2012, മാർച്ച് 30, വെള്ളിയാഴ്‌ച

കാന്തപുരത്തിന്റെ കേരള യാത്ര ...................










1 അഭിപ്രായം:


  1. കേരളീയരുടെ പ്രത്യേകശ്രദ്ധക്ക്‌... മാനവികത ഉണരുന്നുണ്ട്‌
    കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ പ്രതിസന്ധി ഇവിടെ മാനവികത ഉറങ്ങിക്കിടക്കുന്നു എന്നതാണ്‌. ഉണര്‍ത്താന്‍ ആരുണ്ട്‌ എന്നാണത്രെ കേരളീയര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌. അതിന്‌ പരിചയസമ്പന്നനും യോഗ്യനും കേരളത്തിലെ ഒരു വിവാദ പണ്‌ഡിതവേഷധാരിയെന്നാണ്‌ വിലയിരുത്തല്‍. ടിയാനാണെങ്കില്‍ മാനക്കേടുതീര്‍ക്കാന്‍ പോംവഴികളന്വേഷിക്കുകയുമാണ്‌.

    പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടിയില്‍ കേരളയാത്രക്കുമുമ്പേ മാനവികത ഉണര്‍ന്നു കഴിഞ്ഞു. യാത്രാനായകന്റെ അരുമശിഷ്യന്‍ തന്നെ ഇക്കാര്യത്തില്‍ മാതൃക കാണിച്ചു. നായകന്റെ ശിഷ്യന്‌ അലനല്ലൂരിലെ മുശാവറ അംഗത്തിന്റെ വീട്ടില്‍ ഒളിത്താവളം അനുവദിച്ച വകയില്‍ അദ്ദേഹത്തെ ജില്ലാ ഖാസിയുമാക്കി.

    വ്യാജമുടി വിവാദം കൊടുമ്പിരികൊണ്ടപ്പോഴാണ്‌ ഇതേ അലനല്ലൂര്‍ക്കാരന്‍ മറ്റൊരു തങ്ങള്‍ ആലപ്പുഴയില്‍.....യും ചെയ്‌തുകൊണ്ട്‌ അരുളി. ``മുടി പ്രവാചകരുടെതാണെന്നതിന്‌ ഞാന്‍ പലരോടും തെളിവന്വേഷിച്ചു എനിക്കിതുവരെ ബോധ്യപ്പെട്ടിട്ടില്ല അതുകൊണ്ട്‌ ഈ പ്രസ്ഥാനത്തില്‍ തുടരാന്‍ താല്‍പര്യവുമില്ല. ഈ മഹാപാതകം ചെയ്‌ത തങ്ങളെ മോഹന വാഗ്‌ദാനങ്ങള്‍ നല്‍കി തിരിച്ചുകണ്ടു പോയെങ്കിലും അദ്ദേഹത്തെ മാമോദീസമുക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ്‌ കഴിഞ്ഞ ഡിസംബര്‍ 6-ന്‌ മുസ്‌ലിംകളൊക്കെ ബാബരി സ്‌മരണ വേദനയോടെ അയവിറക്കുമ്പോള്‍ ആലപ്പുഴ തുമ്പോളി ചര്‍ച്ചില്‍ തങ്ങളെ കൊണ്ടുപോയി ദീപാരാധന ഉദ്‌ഘാടനം ചെയ്യിപ്പിച്ചത്‌. ഇതിന്റെ മതവിധി ഒന്നും ചോദിക്കരുത്‌ ..അതാണ്‌ പ്രായശ്ചിത്തം...എന്തതിശയമേ കുഞ്ഞാടിന്റെ കരച്ചില്‍, എത്ര മനോഹരമേ...

    മാനവികത ഉണര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാളുടേയും അടിസ്ഥാന സ്വഭാവഗുണങ്ങളാണ്‌ കരുണ, ദയ, ആതുരശുശ്രൂഷ തുടങ്ങിയവ, കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ കാഷ്യാലിറ്റി പരിസരത്ത്‌ ഒരു മണിക്കൂര്‍ സമയം ചിലവഴിച്ചാല്‍ ഏതു ക്രൂര മനസ്സുള്ളവനും ഒന്നു പാകമാകും. ദാരുണമായ അപകടത്തില്‍പെട്ട്‌ വേദനകൊണ്ട്‌ പുളയുന്ന മനുഷ്യശരീരങ്ങള്‍ സഹായത്തിനു വേണ്ടി കേഴുമ്പോള്‍ അവരെ സഹായിക്കാന്‍ `സഹായി' ഉണ്ട്‌. നമ്മുടെ യാത്രാനായകന്റെ പുത്രന്റെ കാര്‍മികത്വത്തിലായിരുന്നു `സഹായി' മുന്നോട്ടു നീങ്ങിയത്‌. പലരും ലക്ഷങ്ങള്‍ കൊടുത്തു. ഇപ്പോഴാണ്‌ അറിയുന്നത്‌ ഇതൊരു സ്വയം സഹായ വേദിയാണെന്ന്‌. അതോടെ കോടതി പറഞ്ഞു. ഇനിമേലില്‍ `സഹായി' എന്ന പേര്‌ നിങ്ങള്‍ ഉപയോഗിക്കരുത്‌. ഇവരെന്നോ മേല്‍വിലാസം നഷ്‌ടപ്പെട്ടവരാണെന്നത്‌ വേറെ കാര്യം.

    ലോക ചരിത്രത്തില്‍ ആദ്യമായി മുടി സൂക്ഷിക്കാന്‍ 40 കോടിയുടെ പള്ളി പണിയുന്ന യാത്രാനായകന്‍ ആദ്യമേ പറഞ്ഞു. ഈ പള്ളിയുടെ നിര്‍മ്മാണ ഫണ്ടിലേക്ക്‌ ഒരാളില്‍ നിന്ന്‌ 1000 രൂപയേ വാങ്ങു. കൂടുതല്‍ കാശുവാങ്ങിയാല്‍ കുറച്ചു പേര്‍ക്കേ ഇതിന്റെ പുണ്യം ലഭിക്കൂ. വിവാദം പുകഞ്ഞുയര്‍ന്നപ്പോള്‍ അനുയായികള്‍ കിട്ടിയ കാശ്‌ പോകറ്റിലാക്കി. അതുകൊണ്ട്‌തന്നെ ഇനി പുണ്യം കുറച്ചുപേര്‍ക്കേ കൊടുക്കൂ. ഒരു സെന്റിന്‌ ഒരു ലക്ഷം. ഒരു മുസല്ലക്ക്‌ ഇരുപത്തി അയ്യായിരം. ഉസ്‌താദേ.. ഈ മുസല്ല എവിടെയാണ്‌? മൂപ്പര്‌ പോ...!

    മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