2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

ജനാസ നിസ്കാരം : ചില ചിന്തകള്‍

മര്‍ഹും ഉള്ളാള്‍ തങ്ങളുടെ ജനാസ ഒരു നോക്ക്
കാണാനുള്ളവരുടെ ഒഴുക്ക്


പല പ്പോഴും ജനാസ നിസ്കാരങ്ങള്‍ക്ക് പങ്കെടുക്കുമ്പോള്‍ മനസ്സിലേക്ക് ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട് ..പടച്ചോനെ ഇത്ര ആളുകള്‍ എനിക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ ഉണ്ടാകുമോ ...? കൂടുതല്‍ ആളുകള്‍ ജനാസ നിസ്കാരത്തില്‍ പങ്കു കൊണ്ടാല്‍ അതിനു വലിയ ശ്രേഷ്ടത കല്‍പ്പിക്കുകയും , മയ്യിത്തിന്റെ ഗുണമായി അത് എണ്ണുകയും ചെയ്യുന്നു . പണ്ഡിതന്മാര്‍ക്കും വലിയ ഉസ്താദ് മാര്‍ക്കുമൊക്കെ വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ എത്രയാണ് ജനം തടിച്ചു കൂടുന്നത് ,,, കഴിഞ്ഞ ആഴ്ച മരണപ്പെട്ട തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ ജനാസ നിസ്കാരം പല തവണ കളായാണ് ആവര്‍ത്തി ക്കപ്പെട്ടത് , പതിനാലായിരത്തോളം ശിഷ്യന്മാരും അവരുടെ ശിഷ്യന്‍ മാരും ഉള്ള അനുഗ്രഹീതനായ പണ്ഡിതനായിരുന്നു മര്‍ഹും തിരൂരങ്ങാടി ബാപ്പു ഉസ്താദ്‌ .
നമ്മില്‍ നിന്നും ഈ അടുത്ത് വിട പറഞ്ഞ , വന്ദ്യരായ താജുല്‍ ഉലമയുടെ ജനാസ നിസ്കാരത്തില്‍ പങ്കു കൊള്ളാന്‍ പന്ത്രണ്ട് കിലോമീറ്ററിലേറെ ദൂരം ജനങ്ങള്‍ നടന്നു നീങ്ങി ,, അത്രക്കായിരുന്നു ജന ബാഹുല്യം ...ഇല്‍മിന്റെ സേവകനാവുന്നതിലൂടെ പണ്ഡിതന്മാര്‍ക്കു കിട്ടുന്ന മഹത്തായ ഒരു പദവി തന്നെയാണ് ജനാസ നിസ്കാരത്തിലുള്ള ഈ ജനപങ്കാളിത്തം .
പണ്ഡിതനോ , ഏതെന്കിലും ഹൈറായ നിലക്ക് പ്രമുഖനോ അല്ലാതായിപോകുമ്പോള്‍ , നമ്മുടെയൊക്കെ ജനാസ നിസ്കരിക്കനുള്ളവരുടെ എണ്ണം പള്ളിയുടെ അകത്തെ റൂമിലേക്ക്‌ ഒതുങ്ങി പോകുന്നു . പല ജനാസ നിസ്കാര ത്തിലും നാം പങ്കു കൊള്ളുമ്പോള്‍ നാം അറിയാത്തവര്‍ ആയിരിക്കും അവിടെ ഏറെയും ...മരണപെട്ട വ്യക്തിക്ക് ഇവരെയൊക്കെ അറിയുമായിരിക്കുമോ ..?
നമ്മെ പരിചയമുള്ളവര്‍ മാത്രം ജനാസ നിസ്കാരത്തിനു വരുന്നുവെങ്കില്‍ അത് വളരെ എത്ര കുറവ് ആയിരിക്കുമല്ലേ .. എന്റെ മനസ്സില്‍ ഇവിടെയാണ്‌ സംഘടനാ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന താല്‍പര്യങ്ങളില്‍ ഒന്ന് , മരണ പ്പെട്ടു എന്ന വിവരം അറിഞ്ഞാല്‍ , ജനാസ നിസ്കാരത്തിലേക്ക് പങ്കു കൊള്ളിക്കാന്‍ മറ്റുള്ളവരെ തോന്നിപ്പിക്കുന്ന മാനസിക ബന്ധം ഒരു സംഘടനാ പ്രവര്‍ത്തകന്‍ ആവുന്നതിലൂടെ നേടി എടുക്കാന്‍ കഴിയുമെന്ന തോന്നല്‍ ഉള്ളില്‍ ഉണ്ട് . നാം സൌഹ്രദം പങ്കു വെക്കുമ്പോള്‍ പരസ്പരം വസ്സിയത്ത് ചെയ്യേണ്ട കാര്യവും , സ്നേഹ ബന്ധം ഉണ്ടാക്കുമ്പോള്‍ നമ്മുടെ നിയ്യത്തും , നമുക്ക് വേണ്ടി നിസ്കരിക്കാനുള്ള ഒരു കൂട്ട് കാരനെയാണ് ഞാന്‍ കണ്ടെത്തുന്നത് എന്നതാകുന്നതല്ലേ ഗുണം .
ഒരു സ്നേഹിതന്‍ മരണപ്പെട്ടു എന്ന് കേട്ടാല്‍ , അവനോടു നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ ബാധ്യത അവന്റെ ജനാസ നിസ്കാരത്തില്‍ പങ്കെടുക്കുക എന്നതാണു , അതിനു കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി നമ്മുടെ പരിസരത്ത് ജനാസ നിസ്കാരം സംഘടിപ്പിക്കുക എന്നതും . ഓരോ ജനാസ നിസ്കാരവും നാട്ടിലോ പരിസരത്തോ നടക്കുമ്പോള്‍ , അതിനെ കണ്ടില്ലെന്നു നാം നടിച്ചാല്‍ , നാളെ നമ്മുടെ മയ്യിത്ത് , പള്ളിയില്‍ നിസ്കാരത്തിനായി വെക്കുമ്പോള്‍ , അകത്തെ പള്ളിയുടെ ഹാള്‍ പോലും നിറയാന്‍ ആളില്ലാതെ പോകും .. കൊടുത്തതല്ലേ തിരിച്ചു കിട്ടൂ ...അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ , നമ്മില്‍ നിന്നും മരണപെട്ടവരുടെ ഖബര്‍ ജീവിതം അവന്‍ സന്തോഷത്തിലാക്കട്ടെ ..ആമീന്‍ .

1 അഭിപ്രായം:

ഹസനിയ്യയിലെ അതിഥികള്‍