Muhammad VI .

9 അഭിപ്രായങ്ങൾ:

  1. ചെറുതെങ്കിലും നല്ല ലേഖനം. ഇതിവിടെ പോസ്റ്റ് ചെയ്തതിനു നന്ദി . മനോരമയുടെ ലിങ്ക് കൂടി നൽകിയാൽ നന്നായിരുന്നു

    @ഹാരിസ്,
    ഈ ലേഖനം കാന്തപുരം എഴുതിയതല്ല

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. ذلك فضل الله يؤتيه من يشاء والله ذو الفضل العظيم
    allahu orale uyarthan uddeshichal athine thadayan arkum sadhyamalla, asooyakkarodu parayam موتو بغيظكم

    മറുപടിഇല്ലാതാക്കൂ
  4. ഒന്നുകൂടി വിപുലമാക്കാമായിരുന്നു കൂടുതല്‍ അറിയാന്‍ കഴിയുമല്ലോ.................നന്ദി

    മറുപടിഇല്ലാതാക്കൂ
  5. കാന്തപുരം എഴുതിയതല്ല...എഴുതിച്ചതായിരിക്കും..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് "മനോരമ"യെക്കുറിച്ച് താങ്കൾക്കു വ്യക്തമായി അറിയാത്തത് കൊണ്ട് തോന്നുന്നതാണ്.
      മനോരമയുടെ ആദര്ശ ശുദ്ധിയും പ്രഫഷനലിസവും അവർ പല പ്രാവശ്യം തെളിയിച്ചത് താങ്കൾ മറന്നു. !!

      ഇല്ലാതാക്കൂ
  6. കാന്തപുരത്തിനെതിരെ ജനകീയ കുറ്റപത്രം പുറപ്പെടുവിച്ചു . .
    തിരുവനന്തപുരം : മതത്തിന്‍റെ മറവില്‍ പൊതുജനത്തെ വഞ്ചിച്ച്‌ മാനവികതയെ മുഖംമൂടിയണിയുന്ന കാന്തപുരത്തിനെതിരെ വിമോചനയാത്ര സമാപന സമ്മേളന നഗരിയില്‍ ജനകീയ കുറ്റപത്രം SKSSF സംസ്ഥാന വൈ. പ്രസിഡണ്ട്‌ നാസര്‍ ഫൈസി കൂടത്തായ്‌ അവതരിപ്പിച്ചു. കാന്തപുരം കാലങ്ങളായി നടത്തിവരുന്ന വിവിധ തട്ടിപ്പുകളുടെ സംക്ഷിത വിവരമാണ്‌ കുറ്റപത്രത്തിലുള്ളത്‌. വിശ്വാസ-സാമൂഹ്യ-സാമ്പത്തികപരമായ പത്തോളം കുറ്റങ്ങളാണ്‌ കുറ്റപത്രത്തിലുള്ളത്‌.

    ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്‌. SKSSF വിമോചനയാത്ര സമാപന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന കുറ്റപത്രം:

