2014 ഡിസംബർ 18, വ്യാഴാഴ്‌ച

മര്‍കസ് എക്സ്പോയില്‍ നിന്ന് മര്‍കസിലേക്ക് അധികം ദൂരമില്ല !!



ഒരു സന്തോഷ ത്തിന്റെ നിലാവ് മായാന്‍ അധിക നേരം വേണ്ട.
ചിലത് അങ്ങിനെയാണ് .
എന്തായാലും ഏറെ കൊതിച്ചു പോയി ...
മറുനാടന്‍ മലയാളിയിലെ ആ വാര്‍ത്ത കണ്ടപ്പോള്‍.ഒരു പാട് കൂട്ടുകാര്‍ ആ വാര്‍ത്ത അല്ലാഹുവിനു സ്തുതികള്‍ അര്‍പ്പിച്ചു കൊണ്ട് ഷെയര്‍ ചെയ്തിരിക്കുന്നു . പലരുടെയും വാചകങ്ങളില്‍ അവരുടെ സന്തോഷം കാണാം .
ഒരു പിളര്‍പ്പ് കൊണ്ട് എന്തെല്ലാം ദുരന്തങ്ങള്‍ ഞങ്ങള്‍ ഏറ്റുവാങ്ങി . പ്രിയപ്പെട്ട കുണ്ടൂര്‍ ഉസ്താദിന്റെ മകന്‍ കുഞ്ഞു മുതല്‍ എണ്ണാന്‍ മാത്രം ഞങ്ങളുടെ പ്രവര്‍ത്തകരെ അവര്‍ ക്രൂരമായി കൊല ചെയ്തിട്ടുണ്ട് . കല്ലെറിഞ്ഞും കൂക്ക് വിളിച്ചും ഞങ്ങളെ ഉസ്താദ് മാരെ അവര്‍ ആക്രമിച്ചിട്ടുണ്ട് . ഞങ്ങളുടെ പ്രിയപ്പെട്ട നെല്ലി കുത്ത് ഉസ്താദിനെ കുത്തി മാരകമായി മുറിവേല്‍പ്പിച്ചു ..എ പി സുന്നി ആയതിന്റെ പേരില്‍ നിരവധി ഉസ്താദ് മാരെ പള്ളികളില്‍ നിന്ന് ഇറക്കി വിട്ടു . മദ്രസാ ഉസ്താദ് മാരെ അവിടെ നിന്നും പുറത്താക്കി ...രാഷ്ട്രീയ തിമിരം ബാധിച്ച വരാല്‍ ഈ സമൂഹത്തിനു അനുഭവിക്കേണ്ട വ്യഥകളുടെ കഥകള്‍ പറഞ്ഞു തീര്‍ക്കാന്‍ ഒരു രാവോന്നും പോരാ ...
പക്ഷെ എല്ലാം സഹിക്കാനും മറക്കാനും പൊറുക്കാനും , ഐക്യത്തിന്റെ സൂചനകള്‍ കണ്ടു ഞങ്ങളുടെ മനസ്സ് വെമ്പി . പടച്ച റബ്ബേ ..ഈ ദുരന്തങ്ങളൊക്കെ ഞങ്ങള്‍ പൊറുക്കാം ..എന്നാലും നിന്റെ ദീനിന്റെ പേര് പറഞ്ഞു ആലിമുകളെ യും സയ്യിദന്മാരെയും പരിഹസിക്കുകയും കുറ്റം പറയുകയും ചെയ്യുന്ന പ്രവണത ക്കെങ്കിലും ഒരു മാറ്റം വരുമല്ലോ . അതിന്റെ പേരില്‍ ഇനിയും ഒരു പള്ളി ആക്രമിക്ക പ്പെടുക യില്ലല്ലോ . മുസ്ലിം ഉമ്മത്തിന്റെ എല്ലാമായ വിശുദ്ധ ഖുര്‍ ആനിലെ ഒരു പേജു പോലും വിദ്വാഷത്തിന്റെ പേരില്‍ കത്തിക്കാന്‍ ഇനി അവര്‍ ശ്രമിക്കില്ലല്ലോ . മറ്റു സമുദായ ങ്ങള്‍ക്കിടയില്‍ ഈ ഉമ്മത്തിനെ കുറിച്ച് അവമതിപ്പ്‌ ഉണ്ടാക്കും വിധത്തിലുള്ള പ്രസംഗങ്ങളും , ഫ്ലക്സ് ഷീറ്റ് കളും അങ്ങാടികളില്‍ നിറയില്ലല്ലോ ..? പൂര്‍ വീക മഹത്തുക്കള്‍ അടിത്തറ പാകിയ മഹാല്ലുകളില്‍ സന്തോഷവും സമാധാനവും തിരിച്ചു വരുമല്ലോ . അംഗ ബലാ ബലത്തിന്റെ പേര് പറഞ്ഞു ഒരു ഉസ്താദിനും കണ്ണീരോടെ പള്ളിയില്‍ നിന്ന് ഇറങ്ങേണ്ട ഗതി ഇനി വരില്ലല്ലോ ...ഐക്യ ത്തിന്റെ ഒരു നീരുറവ കാണുമ്പോഴേക്കു എത്രയാണ് സുന്നികളുടെ സന്തോഷം ..എത്ര ആവേശ ത്തോടെ അവരാവാര്‍ത്തകളെ സ്വാഗതം ചെയ്തത് .ചിലര്‍ അവരെയും കുറ്റപ്പെടുത്തി ..ആവേശ കമ്മിറ്റി ..?
