2014, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

കന്നടയുടെ മണ്ണില്‍ ചരിത്രം കുറിക്കാനൊരു 'കേരള'യാത്ര


Bavas Kuriyodam 

കന്നടയുടെ മണ്ണില്‍ നാളെയുടെ സൂര്യോദയം പുതിയൊരു ചരിത്രത്തിനു അക്ഷരങ്ങള്‍ കുറിക്കുക യാണ് . മാനവ സമൂഹ ത്തെ മാനിക്കുക എന്നുറക്കെ ഉത്ഘോഷിച്ചു കൊണ്ട് , ശൈഖുനാ കാന്തപുരത്തിന്റെ കര്‍ണാടക യാത്ര ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ കൂടി ബാക്കി .

ഭാരതീയ ജീവിതങ്ങളിലെ ബഹുസ്വരതകളിലും , വിഭിന്നാശയ -സംഹിത വിശ്വാസങ്ങളുടെ ജാതി - മത -രാഷ്ട്രീയ പരിസരങ്ങളിലും നിന്ന് കൊണ്ട് , മാനവ സ്നേഹത്തിന്റെ മന്ത്രങ്ങള്‍ , ..മനുഷ്യാ ,,, നിന്റെ സഹജീവിയെ കൂടി നീ മാനിക്കുക , അവന്റെ അവകാശങ്ങള്‍ നീ ഹനിക്കരുത് എന്നൊരു ഉത്ബോധന ത്തിനു ജനിച്ച നാടിന്റെയും ഭാഷാ ചുറ്റുപാടുകളുടെ യും അതിര്‍ത്തികള്‍ ക്കപ്പുറത്തെക്കൊരു മലയാളി പുത്രന്‍ ഇങ്ങിനെ കടന്നു ചെല്ലുന്നത് ചരിത്ര ത്തില്‍ ഇതാദ്യ മായിട്ടായിരിക്കും . പ്രത്യേകിച്ചും മുസ്ലിം സമുദായ ത്തില്‍ നിന്ന് . അത് കൊണ്ട് തന്നെയാണ് ഈ യാത്ര ഒരു ചരിത്ര മാകുന്നതും . ജമ്മു കാശ്മീര്‍ , ആസ്സാം , ഉത്തര്‍ പ്രദേശ്‌ , ദല്‍ഹി , ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലോക്കെ വ്യത്യസ്ത സംഗമങ്ങളും യാത്രകളും നേരത്തെ തന്നെ കാന്തപുരം ഉസ്താദ് നടത്തിയിട്ടുണ്ട് . ലക്‌ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ , മാനുഷിക സേവനങ്ങള്‍ . വികസനത്തിന്റെ കാലൊച്ചകള്‍ കേള്‍ക്കാതെ , നിരക്ഷരതയുടെ ശാപം പേറി പാര്‍ശ്വവത്കരിക്ക പ്പെട്ട വിഭാഗങ്ങളെ തേടി , വിദ്യാഭ്യാസത്തിലൂടെയും സമാശ്വാസ പ്രവര്‍ത്തന ങ്ങളിലൂടെയും അവര്‍ക്ക് കരുത്തു പകര്‍ന്നു നല്‍കാനുള്ള യാത്രകള്‍ ആയിരുന്നു അവ . അതിനു ഫലവും ഉണ്ടായി നിരവധി വിദ്യാഭ്യാസ -സാംസ്കാരിക സ്ഥാപനങ്ങള്‍ പുതുതായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു വന്നു . അതോടൊപ്പം വിജ്ഞാന മധു നുകര്‍ന്നു സമൂഹ ത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ പ്രാപ്തരായവരും പിറന്നു .


കലാപങ്ങളുടെ തീച്ചൂളകളില്‍ എരിഞ്ഞു കൊണ്ടിരുന്ന സമൂഹ മായിരുന്നു ആസ്സാമില്‍ ഉണ്ടായിരുന്നതു . കാന്തപുരം ഉസ്താദിന്റെ കണ്ണും കരവും അങ്ങോട്ട്‌ തിരിഞ്ഞപ്പോള്‍ , അവര്‍ക്ക് ലഭിച്ചതു ജീവിത ത്തിലേക്ക് തിരിച്ചു വരാനുള്ളരു പിടിവള്ളി ആയിരുന്നു. വസ്ത്രവും പാര്‍പ്പിടവും , മക്കളുടെ വിദ്യാഭ്യാസ ത്തിനുള്ള വഴികളും പകര്‍ന്നു നല്‍കിയ ശൈഖ് സാബിനെ , ആസ്സാമിന്റെ മക്കള്‍ അത്ര പെട്ടെന്ന് മറക്കില്ല. അതിലേറെ അവര്‍ക്ക് സന്തോഷം ആരും തിരിഞ്ഞു നോക്കാനില്ലാ വേളയില്‍ അവരെ കെയര്‍ ചെയ്യാന്‍ ആളുണ്ടായി എന്നതാണു .
ആസ്സാമിലെ പോലെ തന്നെ , വര്‍ഷങ്ങള്‍ക്കു മുന്നേ കഴിഞ്ഞ കലാപ ദുരന്തങ്ങളുടെ ഓര്‍മകളുടെ നീരാളി പിടുത്തത്തില്‍ നിന്ന് മോചനം കിട്ടാത്തിരുന്ന ഒരു സമൂഹത്തിനു തങ്ങളുടെ പാരമ്പര്യവും ഇസ്സത്തും ബോധ്യ പ്പെടുത്തുക യായിരുന്നു ഗുജറാത്ത് സന്ദര്‍ശനത്തിന്റെ ലക്‌ഷ്യം.