    1. സമഗ്രജ്ഞാനിയും പരമാധികാരിയുമാണ്‌ പ്രപഞ്ചനാഥനായ അല്ലാഹു എന്നതാണ്‌ ഇസ്‌ലാമിക വിശ്വാസം. ഇലപൊഴിയുന്നതും സമുദ്രാന്തര്‍ഭാഗങ്ങളിലെ ഇരുണ്ട ഗര്‍ഭങ്ങളില്‍ നടക്കുന്ന ചലനങ്ങളും അറിയുന്നവന്‍ അല്ലാഹുവാണ്. അവന്‍റെ ജ്ഞാനസാഗരത്തില്‍ നിന്ന്‌ ഒന്നും അവന്‍റെ ഉദ്ദേശ്യമില്ലാതെ ആര്‍ക്കും പ്രാപിക്കാനാവില്ല എന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ സര്‍വ്വജ്ഞാനിയും പ്രപഞ്ച പരിപാലകനുമായ അല്ലാഹുവിന്‌ കാന്തപുരത്തെ അറിയിക്കാതെ ഒന്നും ചെയ്യാനാവില്ല എന്ന വാദം മുഖേന അടിസ്ഥാനപരമായ വിശ്വാസത്തിന്‍റെ അതിര്‍വരമ്പുകളാണ്‌ കാന്തപുരം ലംഘിച്ചത്‌.
    2. ലോകസംസ്‌കൃതിക്ക്‌ വ്യക്തിജീവിതത്തിലെ വിശുദ്ധിയും വൃത്തിയും പഠിപ്പിച്ചത്‌ പ്രവാചകനാണ്‌. പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ)യാണ്‌. പ്രഗത്ഭരായ ചരിത്രകാന്‍മാര്‍ പോലും ഈ മഹാവ്യക്തിത്വത്തെ അടയാളപ്പെടുത്തി. വ്യക്തി സൗന്ദര്യത്തിന്‍റെ ആള്‍രൂപമാണ്‌ പ്രവാചകന്‍. നബിയെ പ്രാകൃതനായി ചിത്രീകരിച്ചത്‌ തന്‍റെ കൈവശമുള്ള വ്യാജകേശത്തിന്‍റെ ന്യായീകരണത്തിന്‌ വേണ്ടിയാണ്‌. പ്രസ്‌തുത വ്യാജകേശത്തിന്‍റെ സ്രോതസ്സിലുള്ള നീളമുള്ള കേശങ്ങളെ ന്യായീകരിക്കാന്‍ പ്രവാചക തിരുമേനി ആറുവര്‍ഷമായി മുടിവെട്ടിയിരുന്നില്ല എന്ന്‌ വാദിക്കുന്നു. തിരുമേനിയുടെ ജീവിത ശീലത്തെ ദുര്‍വ്യാഖ്യാനിച്ചത്‌ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാചക നിന്ദയായി ഞങ്ങള്‍ കാണുന്നു.
    3. പ്രവാചക കുടുംബത്തെ അപമാനിക്കുന്നതില്‍ കാന്തപുരത്തിന്‍റെ രീതി അക്ഷന്തവ്യമായ അപരാധമാണ്‌. നബി തിരുമേനിയുടെ കുടുംബത്തിന്‌ മുസ്‌ലിം സമൂഹം നല്‍കുന്ന സ്‌നേഹാദരം വലുതാണ്‌. അത്‌ വിശ്വാസത്തിന്‍റെ ഭാഗവുമാണ്‌. കാന്തപുരം തന്‍റെ കൈവശമുള്ള വ്യാജകേശത്തിന്‍റെ ന്യായീകരണത്തിന്‌ വേണ്ടി പ്രശസ്‌ത പ്രവാചക കുടുംബമായ ബറകാത്തി പരമ്പയിലാണ്‌ മുംബൈയിലെ സാധാരണക്കാരനായ ജാലിയാവാലയെ ഉള്‍പെടുത്തിയത്‌. പ്രവാചക കുടുംബത്തിലുള്ളവനല്ലെന്ന്‌ സ്വയം സമ്മതിച്ച ജാലിയാവാലയെ തന്‍റെ നിലനില്‍പിന്‌ വേണ്ടി പ്രവാചക കുടംബ പരമ്പരയില്‍ ഉള്‍പെടുത്തി തിരുകുടുംബത്തെ സമൂലമായി അപമാനിച്ചു.