ഇങ്ങിനെ ഒരു വാര്‍ത്ത കണ്ടപ്പോള്‍ അതിനെ ആവേശ ത്തോടെ ,,ഷെയര്‍ ചെയ്തവരെ പഴിക്കേണ്ടതുണ്ടോ ..? ഇല്ല എന്നാണു എന്റെ അഭിപ്രായം .അതവരുടെ മനസ്സ് ആണ് ..ദീനിനോടുള്ള സ്നേഹം . ഈ ഉമ്മത്ത്‌ ഭിന്നിക്കരുത് എന്ന അതിയായ ആഗ്രഹം .

സുന്നീ ഐക്യത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ടു അവസാനം വെറും കയ്യോടെ തിരിച്ചു മടങ്ങിയ ഒരു പാട് പേര്‍ ഉണ്ട് . അവര്‍ക്കെല്ലാം ഐക്യ വിരോധികള്‍ ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടി എന്ന് മാത്രം . ഇവിടെയും നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാകും. ഒരു വിഭാഗം ഈ ഒരു വാര്‍ത്ത യെ സമീപിച്ച വിധം . മുസ്ലിം ഉമ്മത്ത്‌ ഒന്നാകാന്‍ വഴി തെളിയുന്നു എന്ന് കേട്ടപ്പോള്‍ അവരുടെ മുഖം വിവര്‍ണമായി . അവരുടെ സന്തോഷം ഇല്ലാതായി. ഒരാള്‍ പോലും അതിനു അനുകൂലിച്ചു ഒരു വരി എഴുതിയത് നിങ്ങള്‍ ആരെങ്കിലും കണ്ടോ . അല്ലാഹുവേ നിനക്ക് സ്തുതി എന്ന ഒരു വാചകം ...ചില മുജാഹിദുകള്‍ വരെ അല്‍ഹംദുലില്ലാ എന്ന് എഴുതി .പക്ഷെ ചേളാരി സുന്നികള്‍ എന്ന് പറയുന്നവരുടെ സമീപനം എന്തായിരുന്നു . ? മുസ്ലിം ഉമ്മത്തിന്റെ ഐക്യം കാണുമ്പോള്‍ പിശാചു ദുഖിക്കും എന്ന് എവിടെയോ വായിച്ച തായി ഓര്‍ക്കുന്നു . ഇവിടെയും ചിലര്‍ ദുഃഖം .
ഇനി വാര്‍ത്തയുടെ മറ്റൊരു വശത്തേക്ക് . മുനവ്വര്‍ അലി തങ്ങളുടെ പേജില്‍ ഇങ്ങിനെ ഒരു വിശദീകരണം ഉടനെ തന്നെ വന്നു , Inaugurating agar wood show room in Karanthoor. Srilankan delegates and SKSSF leaders are also seen .