കാന്തപുരം ഉസ്താദിന്റെ ഓരോ യാത്രകളും സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രങ്ങള്‍ കൂടിയാണ് . അത് കേരളത്തിന്റെ മണ്ണിനു പുറത്തേക്ക് ആകുമ്പോള്‍ , ആ യാത്രക്ക് തിളക്കം കൂടുന്നു ..തുല്യത വിരളവും .
ഗുല്‍ബര്‍ഗ യില്‍ നിന്ന് തുടങ്ങി മാന്ഗ്ലൂരില്‍ അവസാനിക്കുന്ന കര്‍ണാടക യാത്ര , നേരത്തെ നടന്ന അദ്ദേഹ ത്തിന്റെ ഇതര സംസ്ഥാനങ്ങളിലെക്കുള്ള യാത്രകളില്‍ നിന്ന് വ്യത്യസ്ത മാണ്.തുല്യത യില്ലാത്ത വിധം അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കേരള മണ്ണില്‍ കാഴ്ച വെച്ച കാന്തപുരത്തിന്റെ കേരള യാത്രയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് കര്‍ണാടക യാത്ര സംഘടിപ്പിക്കപെട്ടിരിക്കുന്നത് . മാനുഷിക ബന്ധങ്ങള്‍ക്ക് നിലയും വിലയും ഇല്ലാതാകുന്ന വര്‍ത്തമാന കാലം , കുടുബത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളും തകര്‍ക്കും വിധം പ്രതി യോഗികളെ കൊന്നു തള്ളുന്ന കൊലപാതക രാഷ്ട്രീയങ്ങള്‍ , വിചാരണ തടവിന്റെയും , അന്വേഷണ പ്രഹസനങ്ങളുടെ പേരില്‍ തടവറ കള്‍ ക്കുള്ളില്‍ ക്കിടന്നു ജീവിതം മുരടിച്ചു പോകുന്നവരുടെ അവകാശങ്ങള്‍ ഭരണ കൂടങ്ങളെ ഓര്മപ്പെടുത്താന്‍ ..അധാര്‍മികതകളും അക്രമങ്ങളും നിറഞ്ഞ . കലുഷിത സാമൂഹ്യ ചുറ്റുപാടില്‍ കാന്തപുരം ഉസ്താദ് ഉയര്‍ത്തി പിടിക്കുന്ന മാനവ സമൂഹത്തെ മാനിക്കുക എന്ന പ്രമേയത്തിനു ഏറെ പ്രസക്തി ഉണ്ട് . നന്മ ആഗ്രഹിക്കുന്ന ഏതൊരാളും നന്മയുടെ ഒരു കൈത്തിരിയെയും കണ്ടില്ലെന്നു നടിക്കരുത് . അത് കെടാതെ സൂക്ഷിക്കാനും അതിനു ഊര്‍ജ്ജം പകരാനും നമ്മളാലാവും വിധം ശ്രമിക്കേണ്ടതുണ്ട്‌ . ഏറ്റവും ചുരുങ്ങിയത് മാനസീക പിന്തുണ എങ്കിലും നല്‍കാന്‍ നമുക്ക് കഴിയണം .

ചരിത്രത്തിന്റെ ഭാഗമാകാനും ചരിത്ര പുരുഷന്മാരോട് ചേര്‍ന്ന് നില്‍ക്കാനും അവര്‍ക്ക് കൈത്താങ്ങായി വര്ത്തിക്കാനും ഭാഗ്യം ലഭിക്കുക എന്നത് , കാലം ചിലര്‍ക്ക് കരുതി വെച്ച സുകൃത മാണ് . നമ്മള്‍ മലയാളീ സമൂഹത്തിനു , ഇതൊരു അഭിമാനത്തിന്റെ മുഹൂര്‍ത്തം കൂടിയാണ് . മണ്ണിന്റെയും ഭാഷയുടെയും അതിര്‍ത്തികള്‍ കടന്നു മലയാളത്തിന്റെ ഈ വിപ്ലവ നായകന്‍ കന്നടയുടെ മക്കളെ അഭിസംബോധനം ചെയ്യുമ്പോള്‍ തീര്‍ച്ച യായും അതൊരു ചരിത്രമാണ് . കാലം കാത്തു വെച്ച അത്തരം അപൂര്‍വ നിമിഷങ്ങളെ സങ്കുചിത ചിന്തകള്‍ കൊണ്ട് വേലി കെട്ടി പുറം തിരിഞ്ഞു നിന്നാല്‍ നന്മകളുടെ എതിര്‍പക്ഷത്തെ ചരിത്രം നമ്മളെ ചേര്‍ത്ത് വായിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ മാനവ സമൂഹത്തിന്റെ നല്ലൊരു നാളേക്ക് വേണ്ടി നമുക്കും ഉറക്കെ ശബ്ടിക്കാം . കന്നടയുടെ മണ്ണില്‍ മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കാന്‍ കാന്തപുരം ഉസ്താദിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം !!



Kanthapuram Karnataka yathra poster                                              Karnataka yathra  More Photos 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