    4. സത്യവിശ്വാസിക്ക്‌ നബിതിരുമേനിയേക്കാള്‍ സ്രേഷ്‌ഠനായി മറ്റൊരാളെ കാണാനാവില്ല. തങ്ങളുടെ സര്‍വ്വസ്വവും പുണ്യനബി തങ്ങലാണെന്നാണ്‌ മുസ്‌ലിംകളുടെ വിശ്വാസം. സത്യവിശ്വാസികള്‍ക്ക്‌ സ്വശരീരത്തേക്കാള്‍ ഏറ്റവും ബന്ധപ്പെട്ടത്‌ നബി തിരുമേനി (സ്വ)യാണെന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. പുണ്യനബിയെ സന്ദര്‍ശിക്കുന്നതിനേക്കാള്‍ യോഗ്യമായത്‌ കാന്തപുരത്തെ സന്ദര്‍ശിക്കുന്നതാണെന്ന്‌ ആ വിഭാഗം വാദിക്കുന്നു. ഇത്‌വരെ നിഷേധിക്കപ്പെടാതെയുള്ള ഇത്തരം വാദം ഇസ്‌ലാമിക മൗലിക പ്രമാണങ്ങളെ നിഷേധിക്കുന്ന വിധത്തിലുള്ള ഹീനപ്രവര്‍ത്തിയാണ്‌. സ്വയം പ്രശംസിക്കപ്പെടാനും പൊങ്ങച്ച വ്യക്തിത്വം സൃഷ്‌ടിക്കാനും ശ്രമിക്കുന്ന കാന്തപുരം സ്ഥാപിത ഇസ്‌ലാമിക പ്രമാണങ്ങളെയാണ്‌ ചവിട്ടിമെതിക്കുന്നത്‌.
    5. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ആധികാരികത സ്ഥാപിതമാവുന്നതില്‍ സുപ്രധാന ഘടകമാണ്‌ കൈമാറ്റ പരമ്പര (സനദ്‌). പരമ്പര വേണമെന്ന്‌ പറഞ്ഞത്‌ കാന്തപുരം തന്നെയാണ്‌. വളരെ പവിത്രതയോടെ കാണുന്ന കൈമാറ്റ പരമ്പര തട്ടിപ്പടച്ചുണ്ടാക്കാന്‍ അദ്ദേഹം തയ്യാറായി. ഇസ്‌ലാമിക പ്രമാണങ്ങളെ പുല്ലുവില കല്‍പിച്ച്‌ അവയെ കൃത്രിമമായി നിര്‍മിക്കാനുള്ള ഹീനനീക്കം മുസ്‌ലിം സംസകൃതിയോടുള്ള വെല്ലുവിളിയാണ്‌. പ്രവാചകന്‍റെ പേരില്‍ കൃത്രിമ പരമ്പര സൃഷ്‌ടിക്കുന്നതിലൂടെ പുണ്യനബി അനാദരിക്കപ്പെടുകയാണ്‌ ചെയ്‌തത്‌.
    6. പ്രവാചകന്‍റെ തിരുശരീരം ഏറെ ബഹുമാനാദരവുകളോടെയാണ്‌ മുസ്‌ലിംകള്‍ വിശേഷിപ്പിക്കുക. മലയാള പദങ്ങളില്‍ പോലും പ്രയോഗരീതിയില്‍ കൂടുതല്‍ ബഹുമാനം ഉദ്ദീപിപ്പിക്കുന്ന വിധമുള്ള പ്രയോഗങ്ങളാണ്‌ മുസ്‌ലിംകള്‍ നടത്തുക. കാന്തപുരം പുണ്യനബിയുടെ തിരുശരീരത്തെ ജഡമെന്ന്‌ വിശേഷിപ്പിക്കാന്‍ ധാര്‍ഷ്ട്യം കാണിച്ചത്‌ പൊറുക്കാനാവില്ല.
    7. എന്‍റെ പേരില്‍ മനഃപൂര്‍വ്വം കളവ്‌ ചമച്ച്‌ ഉണ്ടാക്കുന്നവര്‍ നരകത്തില്‍ ഇരിപ്പിടം തയ്യാറാക്കട്ടെ എന്നാണ്‌ തിരുവചനം. പ്രവാചകവചനങ്ങളുടെ പരമ്പരകള്‍ സസൂക്ഷമം പരിശോധിച്ച്‌ ഉറപ്പുവരുത്തിയാണ്‌ മുന്‍ഗാമികളായ ഹദീസ്‌ പണ്ഡിതന്‍മാര്‍ സ്വീകരിച്ചത്‌. നേരിയ സംശയങ്ങള്‍ക്ക്‌ പോലും ഇടം കൊടുക്കാതെയാണ്‌ പ്രവാചക വിജ്ഞാനങ്ങള്‍ കൈകാര്യം ചെയ്‌തത്‌. എന്നാല്‍ കാന്തപുരം യാതൊരു പ്രമാണങ്ങളുമില്ലാതെ വ്യജകേശം