ഇതും കൂടെയുള്ള ഫോട്ടോയും കണ്ടപ്പോള്‍ തന്നെ ,,വശ പിശക് തോന്നി . മര്‍കസിലെ ഒരു കൂട്ടുകാരന് വിളിച്ചു . അവന്‍ പറഞ്ഞു , മര്‍കസ് എക്സ്പോയില്‍ ഊദ് ഷോറൂം ഉദ്ഘാടന ത്തിനു വന്നിരുന്നു എന്ന് .
തങ്ങളുടെ പേജില്‍ ഈ ഒരു വിശദീകരണം വന്നതിനു ശേഷം അതുവരെ മാളത്തില്‍ ഒളിച്ചിരുന്ന മുസ്ലിം ഉമ്മത്തിന്റെ ഐക്യത്തില്‍ ദുഖിക്കുന്ന ഇബ് ലീസിന്റെ , പണിയാളുകള്‍ നിറഞാടാന്‍ തുടങ്ങുന്നതാണ് പിന്നെ കണ്ടത് . നോക്കൂ നിങ്ങള്‍ അവരുടെ ഒരു സന്തോഷം . കാരന്തൂരിലുള്ള അത്തര്‍ കച്ചവടത്തിന്റെ ഉദ്ഘാടനത്തിന്നു ആണ് വന്നത് . കൂടെ എസ് കെ എസ് എഫിന്റെ ലീഡര്‍ മാരും , ശ്രീലങ്കന്‍ പ്രതിനിധികളും ഉണ്ട് എന്ന് തങ്ങള്‍ പറയുമ്പോള്‍ , ഞാനൊറ്റക്ക് അല്ല എന്ന് അനുയായികളെ അറിയിക്കുക യാണ് . ചേളാരി സംഘടനയുടെ നേതാക്കളും എന്നോടൊപ്പം മര്‍കസ് എക്സ്പോയില്‍ ഉണ്ട് എന്ന് .
ചേളാരി സുന്നികളെ സമാധാനിപ്പിക്കാന്‍ തങ്ങള്‍ ഇങ്ങിനെ ഒരു വിശദീകരണം കൊടുത്താലും മര്‍കസ് സമ്മേളന ത്തിനു വന്ന ശ്രീലങ്കന്‍ പ്രതിനിധികളുടെ കൂടെ , മര്‍കസ് സമ്മേളന ത്തിന്റെ ഭാഗമായി നടത്തുന്ന മര്‍കസ് എക്സ്പോ യിലെ ഒരു ഷോറൂം ഉത്ഘാടനം ചെയ്യുക എന്ന് പറഞ്ഞാല്‍ ആ സമ്മേളന ത്തോടും എക്സ്പോയുടെ ഗുണ ഫലം ലഭിക്കുന്ന മര്‍കസ് എന്ന സ്ഥാപനത്തോടും ഉള്ള പോസിറ്റിവ് ആയ സമീപനം തന്നെ ആണത് എന്ന് നേരായി ചിന്തിക്കുന്നവര്‍ക്ക് മനസിലാകും .അത്രയും ദൂരം കുറഞ്ഞല്ലോ അതിനു അല്ലാഹുവിനോട് നന്ദി പറയാം.
അബ്ദുല്‍ ഹഖീം അസ് ഹരി ഉസ്താദ് , തങ്ങളെ കണ്ടപ്പോ അവിടേക്ക് ഓടി വന്നത് ആണ് എന്നാണു മറ്റൊരു കുറ്റപത്രം . അത് ശരിയാകാം , എന്തായാലും വെറുപ്പ്‌ കാട്ടി പുറം തിരിഞ്ഞു പോയിട്ടില്ലല്ലോ . അതാണ്‌ ദീനിന് നിരക്കാത്തത് .
ആരെന്തൊക്കെ പറഞ്ഞാലും, കഴിഞ്ഞ വാരത്തില്‍ പേരോട് ഉസ്താദ് മൊന്നിച്ചു നെല്ലിക്കുന്ന് ഒരു പരിപാടിയില്‍ പങ്കെടുത്തതും ഇപ്പോള്‍ , മര്‍കസ് എക്സ്പോ യില്‍ വന്നതും നല്ല സൂചനകള്‍ തന്നെയാണ് , മര്‍കസ് എക്സ്പോയില്‍ നിന്നും മര്‍കസിലെക്കും മര്‍കസ് സമ്മേളന ത്തിലേക്കും അധികം ദൂരമില്ല ,അത് വഴി സുമനസ്സുള്ള സുന്നികളുടെ യോജിപ്പിനും , അകലങ്ങളില്‍ നിന്നവര്‍ അടുക്കുന്നതിന്റെ സൂചനകള്‍ തന്നെയാണ് നാം കാണുന്നത് .ഏതു എസ് കെ എസ് എഫുകാരന്‍ വഴിയില്‍ തടഞ്ഞാലും ബഹു മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണം വരെ മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് നടന്ന ആ ആഗ്രഹം ആ മകന് നല്ലത് പോലെ അറിയാം .അത് ആദേഹം മാലോകരോട് പറഞ്ഞതുമാണ് . ആയതു കൊണ്ട് തന്നെ അദ്ദേഹ ത്തില്‍ നിന്ന് ഇതിലേറെ , ഈ ഉമ്മത്തിന്റെ യോജിപ്പ് ആഗ്രഹിക്കുന്നവര്‍ പ്രതീക്ഷിക്കുന്നുണ്ട് . ആ പിതാവിന്റെ ആത്മാവ് ആഗ്രഹിക്കുന്നുമുണ്ടാകും. ശുഭ പ്രതീക്ഷ യോടെ നമുക്ക് പ്രാര്‍ഥിക്കാം
പൂച്ച വാല്‍ :
ഇത് സ്കൂള്‍ പരീക്ഷാ കാലം :
മുനവ്വറലി തങ്ങള്‍ക്കു പകരം , ഏതെങ്കിലും ബി ജെപി നേതാവോ , വല്ല സിനിമാ നടന്മാരോ ആണ് ആ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തിരുന്നത് എങ്കില്‍ പിന്നെയുള്ള ചേളാരി സുന്നീ പോസ്റ്റുകള്‍ എങ്ങിനെ എന്ന് വിവരിക്കാം . അടിക്കുറിപ്പുള്ള ഫോട്ടോകള്‍ തയ്യാറാക്കുക .

2014 നവംബർ 12, ബുധനാഴ്‌ച

ഗുജറാത്ത് കലാപവും കാന്തപുരം വിമര്‍ശകരും


     ഗുജറാത്ത് കലാപത്തെ കുറിച്ച് അറിയില്ല എന്ന പേരില്‍ കാന്തപുരം ഉസ്താദിന്റെ പേരില്‍ വന്ന വാര്‍ത്താ തലകെട്ടിനെ കുറിച്ച് ഇവിടെ ഇപ്പോള്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല . വാര്‍ത്തയുടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ , അത്തരം തലകെട്ടുകള്‍ മെനഞ്ഞര്‍ക്ക് എത്ര ത്തോളം പത്ര ധര്മബോധത്തിന്റെ അന്തസ്സ് ഉണ്ട് എന്ന് തിരിച്ചറിയാന്‍ അത് ഉപകരിക്കും . എഴുതി വിടുന്നവര്‍ വിഡ്ഢി ആണെന്ന് വെച്ച് മാധ്യമവും ദേശാ ഭിമാനിയും വായിക്കുന്നവര്‍ വിഡ്ഢികള്‍ ആയികൊള്ളണം എന്നില്ലല്ലോ .അത് കൊണ്ട് തന്നെ അവരെ വെറുതെ വിടാം .ജമാഅ ത്തെ ഇസ്ലാമി ശൈലിയില്‍ പറഞ്ഞാല്‍ ഏക പിതാവിന് പിറന്നവര്‍ക്കെ അന്തസ്സും ആഭിജാത്യവും ഉണ്ടാവുകയുള്ളൂ . 
ഞാന്‍ പറഞ്ഞു വരുന്നത് മറ്റൊന്നാണ് .
ഇന്ത്യയില്‍ നിന്ന് ഇന്ന് ലോകം ശ്രദ്ധിക്കുന്നത് ഒരേ ഒരു മുസ്ലിം പണ്ഡിതന്റെ വാക്കുകള്‍ ആണ് എന്ന് ഇവിടെ പലരും തിരിച്ചറിഞ്ഞിട്ടുണ്ട് . അക്കൂട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിയും മറ്റു പലരും ഉണ്ട് . ആ പണ്ഡിതന്റെ നാവില്‍ നിന്ന് രണ്ടക്ഷരം വീണു കിട്ടിയാല്‍ അത് ലോകം ശ്രദ്ധിക്കും ..വായിക്കപ്പെടും. പ്രതികരണങ്ങളും ഉണ്ടാകും.