കൊണ്ട്‌ വന്ന്‌ സമുദായത്തെ വഞ്ചിച്ചു. ആദ്യം പ്രമാണമുണ്ടെന്ന്‌ പ്രഖ്യാപിച്ച്‌ സമ്മേളനം നടത്തി. പിന്നീട്, അതിലെ വൈരുധ്യം ചൂണ്ടികാണിക്കപ്പെട്ടപ്പോള്‍ പ്രമാണത്തെ തന്നെ തള്ളിപ്പറയുകയും ചെയ്‌തു. സഹിക്കാനാവാത്ത തെറ്റാണ്‌ പ്രവാചകന്‍റെ പേരില്‍ ഇദ്ദേഹം നടത്തിയത്‌. മുടിപ്പള്ളിയുടെ പിന്നില്‍ സാമ്പത്തിക അജണ്ട ലക്ഷ്യം വെച്ച്‌ കാന്തപുരം നടത്തുന്ന ഹീനരീതിയാണ്‌ വ്യാജകേശം.
    8. ആത്മീയതയുടെ മറവില്‍ ഇവര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ സുവിധിതമാണ്‌. ജനങ്ങളുടെ കൈയ്യില്‍ നിന്ന്‌ ഓഹരികള്‍ പിരിച്ചെടുത്ത്‌ വന്‍സാമ്പത്തിക തട്ടിപ്പിന്‌ നേതൃത്വം കൊടുത്ത ഒട്ടേറെ സംഭവങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടാതാണ്‌.
    9. കേരളമുസ്‌ലിം സമൂഹം സമുദായ സൗഹാര്‍ദ്ദത്തിന്‍റെ വഴികണ്ടവരാണ്‌. മഹാരഥന്‍മാരായ പണ്ഡിതന്‍മാരും സയ്യിദുമാരും സൗഹൃദത്തിന്‍റെ സന്ദേശമാണ്‌ നമുക്ക്‌ പകര്‍ന്ന്‌ തന്നത്‌. ഈ ബഹുസ്വര സമൂഹജീവിത പരിസരത്തില്‍ നേതക്കാള്‍ കാണിച്ച മഹിത പാരമ്പര്യം ചരിത്ര വസ്‌തുതയാണ്‌. എന്നാല്‍, ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യയുടെയും സുന്നി ടൈഗര്‍ ഫോഴ്‌സിന്‍റെയും പ്രചോദന കേന്ദ്രം കാന്തപുരമാണെന്ന്‌ തെളിയിക്കപ്പെട്ടതാണ്‌. കേരളത്തില്‍ ആദ്യത്തെ തീവ്രവാദ മന്ത്രം ഇദ്ദേഹമാണ്‌ ഉരുവിട്ടത്‌. നിരവധി കൊലപാതകങ്ങള്‍ ഉള്‍പടെ ഒട്ടേറെ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്നവരും ഈ ഗ്രൂപ്പിന്‍റെ നേതാക്കളും പ്രവര്‍ത്തകരുമാണ്‌. ചെയ്‌ത തെറ്റുകള്‍ക്ക്‌ സമൂഹ മധ്യേ പശ്ചാത്തപിക്കാതെ മാനവികതയുടെ മുഖമൂടി അണിയുന്നത്‌ പ്രബുദ്ധരായ കേരളീയ സമൂഹം തിരിച്ചറിയണം.
    10. മഹാരഥന്‍മാരായ ഗുരുസ്രേഷ്‌ഠരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ കേരള മുസ്‌ലിം പരിസരത്തില്‍ അനൈക്യത്തിന്‍റെ വിത്തുപാകിയത്‌ കാന്തപുരമാണ്‌. നിരവധി പള്ളികളും മദ്രസകളും ഓഹരിവെച്ച്‌ നമ്മുടെ മാനസകങ്ങളില്‍ ഭിത്തി തീര്‍ത്തവര്‍ സാമുദായിക ഛിദ്രതയുടെ വാഹകരാണ്‌. ഐക്യത്തിന്‍റെ പുതിയ അപ്പോസ്‌തല വേഷം കെട്ടുന്ന ഇദ്ദേഹം ഒരു ജനതയുടെ ചരിത്ര ബോധത്തെ പരിഹസിക്കുകയാണ്‌.

    മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