ഇപ്പോള്‍ ഒരു ഇലക്ഷന്‍ ഇന്ത്യ യില്‍ നടക്കുന്നില്ല . എടുത്തു പറയത്തക്ക പ്രശ്നങ്ങളൊന്നും എവിടെയും കേള്‍ക്കുന്നില്ല . പിന്നെ എന്തിനാണ് ഒരു വിദേശ മുസ്ലിം രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന കാന്തപുരം ഉസ്താദിനോട് വര്‍ഷങ്ങള്‍ പിന്നിട്ട ഗുജറാത്ത് കലാപത്തെ കുറിച്ചും , ഇന്ത്യ യിലെ മുസ്ലിം സുരക്ഷയും ഭീകരതയെയും ആവര്‍ത്തിച്ചു ചോദ്യക്കുന്നത് .
ഈ ചോദിക്കുന്നവര്‍ ഇന്ത്യക്കാര്‍ തന്നെ ആണല്ലോ . അതും പത്രക്കാര്‍ , നാട്ടിലെ വിശേഷങ്ങള്‍
ഗുജറാത്ത് കലാപം അറിയില്ല എന്ന വാര്‍ത്താ കട്ടിംഗ് , കാന്തപുരം വിമര്‍ശനം തൊഴിലാക്കിയവര്‍ക്ക്‌ ഉപകരിക്കുമെങ്കിലും , മനാമയിലെ പത്ര സമ്മേളന ത്തില്‍ ഈ ചോദ്യം ഉന്നയിച്ചവന്റെ ലക്‌ഷ്യം സാധ്യമാവാതെ പോകുകയാണ് ഉണ്ടായതു . ഇന്ത്യ യിലെ ഭരണ കൂടം മുസ്ലിം വിരുദ്ധമാണ് എന്നും , ന്യൂന പക്ഷങ്ങള്‍ ഇവിടെ വേട്ട യാടപ്പെടുന്നുവെന്നും , കാന്തപുരം ഉസ്താദിന്റെ നാവിലൂടെ പുറത്തേക്ക് വന്നു , അതാരുടെ ചെവിയിലൊക്കെ എത്തണം എന്നാണോ അവര്‍ ആഗ്രഹിച്ചതു ആ മോഹത്തിന്റെ കൂമ്പിനിട്ടാണ് കാന്തപുരം ഉസ്താദിന്റെ മറുപടിയുടെ പ്രഹരം ഏല്‍ക്കേണ്ടി വന്നത് .
ഇമാം നവവി പുരസ്‌കാരം കാന്തപുരത്തിന് 
കുവൈത്ത് പ്രവിശ്യാ ഗവര്‍ണര്‍
ശൈഖ് ഫൈസല്‍ ബിന്‍ ഹമൂദ് അല്‍ സബാഹ്
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ആദരിക്കുന്നു
കാന്തപുരത്തെക്കാളും അറിയുന്നവര്‍ അവരറിയാതെ ഒരു വാര്‍ത്തയും ഇവിടെ ഇല്ലല്ലോ ..? പിന്നെ എന്തിനു ഇത്തരം ചോദ്യങ്ങള്‍ ..? അവിടെയാണ് ഞാന്‍ മുകളില്‍ പറഞ്ഞ ലോജിക് തിരിച്ചറിഞ്ഞവരുടെ കുബുദ്ധി വര്‍ക്ക് ചെയ്യുന്നത് . പക്ഷെ ആ കുതന്ത്രം കാന്തപുരം എന്ന ജീനിയസിന്റെ മുന്നില്‍ തകര്‍ന്നടിഞ്ഞതാണ് ഇന്ന് കണ്ടത് . പത്രക്കാരന്‍ മരത്തിന്റെ ചുവട്ടില്‍ കണ്ടത് , കാന്തപുരം ഉസ്താദ് എഴാനാകാശത്തിന്റെ അപ്പുറത്ത് തന്നെ കണ്ടു . ചോദിച്ചവന്‍ ഉദ്ദേശിച്ച രൂപത്തില്‍ ഉള്ള ഒരു മറുപടിയും അദ്ദേഹത്തില്‍ നിന്ന് വന്നില്ല . എന്ത് കൊണ്ട് കാന്തപുരം ഉസ്താദും കേരളത്തില്‍ അദ്ദേഹം നേത്രത്വം നല്‍കുന്ന സുന്നീ സംഘടനകളും , ഗുജറാത്ത് ഫോക്കസ് ചെയ്യുന്നു എന്ന് നേരത്തെ തന്നെ പല ആവര്‍ത്തി ചര്‍ച്ച ചെയ്യപ്പെടുകയും , ഉത്തരം പറയുകയും ചെയ്ത വിഷയമാണ് . സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന
ഗുജറാത്ത് കലാപത്തിന്റെ മുറിവുകള്‍ ഈ നാട്ടില്‍ നിന്ന് ഉണങ്ങാതെ നില്‍ക്കുകയും , മുസ്ലിംകള്‍ ഭീതിയിലും അസ്വസ്ഥത കളിലും കാലാ കാലം കഴിഞ്ഞു കൂടണമെന്ന താല്‍പര്യവും ഇവര്‍ക്കെന്തു കൊണ്ട് എന്ന് ചിന്തിക്കുമ്പോള്‍ ചിലരുടെ കപട മുസ്ലിം സ്നേഹവും , ജമാഅത്തെ ഇസ്ലാമിയുടെ തനി നിറവും ബോധ്യമായി തുടങ്ങും . ഇന്ത്യാ രാജ്യത്ത് മുസ്ലിംകള്‍ സുരക്ഷി തരല്ല എന്ന് വരുത്തി തീര്‍ത്തു , പൊതുവേ സമാധാന അന്തരീക്ഷത്തില്‍ കഴിയുന്ന ഈ രാജ്യത്ത് താലിബാനിസ്റ്റ് കളുടെയും അല്‍ഖയ്ദ ക്കാരുടേയും വെടിയൊച്ചകള്‍ കൂടി ഇവര്‍ ആഗ്രഹിക്കുന്നുവോ .
ഇല്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല , അറബ് നാടുകളിലെ അരക്ഷിതാവസ്ഥകള്‍ നിറഞ്ഞ കഴിഞ്ഞ ദിനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയും അവരുടെ വഴിത്തിരിവ് പത്രവും ഏതൊരു ഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ , അയല്‍പക്കരാജ്യങ്ങളില്‍ അശാന്തി വിതക്കുന്നവരുടെ തോഴര്‍ ഈ നാട്ടിലും ഉണ്ടെന്നു തിരിച്ചറിയും.
മോഡി ഭരണ ത്തില്‍ ആശങ്കള്‍ ഇല്ല എന്ന് കാന്തപുരം പറഞ്ഞല്ലോ എന്നാണു ചിലരുടെ രോഷം . പത്രങ്ങളില്‍ ഉസ്താദ് പറഞ്ഞതായി കണ്ടത് അങ്ങിനെയല്ല . "മോഡി ഭരണത്തില്‍ ആശങ്കയോ പ്രതീക്ഷ യോയില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. ഭരണം കിട്ടിയവര്‍ ഭരിക്കട്ടെ. ആര്‍ ക്കായാലും ഭരണഘടന അനുസരിച്ചേ ഭരിക്കാനാകൂ. ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനക്കെതിരെ പ്രവര്‍ത്തക്കുമ്പോള്‍ ശക്തമായി പ്രതികരിക്കും-കാന്തപുരം പറഞ്ഞു. "
വാര്‍ത്തകളിലെ ചില വരികള്‍ മാത്രം തിരഞ്ഞെടുത്തു സോഷ്യല്‍ മീഡിയകളിലെ ആഘോഷിക്കുന്നത് പോലെയല്ല ഒരു സമുദായത്തിന്റെ നേതാവിന് ഇടപെടലുകള്‍ നടത്താന്‍ കഴിയുക . അത് കൊണ്ട് തന്നെയാണ് കാന്തപുരം ഉസ്താദിന്റെ സൂക്ഷ്മത നിറഞ്ഞ വാക്കുകള്‍ . അത് തിരിച്ചറിയണമെങ്കില്‍ ഒരു പാട് ബുദ്ധി യൊന്നും വേണ്ടതില്ല ,

ഹസനിയ്യയിലെ അതിഥികള്‍